Connect with us

Sports

ടി20 യില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി

Published

on

വെല്ലിംഗ്ടണ്‍: രോഹിത് ശര്‍മ നയിച്ച ആദ്യ ടിട്വന്റി മത്സരത്തില്‍ ന്യൂസിലാന്റിനെതിരെ ഇന്ത്യക്ക് ദയനീയ തോല്‍വി. 80 റണ്‍സിന്റെ വമ്പന് തോല്‍വിയാണ് ഇന്ത്യ രുചിച്ചത്.

ആദ്യം ബാറ്റ് ചെയ്ത കിവീസ് 219 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ ഇന്ത്യയുടെ പത്ത് പേര്‍ ചേര്‍ന്ന് നേടിയത് കേവലം 139 റണ്‍സ്. ടെസ്റ്റ്-ഏകദിന പരമ്പരകളില്‍ കളം നിറഞ്ഞ ഇന്ത്യ ടീം വേഗത്തിന്റെ മത്സരത്തില്‍ ഒരു ഘട്ടത്തിലും ചിത്രത്തിലുണ്ടായിരുന്നില്ല. ബാറ്റിംഗിലും ബൗളിംഗിലുമെല്ലാം കവീസ് പിടിമുറുക്കിയപ്പോള്‍ ഇന്ത്യക്ക് അമ്പേ പരാജയം. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് തുടങ്ങിയ ചാമ്പ്യന്‍ ബൗളര്‍മാരില്ലാതെ ഇറങ്ങിയ ഇന്ത്യക്കായി പന്തെടുത്ത് അഞ്ച് പേരെയും കിവി ബാറ്റ്‌സ്മാന്മാര്‍ കണക്കിന് ശിക്ഷിച്ചു. കിവീസിന്റെ പുതിയ വിക്കറ്റ് കീപ്പര്‍ ടീം സൈഫര്‍ട്ട് ആഞ്ഞടിച്ചപ്പോള്‍ ഭുവനേശ്വര്‍ കുമാറും ഖലീല്‍ അഹമ്മദും നിലയില്ലാത്ത കയത്തിലായി.

മുന്‍ വിക്കറ്റ് കീപ്പര്‍ ബ്രെന്‍ഡന്‍ മക്കലത്തിന്റെ ശൈലിയില്‍ നിറഞ്ഞാടിയ സൈഫര്‍ട്ട് 43 പന്തില്‍ നിന്ന് 84 റണ്‍സാണ് അദ്ദേഹം അതിവേഗതയില്‍ നേടിയത്. ഓപ്പണര്‍ കോളിന്‍ മണ്‍റോ പൂര്‍ണ്ണ പിന്തുണ നല്‍കി. നായകന്‍ കീത്ത് വില്ല്യംസണും 34 റണ്‍സുമായി കസറി.

ഭുവനേശ്വര്‍ ഒരു വിക്കറ്റ് നേടാന്‍ 47 റണ്‍സ് വഴങ്ങി. ഖലീല്‍ അഹമ്മദിനും കാര്യമായ മര്‍ദ്ദനമേറ്റു. ഹാര്‍ദ്ദിക് പാണ്ഡ്യ ക്രുണാല്‍ പാണ്ഡ്യ എന്നിവരും ശിക്ഷിക്കപ്പെട്ടപ്പോള്‍ യൂസവേന്ദ്ര ചാഹല്‍ മാത്രമായിരുന്നു തമ്മില്‍ ഭേദമായത്.

ഇന്ത്യന്‍ മറുപടി ദയനീയതയില്‍ നിന്നായിരുന്നു. വിരാത് കോലിയെ കൂടാതെ നായകന്റെ തൊപ്പിയിട്ട രോഹിത് ശര്‍മ മൂന്നാം ഓവറില്‍ തന്നെ മടങ്ങി. അഞ്ച് പന്തുകള്‍ മാത്രം നേരിട്ട രോഹിത് ടീം സൗത്തിയുടെ പന്തിലാണ് പുറത്തായത്. ശിഖര്‍ ധവാനും മൂന്നാം നമ്പറില്‍ വന്ന ശങ്കറും ചേര്‍ന്ന് രക്ഷാദൗത്യം നടത്തിയെങ്കിലും സ്‌ക്കോറിംഗ് മന്ദഗതിയിലായിരുന്നു. സ്‌ക്കോര്‍ 51 ല്‍ ധവാനെ ഫെര്‍ഗൂസണ്‍ മടക്കിയതോടെ ചെറിയ തകര്‍ച്ച. റിഷാഭ് പന്തിന് നേടാനായത് ഒരു റണ്‍ മാത്രം. ദിനേശ് കാര്‍ത്തിക്കും പെട്ടെന്ന് മടങ്ങിയ ശേഷം മഹേന്ദ്രസിംഗ് ധോണിയുടെ ഊഴം. പക്ഷേ മുന്‍ നായകന് പിന്തുണ നല്‍കാന്‍ കാര്യമായി ആരുമുണ്ടായിരുന്നില്ല. അഞ്ച് ബൗണ്ടറികളും ഒരു സിക്‌സറുമായി എം.എസ് 39 റണ്‍സ് നേടി. ഓള്‍റൗണ്ടര്‍മാരായ സഹോദരങ്ങള്‍ ഹാര്‍ദ്ദിക്കും (4) ക്രുനാലും (20) പൊരുതിയില്ല. ന്യൂസിലാന്‍ഡ് ബൗളര്‍മാരില്‍ ടീം സൗത്തി മൂന്ന് വിക്കറ്റുമായി ഒന്നാമനായി. സൈഫോര്‍ട്ടാണ് കളിയിലെ കേമന്‍. പരമ്പരയിലെ രണ്ടാം മല്‍സരം വെള്ളിയാഴ്ച്ച നടക്കും

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending