Connect with us

Video Stories

അമേരിക്കയെ വിറപ്പിച്ച ക്യൂബയുടെ സ്വന്തം ഫിദല്‍

Published

on

ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പത്രമായ ഗ്രാന്മയില്‍ 2016 മാര്‍ച്ചില്‍ ഫിഡല്‍ അലക്‌സാന്‍ഡ്രോ കാസ്‌ട്രോ റൂസ് ഇങ്ങനെ എഴുതി: ‘ബ്രദര്‍ ഒബാമ , പഴയവയെല്ലാം മറക്കണമെന്നാണ് താങ്കള്‍ പറയുന്നത്…നീണ്ട കാലത്തെ തികട്ടുന്ന ഓര്‍മകള്‍ ഞങ്ങളെങ്ങനെ മറക്കാനാണ്. ക്യൂബക്ക് നിങ്ങളുടെ സാമ്രാജ്യത്തിന്റെ യാതൊന്നും ആവശ്യമില്ല.’

നീണ്ട എണ്‍പത്തെട്ടുകൊല്ലത്തെ രക്തച്ചൊരിച്ചിലുകള്‍ക്കും അവിശ്വാസത്തിനും ശേഷം അമേരിക്കയുടെ ഒരു പ്രസിഡണ്ട് ക്യൂബ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ വിപ്ലവനേതാവ് ഫിദല്‍ കാസ്‌ട്രോയുടെ വാക്കുകളായിരുന്നു ഇവ. ശീതയുദ്ധകാലത്തിനുശേഷം അമേരിക്കയെ സംബന്ധിച്ചിടത്തോളം ക്യൂബയുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നത് ചരിത്രപരമായ ഒരു ദൗത്യമായിരുന്നു. കമ്യൂണിസ്റ്റ്-പാശ്ചാത്യ ശീതയുദ്ധത്തിന് ശേഷം ആദ്യമായാണ് ക്യൂബയിലേക്ക് ഒരു അമേരിക്കന്‍ ഭരണാധികാരി കടന്നുവരുന്നത്. ബറാക് ഒബാമയുടെ വിദേശനയവും താരതമ്യേനയുള്ള മിതവാദവുമാണ് ഇതിന് കാരണമായത്. എന്നിട്ടും തന്റെ വാക്കുകളിലെ സ്വതസ്സിദ്ധമായ തീക്ഷ്ണത ഫിഡല്‍ ചീറ്റുക തന്നെ ചെയ്തു. കഴിഞ്ഞ ആഗസ്തില്‍ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളന വേദിയില്‍ വെച്ച് അവസാനമായി നടത്തിയ പ്രസംഗത്തിലും ഈ വിപ്ലവനേതാവിന്റെ തളരാത്ത വാക്കുകളാണ് ക്യൂബന്‍ ജനത കേട്ടത്. തൊണ്ണൂറാം വയസ്സില്‍ തന്റെ മരണം പ്രവചിച്ചെന്ന പോലെ അദ്ദേഹം പറഞ്ഞു. ‘ വൈകാതെ എനിക്ക് 90 വയസ്സാകും. നമ്മള്‍ തമ്മില്‍ ഇനി കാണണമെന്നില്ല. നിങ്ങള്‍ കഠിനാധ്വാനം ചെയ്താല്‍, ഞാന്‍ മരിച്ചാലും ആത്മാഭിമാനത്തോടെ ക്യൂബയുടെ കമ്യൂണിസ്റ്റ് നയം തുടരുക തന്നെ ചെയ്യും. ‘ ലോകത്തോടും ലാറ്റിന്‍ അമേരിക്കന്‍ സഹോദരങ്ങളോടും നമുക്ക് പറയാം ക്യൂബന്‍ ജനത വിജയികളാണെന്ന്്. ‘ ലോകത്ത് അവശേഷിക്കുന്ന ചൈന, ലാവോസ്, കൊറിയ, വിയറ്റ്‌നാം എന്നീ അഞ്ച് കമ്യൂണിസ്്റ്റ് രാജ്യങ്ങളിലൊന്നാണ് ഫിദല്‍ കാസ്‌ട്രോയുടെ ക്യൂബ.

സ്‌പെയിന്‍കാരും അമേരിക്കക്കാരുമാണ് ദീര്‍ഘകാലം രാജ്യം അടക്കിഭരിച്ചത്. വെറും ഒരുകോടി പത്തുലക്ഷത്തിച്ചില്ലാനം മാത്രം ജനസംഖ്യ. തെക്കേ അമേരിക്കയിലെ ഒരു കൊച്ചുദ്വീപുരാഷ്ട്രം ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയില്‍ കിഴക്കിന്റെ പ്രായോഗികാശയമായ കമ്യൂണിസത്തെ വരിച്ചപ്പോള്‍ ലോകം അക്ഷരാര്‍ഥത്തില്‍ ഞെട്ടിത്തരിക്കുകയായിരുന്നു. അമേരിക്കന്‍ പിന്തുണയോടെ ഭരണം നടത്തിയിരുന്ന ഫുള്‍ഗെന്‍സിയോ ബാറ്റിസ്റ്റയുടെ ദുഷ്‌ചെയ്തികള്‍ക്കെതിരെ രണ്ടുവര്‍ഷം നീണ്ട സായുധപോരാട്ടത്തിലൂടെയാണ് ഫിഡല്‍ കാസ്‌ട്രോ ക്യൂബയുടെയും അങ്ങനെ ലോകകമ്യൂണിസ്റ്റുകളുടെയും താരപദവിയിലേക്ക് ഉയര്‍ന്നുപൊങ്ങിയത്. തെക്കേ അമേരിക്കയിലെ കൊടിയ ദാരിദ്ര്യവും ചെ ഗുവേരയുടെ പിന്തുണയുമെല്ലാം ഫിദലിന് ‘ക്യൂബന്‍ മോചന’ ത്തിന് സഹായകമായി. 1959 ജനുവരി എട്ടിനാണ് ക്യൂബയിലേക്ക് ഫിഡലിന്റെ സൈന്യം ഇരച്ചുകയറി അധികാരം പിടിച്ചെടുത്തത്. ഇതോടെ അമേരിക്കയില്‍ നിന്നും മറ്റും നീണ്ട കാലത്തെ ഉപരോധമാണ് രാജ്യത്തിന് സഹിക്കേണ്ടിവന്നത്. കഷ്ടപ്പാടേറെ അനുഭവിച്ചെങ്കിലും നായകനൊപ്പം ജനത അടിയുറച്ചുനിന്നതിലൂടെ ഉപരോധത്തിന്റെ ദൂഷ്യമെല്ലാം ക്യൂബ കുടഞ്ഞെറിഞ്ഞു. പാവങ്ങള്‍ക്കുവേണ്ടിയാണ് താന്‍ യുദ്ധം ചെയ്തതെന്നും അവരുടെ ഉന്നമനമാണ് ലക്ഷ്യമെന്നും അദ്ദേഹം പല തവണ പറഞ്ഞു.

1959ല്‍ ഹവാനയിലേക്ക് നീങ്ങിയ ഫിദലും സൈന്യവും ലക്ഷക്കണക്കിന് വരുന്ന ജനസഞ്ചയത്തെ സാക്ഷിനിര്‍ത്തി പ്രഖ്യാപിച്ചു; ഇത് ലോകത്തെ അത്യപൂര്‍വമായ വിപ്ലവമുന്നേറ്റമാണെന്ന് .ജനക്കൂട്ടം ഹര്‍ഷാരവത്തോടെ ‘ഫിദല്‍, ഫിദല്‍ ‘ എന്ന് ഉദ്‌ഘോഷിച്ച് തങ്ങളുടെ നേതാവിന്റെ വാക്കുകള്‍ ശിരസ്സാവഹിക്കാനൊരുങ്ങുകയായിരുന്നു. തന്റെ 49 വര്‍ഷം നീണ്ട രാഷ്ട്രനേതൃപദവിയില്‍ ആറുതവണയാണ് ‘തെരഞ്ഞെടുക്കപ്പെട്ടത’്. പ്രായാധിക്യം മൂലമുള്ള അനാരോഗ്യം ബാധിച്ച് 2006ല്‍ വിടവാങ്ങുമെന്ന് കരുതിയപ്പോഴും രണ്ടുവര്‍ഷത്തിന് ശേഷം പ്രതിരോധമന്ത്രിയായിരുന്ന തന്റെ ഇളയസഹോദരന് രാജ്യത്തിന്റെ ഉത്തരവാദിത്തം ഏല്‍പിച്ചുകൊടുക്കുകയാണ് ഈ കമ്യൂണിസ്റ്റ് നേതാവ് ചെയ്തത്. ഇതിന് മുമ്പുതന്നെ ലോകത്ത് സോവിയറ്റ് യൂണിയന്‍ അടക്കമുള്ള കമ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ അവയുടെ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പാതയില്‍ നിന്ന് മാറിപ്പോയിരുന്നു. കാള്‍ മാര്‍ക്‌സിനെയും സോവിയറ്റ് യൂണിയനിലെ വഌഡിമീര്‍ ലെനിന്‍ എന്നിവരെക്കാള്‍ കമ്യൂണിസത്തിന് തികഞ്ഞ പ്രായോഗികവാദിയായ നേതാവായിരുന്നു ഫിഡല്‍ കാസ്‌ട്രോ എന്ന പച്ചമനുഷ്യന്‍. ലാറ്റിന്‍ അമേരിക്കയുടെ വിശപ്പും വേദനയും പോരാട്ടവീര്യുവുമൊക്കെ ഒരാളില്‍ പതിച്ചതായിരുന്നു ആ വ്യക്്തിത്വം.

നീണ്ട ഏഴുപതിറ്റാണ്ടുകാലം ലോകസാമ്രാജ്യത്വശക്തിക്ക് മുമ്പില്‍ മുട്ടുമടക്കാതെ പിടിച്ചുനിന്നെന്നുമാത്രമല്ല, പാശ്ചാത്യശക്തികളുടെ എല്ലാവിധ കുതന്ത്രങ്ങളെയും ചെറുത്തുതോല്‍പിക്കാനും ഉദാരീകരണകാലത്തുപോലും രാജ്യത്തെ സാമ്പത്തികമായി ഇളക്കം തട്ടാതെ നിലനിര്‍ത്താനും കഴിഞ്ഞത് ഒരു ജനതയുടെ അടങ്ങാത്ത ആത്മവിശ്വാസവും അതിലുപരി ഒരു നേതാവിന്റെ വിപ്ലവവീര്യവും കൊണ്ടാണ്. ഇരുപതാം നൂറ്റാണ്ടുകണ്ട ഏറ്റവും പ്രായോഗികവാദിയായ നേതാവാണ് ഇദ്ദേഹമെന്ന് പലരും വിശേഷിപ്പിച്ചതും മറ്റൊന്നും കൊണ്ടല്ല. വെറും 150 കിലോമീറ്ററകലെയുള്ള അമേരിക്കയോട് ഗറില്ലായുദ്ധമുറകളിലൂടെ പോരാടി ഭരണസാരഥ്യത്തില്‍ ലോകം കണ്ട ഏതുഭരണാധികാരിയെക്കാളും കൂടുതല്‍ കാലം ഇരിക്കാന്‍ കഴിഞ്ഞതും ഫിഡലിന് മാത്രം സ്വന്തം. സഹോദരനെ വാഴിക്കുകയും ജനാധിപത്യത്തെ അംഗീകരിക്കാതിരിക്കുകയും ചെയ്തത് ഫിദലിനെതിരെ നിരന്തര വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ഭരണമേറ്റശേഷം പതിനായിരക്കണക്കിനാളുകളെ തൂക്കിക്കൊന്നതായി പാശ്ചാത്യമാധ്യമങ്ങള്‍ പറയുന്നു. ആദ്യമൊക്കെ അനുകൂലിച്ചെങ്കിലും കാര്‍ഷികഭൂമി ഏറ്റെടുത്തതും മറ്റും അമേരിക്കയെ ചൊടിപ്പിച്ചു. സോവിയറ്റ് യൂണിയന്റെ സൈന്യത്തിന് ആഫ്രിക്കയില്‍ വന്‍ പിന്തുണയാണ് ക്യൂബ നല്‍കിയത്.

അന്താരാഷ്ട്ര രംഗത്ത് ഏറെ വെല്ലുവിളികള്‍ അമേരിക്കയുള്‍പെടുന്ന സാമ്രാജ്യത്വശക്തികളോട് നേരിടേണ്ടി വരുമ്പോഴും അതിനെതിരെ ലോകസമൂഹത്തെ കൂടെ നിര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചതിന് ഇന്ത്യയും ചേരിചേരാപ്രസ്ഥാനവുമടക്കം ഏറെയുണ്ട് ഉദാഹരണങ്ങള്‍. ഇന്ത്യയും ഈജിപ്തും ഇന്തോനേഷ്യയും നേതൃത്വം നല്‍കി രൂപം കൊടുത്ത ചേരിചേരാപ്രസ്ഥാനം അമേരിക്കക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് കണ്ടപ്പോള്‍ ഫിഡല്‍ കാസ്‌ട്രോ അതിന്റെ നേതൃസ്ഥാനത്തേക്ക് വന്നു. രണ്ടുതവണ 120 രാജ്യങ്ങളടങ്ങുന്ന ഈ സംഘടനയുടെ അമരക്കാരനായി അദ്ദേഹം. ഇന്ദിരാഗാന്ധിയില്‍ നിന്നാണ് ഡല്‍ഹിയില്‍ വെച്ച് അദ്ദേഹം നേതൃത്വമേറ്റെടുത്തത്. ഫലസ്തീന്‍ പ്രശ്‌നത്തില്‍ യാസര്‍ അറഫാത്തുമായി നല്ല സഹകരണമാണ് അദ്ദേഹം അനുവര്‍ത്തിച്ചത്. ഇസ്്‌ലാമിക രാജ്യങ്ങളുമായും ഫിഡല്‍ പ്രായോഗികമായ ബന്ധം നിലനിര്‍ത്തുകയുണ്ടായി. അതേസമയം തന്നെ തികഞ്ഞ മനുഷ്യാവകാശലംഘനമാണ് ക്യൂബയിലെന്ന് ലോകത്ത് പ്രചാരമുണ്ടായി. ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് പോലുള്ള സംഘടനകള്‍ റിപ്പോര്‍ട്ടുകളുമായി രംഗത്തുവന്നു. ഇതിന് ഫിഡല്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. രാജ്യത്തെ പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി നടത്തുന്ന നടപടികള്‍ ചിലര്‍ക്ക് അസ്വസ്ഥതയുളവാക്കുന്നുണ്ടെങ്കില്‍ അതവര്‍ സഹിക്കുക എന്നായിരുന്നു അത്. പതിനായിരക്കണക്കിനാളുകളാണ് ഫിഡലിന്റെ കാലത്ത് ക്യൂബ വിട്ട് അമേരിക്കയിലേക്ക് കുടിയേറിയത്. തങ്ങളുടെ ദുരിതങ്ങള്‍ക്ക് ഉത്തരവാദി ഫിഡലാണെന്നായിരുന്നു അവരുടെ പക്ഷം. ഇന്നലെ രാത്രി അമേരിക്കന്‍ നഗരമായ മിയാമിയില്‍ തടിച്ചുകൂടിയ ക്യൂബയില്‍ നിന്ന് കുടിയേറിയവരുടെ പുതിയ തലമുറക്കാര്‍ ഫിഡലിന്റെ മരണവാര്‍ത്ത ബാന്‍ഡ് കൊട്ടിയാണ് വരവേറ്റത്.

ഫിഡലിന്റെ കാലത്ത് രാജ്യം വിവരസാങ്കേതിക മേഖലയിലും ജൈവസാങ്കേതികവിദ്യയിലും മുന്നേറ്റം നടത്തി. ശിശുമരണനിരക്ക്, ആയുര്‍ദൈര്‍ഘ്യം എന്നിവയിലും മെച്ചപ്പെട്ട നിലവാരമാണ് ക്യൂബയുടേത്. ലാറ്റിന്‍ അമേരിക്കയിലും പരിസരങ്ങളിലും പല രാജ്യങ്ങളിലും കമ്യൂണിസ്റ്റ് വസന്തം തകര്‍ന്നപ്പോഴും ക്യൂബ പിടിച്ചുനിന്നത് ഈ വിപ്ലവനായകന്റെ നടപടികള്‍ മൂലമായിരുന്നു. ലോകത്തിന് അത്യാവശ്യമുള്ള പഞ്ചസാരയിലാണ് ക്യൂബ പിടിച്ചുനിന്നത്. ലോകത്തെ ഏറ്റവും കൂടുതല്‍ പഞ്ചസാര ഉല്‍പാദിപ്പിക്കുന്ന നാടാണിത്. നിക്കരാഗ്വ, ബൊളീവിയ ,വെനിസ്വേല തുടങ്ങിയ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഭരണങ്ങകൂടങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോഴും ക്യൂബ അവിടെത്തന്നെ നിന്നു. കമ്പോഡിയ, വടക്കന്‍ കൊറിയ മുതലായ രാജ്യങ്ങളില്‍ കമ്യൂണിസത്തിന്റെ പേരില്‍ കൊടിയ സ്വേഛാധിപതികള്‍ വാണപ്പോഴും ക്യൂബക്ക് മനുഷ്യാവകാശസംരക്ഷണത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കപ്പുറം വലിയ സ്വേഛാധിപത്യരീതികളുണ്ടായില്ലെന്നത് വേറിട്ട വസ്തുതയായി. എന്നാല്‍ സോവിയറ്റിന്റെ പതനം ക്യൂബയെ നന്നായിത്തന്നെ ഉലച്ചു. കോടിക്കണക്കിന് ഡോളറിന്റെസഹായമാണ് പെട്ടെന്ന് നിലച്ചത്. വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം പറഞ്ഞത് ഇതാണ്: എന്റെ പേരില്‍ ലോകത്ത് എവിടെയെങ്കിലും ഒരു ഡോളറെങ്കിലും സമ്പാദ്യമുണ്ടെന്ന് കണ്ടെത്തിയാല്‍ ഞാന്‍ രാഷ്ട്രീയം വിട്ട് നിങ്ങള്‍ പറയുന്നത് ചെയ്യാം. ഇന്നിപ്പോള്‍ ക്യൂബ സോവിയറ്റ് രാജ്യമാണോ എന്ന് ചോദിച്ചാല്‍ അതെയെന്നൊന്നും ഉത്തരം നല്‍കാന്‍ റൗള്‍ കാസ്‌ട്രോക്ക് പോലുമാകില്ല.

അമേരിക്കയുമായും മറ്റും ഉദാരീകരണസാമ്പത്തികനയങ്ങള്‍ അനുവര്‍ത്തിച്ചുള്ള സമ്മിശ്രനയമാണ് ക്യൂബക്കുള്ളത്. ഫിഡല്‍ കാസ്‌ട്രോ നാടുനീങ്ങുമ്പോള്‍ ലോകവും അമേരിക്കയും ക്യൂബയും തന്നെയും ചോദിക്കുന്നത് കമ്യൂണിസ്റ്റ് നയവുമായി ആ രാജ്യത്തിന് എത്രകാലം മുന്നോട്ടുപോകാനാകുമെന്നാണ്. 636 തവണയാണ് ഫിഡലിനെ വകവരുത്താന്‍ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ ശ്രമിച്ചത്. ഭക്ഷണത്തിലും ഫിഡലിന്റെ പ്രസിദ്ധമായ താടിരോമങ്ങളില്‍ പോലും വിഷം കലര്‍ത്താന്‍ അവര്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ മുന്‍ കാമുകിയെ പോലും ഇതിനായി ഉപയോഗപ്പെടുത്തിയെന്നും കഥയുണ്ട്. അങ്ങകലെയുള്ള ഇറാഖ്, ലിബിയ തുടങ്ങിയ രാജ്യങ്ങളെയും അവയുടെ നേതാക്കളെയും തിരഞ്ഞുപിടിച്ചുകൊലപ്പെടുത്തിയ അമേരിക്കക്ക് ഫിദലിന്റെ കാര്യത്തിലെന്തുകൊണ്ട് അതിന് കഴിഞ്ഞില്ലെന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. .

  • കെ.പി ജലീല്‍

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending