Culture
ഐ.എസ്.എല്‍; ബംഗളൂരുവും ചെന്നൈയും നേര്‍ക്കുനേര്‍
ചെന്നൈ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനക്കാരുടെ പോരാട്ടം. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആതിഥേയരായ ചെന്നൈയിന്‍ എഫ്.സി. പോയിന്റ് പട്ടികയില്‍ ആദ്യ സ്ഥാനക്കാരായ ബെംഗഌരു എഫ്.സിയെ നേരിടും. ബംഗളുരുവിന് 13 മത്സരങ്ങളില്‍ നിന്ന് 27 പോയിന്റും ചെന്നൈക്ക് 12 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുമുണ്ട്. ഇന്ന് ചെന്നൈയിന്‍ ജയിച്ചാലും ബംഗളുരുവിന്റെ ഒന്നാം സ്ഥാനത്തിനു മാറ്റമുണ്ടാവില്ല.
ദക്ഷിണേന്ത്യന്‍ ഡെര്‍ബി എന്നു വിശേഷിപ്പിച്ച ആദ്യ പാദത്തില്‍ ചെന്നൈയിന്‍ 2-1നു ജയിച്ചിരുന്നു. ചെന്നൈയിന്‍ വിജയം ആവര്‍ത്തിച്ചാല്‍ ബംഗളുരുവിന്റെ ലീഡ് കേവലം ഒരു പോയിന്റ് ആയി കുറയും. എന്നാല്‍ അതെത്ര എളുപ്പമല്ല. തുടര്‍ച്ചയായ മൂന്നു ജയങ്ങളുമായാണ് ബംഗളുരു ചെന്നൈയില്‍ എത്തുന്നത്. കഴിഞ്ഞ മത്സരങ്ങളില്‍ ബംഗളുരു മൂംബൈ സിറ്റിയേയും നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡിനേയും ഒടുവില്‍ കൊല്‍ക്കത്തയെയും തോല്‍പ്പിച്ചിരുന്നു അതേസമയം ചെന്നൈയിന്‍ കഴിഞ്ഞ മുന്ന് മത്സരങ്ങള്‍ എടുത്താല്‍ പൂനെക്കെതിരെ ജയിച്ചു. അതിനുശേഷം എവേ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനോട് തോറ്റു. കൊല്‍ക്കത്തക്കെതിരെ 2-1നു ജയിച്ചു. പ്രതീക്ഷയിലാണ് ചെന്നൈ കോച്ച്. എന്നെ സംബന്ധിച്ചു സീസണ്‍ ആരംഭിക്കുന്നതേ ഉള്ളുു. ഫോര്‍മുല വണ്‍ മത്സരത്തിന്റെ പരിശീലന ഓട്ടം പോലെയാണ് ഇത്. നിലവില്‍ രണ്ടാം സ്ഥാനത്തു നിന്നു ഞങ്ങളുടെ യഥാര്‍ത്ഥ പോരാട്ടം നാളെ ആരംഭിക്കുന്നതേ ഉള്ളു. അടുത്ത 17 ദിവസത്തിനുള്ളില്‍ അഞ്ച് മത്സരങ്ങളാണ് ഞങ്ങളുടെ പക്കലുള്ളത്. അതുകൊണ്ടു തന്നെ പ്ലേ ഓഫിലേക്കുള്ള വിധിയെഴുതുന്നത് വരാനിരിക്കുന്ന മത്സരങ്ങളായിരിക്കും- ചെന്നൈയിന്റെ പരിശീലകന്‍ ജോണ്‍ ഗ്രിഗറി പറഞ്ഞു.
പാരമ്പര്യ വൈരികളായ ബംഗളുരുവിനെതിരായ മത്സരത്തിലേക്കുള്ള ആദ്യ ഇലവനെ നിശ്ചയിക്കുന്നതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ച ജോണ്‍ ഗ്രിഗറി തന്റെ മുന്നിലുള്ള മുഴുവന്‍ ടീം അംഗങ്ങളില്‍ നിന്നും മത്സരത്തിനു മുമ്പ് മാത്രമായിരിക്കും ആരെ എല്ലാം ഉള്‍പ്പെടുത്തണമെന്ന കാര്യം തീരുമാനിക്കുയുള്ളുവെന്നു വ്യക്തമാക്കി. നിര്‍ണായക മത്സരത്തിനു വേണ്ടി എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു. മത്സരത്തിനുവേണ്ടി എല്ലാവരും പൂര്‍ണമായും തയ്യാറാണ്. അതേ പോലെ ആരോഗ്യ പ്രശ്‌നങ്ങളും ഒന്നുമില്ല. മികച്ച മെഡിക്കല്‍ സ്റ്റാഫ് ഒപ്പമുള്ളതിനാല്‍ കളിക്കാര്‍ക്ക് നല്ല പരിചരണം ലഭിക്കുന്നുണ്ട്- ഗ്രിഗറി തുടര്‍ന്നു. ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യപാദത്തില്‍ ചെന്നൈയിനോട് എറ്റ തോല്‍വി രണ്ടാം പാദത്തില്‍ തന്റെ ടീമിനെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നു ബംഗളുരു എഫ്.സി പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്ക പറഞ്ഞു.
അതൊരിക്കലും മനസില്‍ വെച്ചു കൊണ്ടായിരിക്കുകയില്ല കളിക്കാനിറങ്ങുക. ചെന്നൈയിനോടുള്ള തോല്‍വി അത്രമാത്രം ആഘാതം സൃഷ്ടിച്ചിരുന്നില്ല. സ്പഷ്ടമായി പറഞ്ഞാല്‍ എല്ലാ മത്സരങ്ങളും ജയിക്കാനാണ് ആഗ്രഹിക്കുന്നത്. വിരോചിതമായി പോരാടി മൂന്നു പോയിന്റ് സ്വന്തമാക്കുകയാണ് ലക്ഷ്യം-റോക്ക വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.നവാഗതരായ ബംഗളുരു എഫ്.സിയെ സംബന്ധിച്ചു ഈ ആദ്യ സീസണ്‍ അവര്‍ ശരിക്കും ആസ്വദിച്ചു തന്നെയാണ് കളിക്കുന്നത്. പൂതിയ ലീഗില്‍ കളിക്കേണ്ട രീതികള്‍ എല്ലാം റോക്കയുടെ കുട്ടികള്‍ വളരെ എളുപ്പം തന്നെ പഠിച്ചു അതെല്ലാം നടപ്പാക്കി. ടീമിന്റെ ഈ വിജയങ്ങളുടെ എല്ലാം പിന്നില്‍ ഈ സ്പാനീഷ് പരിശിലകന്റെ തന്ത്രങ്ങളാണ്. എന്നാല്‍ ടീമിന്റെ നിലവിലെ മികച്ച പ്രകടനത്തില്‍ അദ്ദേഹം അമിത ആഹ്ലാദം പ്രകടിപ്പിക്കുന്നില്ല. അതിന്റെ സമയം ആയിട്ടില്ലെന്നു അദ്ദേഹം വിശ്വസിക്കുന്നു. ഇതുവരെ അവസാനം ആയിട്ടില്ല,ആദ്യമായി ഞങ്ങളുടെ മത്സരങ്ങള്‍ എല്ലാം പൂര്‍ത്തിയകട്ടെ, അതിനുശേഷം നമുക്ക് ഇതേക്കുറിച്ച് അല്‍പ്പം സംസാരിക്കാം. അതേപോലെ ഇനി പ്ലേ ഓഫിലേക്കും പ്രവേശിക്കേണ്ടതുണ്ട് .നിലവില്‍ ആറ് ടീമുകളാണ് ആദ്യ നാല് സ്ഥാനങ്ങളിലേക്കുള്ള പോരാട്ടത്തില്‍ രംഗത്തുള്ളത്. അതുകൊണ്ടു തന്നെ ആദ്യ കടമ്പ ആദ്യ നാല് ടീമുകളില്‍ ഒന്നാകുക എന്നതാണ്. ഇന്ന് മൂന്നു പോയിന്റ് ലഭിച്ചാല്‍ ഈ ലക്ഷ്യത്തിനു വളരെ അടുത്തെത്തും- ആല്‍ബര്‍ട്ട് റോക്ക പറഞ്ഞു.
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
india2 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍
-
Film3 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
india3 days ago
’73 ദിവസത്തിനുള്ളില്‍ 25 തവണ’: ട്രംപിന്റെ ആവര്‍ത്തിച്ചുള്ള ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ അവകാശവാദത്തില്‍ കോണ്‍ഗ്രസ്
-
india2 days ago
‘മതവികാരം വ്രണപ്പെടും’; കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്കൂളില്‍ മുട്ട വിതരണത്തിനെതിരെ രക്ഷിതാക്കള്‍
-
kerala3 days ago
മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്
-
crime3 days ago
പിണങ്ങിപ്പോയ ഭാര്യ തിരിച്ചെത്തിക്കാന്‍ അഞ്ച് വയസുകാരനെ നരബലി നല്കി യുവാവ്
-
More3 days ago
“ഞങ്ങൾ വിശപ്പിൽ മുങ്ങുകയാണ്, ക്ഷീണത്താൽ വിറയ്ക്കുകയാണ്”; ഗാസയിലെ മാധ്യമപ്രവർത്തകരെ സംരക്ഷിക്കാൻ ആഗോളതലത്തിൽ നടപടി ആവശ്യപ്പെട്ട് അൽ ജസീറ