Connect with us

Culture

കത്വ കേസ്: ജൂണ്‍ 15ന് മുമ്പ് വിധി പറയാന്‍ സാധ്യത യൂത്ത് ലീഗ് സംഘം പത്താന്‍ കോട്ടിലെത്തി അഭിഭാഷകരെ കണ്ടു

Published

on


കോഴിക്കോട്: രാജ്യത്തെ ഞെട്ടിച്ച കശ്മീരിലെ കത്വ കേസ് ജൂണ്‍ 15ന് മുന്‍പ് വിധി പറയാന്‍ സാധ്യത. പഞ്ചാബിലെ പത്താന്‍ കോട്ട് ജില്ലാ കോടതിയില്‍ കേസിന്റെ അന്തിമവാദം നടന്നുകൊണ്ടിരിക്കുകയാണ്. 144 സാക്ഷികളുടെയും വിസ്താരം പൂര്‍ത്തിയായിക്കഴിഞ്ഞു. കേസ് നടത്തിപ്പിന് അഭിഭാഷകരെ നിയോഗിച്ച മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ പ്രതിനിധി സംഘം പത്താന്‍ കോട്ടിലെത്തി അഭിഭാഷകരെ കണ്ടു.കഴിഞ്ഞ വര്‍ഷമാണ് സുപ്രിം കോടതി തീരുമാനപ്രകാരം കേസ് പഞ്ചാബിലേക്ക് മാറ്റിയത്.
അന്നു തന്നെ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അഡ്വ: മുബീന്‍ ഫാറൂഖി, അഡ്വ: കെ കെ പുരി എന്നിവരുടെ നേതൃത്വത്തില്‍ അഭിഭാഷക സംഘത്തെ നിയോഗിക്കുകയായിരുന്നു. അന്നത്തെ കശ്മീര്‍ ഗവര്‍മെണ്ട് നിയോഗിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ ചോപ്രയുമായും നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈറിന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡണ്ട് അഡ്വ: വി കെ ഫൈസല്‍ ബാബു, എക്‌സിക്യൂട്ടീവ് അംഗം ഷിബു മീരാന്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
കേസില്‍ നീതി ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയാണ് അഭിഭാഷകര്‍ പങ്കുവെക്കുന്നത്. അതിശക്തമായ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും കോടതിക്കു മുന്നിലെത്തിച്ചിട്ടുണ്ട്. സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായെങ്കിലും അതിനെയൊക്കെ അതിജീവിക്കാനായിട്ടുണ്ട്.പ്രതികളൊരാള്‍ മൈനര്‍ ആണെന്ന് സ്ഥാപിക്കാനും പ്രതിഭാഗം ശ്രമിച്ചു. കേസില്‍ ഹാജരാകുന്ന സാക്ഷികള്‍ക്ക് നേരെ ഉണ്ടായ ഭീഷണികള്‍ മുസ്‌ലിം ലീഗ് ദേശീയ നേതൃത്വം പഞ്ചാബ് ഗവര്‍മെണ്ടിനു മുന്നിലെത്തിച്ചിരുന്നു.
സാക്ഷികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പഞ്ചാബ് പൊലീസ് ജാഗ്രത കാണിച്ചിരുന്നു എന്ന് അഭിഭാഷകര്‍ നന്ദിയോടെ പറഞ്ഞു.പ്രതി ഭാഗത്തിന് വേണ്ടി കേസ് നടത്തിപ്പിന് പിന്തുണ കൊടുക്കുന്നത് ബി ജെ പി നേതൃത്വമാണ് എന്ന ആരോപണം ശക്തമാണ്.പ്രതികള്‍ക്കു വേണ്ടി കശ്മീരില്‍ നടന്ന പ്രകടനത്തിന് അന്നത്തെ ബി ജെ പി മന്ത്രിമാരും എം എല്‍ എ മാരും പങ്കെടുത്തിരുന്നു.പത്താന്‍ കോട്ട് കോടതിയില്‍ കേസ് വാദം കേള്‍ക്കുന്ന ജ: തേജ്വീന്ദര്‍ സിംഗിന്റെ ഭാര്യയെ ഹരിയാനയിലെ ബി ജെ പി സര്‍ക്കാര്‍ വിവരാവകാശ ഓഫീസറായി നിയമിച്ചതും വിവാദമായിരുന്നു.
കത്വ പെണ്‍കുട്ടിക്ക് നീതി ലഭിക്കും എന്ന ഉറച്ച പ്രതീക്ഷയുണ്ടെന്ന് സി കെ സുബൈര്‍ പറഞ്ഞു. ജുഡീഷ്വറി ജനാധിപത്യവിശ്വാസികളുടെ അവസാന അഭയകേന്ദ്രമാണ്.കത്വ കേസിലെ പ്രതികള്‍ക്ക് ലഭിക്കുന്ന ശിക്ഷ രാജ്യത്തെ ഓരോ പെണ്‍കുട്ടിക്കും ലഭിക്കുന്ന നീതിയാകുമെന്നും അദ്ദേഹം പറഞ്ഞു.

Film

യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ നടന്ന പൊലീസ് പീഡനം; 18 വര്‍ഷങ്ങക്ക് ശേഷം അന്വേഷണം

മലയാളി ആക്ടിവിസ്റ്റ് വി.ഷാജു എബ്രഹാമാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്

Published

on

കൊച്ചി: 18 വര്‍ഷം മുന്‍പ് യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട് പൊലീസില്‍ നിന്നും നേരിട്ട പീഡനത്തെക്കുറിച്ച് അന്വേഷണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. മലയാളി ആക്ടിവിസ്റ്റ് വി.ഷാജു എബ്രഹാമാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്.പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി കേസ് ഡയറക്ടര്‍ ജനറലിന്‍ കൈമാറി.

2006ല്‍ നടന്ന യാഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ വിജയമായിരുന്നു. ഇതിനു പിന്നാലെയാണ് സിനിമയില്‍ ചിത്രീകരിച്ച യഥാര്‍ഥ സംഭവങ്ങള്‍ പൊലീസ് അന്വേഷിക്കാനൊരുങ്ങുന്നു.

എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കാല്‍ സന്ദര്‍ശിക്കാനെത്തിയ യുവാക്കളിലൊരാള്‍ ഗുണ കേവിലെ ഗര്‍ത്തത്തില്‍ വീണപ്പോള്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ കൊടൈക്കനാല്‍ പൊലീസ് സ്റ്റേഷനിലാണ് സഹായം തേടിയത്. എന്നാല്‍ പൊലീസ് ഇവരെ ക്രൂരമര്‍ദനത്തിന് ഇരയാക്കുകയും മാനസികമാസി പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നു. ഈ സംഭവങ്ങള്‍ സിനിമയില്‍ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. സിനിമയില്‍ ചില പീഡന സംഭവങ്ങള്‍ മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അവരുടെ യഥാര്‍ഥ അനുഭവം ദാരുണമാണന്നും ഷാജു എബ്രഹാം പരാതിയില്‍ ചൂണ്ടിക്കാണിച്ചു.

Continue Reading

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Trending