Connect with us

Video Stories

സഭാതലവന് സഹിഷ്ണുത വേണം

Published

on

കേരള നിയമസഭയില്‍ കഴിഞ്ഞ നാലു ദിവസമായി ഭരണപക്ഷത്തിന്റെ സ്വേച്ഛാധിപത്യത്തിന് പാദസേവ നടത്തുകയാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. സംസ്ഥാനം അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്‌നങ്ങളിലേക്ക് സര്‍ക്കാറിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള സാമാജികരുടെ വാക്കുകള്‍ കേള്‍ക്കാന്‍ പോലും സഹിഷ്ണുത കാണിക്കുന്നില്ല സ്പീക്കര്‍. നിയമസഭയുടെ ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഭരണപക്ഷ വിധേയത്വമാണ് സ്പീക്കര്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ഭരണപക്ഷത്തിനു വേണ്ടി സ്പീക്കര്‍ തടസപ്പെടുത്തും വിധം ഇടക്കിടെ ഇടപെട്ടതിനെ തുടര്‍ന്ന് സഭാസമ്മേളനത്തിന്റെ മൂന്നാംദിനം രമേശ് ചെന്നിത്തലക്ക് പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നു. ‘ താന്‍ പ്രസംഗിക്കുമ്പോള്‍ താങ്കള്‍ എന്തിനാണ് ഇത്രയേറെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്നും ഇങ്ങനെയാണെങ്കില്‍ താനിനി പ്രസംഗിക്കുന്നില്ലെന്നും’ സ്പീക്കറുടെ മുഖത്തുനോക്കി പ്രതിപക്ഷ നേതാവിന് സംസാരിക്കേണ്ടി വന്നതില്‍ നിന്നു തന്നെ സഭാതലവന്റെ പക്ഷപാതിത്വം എത്രമേല്‍ അതിരുവിട്ടുവെന്ന് മനസിലാക്കാം. ഭരണകൂടത്തിന്റെ നയനിലപാടുകള്‍ക്ക് ‘എസ്’ പറയല്‍ മാത്രമല്ല സ്പീക്കറുടെ കടമ. പ്രതിപക്ഷ അംഗങ്ങളും ജനപ്രതിനിധികളാണെന്ന സാമാന്യ പരിഗണന നല്‍കി അവര്‍ക്കുകൂടി പറയാനുള്ള സൗകര്യമൊരുക്കേണ്ട ധാര്‍മിക ഉത്തരവാദിത്തം സ്പീക്കര്‍ക്കുണ്ട്. ചട്ടങ്ങളിലും നടപടികളിലും അധികാരസ്ഥാനം സ്പീക്കറായിരിക്കെ സഭയില്‍ തരംതാണ രാഷ്ട്രീയക്കാരന്റെ വേഷംകെട്ടുന്നത് ആ പദവിക്ക് യോജിച്ചതല്ലെന്നു പറയാതെ വയ്യ. ആര്‍. ശങ്കരനാരായണനും സീതിസാഹിബും സി.എച്ചും ദാമോദരന്‍ പോറ്റിയും എ.പി കുര്യനും ചാക്കീരിയും വക്കം പുരുഷോത്തമനും ജി. കാര്‍ത്തികേയനും ഉള്‍പ്പെടെയുള്ള രാഷ്ട്രീയാധികായന്മാര്‍ നിഷ്പക്ഷതയുടെ നേതൃമികവോടെ അലങ്കാരംചാര്‍ത്തിയ പദവിയെ രാഷ്ട്രീയാലയത്തില്‍ ബന്ധിപ്പിക്കുന്ന നടപടി അങ്ങേയറ്റം അല്‍പ്പത്തമാണ്.
പതിനാലാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന്റെ ആദ്യദിനം തന്നെ സ്പീക്കറുടെ കടുംപിടുത്തം കാരണം സഭാ സമ്മേളനം നേരത്തെ നിര്‍ത്തിവെക്കേണ്ടി വന്നു. പ്രണയ വിവാഹത്തിന്റെ വൈരാഗ്യത്താല്‍ കോട്ടയത്ത് കെവിന്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ശൂന്യവേളയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാന്‍ തുനിഞ്ഞതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിക്കുന്നതും മുഴുവന്‍ പ്രതികളെയും പിടികൂടുന്നതും പ്രതിപക്ഷത്തിന്റെ മാത്രം ആവശ്യമല്ല; സംസ്ഥാനത്തിന്റെ പൊതുവായ ആവശ്യമാണ്. പൊലീസുകാരുടെ ക്രിമിനല്‍ മുഖവും ആഭ്യന്തര വകുപ്പിന്റെ ഗുരുതര വീഴ്ചയും പുറത്തുവരുമെന്ന ആധി കടുത്തതാണ് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കുന്നതില്‍ സ്പീക്കര്‍ക്ക് കുശുമ്പിനു കാരണം. ഇതേതുടര്‍ന്നാണ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കുള്ള അനുമതി നിഷേധിച്ചത്. ഇത് നെറികെട്ട രാഷ്ട്രീയ ദാസ്യവേലയായി മാത്രമേ കാണാനാവൂ.
സഭാ സമ്മേളനത്തിന്റെ നാലാം ദിവസവും ഇതിന്റെ തനിയാവര്‍ത്തനമുണ്ടായി എന്നതാണ് ഖേദകരം. വരാപ്പുഴയിലെ ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചാണ് ആദ്യദിനത്തിലെ അസഹിഷ്ണുത താത്കാലികമല്ലെന്ന് സഭാധ്യക്ഷന്‍ തെളിയിച്ചത്. കോടതിയുടെ പരിഗണനയിലുള്ള കേസെന്ന് ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ച സ്പീക്കര്‍ ഇതിനു മുമ്പ് കോടതിക്കു മുമ്പിലുള്ള കേസുകളില്‍ അടിയന്തര പ്രമയേങ്ങളവതരിപ്പിച്ച തന്റെ പാരമ്പര്യം പോലും സൗകര്യപൂര്‍വം മറന്നുകളയുകയായിരുന്നു. ഭരണകൂടത്തിന്റെ വലയില്‍ കുരുങ്ങിക്കിടക്കുന്ന മഞ്ഞീലാണ് സത്യത്തില്‍ സഖാവ് ശ്രീരാമകൃഷ്ണന്‍. അതുകൊണ്ടാണ് അടിയന്തര പ്രമേയത്തിന് ആദ്യം അനുമതി നല്‍കിയ അദ്ദേഹം പിന്നീട് തലമാറ്റി വാലാട്ടിയത്. വിഷയത്തില്‍ ഒതുങ്ങി നിന്ന് സംസാരിക്കണമെന്നും 15 മിനുട്ടിനകം പ്രമേയം അവതരിപ്പിച്ച് പൂര്‍ത്തിയാക്കണമെന്നും ആദ്യം നിര്‍ദേശം നല്‍കിയ സ്പീക്കര്‍ പിന്നീട് മുഖ്യമന്ത്രിക്കു വേണ്ടി നിലപാടില്‍ നിന്ന് കരണം മറിഞ്ഞത് മാന്യതക്കേടായി. മാത്രമല്ല, ആ പദവിയിലുുള്ള വിശ്വാസ്യതയ്ക്ക് കോട്ടംതട്ടുന്ന നടപടിയുമായിരുന്നു അത്. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാമെന്നായിരുന്നു പ്രതിപക്ഷത്തോട് സ്പീക്കറുടെ ആദ്യം സമ്മതം. പിന്നീട് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അനുമതി നിഷേധിക്കുകയാണുണ്ടായത്. മുഖ്യമന്ത്രി പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കുന്ന ബൊമ്മയായി അധ:പതിച്ച സ്പീക്കറെയാണ് സഭയില്‍ കാണാന്‍ കഴിഞ്ഞത്.
സഭാ സമ്മേളനത്തിന്റെ ആദ്യ ദിനം രാവിലെ എട്ടര മണിക്ക് വി.ഡി സതീശന്‍ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കറുടെ ഓഫീസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രമേയത്തിന്റെ സമയവും ചര്‍ച്ചയുടെ കാതലും സ്പീക്കര്‍ പ്രതിപക്ഷത്തോട് നിര്‍ദേശിച്ചത്. എന്നാല്‍ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്ന ഒമ്പതര മണിയോടെ ഇതിനു കടകവിരുദ്ധമായ നിലപാടിലേക്ക് സ്പീക്കര്‍ മലക്കം മറിഞ്ഞത് അദ്ദേഹത്തിന്റെ കഴിവുകേടുകൂടിയാണ്.
വാരാപ്പുഴ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ എസ്.പി ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി തലത്തില്‍ നിന്നും ഇടപെടലുണ്ടായി എന്ന പ്രതിപക്ഷ ആരോപണം സാധൂകരിക്കുന്നതാണ് സര്‍ക്കാറിനെപ്പോലെ സഭാതലവന്റെയും പേടി സൂചിപ്പിക്കുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാറിലെ ഉത്തരവാദപ്പെട്ട മന്ത്രിക്കു സഭയില്‍ പ്രതികരിക്കാമെങ്കില്‍ എന്തിനാണ് സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ വായമൂടിക്കെട്ടുന്നത്? ആരെ സംരക്ഷിക്കാനാണ് ഈ ഏഴാംകൂലി രാഷ്ട്രീയക്കാരന്റെ എഴുന്നള്ളത്ത്?. എല്ലാം സുതാര്യവും സുവ്യക്തവുമാണ്. ഏറെ പ്രമാദമായ കെവിന്‍ കൊലപാതകത്തിന്റെയും ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന്റെയുമെല്ലാം അറ്റം എത്തിനില്‍ക്കുന്നത് ആഭ്യന്തര വകുപ്പിന്റെ ഗുരുതരമായ പിഴവിലാണ്. ഇതിന് മറുപടി പറയാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രിക്ക് രക്ഷാകവചമാകുകയാണ് സ്പീക്കര്‍. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോയെന്ന കാര്യം സ്പീക്കര്‍ തിരിച്ചറിയാന്‍ വൈകിയിരിക്കുന്നു. കൊലപാതകങ്ങളിലൂടെ രൂക്ഷമായ സുരക്ഷിതത്വക്കുറവു മാത്രമല്ല, ഇന്നലെ സി.എ.ജി റിപ്പോര്‍ട്ടില്‍ പുറത്തുവന്ന സാമ്പത്തികത്തകര്‍ച്ചയും മുഖ്യമന്ത്രിയുടെ തലയ്ക്കു മീതെ ഡമോക്ലസിന്റെ വാള്‍ പോലെ തൂങ്ങിക്കിടക്കുന്നുണ്ട്. ഇതിനു മീതെ കവചമൊരുക്കാനുള്ള സ്പീക്കറുടെ വൃഥാവേല സ്വയം ചാവേറാകാനുള്ള പുറപ്പാടാണെന്ന് ഓര്‍മിക്കുന്നത് നന്ന്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending