Connect with us

More

മഹിയെ കണ്ട് പഠിക്കണം കോലി-തേര്‍ഡ് ഐ

Published

on

കമാല്‍ വരദൂര്‍

ഈ കീഴ്‌വഴക്കം അപകടകരമാണ്. ക്യാപ്റ്റന്‍ പറഞ്ഞിട്ട് കോച്ചിനെ മാറ്റുക എന്ന് പറയുമ്പോള്‍ അത് നല്‍കുന്ന സന്ദേശമെന്താണ്…? നാളെ ടീമിന്റെ പുതിയ പരിശീലകനായി വീരേന്ദര്‍ സേവാഗ് വരുന്നു എന്ന് കരുതുക-അദ്ദേഹത്തിന്റെ ശൈലിയോട് വിരാത് കോലി വിയോജിപ്പ് പ്രകടിപ്പിക്കുമ്പോള്‍ സേവാഗിനെയും മാറ്റേണ്ടി വരില്ലേ…. ടീം മാനേജ്‌മെന്റ് എന്ന വിശാല ഗ്രൂപ്പിന് ഒരു പ്രസക്തിയുമില്ലാതെ വരുമ്പോള്‍ എവിടെയാണ് ചര്‍ച്ചയും ജനാധിപത്യവുമെല്ലാം വരുക..?

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ടോസ് നേടിയപ്പോള്‍ ആരോടും ചോദിക്കാതെയാണ് വിരാത് കോലി പാക്കിസ്താനെ ബാറ്റിംഗിന് അയച്ചത്. അശ്വിനെ ആദ്യ ഇലവനില്‍ കളിപ്പിച്ചതും നായകന്‍ തന്നെ. ക്യാപ്റ്റന്‍ തന്നെ എല്ലാം തീരുമാനിക്കുമ്പോള്‍ പിന്നെ ഹെഡ് കോച്ചും സഹ പരിശീലകരും കോച്ചിംഗ് സ്റ്റാഫും ഇവരെല്ലാം ഉള്‍പ്പെടുന്ന ടീം മാനേജ്‌മെന്റും എന്തിനാണ്…?

കോലി എന്ന ബാറ്റ്‌സ്മാന്റെ കഴിവും കരുത്തും ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷേ ആ കരുത്തിന് ഊര്‍ജ്ജവും പ്രേരണയുമെല്ലാം നല്‍കുന്നത് പരിശീലകരും സപ്പോര്‍ട്ടിംഗ് സ്റ്റാഫും ക്രിക്കറ്റ് പ്രേമികളും സീനിയര്‍ ക്രിക്കറ്റര്‍മാരുമെല്ലാമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലെ മഹാനായ ഒരു താരം മൂന്ന് പതിറ്റാണ്ടുകള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സേവിച്ചു. അദ്ദേഹം പല പരിശീലകരുമായും ഇടപഴകി. ഗ്രെഗ് ചാപ്പലിനെ പോലുള്ള പിടിവാശികാര്‍ക്കൊപ്പം നിന്നു-പക്ഷേ ആരുമായും ഒരു പ്രശ്‌നത്തിനും അദ്ദേഹം മുതിര്‍ന്നില്ല. രാജ്യം കണ്ട മികച്ച നായകരില്‍ ഒരാളായ സൗരവ് ഗാംഗുലി നായക-നയതന്ത്ര ഗുണങ്ങള്‍ ഉളള ക്രിക്കറ്ററായിരുന്നു. അദ്ദേഹവും പരസ്യമായി ആരുമായും വഴക്കിന് പോയില്ല. അനില്‍ കുംബ്ലെ എന്ന ക്രിക്കറ്റര്‍ ദീര്‍ഘകാലം ഇന്ത്യക്കായി കളിച്ച താരമാണ് . ലോകത്തെ ഏറ്റവും മികച്ച ലെഗ് സ്പിന്നറായിരുന്നു. അനുഭവസമ്പത്തിലും രാജ്യാന്തര ഇടപെടലുകളിലും അദ്ദേഹത്തോളം സീനിയോരിറ്റിയുള്ളവര്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ കുറവാണ്. അദ്ദേഹം ഹെഡ് കോച്ച് എന്ന രീതിയില്‍ നടത്തുന്ന ഇടപെടലുകളെ ക്യാപ്റ്റന് അദ്ദേഹത്തിന്റെ ദിശാകോണില്‍ കാണാം.

പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂന്നാമന്റെ സാന്നിദ്ധ്യത്തില്‍ പറഞ്ഞ് പരിഹരിക്കാം. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഉപദേശക സമിതി അംഗങ്ങളായ സച്ചിനും ഗാംഗുലിയും ലക്ഷ്മണും ഒത്തുതീര്‍പ്പിന്റെ വഴിയിലേക്ക് ക്ഷണിച്ചിട്ടും എന്നെ അതിന് കിട്ടില്ല എന്ന തരത്തില്‍ കോലി പെരുമാറുമ്പോള്‍ ആരെയെല്ലാമാണ് അദ്ദേഹം അനാദരിക്കുന്നത്…? ക്രിക്കറ്റ് ബോര്‍ഡും ഉപദേശക സമിതിയും എന്തിന് ഈ വിധം കോലിക്ക് വഴങ്ങി കൊടുത്തു….?

ഇവിടെയാണ് പ്രശ്‌നങ്ങളുടെ ഭാവിയും ഗൗരവവും മനസ്സിലാക്കേണ്ടത്…? കോലിയും സീനിയര്‍ താരങ്ങളും ചൂണ്ടിക്കാട്ടുന്നത് രവിശാസ്ത്രിയെയാണ്…. ശാസ്ത്രി പരിശീലകനായ സമയത്ത് അദ്ദേഹം താരങ്ങളില്‍ ഒരാളായി മാറിയെന്നും അത്തരത്തിലുള്ള ഫ്രീ കോച്ചിനെയാണ് ആവശ്യമെന്നും കോലി പറയുമ്പോള്‍ എല്ലാവര്‍ക്കും അവരവരുടെ ശൈലിയില്ലേ എന്ന ചോദ്യമുണ്ട്. കൃഷ്ണമാചാരി ശ്രീകാന്ത് ഇന്ത്യന്‍ ക്യാപ്റ്റനായപ്പോള്‍ അദ്ദേഹം സംസാരപ്രിയനായി എല്ലാവരുമായും ഇടപഴകി. എന്നാല്‍ പെട്ടെന്ന് അദ്ദേഹത്തെ മാറ്റി ക്രിക്കറ്റ് ബോര്‍ഡ് മുഹമ്മദ് അസ്ഹറുദ്ദീനെ നായകനാക്കി. അസ്ഹര്‍ അധികമാരോടും സംസാരിക്കാത്ത വ്യക്തിയായിരുന്നു. അതിന് മുമ്പ് നാകനായ അനുഭവസമ്പത്തുമില്ല. പക്ഷേ ജൂനിയറായിട്ടും കപില്‍ദേവിനെ പോലുളളവരെ എല്ലാ ബഹുമാനവും നല്‍കി നയിക്കാന്‍ അസ്ഹറിനായി. കുംബ്ലെയിലെ കോച്ച് സീനിയറാണ്- ആ സിനിയോരിറ്റിയെ ബഹുമാനിക്കുന്നതില്‍ എന്താണ് തെറ്റ്…?

ക്രിക്കറ്റിന്റെ മഹിതമായ പാരമ്പര്യമെന്നത് അച്ചടക്കമാണ്-മാന്യന്മാരുടെ ഗെയിം എന്ന പേര് ക്രിക്കറ്റിനെ വരാന്‍ തന്നെ കാരണം കളിക്കാരുടെ മാന്യതയാണ്. കോലിക്ക് എത്രയെത്ര മഹാരഥന്മാരായ മുന്‍ഗാമികളുണ്ട്. അവര്‍ ആരും സ്വന്തം കോച്ചിനെ തള്ളി പറഞ്ഞിട്ടില്ല. അസ്ഹര്‍ നായകനായ സമയത്ത് ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ ബിഷന്‍സിംഗ് ബേദി എന്ന സീനിയര്‍ സ്പിന്നറായിരുന്നു. ടീമിന്റെ ന്യൂസിലാന്‍ഡ് പര്യടനം വന്‍ പരാജയമായപ്പോള്‍ ബേദി ക്ഷുഭിതനായി പറഞ്ഞത് ഈ ടീമിനെ അറ്റ്‌ലാന്റിക്കില്‍ എറിയണമെന്നാണ്… പക്ഷേ അസ്ഹറോ മറ്റ് സീനിയര്‍ താരങ്ങളോ പ്രതികരിച്ചില്ല. സച്ചിന്‍ നായകനായപ്പോള്‍ അദ്ദേഹത്തിന്റെ പല തീരുമാനങ്ങളെയും അന്നത്തെ പരിശീലകര്‍ ചോദ്യം ചെയ്തിരുന്നു-പക്ഷേ ആരെയും സച്ചിന്‍ തള്ളി പറഞ്ഞില്ല. കോച്ചിനെ മാറ്റണമെന്ന് പറയാതെ അദ്ദേഹം സ്വയം നായകസ്ഥാനം ഒഴിയുകയായിരുന്നു. ഇന്ത്യക്ക് ടി 20, ഏകദിന ലോകകപ്പുകള്‍ സമ്മാനിച്ച നായകനാണ് എം.എസ് ധോണി-അദ്ദേഹത്തിന്റെ ശൈലിയെന്നാല്‍ കോച്ചിനെ ബഹുമാനിച്ച് തന്നെ സ്വന്തം രീതി നടപ്പിലാക്കുക എന്നതാണ്. 2011 ലെ ലോകകപ്പ് ഫൈനല്‍ കണ്ടില്ലേ-ഗാരി കിര്‍സ്റ്റണ്‍ എന്ന ദക്ഷിണാഫ്രിക്കന്‍ കോച്ചിനെ അംഗീകരിച്ച് കൊണ്ട് തന്നെ ടീമിന്റെ നിര്‍ണായക തീരുമാനങ്ങളെല്ലാം എടുത്തത് മഹിയായിരുന്നു.
ഇവിടെയാണ് നയതന്ത്രം വേണ്ടത്….. അത് കോലിക്കില്ല. അതാണ് അദ്ദേഹത്തിന്റെ പരാജയവും. ഐ.പി.എല്‍ മൈതാനത്ത് ഗൗതം ഗാംഭിറിനോട് കയര്‍ക്കുന്ന കോലിയെ നമ്മള്‍ കണ്ടിട്ടുണ്ട്. പൊട്ടിത്തെറിക്കുന്ന കോലിയെ കണ്ടിട്ടുണ്ട്- ഒരു നായകന്‍-അതും ക്രിക്കറ്റില്‍ ഇത്ര ആവേശഭരിതനാവുന്നതിനോട് പല അഭിപ്രായങ്ങളുമുണ്ട്. ഇപ്പോള്‍ കോലി വെറുതെ വലിയ സമ്മര്‍ദ്ദം ചുമലിലേറ്റുന്നു. കോച്ചിനെ പടിക്ക് പുറത്താക്കിയ നായകന്‍ എന്നത് എന്ത് വന്നാലും സല്‍പ്പേരല്ല. ടീമിന് ഇനി പരാജയങ്ങളുണ്ടായാല്‍ അത് പൂര്‍ണമായും കോലിയുടെ ഉത്തരവാദിത്ത്വമാവും. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലെ വന്‍ പരാജയത്തിന്റെ ഉത്തരവാദി ആരാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം. ഇങ്ങനെ പരാജയം ചോദിച്ചു വാങ്ങുകയും എല്ലാവരെയും വെറുപ്പിക്കുകയും ചെയ്യുമ്പോള്‍ എപ്പോഴും എല്ലാവരും കൂടെയുണ്ടാവുമെന്ന് ക്യാപ്റ്റന്‍ കരുതരുത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending