Connect with us

Culture

കേരളത്തിലേക്ക് വേനല്‍ക്കാല പ്രത്യേക ട്രെയിനുകള്‍

Published

on

തിരുവനന്തപുരം: വേനല്‍ക്കാല അവധിത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു. ചെന്നൈ-എറണാകുളം, എറണാകുളം-രാമേശ്വരം, ചെന്നൈ-കൊല്ലം, എറണാകുളം-വേളാങ്കണ്ണി, കൊച്ചുവേളി-മുംബൈ, കൊച്ചുവേളി-ഹൈദരാബാദ് റൂട്ടുകളിലാണ് ട്രെയിന്‍ അനുവദിച്ചത്.

ചെന്നൈ -എറണാകുളം
ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ സുവിധ ട്രെയിന്‍(82631) ഏപ്രില്‍ ആറ്, 13, 20, 27, മേയ് നാല്, 11, 18, 25 ജൂണ്‍ ഒന്ന്, എട്ട്, 15, 22, 29 തീയതികളില്‍ വൈകിട്ട് 6.20ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.45ന് എറണാകുളത്ത് എത്തിച്ചേരും .എറണാകുളം ജംഗ്ഷന്‍-ചെന്നൈ സെന്‍ട്രല്‍ സുവിധ പ്രത്യേക ട്രെയിന്‍(82632) ഏപ്രില്‍ എട്ട്്, 15, 22, 29, മേയ് ആറ്, 13, 20, 27 ജൂണ്‍ മൂന്ന്, 10, 17, 24, ജൂലായ് ഒന്ന് തീയതികളില വൈകിട്ട് ഏഴിന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.20ന് ചെന്നൈയില്‍ എത്തിച്ചേരും. ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍(06041) ഏപ്രില്‍ രണ്ട്, ഒമ്പത്, 16, 23, 30 മേയ് ഏഴ്, 14, 21, 28 ജൂണ്‍ നാല്, 11, 18, 25 തീയതികളില്‍ വൈകിട്ട് 6.20ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ എട്ടിന് എറണാകുളത്ത് എത്തും. എറണാകുളം ജംഗ്ഷന്‍- ചെന്നൈ സെന്‍ട്രല്‍ സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (06042) ഏപ്രില്‍ അഞ്ച്, 12, 19, 26 മേയ് മൂന്ന്, 10, 17, 24, 31, ജൂണ്‍ ഏഴ്, 14, 21, 28, തീയതികളില്‍ വൈകിട്ട് 7.30ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.30ന് ചെന്നൈയില്‍ എത്തിച്ചേരും.
ചെന്നൈ സെന്‍ട്രല്‍ കൊല്ലം സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍(06047) ഏപ്രില്‍ അഞ്ച്, 12, 19, 26 മേയ് മൂന്ന്, 10,17, 24, 31ജൂണ്‍ ഏഴ്, 21, 28 തീയതികളില്‍ വൈകിട്ട് 6.20ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 10.30ന് കൊല്ലത്ത് എത്തും. ചെന്നൈ സെന്‍ട്രല്‍-കൊല്ലം സുവിധ ട്രെയിന്‍(82633) ഏപ്രില്‍ ജൂണ്‍ 14ന് വൈകിട്ട് 6.20ന് ചെന്നൈയില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.30ന് കൊല്ലത്ത് എത്തും. കൊല്ലം-ചെന്നൈ സെന്‍ട്രല്‍ സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (06048) ഏപ്രില്‍ ആറ്, 13, 20, 27 മേയ് നാല്, 11, 18, 25, ജൂണ്‍ ഒന്ന്, എട്ട്, 15, 22, 29 തീയതികളില്‍ ഉച്ചക്ക് 1.30ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 6.30ന് ചെന്നൈയില്‍ എത്തും.

എറണാകുളം -രാമേശ്വരം
എറണാകുളം ജംഗ്്ഷന്‍- രാമേശ്വരം സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍(06035) ഏപ്രില്‍ മൂന്ന്, 10, 17, 24 മേയ് ഒന്ന്, എട്ട്, 15, 22, 29, ജൂണ്‍ അഞ്ച്്, 12, 19, 26 തീയതികളില്‍ രാത്രി 11ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.10ന് രാമേശ്വരത്ത് എത്തും. രാമേശ്വരം-എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (06036) ഏപ്രില നാല്, 11, 18, 25 മേയ് രണ്ട്, ഒമ്പത്, 16, 23,30 ജൂണ്‍ ആറ്, 13, 20, 27, തീയതികളില്‍ രാത്രി 111.10ന് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.1545ന് എറണാകുളത്ത് എത്തും.

എറണാകുളം -വേളാങ്കണ്ണി
എറണാകുളം ജംഗ്്ഷന്‍-വേളാങ്കണ്ണി സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (06016) ഏപ്രില്‍ ആറ്, 13, 20, 27 മേയ് നാല്, 11, 18, 25, ജൂണ്‍ ഒന്ന്, എട്ട്, 15, 22, 29 തീയതികളില്‍ വൈകിട്ട് ഏഴിന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10ന് വേളാങ്കണ്ണിയില്‍ എത്തും. വേളാങ്കണ്ണി-എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (06015) ഏപ്രില്‍ എട്ട്, 15, 22, 29 മേയ് ആറ്, 13, 20, 27, ജൂണ്‍ മൂന്ന്, 10, 17, 24, ജൂലായ് ഒന്ന് തീയതികളില വൈകിട്ട് 7.30ന് വേളാങ്കണ്ണിയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.45ന് എറണാകുളത്ത് എത്തും.

തിരുവനന്തപുരം-കാരയ്ക്കല്‍
തിരുവനന്തപുരം-കാരയ്ക്കല്‍ സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍(06046) ഏപ്രില്‍ നാല് മുതല്‍ ജൂണ്‍ 27 വരെ ബുധനാഴ്ചകളില്‍ വൈകീട്ട് 3.25ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് അടുത്തദിവസം പുലര്‍ച്ചെ 3.45ന് കാരയ്ക്കലില്‍ എത്തിച്ചേരും. കാരയ്ക്കല്‍-തിരുവനന്തപുരം സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (06045) ഏപ്രില്‍ അഞ്ചുമുതല്‍ ജൂണ്‍ 28 വരെ വ്യാഴാഴ്ചകളില്‍ രാത്രി 10.45ന് കാരയ്ക്കലില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം ഉച്ചയ്ക്ക് 12.15ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
ചെന്നൈ എഗ്മൂര്‍-എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (06033) ഏപ്രില്‍ 7,14,21,28 മേയ് അഞ്ച്, 12, 19,26, ജൂണ്‍ രണ്ട്, ഒമ്പത്, 16, 23, 30 തിയതികളില്‍ രാത്രി 11.40ന് എഗ്മൂറില്‍ നിന്ന് പുറപ്പെട്ട് അടുത്തദിവസം ഉച്ചയ്ക്ക് ശേഷം 1.30ന് എറണാകുളത്ത് എത്തും. എറണാകുളം ജംഗ്ഷന്‍- ചെന്നൈ എഗ്മൂര്‍ സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (06034) ഏപ്രില്‍ 10, 17, 24, മേയ് അഞ്ച്, 12, 19, 26, ജൂണ്‍ മൂന്ന് തീയതികളില്‍ വൈകീട്ട് അഞ്ചിന് എറണാകുളം ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 6.45ന് എഗ്മൂറില്‍ എത്തും.

കൊച്ചുവേളി-ഹൈദരാബാദ്
കൊച്ചുവേളി-ഹൈദരാബാദ് സ്‌പെഷ്യല്‍ ഫെയര്‍ (07116) ട്രെയിന്‍ ഏപ്രില്‍ ഒമ്പത് മുതല്‍ ജൂലൈ രണ്ട് വരെയുള്ള തിങ്കളാഴ്ചകളില്‍ രാവിലെ 7.45 ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചക്ക് രണ്ടിന് ഹൈദരാബാദില്‍ എത്തും. ഹൈദരാബാദ്-കൊച്ചുവേളി സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (07115) ഏപ്രില്‍ ഏഴ് മുതല്‍ ജൂണ്‍ 30വരെയുള്ള ശനിയാഴ്ച രാത്രി ഒമ്പതിന് ഹൈദരാബാദില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ 3.20ന് കൊച്ചുവേളിയില്‍ എത്തും. െൈഹദരാബാദില്‍നിന്നുള്ള സുവിധാ സമ്മര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ (07117) ഏപ്രില്‍ നാല് മുതല്‍ ജൂണ്‍ 27വരെയുള്ള ബുധനാഴ്ചകളില്‍ ഉച്ചക്ക് 12.50ന് ഹൈദരാബാദില്‍നിന്ന് പുറപ്പെടും. കൊച്ചുവേളിയില്‍നിന്നുള്ള സമ്മര്‍ സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (07118) ഏപ്രില്‍ അഞ്ച് മുതല്‍ ജൂണ്‍ 28വരെയുള്ള വ്യാഴാഴ്ചകളില്‍ രാത്രി 8.15ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടും.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending