Connect with us

Culture

യുവേഫ ചാമ്പ്യന്‍സ് ലീഗ്  വമ്പന്‍മാര്‍ ഇന്ന് കളത്തില്‍ ; ഗോളടിച്ചാല്‍ കവാനി റൊണാള്‍ഡോക്കൊപ്പമെത്തും

Published

on

ഓള്‍ഡ്ട്രാഫോര്‍ഡ് : യുവേഫ ചാമ്പ്യസ്‌ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ വമ്പന്‍മാരായ ബാര്‍സലോണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, പി.എസ്.ജി,ബയേണ്‍,യുവന്റസ് തുടങ്ങി മുന്‍നിര ടീമുകള്‍ ഇന്ന് കളത്തിലറങ്ങും.
കീരിട ഫേവറേറ്റ്‌സുകളായ ബാര്‍സലോണയുടെ എതിരാളി ഗ്രീക്ക് ക്ലബായ ഒളിംപിയാക്കോസാണ്. നേരത്തെ നൗകാംപില്‍ നടന്ന ഹോം മത്സരത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി, ലൂകാസ് ഡിന്യെ എന്നിവരുടെ ഗോള്‍ മികവില്‍ ഒളിയിംപിയാക്കോസിനെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് ബാര്‍സ തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പില്‍ ഡിയില്‍ കളിച്ച മൂന്നു മത്സരങ്ങളും വിജയിച്ച ബാര്‍സ ഒന്‍പതു പോയന്റുമായി ഒന്നാം സ്ഥാനത്താണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളും ഇറ്റാലിയന്‍ ചാമ്പ്യന്‍മാരുമായ യുവന്റസ സ്‌പോര്‍ടിംഗ് ലിസ്ബണിനെ നേരിടും. മൂന്നു മത്സരങ്ങളില്‍ നിന്നായി ആറു പോയന്റുമായി ഗ്രൂപ്പില്‍ രണ്ടാമതാണ് യുവന്റ്‌സ്.

ഗ്രൂപ്പ് എയില്‍ ഓള്‍ഡ്ട്രാഫോര്‍ഡില്‍ സ്വന്തം കാണികള്‍ക്കു മുമ്പില്‍ പോര്‍ച്ചുഗീസ് ക്ലബ് ബെനിഫിക്കയെ നേരിടുന്ന മാഞ്ചസ്റ്റര്‍ യുണെറ്റഡ് തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. പ്രീമിയര്‍ ലീഗില്‍ ശക്തരായ ടോട്ടന്‍ഹാമിനെ തോല്‍പ്പിച്ച യുണൈറ്റഡ് ആദ്യ ഇലവനില്‍ ഫ്രഞ്ച് താരം ആന്റണി മാര്‍സ്യലിന് അവസരം നല്‍കിയേക്കും. ടോട്ടന്‍ഹാമിനെതിരെ പകര കാരനായിറങ്ങിയ മാര്‍സ്യല്‍ നേടിയ ഏകഗോളിലാണ് യുണൈറ്റഡ് ജയിച്ചു കയറിയത്. ഗ്രൂപ്പില്‍ മൂന്നു മത്സരങ്ങള്‍ വിജയിച്ച യുണൈറ്റഡ് ഒന്നാമതും ആറുപോയന്റുമായി ബെനിഫക്ക രണ്ടാമതുമാണ്. ഗ്രൂപ്പില്‍ മറ്റൊരു കളിയില്‍ എഫ്്‌സി ബസേല്‍ സിഎസ്‌കെഎ മോസ്‌കോയെ നേരിടും.

സെല്‍റ്റിക്-ബയേണ്‍ മ്യൂണിക്, പി.എസ്.ജി- ആന്ദര്‍ലെഷ്ത് പോരാട്ടങ്ങളാണ് ഗ്രൂപ്പ്് ബിയില്‍ ഇന്ന് അരങ്ങേറുക. ഫ്രഞ്ച് ലീഗില്‍ സസ്‌പെന്‍ഷന്‍ നേരിടുന്ന ബ്രസീലിയന്‍ താരം നെയ്യമര്‍ ഇന്ന് കളത്തില്‍ തിരിച്ചെത്തും. ആന്ദര്‍ലെഷ്തിനെതിരെ ഉറുഗ്വെന്‍ മുന്‍നിര താരം എഡിസണ്‍ കവാനിക്ക് ഗോള്‍ നേടാനായാല്‍ ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ എട്ടുമത്സരങ്ങളില്‍ ഗോള്‍നേടുന്ന താരം എന്ന റെക്കോര്‍ഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ്‌ക്കൊപ്പം പങ്കിടാം. ഇന്നത്തെ മത്സരം വിജയിച്ചാല്‍ 1989നു ശേഷം ബയേണ്‍ മ്യണിക്കിനെ തോല്‍പ്പിക്കാന്ന ആദ്യ സ്‌കോട്ടിഷ് ടീമെന്ന ഖ്യാതിയാണ് സെല്‍റ്റിക്കിനെ കാത്തിരിക്കുന്നത്.

മരണ ഗ്രൂപ്പെന്ന്് വിശേഷിപ്പിക്കുന്ന ഗ്രൂപ്പ് സിയില്‍ റോമ-ചെല്‍സി ഗ്ലാമര്‍ പോരാട്ടം അരങ്ങേറും. എ.എസ് റോമയുടെ തട്ടകത്തിലാണ് കളി. നേരത്തെ ഗ്രൂപ്പിലെ ആവേശപ്പോരില്‍ ഇരുവരും സമനില (3-3) പാലിച്ചിരുന്നു. ്ഏദന്‍ ഹസാര്‍ഡ് കളിയുടെ 75-ാം മിനുട്ടില്‍ ഗോള്‍ കണ്ടെത്തി ഇംഗ്ലീഷ് ചാമ്പ്യന്‍മാരെ തോല്‍വിയില്‍ നിന്ന്് രക്ഷിക്കുകയായിരുന്നു. നടപ്പു സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ ആദ്യവിജയം ലക്ഷ്യവെക്കുന്ന സ്പാനിഷ് ടീം അത്‌ലറ്റികോ മാന്‍ഡ്രിഡിന്റെ ഇന്നത്തെ എതിരാളി താരതമ്യേന ദുര്‍ബലരായ അസര്‍ബെയ്ജാനില്‍ നിന്നുള്ള ഖരാബാണ്. ചെല്‍സി (7), റോമ (5), അത്‌ലറ്റികോ മാഡ്രിഡ്(2), ഖരാബാഗ് (1) ഗ്രൂപ്പില്‍ യഥാക്രമം ആദ്യ നാലുസ്ഥാനങ്ങളില്‍.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending