Culture
ട്രാക്കില്‍ അറ്റകുറ്റപ്പണി: നാളെ മുതല്‍ തീവണ്ടികളുടെ സമയക്രമം ഇങ്ങനെ

കോഴിക്കോട്: എറംണാംകുളം-കോട്ടയം സെക്ഷനില്‍ കുറുപ്പന്തറക്കും ഏറ്റുമാനൂരിനും ഇടയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ഒക്ടോബര്‍ 24 മുതല്‍ 27 വരെയുള്ള ദിവസങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം. ഈ ദിവസങ്ങളില്‍ ചില ട്രെയിനുകള്‍ റദ്ദാക്കിയിട്ടുമുണ്ട്.
ഒക്ടോബര്‍ 24
റദ്ദാക്കിയ ട്രെയിനുകള്‍
1. കോട്ടയം വഴിയുള്ള കൊല്ലം-എറണാംകുളം -കൊല്ലം മെമി പാസഞ്ചര്‍ ട്രെയിന്‍(ട്രെയിന്‍ നമ്പര്‍.66300യ66301)
2. ആലപ്പുഴ വഴിയുള്ള എറണാംകുളം -കായംകുളം-എറണാംകുളം പാസഞ്ചര്‍ ട്രെയിന്‍(ട്രെയിന്‍
നമ്പര്‍.56381യ56382)
3. കോട്ടയം വഴിയുള്ള എറണാംകുളം-കായംകുളം-എറണാംകുളം പാസഞ്ചര്‍ ട്രെയിന്‍(ട്രെയിന്‍
നമ്പര്‍.56387യ56388)
വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍
1. തിരുവന്തപുരം -ഹൈദരാബാദ് ശബരി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍.17229)
2. ഹസ്രത്ത് നിസാമുദീന്‍ -തിരുവനന്തപുരം എക്‌സപ്രസ് (ട്രെയിന്‍ നമ്പര്‍.22654)
3. ഡെറാഡൂണ്‍ -കൊച്ചുവേളി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍.22660)
4. ന്യൂഡല്‍ഹി -തിരുവനന്തപുരം കേരള എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍.12626)
ഈ ട്രെയിനുകള്‍ ആലപ്പുഴ വഴിയാകും സര്‍വീസ് നടത്തുക. ഹരിപ്പാട്,അമ്പലപ്പുഴ, ചേര്‍ത്തല സ്‌റ്റേഷനുകളില്‍ ഒരു മിനിറ്റും എറണാകുളം ജംഗ്ഷന്‍ ആലപ്പുഴ സ്‌റ്റേഷനുകളില്‍ രണ്ട് മിനിറ്റും ട്രെയിനുകള്‍ നിര്‍ത്തിയിടും.
കന്യകുമാരിയില്‍ നിന്നും മുംബൈ വരെ പോകുന്ന ജയന്തി ജനത എക്‌സ്പ്രസ് കോട്ടയത്ത് ഒരു മണിക്കൂര്‍ 20 മിനിറ്റ് പിടിച്ചിടും.
ഒക്ടോബര്‍ 25 പൂര്‍ണ്ണമായും റദ്ദ് ചെയ്ത ട്രെയിനുകള്‍
1. കോട്ടയം വഴിയുള്ള കെല്ലം എറണാകുളം -കൊല്ലം മെമു പാസഞ്ചര്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍.66300/66301)
2. കോട്ടയം വഴിയുള്ള എറണാകുളം- കായങ്കുളം -എറണാകുളം മെമു പാസഞ്ചര്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍.56387/56388),
3. കോട്ടയം വഴിയുള്ള എറണാകുളം -കൊല്ലം -എറണാകുളം മെമു പാസഞ്ചര്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍.66307/66308)
വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിടുന്ന ട്രെയിനുകള്‍
1. ഹൈദരാബാദ്- തിരുവന്തപുരം ശബരി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍.17230) കുറുപ്പന്തറയില്‍ 50 മിനിറ്റ്
2. മംഗ്ലൂര്‍ -തിരുവനന്തപുരം പരശുറാം എക്‌സപ്രസ് (ട്രെയിന്‍ നമ്പര്‍.16649) കുറുപ്പന്തറയില്‍ 45 മിനിറ്റ്
3. ശ്രിമാത വൈഷ്‌ണോ ദേവി കത്ര കന്യാകുമാരി ഹിമസാഗര്‍ എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍.16318) വൈക്കം റോഡില്‍ 30 മിനിറ്റ്
4. തിരുവനന്തപുരം- ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍.12625) കോട്ടയം 50 മിനിറ്റ്
ഒക്ടോബര്‍ 27 പൂര്‍ണ്ണമായും റദ്ദ് ചെയ്ത ട്രെയിനുകള്‍
1. ആലപ്പുഴ വഴിയുള്ള എറണാകുളം- കായങ്കുളം -എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍.56381/56382)
2. കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം -എറണാകുളം മെമു പാസഞ്ചര്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍.66307/66308)
3. ആലപ്പുഴ – കായങ്കുളം പാസഞ്ചര്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍.56377)
4. ആലപ്പുഴ വഴിയുള്ള കായങ്കുളം – എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍.56380)
5. ആലപ്പുഴ വഴിയുള്ള കൊല്ലം – എറണാകുളം മെമു പാസഞ്ചര്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍.66302)
6. കോട്ടയം വഴിയുള്ള എറണാകുളം – കൊല്ലം മെമു പാസഞ്ചര്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍.66301)
7. കോട്ടയം വഴിയുള്ള എറണാകുളം – കായങ്കുളം – എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍.56387/56388)
വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിടുന്ന ട്രെയിനുകള്‍
1. ഹൈദരാബാദ് -തിരുവന്തപുരം ശബരി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍.17230) കുറുപ്പന്തറയില്‍ 60 മിനിറ്റ്
2. മംഗ്ലൂര്‍- നാഗര്‍കോവില്‍ പരശുറാം എക്‌സപ്രസ് (ട്രെയിന്‍ നമ്പര്‍.16649) കുറുപ്പന്തറയില്‍ 35 മിനിറ്റ്
3. തിരുവനന്തപുരം- ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍.12625) കോട്ടയം 60 മിനിറ്റ്
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala3 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
india3 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
india3 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
film3 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
GULF2 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
kerala3 days ago
ലവ് ജിഹാദ് എന്ന പദം കേരളത്തില്‍ ആദ്യം ഉപയോഗിച്ചത് സിപിഎം: പിഎംഎ സലാം
-
india3 days ago
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്
-
india3 days ago
‘അന്വേഷണത്തിന് ഉത്തരവിട്ടു, കേസെടുത്തു സര്‍ക്കാര്‍ ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യേണ്ടത്’: ഡി.കെ ശിവകുമാര്‍