Connect with us

Video Stories

ചരിത്ര സന്ദര്‍ശനം തരുന്ന സന്ദേശം

Published

on

ക്രിസ്തീയ കാത്തോലിക്ക വിശ്വാസികളുടെ ആത്മീയതലവന്‍ പോപ്പ് ഫ്രാന്‍സിസ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് തലസ്ഥാനമായ അബൂദാബിയില്‍ തിങ്കളാഴ്ച വിമാനമിറങ്ങുമ്പോള്‍ വിശ്വമാനവിക ചരിത്രത്തില്‍ പുതിയൊരു അധ്യായംകൂടി രചിക്കപ്പെടുകയായിരുന്നു. ഒരു മാര്‍പ്പാപ്പ ഇതാദ്യമായി അറേബ്യന്‍ ഉപഭൂഖണ്ഡം സന്ദര്‍ശിക്കാനെത്തിയതിനെ ചരിത്രപരം എന്നു മാത്രമല്ല, മാനവികതയുടെ പുതുവിളംബരം എന്നുകൂടി വിശേഷിപ്പിക്കപ്പെടേണ്ടതുണ്ട്. ‘താന്‍ പുതിയ അധ്യായം രചിക്കുകയാണെ’ ന്നാണ് പോപ്പ് തന്നെ സന്ദര്‍ശനത്തെ സ്വയംവിശേഷിപ്പിച്ചത്. ഇതിനനുസൃതമായ ജാജ്വല്യമാനമായ രാജകീയ വരവേല്‍പ്പാണ് യു.എ.ഇ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ പോപ്പിന് ഔദ്യോഗികമായി ലഭിച്ചതും. അബൂദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപസര്‍വ സൈന്യാധിപനുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ മാര്‍പ്പാപ്പയെ തന്റെ രാജ്യത്തേക്ക് സ്വാഗതം ചെയ്തത് ‘വിശുദ്ധ പിതാവിന് സ്വാഗതം’ എന്ന് അഭിസംബോധന ചെയ്തായിരുന്നുവെന്നതും മുസ്‌ലിം-ക്രിസ്ത്യന്‍ സാഹോദര്യത്തിന്റെ ഉച്ഛസ്ഥായിയായി. എഴുനൂറ്റമ്പത് കോടിയോളം വരുന്ന ലോക ജനത എന്തിന്റെ പേരിലായാലും തമ്മില്‍തല്ലി മരിക്കാനുള്ളവരല്ലെന്നും പരസ്പര പങ്കുവെപ്പിലൂടെ ഭൂമിയില്‍ സമാധാനം സ്ഥാപിക്കേണ്ടവരാണെന്നുമുള്ള തിരിച്ചറിവാണ് സന്ദര്‍ശനത്തിലൂടെ മാര്‍പ്പാപ്പ ലോകത്തോടും വിശേഷിച്ച് അറബ്-ഇസ്‌ലാമിക ലോകത്തോടും വിളിച്ചുപറഞ്ഞിരിക്കുന്നത്. ഇതിന് അനുസൃതമായ വികാരമാണ് അബൂദാബിയിലെ മതാന്തര സംഗമത്തില്‍ പ്രതിവചിച്ച നേതാക്കളും മത പണ്ഡിതരും ഉയര്‍ത്തിക്കാട്ടിയതും. ഇബ്രാഹിമീ പരമ്പരയിലെ പുതുതലമുറകള്‍ക്ക് കുരിശു യുദ്ധങ്ങളുടെ പഴമയില്‍നിന്ന് നവലോകത്തെത്തുമ്പോള്‍ ഭാരിച്ച ഉത്തരവാദിത്തങ്ങളുണ്ടെന്ന തിരിച്ചറിവുകൂടിയാണ് സംഗമം പ്രകടിപ്പിച്ചത്.
‘അസ്സലാമു അലൈക്കും’ എന്ന പദങ്ങള്‍ ചൊല്ലിയാണ് പോപ്പ് ഫ്രാന്‍സിസ് സംഗമത്തില്‍ തന്റെ പ്രഭാഷണം ആരംഭിച്ചത്. ലോക സമാധാനത്തിന്റെ അനിവാര്യത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ളതായിരുന്നു ആ മൊഴികള്‍. ‘സഹോദരങ്ങള്‍ തമ്മില്‍ പോരടിക്കുന്നത് ദൈവത്തിനുവേണ്ടിയുള്ളതാണ് എന്നതാണ് ഏറ്റവും വലിയ ദൈവ നിന്ദ. എല്ലാവരെയും സഹോദരങ്ങളായി കാണുന്നതാണ് യഥാര്‍ത്ഥ മത സ്വാതന്ത്ര്യം. ആയുധത്തിന്റെ ശക്തികളെ നേരിടാന്‍ മുസ്‌ലിം-ക്രിസ്ത്യന്‍ നേതാക്കള്‍ മുന്നിട്ടിറങ്ങണം.. സമാധാനം കാംക്ഷിക്കുന്നവരുടെ കൂടെയാണ് ദൈവം’ അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യയുടെയും അതിലെ മുപ്പതുകോടിയിലധികം വരുന്ന ജനതയുടെയും അശാന്തിക്ക് പതിറ്റാണ്ടുകളുടെ കറ പുരണ്ട പശ്ചാത്തലമാണുള്ളത്. അധികാരത്തിന്റെയും വംശീയതയുടെയും പേരിലുള്ള പോരാട്ടങ്ങള്‍ പലയിടത്തും നിത്യസംഭവം. സിറിയ, ഇറാഖ്, യെമന്‍, ലിബിയ എന്നിവിടങ്ങളില്‍ ഇന്നും ബോംബു വര്‍ഷവും കണ്ണീരും തോര്‍ന്നിട്ടില്ല. മതങ്ങള്‍ തമ്മിലുള്ള പരസ്പര സംവാദവും സഹകരണവും കൊണ്ടുമാത്രം ഈ നരഹത്യകള്‍ക്ക് പരിഹാരം കാണാനാകില്ല. മതത്തെ ദുരുപയോഗം ചെയ്താണ് ഇസ്‌ലാമിക് സ്റ്റേറ്റ് പോലുള്ള സംഘടനകള്‍ അക്രമ പരമ്പര തുടരുന്നത്. ലക്ഷക്കണക്കിന് മനുഷ്യരാണ് ഈ മേഖലയില്‍ മരണപ്പെട്ടത്. കൂട്ടക്കുരുതിയുടെയും നരക യാതനയുടെയും ഇരകളധികവും കുരുന്നുകളും വനിതകളുമാണ്. പലായനം ചെയ്തവരുടെ എണ്ണവും അത്രയും തന്നെ വരും. പോപ്പ് ഫ്രാന്‍സിസിന്റെ ലോക സമാധാന സംരംഭങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സ്ഥാനാരോഹണത്തോളംതന്നെ പഴക്കമുണ്ട്. ലോകത്ത് പലയിടത്തും കാത്തോലിക്കര്‍ക്കിടയില്‍തന്നെയുമുള്ള പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും അവധാനതയോടെ നേരിട്ട വ്യക്തിത്വമാണ് പുതിയ കാത്തോലിക്ക തലവന്റേത്. അമേരിക്കയുടെയും ഇസ്രാഈലിന്റെയും സമാധാന ഭഞ്ജക നയങ്ങള്‍ക്കെതിരെയും അവരുടെ ക്രൂരതകള്‍ക്കെതിരെയും ഫ്രാന്‍സിസ് രണ്ടാമന്‍ പ്രതികരിച്ചിട്ടുണ്ട്. അതൊരു പരിധിവരെ ലോകത്തെ വലിയ സമുദായമെന്ന നിലക്ക് കാത്തോലിക്കരിലും ക്രിസ്തീയ വിശ്വാസികളില്‍ പൊതുവെയും അനുരണനമുണ്ടാക്കിയിട്ടുണ്ടെന്നത് നേരാണ്. ആ മാര്‍ഗത്തിലൂടെയാണ് അദ്ദേഹം അബൂദാബിയിലെ മാനവിക സംഗമത്തിനെത്തിയതും.
ഇസ്‌ലാമിന്റെ പേരെടുത്തു പറയാതെയാണ് അക്രമങ്ങള്‍ മതത്തിന്റെ പേരിലെന്ന് വ്യംഗ്യമായി പരാമര്‍ശിച്ചത്. യഥാര്‍ത്ഥത്തില്‍ മേഖലയിലെ അക്രമങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും കാരണം അമേരിക്കയും ഇസ്രാഈലും പോലുള്ള സ്ഥാപിത ശക്തികളാണ്. അതിനെ ഇസ്‌ലാമിന്റെ തലയില്‍ കെട്ടിവെക്കുന്നത് തികഞ്ഞ അസംബന്ധമാണ്. അറേബ്യന്‍ മേഖലയെ ഏറെക്കാലമായി ഭയപ്പെടുത്തി നിര്‍ത്തുന്ന മേഖലയിലെ ശക്തിരാഷ്ട്രങ്ങളിലൊന്നാണ് ജൂത ശക്തികേന്ദ്രമായ ഇസ്രാഈല്‍. മുസ്‌ലിംകളുടെകൂടി വിശുദ്ധ കേന്ദ്രമായ ജെറുസലേം പിടിച്ചടക്കുകയും ഫലസ്തീനികളെ ജന്മദേശം പോലുമില്ലാതെ കൊന്നാടുക്കുകയും മസ്ജിദുല്‍ അഖ്‌സക്കുവരെ ഭീഷണിയുയര്‍ത്തുകയുമാണ് ഈ ഭീകര രാഷ്ട്രം. അവിടെയൊന്നും പീഡിതരുടെ സഹായത്തിനെത്താന്‍ നമുക്ക് കഴിയുന്നില്ല. അടുത്തകാലത്തായി ഇസ്രാഈലിന്റെ കാര്യത്തില്‍ അറബ് രാജ്യങ്ങളുടെ സമീപന രീതികളില്‍ ചില ചലനങ്ങളുണ്ടായി എന്നത് മറക്കുന്നില്ല. മാനവികസാഹോദര്യവും സമാധാനവും ഏതെങ്കിലുമൊരു ഭാഗത്തിന്റെ മാത്രം ബാധ്യതയാണെന്ന് വരുന്നത് ഒരു ഗുണവും ചെയ്യില്ലെന്ന് അറിയാത്തയാളാവില്ല മാര്‍പാപ്പ. ഒരുപക്ഷേ ഇവ്വിഷയത്തില്‍ എന്തെങ്കിലും പുരോഗതി ഉണ്ടാക്കാന്‍ പോപ്പിന് കഴിയുമെങ്കില്‍ അതാകും ഈ ചരിത്ര സന്ദര്‍ശനത്തിന്റെ വിജയപത്രം. സംഗമത്തില്‍ അല്‍അസ്ഹര്‍ മസ്ജിദ് ഗ്രാന്‍ഡ് ഇമാം ഡോ. അഹമ്മദ് അല്‍തയ്യിബ് നടത്തിയ പ്രസ്താവന ഈ മാര്‍ഗത്തിലേക്കുള്ള പുതിയ ചുവടുവെയ്പാണ്.
ചില കുബുദ്ധികള്‍ ചെയ്യുന്ന അതിക്രമങ്ങളുടെ പേരില്‍ ഇസ്‌ലാമോഫോബിയ പ്രചരിപ്പിച്ച് മുസ്‌ലിം രാജ്യങ്ങളിലേക്ക് കടന്നുകയറുന്ന അമേരിക്കന്‍-പാശ്ചാത്യ ഭരണകൂടങ്ങളും അവരുടെ മാരകായുധ ശേഖരണവും വില്‍പനയും ജൂത-കമ്യൂണിസ്റ്റ് ലോബികളുമൊക്കെയാണ് ലോക സമാധാനത്തിന് മുമ്പിലുള്ള ഒഴിയാകടമ്പകളെന്ന സത്യം ഉള്‍ക്കൊള്ളണം. അവയെ ദൈവിക മാര്‍ഗത്തില്‍ ഒരുമിച്ചുനിന്ന് പരാജയപ്പെടുത്തുമ്പോള്‍ മാത്രമേ പോപ്പ ്ഫ്രാന്‍സിസിന്റെ സന്ദര്‍ശനത്തിനും മതാന്തര മാനവിക സംഗമത്തിലെ സന്ദേശത്തിനും പ്രാബല്യതയും വിശ്വാസ്യതയും കൈവരൂ. വെട്ടിപ്പിടുത്തത്തിന്റെയും മതാന്ധതയുടെയും വേലിക്കെട്ടില്ലാത്ത ലോകത്തെ അതുവഴി സൃഷ്ടിക്കാനാകും.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending