Connect with us

More

ഇന്ത്യന്‍ സൈന്യത്തിന്റെ അധികമാര്‍ക്കുമറിയാത്ത പ്രത്യേകതകള്‍

Published

on

1. ലോകത്തിലെ ഏറ്റവും വലിയ വളണ്ടിയര്‍ ഫോഴ്‌സ് ഇന്ത്യയുടേതാണ് – സ്വന്തം താല്‍പര്യപ്രകാരം സൈനിക ജീവിതം തെരഞ്ഞെടുത്തവര്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ സൈന്യത്തിലാണെന്നര്‍ത്ഥം. സൈനികരുടെ എണ്ണത്തില്‍ മുന്‍നിരയിലുള്ള പല രാജ്യങ്ങളിലും നിര്‍ബന്ധിത സൈനിക സേവനം ഉണ്ട്.

2. ലോകമെമ്പാടും ഐക്യരാഷ്ട്ര സഭ നടത്തുന്ന സമാധാന ഉദ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പങ്കുചേരുന്ന സൈന്യം ഇന്ത്യയുടേതാണ്.

3. ലോകത്ത് വെറും മൂന്ന് കാവല്‍റി റെജിമെന്റുകള്‍ (കുതിരപ്പട) മാത്രമേ ഇന്ന് ശേഷിക്കുന്നുള്ളൂ. അതിലൊന്ന് ഇന്ത്യയുടേതാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ 61-ാം കാവല്‍റി ലോകത്തെ ഏറ്റവും വലിയ കാവല്‍റി യൂണിറ്റാണ്.

4. ഭരണകൂടത്തെ അട്ടിമറിക്കുന്ന ഉദ്യമങ്ങളില്‍ ഇന്ത്യന്‍ സൈന്യം ഇതുവരെ പങ്കെടുത്തിട്ടില്ല. ഇന്ത്യന്‍ സൈന്യം ഒരു യുദ്ധവും തുടങ്ങിവെച്ചിട്ടില്ല.

5. ഉന്നത നിരപ്പിലുള്ള (ഹൈ ആള്‍ട്ടിറ്റിയൂഡ്) യുദ്ധമുഖങ്ങളില്‍ ഏറ്റവും മികച്ചത് ഇന്ത്യന്‍ സൈന്യമാണ്. മലനിരകളിലെ മികച്ച പ്രകടനവും ഇന്ത്യയുടേതു തന്നെ.

6. ഇന്ത്യയിലെ മിക്ക ഗവണ്‍മെന്റ് ജോലികളിലും ജാതി, മത അധിഷ്ഠിത സംവരണമുണ്ട്; എന്നാല്‍ സൈന്യത്തില്‍ അത് ഇല്ല. ശാരീരിക ക്ഷമതയടക്കമുള്ള കാര്യങ്ങളാണ് സൈന്യത്തിലെടുക്കാന്‍ പരിഗണിക്കുന്നത്.

7. 2013-ല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കത്തില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ‘ഓപറേഷന്‍ റാഹത്ത്’ ലോകത്തെ ഏറ്റവും വലിയ സിവിലിയന്‍ രക്ഷാപ്രവര്‍ത്തനങ്ങളിലൊന്നാണ്. 19,600 പേരെയാണ് വ്യോമ മാര്‍ഗം മാത്രം രക്ഷപ്പെടുത്തിയത്.

8. സമുദ്രനിരപ്പില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള യുദ്ധഭൂമി ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. സിയാച്ചിന്‍ മഞ്ഞു പ്രതലത്തിലുള്ള ഈ യുദ്ധമുഖം സമുദ്രനിരപ്പില്‍ നിന്ന് 5 കിലോമീറ്റര്‍ ഉയരെയാണ്.

9. ‘സ്വന്തത്തേക്കാള്‍ പ്രധാനം സേവനം’ എന്നതാണ് ഇന്ത്യന്‍ കാലാള്‍പ്പടയുടെ മുദ്രാവാക്യം. ‘സമുദ്രദേവന്‍ നമ്മെ അനുഗ്രഹിക്കട്ടെ’ എന്നത് നാവിക സേനയുടെയും ‘അഭിമാനത്തോടെ ആകാശം തൊടാം’ എന്നത് വ്യോമസേനയുടെയും മുദ്രാവാക്യമാണ്.

10. ഇന്ത്യന്‍ ആര്‍മിക്ക് 1,252,090 സജീവ അംഗങ്ങളും 1,155,000 റിസര്‍വ് അംഗങ്ങളും 136 വിമാനങ്ങളുമുണ്ട്.

kerala

വോട്ടെടുപ്പിനിടെ പലയിടത്തായി കുഴഞ്ഞുവീണ് മരിച്ചത് 7 പേര്‍

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ പലയിടങ്ങളിലായി കുഴഞ്ഞുവീണ് മരിച്ചത് 7 പേര്‍. മരിച്ചവരില്‍ 32വയസായ യുവാവും ഉള്‍പ്പെടുന്നു.

കോഴിക്കോട് ആദ്യം വന്ന മരണവാര്‍ത്ത ബൂത്ത് ഏജന്‍റിന്‍റേതായിരുന്നു. കോഴിക്കോട് ടൗൺ ബൂത്ത് നമ്പർ 16ലെ എൽഡിഎഫ് ബൂത്ത് ഏജന്‍റ് കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദ് ആണ് കുഴഞ്ഞുവീണ് മരിച്ചത്. ബൂത്തിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഗവൺമെന്‍റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ആലപ്പുഴയില്‍ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനാണ് കുഴഞ്ഞുവീണ് മരിച്ചത്. കാക്കാഴം തെക്ക് മുറി വീട്ടിൽ എസ്എൻവി ടിടിഐയിൽ വോട്ട് ചെയ്യാൻ എത്തിയ സോമരാജൻ(76) ആണ് മരിച്ചത്. അര മണിക്കൂറോളം ക്യൂ നിന്ന ശേഷമാണ് വോട്ട് ചെയ്തത്. ശേഷം മകനൊപ്പം ഓട്ടോയിലേക്ക് കയറുമ്പോൾ തളർന്നുവീഴുകയായിരുന്നു.

പാലക്കാട് രണ്ട് മരണമാണ് വോട്ടെടുപ്പിനിടെ ഉണ്ടായത്.ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രൻ, തേൻകുറിശ്ശി സ്വദേശി ശബരി (32) എന്നിവരാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീണാണ് ചന്ദ്രൻ മരിച്ചത്. പോളിംഗ് ആരംഭിച്ച് രാവിലെ 7.30 ഓടെയാണ് ദാരുണ സംഭവമുണ്ടായത്. ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തെങ്കുറിശ്ശി വടക്കേത്തറ എല്‍പി സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ശബരി കുഴഞ്ഞുവീണത്. വൈകാതെ തന്നെ മരണവും സംഭവിച്ചു.

മലപ്പുറത്ത് തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് വയോധികൻ മരിച്ചത്. നിറമെരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവിയാണ് മരിച്ചത്. നിറമെരുതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു.

വൈകീട്ടോടെ വടകരയില്‍ നിന്നും സമാനമായ വാര്‍ത്തവന്നു. വടകര മണ്ഡലത്തിലെ വളയത്ത്, വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. വളയം ചെറുമോത്ത് സ്വദേശിനി കുന്നുമ്മൽ മാമി (63) ആണ് മരിച്ചത്. വളയം യു.പി സ്കൂളിലെ 63ാം നമ്പർ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ കയറുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

ഏറ്റവും ഒടുവിലായി ഇടുക്കി മറയൂർ ഗവൺമെൻറ് സ്കൂളിൽ വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണു മരിച്ച വാര്‍ത്തയാണ് വന്നത്. കൊച്ചാരം മേലടി സ്വദേശി വള്ളി മോഹൻ (50 ) ആണ് മരിച്ചത്.

Continue Reading

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

Trending