Connect with us

Views

ഗോളില്‍ ആറാടി ജര്‍മ്മനി; ഇംഗ്ലണ്ടിന് സമനില

Published

on

ന്യൂന്‍ബര്‍ഗ്: 2018ല്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിനായുള്ള യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ കരുത്തരായ ജര്‍മ്മനിക്ക് കൂറ്റന്‍ ജയം. ദുര്‍ബലരായ സാന്‍മരിനോയെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് ജര്‍മ്മനി തുരത്തിയത്.

വിജയത്തോടെ ഗ്രൂപ്പ് സിയില്‍ ആറു മത്സരങ്ങളില്‍ ആറും വിജയിച്ച് ജര്‍മ്മനി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആദ്യ പകുതിയുടെ 11-ാം മിനിറ്റില്‍ ജൂലിയന്‍ ഡ്രാക്‌സലറിലൂടെ ഗോള്‍ വേട്ട തുടങ്ങിയ ജര്‍മ്മനി അഞ്ചു മിനിറ്റിനു ശേഷം വാഗ്നറിലൂടെ ഗോള്‍ രണ്ടാക്കി ഉയര്‍ത്തി. 29-ാം മിനിറ്റില്‍ വാഗ്നര്‍ തന്റെ രണ്ടാം ഗോളിലൂടെ ടീമിന്റെ ഗോള്‍ നേട്ടം മൂന്നാക്കി. 38-ാം മിനിറ്റില്‍ അമീന്‍ യൂനുസ് ജര്‍മ്മനിക്കു വേണ്ടി നാലാം ഗോള്‍ കരസ്ഥമാക്കി.
ആദ്യ പകുതിയില്‍ നാലു ഗോളിന് മുന്നില്‍ നിന്ന ജര്‍മ്മനി രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കൊദ്‌റാന്‍ മുസ്തഫിയിലൂടെ അഞ്ചാം ഗോള്‍ നേടി. 72-ാം മിനിറ്റില്‍ ബ്രാന്‍ഡിറ്റും 85-ാം മിനിറ്റില്‍ വാഗ്നര്‍ തന്റെ ഹാട്രിക്കിലൂടെ ടീമിന്റെ ഏഴാം ഗോളും നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ വടക്കന്‍ അയര്‍ലന്‍ഡ് ഏകപക്ഷീയമായ ഒരു ഗോളിന് അസര്‍ബൈജാനെ തോല്‍പിച്ചു. ഇഞ്ചുറി ടൈമില്‍ സ്റ്റ്യൂവര്‍ട്ട് ഡള്ളാസായിരുന്നു വിജയഗോള്‍ നേടിയത്. ആറ് മത്സരങ്ങളില്‍ നിന്നും 13 പോയിന്റുമായി വടക്കന്‍ അയര്‍ലന്‍ഡ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. ഇത്ര തന്നെ മത്സരങ്ങളില്‍ നിന്നും ഒമ്പത് പോയിന്റുള്ള ചെക് റിപ്പബ്ലിക്കാണ് മൂന്നാം സ്ഥാനത്ത്. മറ്റൊരു മത്സരത്തില്‍ ഗ്രൂപ്പില്‍ ഏറെ പിന്നിലുള്ള നോര്‍വേയുമായി ചെക് റിപ്പബ്ലിക് 1-1ന് സമനില പാലിച്ചു. അതേ സമയം കരുത്തരായ ഇംഗ്ലണ്ടിനെ അയല്‍ക്കാരായ സ്‌കോട്‌ലന്റ് 2-2ന് സമനിലയില്‍ പിടിച്ചു. ഹാംപ്ഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ ഹാരി കെയ്ന്‍ നേടിയ ഗോളാണ് ഇംഗ്ലണ്ടിനെ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം 70-ാം മിനിറ്റില്‍ അലക്‌സ് ഓക്‌സ്്‌ലൈഡ് ചേംബറിലൂടെ ഇംഗ്ലണ്ടാണ് സ്‌കോറിങിന് തുടക്കമിട്ടത്. എന്നാല്‍ മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ഇംഗ്ലീഷ് ഗോള്‍മുഖത്ത് നിരിന്തരം ആക്രമണം അഴിച്ചു വിട്ട സ്‌കോട്‌ലന്റ് നാടകീയ വിജയം നേടുമെന്ന് തോന്നിപ്പിച്ചു. 87, 90 മിനിറ്റുകളില്‍ ലീ ഗ്രിഫിത്‌സ് നേടിയ ഗോളുകള്‍ ഇംഗ്ലീഷ് ടീമിനെ നാണം കെടുത്തുമെന്ന് തോന്നിപ്പിച്ചെങ്കിലും ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്റുകളില്‍ റഹീം സ്റ്റര്‍ലിങിന്റെ പാസില്‍ നിന്നും ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന് സമനില ഗോള്‍ സമ്മാനിക്കുകയായിരുന്നു.
ഗ്രൂപ്പ് എഫില്‍ ആറു മത്സരങ്ങളില്‍ നിന്നും 14 പോയിന്റുമായി ഇംഗ്ലണ്ട് തന്നെയാണ് തലപ്പത്ത്. 12 പോയിന്റുള്ള സ്ലോവാക്യയാണ് രണ്ടാമത്. 11 പോയിന്റുമായി സ്ലോവേന്യ മൂന്നാമതും എട്ട് പോയിന്റുമായി സ്‌കോട്‌ലന്റ് നാലാം സ്ഥാനത്തുമാണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്ലോവാക്യ 2-1ന് ലിത്വാനിയയെ തോല്‍പിച്ചു. സ്ലോവേന്യ 2-0ന് മാള്‍ട്ടയെ കീഴടക്കി. ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ കസാകിസ്താനെ ഡെന്‍മാര്‍ക്ക് 3-1ന് തോല്‍പിച്ചു.
ആറു മത്സരങ്ങളില്‍ നിന്നും 16 പോയിന്റുമായി പോളണ്ടാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. 10 പോയിന്റുമായി മോണ്ടിനഗ്രോ രണ്ടാമതും ഡെന്‍മാര്‍ക് മൂന്നാം സ്ഥാനത്തുമാണ്. പോളണ്ട് 3-1ന് റൊമാനിയയേയും കീഴടക്കി. മറ്റൊരു മത്സരത്തില്‍ മോണ്ടിനഗ്രോ 4-1ന് അര്‍മേനിയയെ തോല്‍പിച്ചു.

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending