Connect with us

More

പരസ്പരം മിണ്ടിയിട്ട് ആറ് മാസമായി

Published

on

പരസ്പരം സംസാരിച്ചിട്ട് ആറ് മാസമായി
ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ വിരാത് കോലിയും ഹെഡ് കോച്ച് അനില്‍ കുംബ്ലെയും പരസ്പരം സംസാരിച്ചിട്ട് ആറ് മാസമായി…! ഞെട്ടിക്കുന്ന ഈ വിവരം വെളിപ്പെടുത്തിയത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ഒരു ഉന്നതന്‍. കഴിഞ്ഞ മൂന്ന് ദിവസത്തിനകം രണ്ട് പേരും രണ്ട് തവണ ഒരു മേശക്ക് ചുറ്റുമിരുന്നു. അപ്പോഴും പരസ്പരം മുഖത്തേക്ക് പോലും ഇരുവരും നോക്കിയില്ല. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് മുമ്പേയായിരുന്നു ആദ്യ ഇരുത്തം. അപ്പോള്‍ ക്രിക്കറ്റ് ബോര്‍ഡ് ഉന്നതരുമുണ്ടായിരുന്നു. എന്നാല്‍ പലവട്ടം ബോര്‍ഡ് ഉന്നതര്‍ ശ്രമിച്ചിട്ടും രണ്ട് പേരും പരസ്പരം സംസാരിച്ചില്ല. ഫൈനലില്‍ ഇന്ത്യ ദയനീയമായി തകര്‍ന്നതിന് ശേഷം രണ്ട് പേരും വീണ്ടും ഒരു മേശക്ക് ചുറ്റുമിരുന്നു. അപ്പോഴും സംസാരമില്ല. ഇതിനെ തുടര്‍ന്നാണ് ഈ കൂട്ടുകെട്ട് അധികം മുന്നോട്ട് പോവില്ലെന്ന് ഉറപ്പായതും പിറകെ കുംബ്ലെ രാജിക്കത്ത് നല്‍കിയതും. വിന്‍ഡീസ് പര്യടനത്തിനുള്ള ടീം ലണ്ടനില്‍ നിന്നാണ് യാത്രയായത്. കുംബ്ലെക്കും വിന്‍ഡീസിലേക്ക് ടിക്കറ്റെടുത്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ബാംഗ്ലൂരില്‍ നിന്നും വിന്‍ഡീസിലെത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഫൈനലിന് ശേഷമുള്ള ആ ഇരുത്തത്തിലെ ഇരുവരുടെയും കുറ്റകരമായ മൗനത്തിന് ശേഷം കുംബ്ലെയാണ് താന്‍ രാജി വെക്കുകയാണെന്നും വിന്‍ഡീസിലേക്ക് ഇല്ലെന്നും വ്യക്തമാക്കിയത്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ഉപദേശകസമിതിക്ക് പ്രശ്‌നം മാസങ്ങള്‍ക്ക് മുമ്പേ അറിയാം. പുതിയ പരിശീലകനെ തേടി അപേക്ഷ ക്ഷണിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചപ്പോള്‍ ഇവര്‍ എതിര്‍ക്കാതിരുന്നതും അത് കൊണ്ടാണ്. പിന്നീട് ഇവര്‍ കുംബ്ലെയുമായി സംസാരിച്ചു. അതിന് ശേഷമാണ് കോച്ചിനെ തേടിയുള്ള അന്വേഷണത്തില്‍ നിന്നും ക്രിക്കറ്റ് ബോര്‍ഡ് താല്‍കാലികമായി പിന്മാറിയത്. കുംബ്ലെയും കോലിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹരിക്കാന്‍ കുംബ്ലെ തന്നെ മുന്‍കൈ എടുക്കണമെന്ന് നിര്‍ദ്ദേശിച്ചാണ് ഉപദേശക സമിതി കുംബ്ലെയുടെ സമയം ദീര്‍ഘിപ്പിച്ച് നല്‍കാന്‍ നിര്‍ദ്ദേശിച്ചത്.
ഇവര്‍ തമ്മിലുള്ള പ്രശ്‌നം എന്തെന്ന് ചോദിച്ചപ്പോള്‍ ക്രിക്കറ്റ് ബോര്‍ഡ് വക്താവിന് വ്യക്തമായ ഉത്തരമില്ല. കുംബ്ലെയും കോലിയും മനസ് തുറന്നാല്‍ മാത്രമാണ് പ്രശ്‌നം അറിയാന്‍ കഴിയുക. എന്നാല്‍ ഇവര്‍ മിണ്ടാതിരിക്കുമ്പോള്‍ എന്താണ് പ്രശ്‌നം എന്നത് ആര്‍ക്കുമറിയാത്ത സമസ്യയാണെന്നാണ് വക്താവ് വ്യക്തമാക്കുന്നത്. കുംബ്ലെയുമായി പ്രത്യേകം ചര്‍ച്ച നടത്തി പ്രശ്‌നം ആരാഞ്ഞപ്പോള്‍ തനിക്ക് വിരാതുമായി പ്രശ്‌നം ഇല്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അതേ സമയം കോലി പറയുന്നത് കോച്ച് അദ്ദേഹത്തിന് ഒരു അധികാരവുമില്ലാത്ത കാര്യങ്ങളില്‍ പോലും ഇടപെടുന്നു എന്നാണ്.

india

‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി

ബ്യൂറോക്രാറ്റുകളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ബ്ലൂ പ്രിന്റ് തയാറാക്കാനായി തന്റെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള സാമ്പത്തിക ശാസ്ത്ര വിവരമൊന്നും മോദിക്കില്ലെന്നും എക്സ് പോസ്റ്റിൽ സുബ്രഹ്മണ്യൻ സ്വാമി തുറന്നടിച്ചു

Published

on

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ പരിഷ്‍കരിക്കുന്നതിലാണ് പ്രധാനമ​ന്ത്രി നരേന്ദ്രമോദി ഇപ്പോൾ ഊന്നൽ നൽകിയിരിക്കുന്നതെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ ​സാമ്പത്തിക രംഗത്ത് മോദിയുടെ അറിവിനെ ചോദ്യം ചെയ്ത് രംഗത്തുവന്നിരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഡൽഹി ഐ.ഐ.ടിയിൽ പ്രഫസറായിരുന്നു സുബ്രഹ്മണ്യൻ സ്വാമി.

മാക്രോ ഇക്കണോമിക്സിനെ(സ്ഥൂല സാമ്പത്തിക ശാസ്ത്രം) കുറിച്ച് മോദിക്ക് ഒരു ചുക്കും അറിയില്ലെന്നാണ് എക്സ് പോസ്റ്റിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അതിനാൽ സർക്കാർ ഉദ്യോഗസ്ഥർക്ക് നയരൂപീകരണത്തിൽ നി​ർദേശം നൽകാൻ പ്രധാനമന്ത്രിക്ക് സാധിക്കില്ല. മാത്രമല്ല, ബ്യൂറോക്രാറ്റുകളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ബ്ലൂ പ്രിന്റ് തയാറാക്കാനായി തന്റെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള സാമ്പത്തിക ശാസ്ത്ര വിവരമൊന്നും മോദിക്കില്ലെന്നും എക്സ് പോസ്റ്റിൽ സുബ്രഹ്മണ്യൻ സ്വാമി തുറന്നടിച്ചു.

മോദി സമ്പദ് വ്യവസ്ഥ പരിഷ്‍കരിക്കുന്നതിന് ഊന്നൽ നൽകിയിരിക്കുകയാണെന്ന റിപ്പോർട്ട് പങ്കുവെച്ചായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ എക്സ് പോസ്റ്റ്. ഈ മാസാദ്യം ​പ്രധാനമന്ത്രി തന്റെ ഭരണസഖ്യത്തിലെ നിയമസഭാംഗങ്ങളെ പാർലമെന്റ് ഹാളിൽ വിളിച്ചു കൂട്ടി സമഗ്ര സാമ്പത്തിക പരിഷ്‍കരണത്തിന് തയാറെടുക്കാൻ ആഹ്വാനം ചെയ്തിരുന്നു.

Continue Reading

GULF

മക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനവുമായി ലോകം

Published

on

മക്ക: മസ്ജിദുൽ ഹറാമിൽ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച തീർത്ഥാടകനെ അത്ഭുതകരമായി രക്ഷപ്പെടുത്തി സൗദി സുരക്ഷാ ഉദ്യോഗസ്ഥൻ ശ്രദ്ധേയനായി. റിയാൻ ബിൻ സഈദ് അബു ഫൈദ അൽ മഗിദി അൽ അസീരി എന്ന ഉദ്യോഗസ്ഥനാണ് സ്വന്തം ജീവൻ പണയപ്പെടുത്തി തീർത്ഥാടകനെ രക്ഷിച്ചത്. ഡിസംബർ 25-നായിരുന്നു സംഭവം.

മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടിയ ആളെ രക്ഷിക്കാൻ ഉദ്യോഗസ്ഥൻ അതിവേഗം ഓടിയെത്തുകയും സ്വന്തം ശരീരത്തിലേക്ക് വീഴ്ത്തുകയുമായിരുന്നു. ഉദ്യോഗസ്ഥന്റെ ദേഹത്തേക്കാണ് തീർത്ഥാടകൻ വീണത് എന്നതിനാൽ മാരകമായ അപകടം ഒഴിവായി. വീഴ്ചയുടെ ആഘാതത്തിൽ ഇരുവർക്കും പരിക്കേറ്റു. ഉദ്യോഗസ്ഥന്റെ എല്ലുകൾക്ക് പൊട്ടലും മറ്റ് പരിക്കുകളുമുണ്ടെങ്കിലും നിലവിൽ അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ലോകമെമ്പാടുമുള്ളവർ ഉദ്യോഗസ്ഥന്റെ ധീരതയെ പ്രശംസിച്ചു.

സംഭവമറിഞ്ഞ സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് പരിക്കേറ്റ ഉദ്യോഗസ്ഥനെ നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സൗദി സുരക്ഷാ ഉദ്യോഗസ്ഥർ കാണിക്കുന്ന ആത്മാർത്ഥതയുടെയും ത്യാഗത്തിന്റെയും ഉത്തമ ഉദാഹരണമാണ് ഈ സംഭവമെന്ന് അദ്ദേഹം പറഞ്ഞു. മസ്ജിദുൽ ഹറാമിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും ആരാധനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഹറം കാര്യ മേധാവി ഷെയ്ഖ് ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് വിശ്വാസികളെ ഓർമ്മിപ്പിച്ചു. ആത്മഹത്യ ഇസ്ലാമിക വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

kerala

സോണിയാ ഗാന്ധിയുടെ പേര് സ്വർണക്കൊള്ള കേസിലേക്ക് വലിച്ചിടുന്നത് അന്തംവിട്ട പ്രതി എന്തും ചെയ്യുമെന്ന പോലെ; മുഖ്യമന്ത്രിക്കെതിരെ കെ.സി. വേണുഗോപാൽ

Published

on

കൊല്ലം: സ്വർണക്കൊള്ള കേസ് എങ്ങനെ മാറ്റാൻ ശ്രമിച്ചാലും ഉന്നതനെ അടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ കോൺഗ്രസ് സമരവുമായി മുന്നോട്ട് പോകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അന്തംവിട്ട പ്രതി എന്തും ചെയ്യും എന്ന പോലെയാണ് മുഖ്യമന്ത്രി സ്വർണക്കൊള്ള കേസിലേക്ക് സോണിയാ ഗാന്ധിയുടെ പേര് കൂടി വലിച്ചിടുന്നത്. ദേവസ്വം ബോർഡും സർക്കാരും ഭരിക്കുന്നത് ആരെന്ന് ജനങ്ങൾക്കറിയാമെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു.

Continue Reading

Trending