Connect with us

Video Stories

മെഡി. പ്രവേശന തട്ടിപ്പ് അപായ സൂചന

Published

on


അധികൃതരുടെ കര്‍ശന നിയമങ്ങള്‍ അനുസരിച്ച് പ്രവേശന പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളില്‍ പലരും മതിയായ മാര്‍ക്കുലഭിക്കാതെ പുറത്തുനില്‍ക്കവെയാണ് ആള്‍മാറാട്ടം നടത്തി കുട്ടികള്‍ മെഡിക്കല്‍ പ്രവേശനം നേടിയിരിക്കുന്നത്. സര്‍ക്കാരിന്റെയും പരീക്ഷ നടത്തുന്ന നീറ്റ് അധികാരികളുടെയുമെല്ലാം നിബന്ധനകള്‍ പച്ചക്ക് കാറ്റില്‍ പറത്തിയാണ് രാജ്യത്തെ നിരവധി കുട്ടികള്‍ ഇതിനകം എം.ബി.ബി. എസ് ബിരുദ പ്രവേശനം നേടിയതായി കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ രോഗികളുടെയും പൊതുജനങ്ങളുടെയും കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനും പരീക്ഷാസംവിധാനങ്ങള്‍ക്കും ഇത്രയും ലാഘവബുദ്ധിയാണോ ഉള്ളതെന്ന ചോദ്യമാണ് ഗൗരവമായി ഇപ്പോഴുയര്‍ന്നിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ തമിഴ്‌നാട്ടിലെ തേനി എസ്.ആര്‍ മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളിലൊരാളാണ് ആള്‍മാറാട്ടത്തിലൂടെ കോളജിലെത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. മഹാരാഷ്ട്രയിലെ മിടുക്കനായ മറ്റൊരു വിദ്യാര്‍ത്ഥിക്ക് 20 ലക്ഷം രൂപ പ്രതിഫലം നല്‍കിയാണ് ഈ കുട്ടിക്കു പകരമായി ആ വിദ്യാര്‍ത്ഥി നീറ്റ് പരീക്ഷയെഴുതിയതത്രെ. ഇവര്‍ മാത്രമല്ല, വന്‍ ശൃംഖലതന്നെ നീറ്റ് തട്ടിപ്പിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് അനുദിനം വ്യക്തമായിക്കൊണ്ടിരിക്കുന്നത്. പ്രവീണ്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഇത്തരത്തില്‍ പ്രവേശനം നേടിയതായി ആദ്യ സൂചന ലഭിച്ചത്. പിന്നീട് തമിഴ്‌നാട്ടിലെ തന്നെ മറ്റ് മൂന്നു മെഡിക്കല്‍ കോളജുകളില്‍ നിന്നുകൂടി തട്ടിപ്പിന്റെ കഥകള്‍ പുറത്തുവന്നു. രാഹുല്‍, അഭിരാമി എന്നീ വിദ്യാര്‍ത്ഥികളും സമാനമായ രീതിയില്‍ പ്രവേശനം നേടിയതായാണ് പൊലീസ് പറയുന്നത്. വെല്ലൂരിലെ ഒരു ഡോക്ടര്‍ക്കും ഇതില്‍ പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ചെന്നൈയിലെ ശ്രീബാലാജി മെഡിക്കല്‍ കോളജിലെ രാഹുലും പിതാവ് ഡേവിസും കേസില്‍ പ്രതികളാണ്. ഇതിനകം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമായി പത്തോളം പേരെ തമിഴ്‌നാട് പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. തേനി ഗവ. മെഡിക്കല്‍ കോളജിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കുള്ളതായാണ് അവിടുത്തെ ഡീന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കുട്ടികളെയും രക്ഷിതാക്കളെയും കൂടാതെ ഇടനിലക്കാരായി വന്‍ ഗൂഢസംഘം ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ഇതിനകം വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. കേസില്‍ പലരും ജീവന് ഭീഷണി നേരിടുന്നതായും വിവരമുണ്ട്. ഒരു വിദ്യാര്‍ഥിയുടെ പിതാവ് തന്നെ വ്യാജ എം.ബി.ബി.എസ് നേടിയാണ് ഇപ്പോഴും പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന വിവരവും കേസിനോടനുബന്ധമായി ലഭിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഒരുപക്ഷേ ഇതേക്കുറിച്ച് തേനി മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് ഇമെയില്‍ സന്ദേശം ലഭിച്ചില്ലായിരുന്നുവെങ്കില്‍ സംഭവം ആരും അറിയാതെ മുങ്ങിപ്പോകുമായിരുന്നു. കേസ് രാജ്യത്ത് പലയിടത്തുമായി ബന്ധപ്പെട്ടതിനാല്‍ സി.ബി.ഐ ഏറ്റെടുക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. എത്രയും പെട്ടെന്ന് അതിനുള്ള നടപടി ഉണ്ടാകണം. കൂടുതല്‍ പേരിലേക്കും കൂടുതല്‍ സ്ഥലങ്ങളിലേക്കും തട്ടിപ്പുവല വ്യാപിച്ചിട്ടുണ്ടോ എന്നറിയാന്‍ ഇത് അനിവാര്യമാണ്. ഇടനിലക്കാരും വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും തമ്മില്‍ തട്ടിപ്പ് തുക കൈമാറുന്നതുമായി ഉണ്ടായ തര്‍ക്കമാണ് വിവരം പുറത്തറിയാനിടയാക്കിയിരിക്കുന്നതെന്നാണ ്അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തിരുവനന്തപുരം സ്വദേശിക്കും തട്ടിപ്പു ശൃംഖലയില്‍ പങ്കുണ്ടെന്നാണ് അറിവായിട്ടുള്ളത്. ആള്‍മാറാട്ടത്തിനുപുറമെ റാങ്കുപട്ടികയില്‍ തിരിമറി നടന്നതായുള്ള പരാതിയും അതീവ ഗുരുതരമാണ്. ഇത്തരമൊരു സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെടുന്നതിനിടയാക്കിയത് പരീക്ഷാകേന്ദ്രങ്ങളിലെ വസ്ത്രധാരണ രീതിയുടെ കാര്യത്തിലുള്ള കാര്‍ക്കശ്യത്തില്‍ മാത്രം നീറ്റ് പ്രവേശനം ഒതുങ്ങിയതാണ്. മതന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതാന്‍ മതപരമായ ചിട്ടയനുസരിച്ച് എത്തിയിട്ടും അതിന് വിലക്കേര്‍പെടുത്തപ്പെട്ട് വസ്ത്രങ്ങളും ആഭരണങ്ങളും ഉദ്യോഗസ്ഥരുടെ നിര്‍ബന്ധത്തെതുടര്‍ന്ന് അഴിച്ചുവെക്കേണ്ടിവന്നത്. 2017ല്‍ ഇത് കേരളത്തിലെയും മറ്റും വിവിധ നീറ്റ്പരീക്ഷകേന്ദ്രങ്ങള്‍ക്കുമുന്നില്‍ വലിയ ഒച്ചപ്പാടിന് ഇടയാക്കിയിരുന്നു. എന്നാല്‍ ബന്ധപ്പെട്ടവര്‍ തേങ്ങ പോകുന്നതറിയാതെ കടുക് ചോരുന്നതിന് പിന്നാലെ പോയതാണ് ഇന്നത്തെ ദുരവസ്ഥയിലേക്ക് അധികാരികളെ കൊണ്ടെത്തിച്ചതെന്നതാണ് ഏറെ സങ്കടകരമായിരിക്കുന്നത്.
രാജ്യത്തെ മെഡിക്കല്‍ പ്രവേശനപരീക്ഷ 2016 മുതല്‍ക്കാണ് അഖിലേന്ത്യാടിസ്ഥാനത്തില്‍ ഒരൊറ്റ പരീക്ഷയാക്കിമാറ്റിയത്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. സംസ്ഥാന തലങ്ങളില്‍ ക്രമക്കേടുകള്‍ക്ക് സാധ്യതയുള്ളത് കണക്കിലെടുത്തായിരുന്നു തീരുമാനം. എന്നാല്‍ അത്യാധുനിത സാങ്കേതികസംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തി പിന്നെയും വിദ്യാര്‍ത്ഥികള്‍ നീറ്റ് റാങ്കുപട്ടികയില്‍ കടന്നുകൂടി. ഇതിനായിരുന്നു കര്‍ക്കശമായ വസ്ത്രധാരണരീതി അവലംബിച്ചത്. എന്നിട്ടും കാര്യങ്ങള്‍ അധികാരികളുടെ കൈപ്പിടിയിലൊതുങ്ങുന്നില്ല എന്നതിന് കാരണം സര്‍ക്കാര്‍സംവിധാനങ്ങളിലെ അലംഭാവവും തട്ടിപ്പുമാണെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. ഗവ. മെഡിക്കല്‍ കോളജുകളിലെയും സ്വകാര്യ-സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെയും പ്രവേശനം നടത്തുന്നത് നീറ്റ് റാങ്ക് പട്ടിക അനുസരിച്ച് അതത് സര്‍ക്കാരുകളാണ് എന്നിരിക്കേ പിന്നെ എവിടെയാണ് ജാഗ്രത ചോര്‍ന്നത് എന്നത് കണ്ടുപിടിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാവാന്‍ വഴിയില്ല.
മക്കളെ എങ്ങനെയും ഡോക്ടര്‍മാരാക്കുകയെന്ന രക്ഷിതാക്കളുടെ അത്യാര്‍ത്തിയാണ് ഒരുതരത്തില്‍ പറഞ്ഞാല്‍ ഇന്നത്തെ മെഡിക്കല്‍ അനുബന്ധ തട്ടിപ്പുകള്‍ക്കെല്ലാം കാരണം. വന്‍തുക ട്യൂഷന്‍ ഫീസും വേണ്ടിവന്നാല്‍ കോഴയും നല്‍കിവരെ എം.ബി.ബി.എസ് പ്രവേശനം വാങ്ങിച്ചുകൊടുക്കാന്‍ രക്ഷിതാക്കള്‍ പരക്കംപായുന്നതിന് പിന്നിലുള്ളത് കേവലം സാമൂഹിക സേവനത്വരയാണെന്ന് പറയാനാവില്ല. അടങ്ങാത്ത പണക്കൊതിയാണ് പലപ്പോഴും ഇതിനുകാരണം. അഞ്ചരവര്‍ഷത്തെ പഠനവും പരിശീലനവും കഴിഞ്ഞാല്‍ ഏതുവിധേനയും നാല് കാശുണ്ടാക്കി സമൂഹത്തില്‍ ഉന്നത ശ്രേണിയിലെത്തണമെന്ന മിഥ്യാമോഹമാണ് തട്ടിപ്പുകളുടെയെല്ലാം പ്രേരകഘടകം. ഇതിലൂടെ സംഭവിക്കുന്നതോ രാജ്യത്തെ പൊതുജനങ്ങളുടെ ആരോഗ്യത്തിന് വന്നുഭവിക്കുന്ന തീരാഹാനിയാണ്. ജനതയുടെ ആരോഗ്യമാകണം ഏതൊരു ഭരണകൂടത്തിന്റെയും അടിയന്തിരശ്രദ്ധയുണ്ടാകേണ്ട മേഖല എന്ന തിരിച്ചറിവോടെ ഇപ്പോഴത്തെ തട്ടിപ്പുകണ്ണികളെ ഓരോന്നിനെയും കണ്ടെത്തി അര്‍ഹമായ ശിക്ഷവാങ്ങിക്കൊടുക്കുകയും വരുംകാല പ്രവേശനപരീക്ഷകളില്‍ കര്‍ശന പരിശോധനാസംവിധാനം ഉപയോഗപ്പെടുത്തുകയും ചെയ്യണം.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending