Connect with us

More

മാര്‍ക്ക് ഗോപിക്കും അക്കാദമിക്കും- തേര്‍ഡ് ഐ

Published

on

കമാല്‍ വരദൂര്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസിലും കിഡംബി ശ്രീകാന്ത് ഒന്നാമനായപ്പോള്‍ റിയോ ഒളിംപിക് ദിവസങ്ങളാണ് ഓര്‍മ്മ വരുന്നത്. ബ്രസീലിയന്‍ നഗരത്തില്‍ ലോക കായിക യുവത്വം ഒരുമിച്ചപ്പോള്‍ ഇന്ത്യ മാത്രം മെഡലൊന്നുമില്ലാതെ വിയര്‍ത്ത ദിവസങ്ങള്‍. ബാഡ്മിന്റണ്‍ മല്‍സരങ്ങള്‍ തുടങ്ങാന്‍ ഞങ്ങളെല്ലാം പ്രാര്‍ത്ഥിക്കുകയായിരുന്നു. പി.വി സിന്ധുവും സൈന നെഹ്‌വാളും ശ്രീകാന്തുമെല്ലാം ഉള്‍പ്പെടുന്ന മികച്ച സംഘം ഒരു മെഡലെങ്കിലും സംഭാവന ചെയ്യുമെന്ന വലിയ പ്രതീക്ഷ എല്ലാവര്‍ക്കുമുണ്ടായിരുന്നു. സൈനയായിരുന്നു പ്രതീക്ഷകളില്‍ ഒന്നാമത്. ലണ്ടന്‍ ഒളിംപിക്‌സില്‍ സൈനയുടെ പ്രകടനം കണ്ടിരുന്നു. അവിടെ വെങ്കലവുമായി രാജ്യത്തിന്റെ ബാഡ്മിന്റണ്‍ അഭിമാനം കാത്ത താരത്തിന് പക്ഷേ റിയോയില്‍ പരുക്കിന്റെ ആവലാതികളുണ്ടായിരുന്നു. പുരുഷ വിഭാഗത്തില്‍ ശ്രീകാന്തിലായിരുന്നു നോട്ടം. കാരണം ഒളിംപിക്‌സിന് മുമ്പ് നടന്ന രാജ്യാന്തര, ദേശീയ മല്‍സരങ്ങളില്ലെല്ലാം മിന്നും ഫോമിലായിരുന്നു ശ്രീകാന്ത്. മെക്‌സിക്കോയില്‍ നിന്നുള്ള ലിനോ മുനസായിരുന്നു ശ്രീകാന്തിന്റെ ആദ്യ പ്രതിയോഗി. മല്‍സരത്തലേന്ന് ഫോണില്‍ ശ്രീകാന്തിന്റെ കോച്ച് പുലേലു ഗോപീചന്ദിനെ വിളിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് സെമി വരെ ശ്രീകാന്ത് എത്തുമെന്നായിരുന്നു. കോച്ചിന്റെ ആത്മവിശ്വാസം പോലെ ആദ്യ മല്‍സരത്തിലും രണ്ടാം മല്‍സരത്തില്‍ സ്വീഡന്റെ ഹെന്‍ട്രി ഹുര്‍സാകിനിനുമെതിരെ അനായാസ വിജയം. രണ്ട് മല്‍സരങ്ങള്‍ ശ്രീകാന്ത് കടന്നതോടെ പിന്നെ ഞങ്ങള്‍ ഒളിംപിക് ബാഡ്മിന്റണ്‍ വേദിയിലെ സ്ഥിരക്കാരായി. അടുത്ത മല്‍സരം ലോക റാങ്കിംഗിലെ അഞ്ചാമനായ ജാര്‍ഗന്‍സ് മുണുമായിട്ടായിരുന്നു. അവിടെയും നേരിട്ടുള്ള സെറ്റുകള്‍ക്ക് അല്‍ഭുത വിജയം. ക്വാര്‍ട്ടര്‍ ഫൈനലാണ് അടുത്ത മല്‍സരം,. പ്രതിയോഗി രണ്ട് തവണ ഒളിംപിക് സ്വര്‍ണവും അഞ്ച് തവണ ലോക ചാമ്പ്യന്‍പ്പട്ടവും സ്വന്തമാക്കിയ ചൈനയുടെ എക്കാലത്തെയും മികച്ച ബാഡ്മിന്റണ്‍ താരങ്ങളില്‍ ഒരാളായ ലിന്‍ ഡാന്‍. ഞങ്ങള്‍ക്കായിരുന്നു ടെന്‍ഷന്‍. ശ്രീകാന്തും ഗോപിയും കൂള്‍. ഭയന്നത് തന്നെ സംഭവിച്ചു. 22-20, 21-16 എന്ന പോയന്റില്‍ ശ്രീകാന്ത് വീണു. ആദ്യ ഗെയിമില്‍ ഉജ്വലമായ പ്രകടനമായിരുന്നു യുവതാരത്തിന്റേത്. പക്ഷേ രണ്ടാം ഗെയിമില്‍ ചൈനക്കാരന്റെ അനുഭവസമ്പത്തും ചൈനീസ് കാണികളുടെ പിന്തുണയും നിര്‍ണായകമായി. ശ്രീകാന്തിന് വേണ്ടി ആര്‍പ്പുവിളിക്കാന്‍ ഞങ്ങള്‍ കുറച്ച് പേര്‍ മാത്രമേ ഗ്യാലറിയില്‍ ഉണ്ടായിരുന്നുള്ളു. ക്വാര്‍ട്ടര്‍ ഫൈനലിന് ശേഷം ഗോപി പറഞ്ഞ വാക്കുകള്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്-ടോക്കിയോവില്‍ ഇവന്‍ മെഡല്‍ നേടും. കോച്ചിന്റെ വാക്കുകളെ പൊന്നാക്കുന്ന പ്രകടനമാണ് ഇപ്പോള്‍ ശ്രീകാന്ത് നടത്തി കൊണ്ടിരിക്കുന്നത്. റിയോയില്‍ ശ്രീകാന്ത് നടത്തിയ അത്യഗ്ര പ്രകടനമാണ് പി.വി സിന്ധുവിന് കരുത്തായത്. സിന്ധു ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. സിന്ധു ഫൈനല്‍ വരെയെത്തി വെളളി നേടുമ്പോള്‍ എപ്പോഴും കൂട്ടിന് ശ്രീകാന്തുണ്ടായിരുന്നു.
ഇന്ത്യയുടെ കായിക സ്വര്‍ണ ഖനിയാണിപ്പോള്‍ ബാഡ്മിന്റണ്‍. മുമ്പെല്ലാം രാജ്യാന്തര കായിക മാമാങ്ക വേദികള്‍-വിശിഷ്യാ ഒളിംപിക്‌സിന് പോവുമ്പോള്‍ ഹോക്കി മാത്രമായിരുന്നു പ്രതീക്ഷ. ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരെല്ലാം ഹോക്കി മൈതാനം കേന്ദ്രീകരിക്കുമ്പോള്‍ അതിന് വലിയ മാറ്റവുമായി ബാഡ്മിന്റണിലെ കനക നേട്ടങ്ങള്‍ വരാന്‍ തുടങ്ങിയത് ലണ്ടന്‍ ഒളിംപിക്‌സ് മുതലാണ്. ലണ്ടനില്‍ സൈന നെഹ്‌വാളിന്റെ വെങ്കല നേട്ടം നല്‍കിയ ഉണര്‍വാണ് പിന്നീട് കോമണ്‍വെല്‍ത്ത് ഗെയിംസുകളിലും ഏഷ്യന്‍ ഗെയിംസുകളിലുമെല്ലാം രാജ്യത്തിന് കരുത്തായത്. ലണ്ടനില്‍ യുവതാരം കാശ്യപും മികച്ച പ്രകടനം നടത്തിയിരുന്നു. റിയോ ഒളിംപിക്‌സിലേക്ക് വന്നപ്പോള്‍ ഇന്ത്യ പ്രബല സംഘമായി മാറി. സിന്ധുവിന്റെ നേട്ടം രജതരേഖയുമായി.
ഹൈരദാബാദിലെ ഗോപീചന്ദ് അക്കാദമിയാണ് ഈ താരങ്ങളെയെല്ലാം രാജ്യത്തിന് സംഭാവന ചെയ്തിരിക്കുന്നത്. സൈന മുതല്‍ തിരുവനന്തപുരത്തുകാരന്‍ പ്രണോയി കുമാര്‍ വരെയുള്ളവര്‍. ഇന്തോനേഷ്യന്‍ ഓപ്പണില്‍ സെമിഫൈനല്‍ വരെയെത്തിയിരുന്നു പ്രണോയി. ഗോപീചന്ദ് അക്കാദമി വാഗ്ദാനം ചെയ്യുന്നത് ഏറ്റവും നല്ല പരിശീലനമാണ്. അവരുടെ ഉറപ്പ് പ്രൊഫഷണല്‍ ബാഡ്മിന്റണാണ്. താരങ്ങള്‍ക്ക് നല്ല മല്‍സരങ്ങളും അവര്‍ ഒരുക്കുന്നു. കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഗോപിയെ പോലെ കോച്ചും. ഇന്ത്യന്‍ കായിക ലോകത്തിന് മാതൃകയാണ് ഈ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍-കൂടുതല്‍ വിജയങ്ങളിലേക്ക് മുന്നേറാനുള്ള പോസിറ്റീവ് ഊര്‍ജ്ജമാണ് അക്കാദമിയും ഗോപിയും നല്‍കുന്നത്. ശ്രീകാന്തും പ്രണോയ് കുമാറും സായ് പ്രണീതും സിന്ധുവുമെവല്ലാം പറയുന്നതും ഇത് തന്നെ-കോച്ചിന്റെ ശിക്ഷണം, പൊരുതാനുളള നല്ല മനസ്. നമുക്ക് മാതൃകയാക്കാം ഗോപിയെയും അക്കാദമിയെയും.

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending