Connect with us

Video Stories

ബൈസിക്കിള്‍ തീവ്‌സ്‌

Published

on

പ്രസന്നന്‍ കെ.പി

14 വർഷങ്ങൾക്കു മുമ്പുള്ള കഥയാണ്.

അധ്യാപന ജീവിതത്തിലെ ആദ്യവർഷങ്ങൾ. പുതിയ പോളിടെക്‌നിക്‌. ക്‌ളാസ്സിലേക്ക് പോകും മുൻപേ മുന്നറിയിപ്പ് കിട്ടി. ഒന്ന് ശ്രദ്ദിച്ചോളൂ. കൈവിട്ടാൽ കുപ്പിയിലിറക്കുന്ന ജഗജില്ലികളാണ്. പഠനവും രാഷ്ട്രീയവും, തമാശയും, കുരുത്തക്കേടും……ഒക്കെ ഉണ്ടത്രേ.

എന്തായാലും പരീക്ഷണം തന്നെ. മറ്റൊരിടത്തു മറ്റൊരാളാവാനുള്ള ശ്രമം. വായന ഓർമ്മയിലെ ഒരു കഥ പരീക്ഷിക്കുന്നു. പല വഴികളിൽ നിന്നും പല ദൂരങ്ങളിൽ നിന്നും എത്തുന്ന കുട്ടികളല്ലേ?
“ഞാൻ ഒരു നേരെ പോ, നേരെ വാ ഗതിക്കാരനാണ്”
“ഒവ്വ ഒവ്വ ” ഒരു നേർത്തശബ്ദം മുഴങ്ങിയോ? പിൻ ബെഞ്ചിൽ നിന്നും?
“സത്യം പറയണം. ആരെങ്കിലും രാവിലെ ഭക്ഷണം കഴിക്കാതെ വന്നിട്ടുണ്ടോ”
ചെറിയ നിശബ്ദത
കുറച്ചു സമയത്തിനുശേഷം ഒരാൾ എഴുന്നേറ്റു നിന്നു.
“സാറെ അവൻ കള്ളം പറയുകയാണ്” എന്ന കമന്റ് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല
അടുത്ത് പോയി, പോക്കറ്റിൽ നിന്ന് പത്തു രൂപ എടുത്തു, ക്യാന്റീനിൽ പോയി ചായ കുടിച്ചു പെട്ടെന്ന് വരാ ൻ പറഞ്ഞു. അവൻ മടിക്കാതെ വാങ്ങി പോവുകയും ചെയ്തു.

ക്‌ളാസ് ഒന്ന് തിരയടങ്ങി. പടച്ചോൻ കാത്തു. എന്തായാലും സംഭവം ഏറ്റു. ക്‌ളാസ് ഇനി എന്റെ വഴിക്കു വന്നേക്കാം എന്ന പ്രതീക്ഷ.

തിരിച്ചു വന്ന അവൻ നാലു രൂപ തിരിച്ചേൽപ്പിച്ചപ്പോഴും എന്റെയും അവന്റെയും കണ്ണുകൾ കത്തി.
ക്‌ളാസ്സിന്റെയും

എന്തായാലും ഞാൻ എന്ത് കൊണ്ടങ്ങിനെ ചോദിച്ചു എന്ന കഥയും, കുറച്ചു കമ്പ്യൂട്ടർ പഠനവും ഒക്കെ ആയി രണ്ടു പീരീഡ് തീർത്തു. അല്ലെങ്കിലും എന്നും കഥകളായിരുന്നു എന്നെ സഹായിച്ചിരുന്നത്, ക്ലാസ് മുറികളിൽ.

 

പ്രസന്നന്‍ കെ.പി

ക്‌ളാസ് തീരും മുൻപേ കലമുടച്ചു. സമയം തീരാൻ വേണ്ടി ചോദിച്ച ഒറ്റ ചോദ്യത്തിൽ
“ആരാണ് ഈ ക്ലാസ്സിലെ ബൈസിക്കിൾ തീവ്സ്” ? ( ക്ലാസ്സിലേക്ക് പോകുമ്പോൾ , ഓ ബൈസിക്കിൾ തീവ്സിന്റെ ക്ലാസ്സിലാക്കണല്ലേ എന്ന ഒരു സഹാധ്യാപകന്റെ ചോദ്യം ഞാൻ ശ്രദ്ദിച്ചിരുന്നു)

നിങ്ങളുടെ എല്ലാ കാര്യവും എനിക്കറിയാം എന്ന ഒരു ഗമയും എന്റെ ചോദ്യത്തിലുണ്ടായിരുന്നോ ആവൊ?

ഒരു വിഭാഗം ഡസ്കിലടിച്ചു ചിരിച്ചു. ചില മുഖങ്ങൾ ഇരുണ്ടു. ഇരുണ്ട മുഖങ്ങൾ പലയിടങ്ങളിലായിരുന്നു.
എന്തായാലും ക്‌ളാസ് കഴിഞ്ഞു സംഭവങ്ങൾ ഡിപ്പാർട്മെന്റിൽ പോയി ചികഞ്ഞെടുത്തു.

നാലു പെൺകുട്ടികൾ ആണ്, ബൈസിക്കിൾ തീവ്സ്, വല്ലാത്ത കൂട്ട്, വില്ലത്തരം വേണ്ടത്ര ഉണ്ട്, പഠനം മോശമല്ല എന്ന ഒറ്റ കാര്യത്തിലാണ് അവരുടെ വില്ലത്തരം സഹിക്കുന്നത്. പല ശിക്ഷാ നടപടികൾ എടുത്തു. ആദ്യബെഞ്ചിൽ തന്നെ ഒന്നിച്ചിരുന്നു അവരാണ് പലപ്പോഴും ക്‌ളാസ് നിയന്ത്രിച്ചിരുന്നതത്രെ. ഇപ്പോൾ പല ബെഞ്ചിലായി വിതറിയിട്ടു അകറ്റാൻ ശ്രമിക്കുകയാണ്. ക്‌ളാസ് നടന്നോണ്ടിരിക്കെ അതിൽ രണ്ടു പേര് ഒരു അധ്യാപകൻ നിർത്തിയിട്ട സൈക്കിളുമെടുത്തു കറങ്ങാൻ പോയിരുന്നു. സാറ് നോക്കിയപ്പോൾ സൈക്കിൾ ഇല്ല, തിരിച്ചു വന്നു സൈക്കിൾ വെക്കുമ്പോൾ തന്നെ പിള്ളേരെ പൊക്കി, പുതിയ പേരും വീണു, ഗ്രൂപ്പിന് “ബൈസിക്കിൾ തീവ്സ്”

വൈകീട്ട് വാടക വീട്ടിലേക്കു നടന്നു പോവുമ്പോൾ, പിന്നിൽ എട്ടു ചെരുപ്പുകൾ ചട പട ശബ്ദത്തിൽ ഓടിവരുന്നു.
“സാർ ” എന്നൊക്കെ വിളിച്ചാണ് ഓടി വന്നെങ്കിലും ചുറ്റും വട്ടം കൂടി നിന്നപ്പോൾ ചെറിയ ഭയം
പിള്ളേരെ അങ്ങിനെയല്ലേ എല്ലാവരും പരിചയപ്പെടുത്തിയത്

“സാറിനെ ഞങ്ങൾക്കിഷ്ടായി”
ഓ സമാധാനം
“അതുകൊണ്ടു മാത്രമാണ് ഇത് പറയുന്നത്, വേറെ ഒരു തെണ്ടികളോടും പറഞ്ഞിട്ടില്ല”
വീണ്ടും ആന്തൽ
അതിലെ ഒരു സിംഹിണി വാദം നിരത്തി.
“ഇവർ എന്തിനാണ് സൈക്കിൾ മോഷ്ടിച്ച് പോയത് എന്നറിയോ? എനിക്ക് പാഡ് വാങ്ങാനാണ്. ചുരിദാറിൽ ബ്ലഡ് ഒക്കെ ആയി നടന്നാൽ ജീവിതകാലം മുഴുവൻ വേറെന്തെങ്കിലും പേരിട്ടു വിളിക്കുന്ന കൂട്ടുകാരും, സാറമ്മാരും ഉള്ളപ്പോൾ ഇങ്ങിനെ സഹായിക്കാനാണ് അവർക്കു തോന്നിയത്”

അതും പറഞ്ഞു, റിഹേഴ്സൽ പറഞ്ഞു ഉറപ്പിച്ചപോലെ ഒറ്റ തിരിഞ്ഞു നടത്തം. എല്ലാരും ഒന്നിച്ച്

ഞാൻ അങ്ങട് ഇല്ലാണ്ടായി.
പെൺകുട്ടികൾക്ക് വേണ്ട സൗകര്യങ്ങൾ, അവരുടെ ആകുലതകൾ ഒന്നും വേണ്ട രീതിയിൽ അഡ്രസ് ചെയ്യാത്ത കാലത്തും ജീവിച്ച പെൺകുട്ടികൾ ആണല്ലോ അവർ.
“ഇപ്പോഴൊക്കെ ഫയങ്കര സൗകര്യങ്ങൾ ആവും, അല്ലേ ?”

പക്ഷെ അതോടെ ഞങ്ങൾ ടീമായി.
എന്റെ ക്‌ളാസിൽ അവർ ഒന്നിച്ചിരുന്നു. അവർ ഒന്നിച്ചപ്പോൾ എതിർപക്ഷം ശക്തമായി, അതിന്റെ ചുഴികളും അലകളും ആകെക്കൂടി ഡിപ്പാർട്ടമെന്റ് പ്രക്ഷുബ്ദം
ഒന്നിച്ചിരുത്തിയപ്പോൾ ഞാൻ ഒരു കണ്ടിഷൻ പറഞ്ഞു
ഒരു പാലമിട്ടാൽ, അങ്ങോട്ടും, ഇങ്ങോട്ടും വേണം
“പഠനം ഉഷാറിയ്ക്കോളണം ”

ബൈസിക്കിൾ തീവ്സ് കത്തി കയറിയില്ലേ . വല്ലാത്ത പെർഫോർമൻസ് . ആ ഒറ്റ കച്ചി തുരുമ്പിൽ ഞാനും പിടിച്ചു നിന്നു. ഡിപ്പാർട്മെന്റിലും എന്റെ അവിഹിതമായ സപ്പോർട്ട് പ്രശ്നമായി. എന്നെ പഠിപ്പിച്ച ഒരു ടീച്ചർ ആയിരുന്നു ഹെഡ് ഓഫ് ഡിപ്പാർട്മെന്റ് . ആ വാത്സല്യത്തിൽ ആണ് ഞാൻ പിടിച്ചു നിന്നത്.

ഫൈനൽ ഇയർ പ്രൊജക്റ്റ്, അവരെ പിരിക്കും എന്ന് ചിലർക്ക് വാശി. ഞങ്ങൾ ഒന്നിച്ചെ ചെയ്യൂ എന്നവരും

അത് ലോകമഹായുദ്ധമായി.
ചർച്ചകൾ
ഒന്നും വഴിതെളിഞ്ഞില്ല.
അവർ വീണ്ടും ഞെട്ടിച്ചു.
“എന്നാൽ ഞങ്ങൾ ഒറ്റയ്ക്ക് ചെയ്തോളാം.” അതിനു ആരുടെ സഹായവും വേണ്ടല്ലോ?

വീതിച്ചു കിട്ടുന്ന കമ്പ്യൂട്ടർ ലാബ് സമയം, ഞങ്ങൾ വീതിച്ചെടുത്തോളം.
അവർക്കു ചെയ്യാനാവില്ല എന്ന തോന്നലിൽ എതിർപക്ഷം സമ്മതിച്ചു.

പക്ഷെ അവർ തന്നെയായിരുന്നു ജേതാക്കൾ, നാലും പേരും കൂടി തന്നെ ചെയ്തു. നാലു പ്രോജക്ടുകൾ. അതും പരസഹായം ഇല്ലാതെ. ഞാൻ അവരിൽ നിന്നും പഠിച്ചു . എല്ലാത്തിനും ഞാൻ തന്നെ ഗൈഡ്. അതും അവരുടെ വാശി

പലതും കുറിക്കാനുണ്ട്, വിസ്താരഭയത്താൽ ഒഴിവാക്കുന്നു.

കോഴ്സ് കഴിഞ്ഞു അവർ പിരിഞ്ഞു പോയി . ഏതാണ്ട് 8 വർഷം എനിക്ക് അധ്യാപക ദിനത്തിൽ ഒരു ആശംസ എത്തും. ഒരാൾ മാത്രം. ബൈസിക്കിൾ തീവ്സിലെ ഓരോരാളും മാറി മാറി അങ്ങിനെ
അതും അവരുടെ പ്ലാനിംഗ് ആയിരിക്കണം.
പിന്നീടതങ്ങു നിന്നു.
കേൾക്കാത്ത, വരാത്ത ആശംസകളും മധുരതരം അല്ലേ?

ജീവിതത്തിന്റെ പടവുകൾ അവർ കുതിച്ചു കയറുകയായിരിക്കും. അല്ലെങ്കിൽ മറ്റേതെങ്കിലും ബൈസിക്കിൾ തീവ്സിന്റെ ആശംസകൾ കിട്ടുവോളം അവർ വളർന്നിരിക്കാം.
ഈ ദിനത്തിൽ അവർ എന്നെ ഓർക്കുന്നുണ്ടാവും എന്നെനിക്കുറപ്പ്.

ഞാൻ അവരെയും
ഞങ്ങൾ പരസ്പരം പഠിപ്പിച്ചവർ അല്ലോ!

എല്ലാ ആശംസകളും, നന്മകളും പ്രിയപ്പെട്ട ബൈസിക്കിൾ തീവ്സ് !

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending