Connect with us

Sports

പൊരുതിയ ഗോകുലത്തെ ചെന്നൈ വീഴ്ത്തി

Published

on

ടി.കെ ഷറഫുദ്ദീന്‍

കോഴിക്കോട്: ഐലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്.സിക്ക് സീസണിലെ ആദ്യ തോല്‍വി. സ്പാനിഷ് താരങ്ങളുടെ കരുത്തില്‍ മുന്നേറിയ ചെന്നൈ സിറ്റി എഫ്.സിയാണ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്വന്തംതട്ടകത്തില്‍ ഗോകുലത്തെ മുട്ടുകുത്തിച്ചത്. പെനാല്‍റ്റിയിലൂടെ ആന്റോണിയോ ജര്‍മെയ്ന്‍ (4), വി.പി സുഹൈര്‍(70) എന്നിവര്‍ കേരളത്തിനായി ലക്ഷ്യംകണ്ടമ്പോള്‍ പ്രവിട്ടോ രാജു(22), പെട്രോ ജാവിയര്‍(31), അമീറുദ്ദീന്‍ മൊഹിയുദ്ദീന്‍(68) എന്നിവരാണ് ചെന്നൈ ക്ലബിനായി ഗോള്‍നേടിയത്. ഇതോടെ മൂന്ന് കളിയില്‍ ഏഴുപോയന്റുള്ള ചെന്നൈ സിറ്റി എഫ്.സി പോയന്റ് ടേബിളില്‍ ഒന്നാമതെത്തി. ഗോകുലത്തിന്റെ മുന്നേറ്റത്തിന്റെ മുനയൊടിച്ച ചെന്നൈയുടെ പ്രതിരോധതാരം അജിത്ത് കുമാര്‍ കാമരാജാണ് കളിയിലെതാരം. അനാവശ്യ ഫൗള്‍വഴങ്ങിയ കേരള ക്യാപ്റ്റന്‍ മുഡ്ഡൈ മൂസ ചുവപ്പ് കാര്‍ഡ്കണ്ട് പുറത്ത് പോയത് ആതിഥേയര്‍ക്ക് തിരിച്ചടിയായി. മൂന്ന് സ്പാനിഷ് താരങ്ങളാണ് ചെന്നൈയ്ക്കായി ആദ്യ ഇലവനില്‍ ഇറങ്ങിയത്.

ടീം മലബാറിയന്‍സിന്റെ മുന്നേറ്റത്തോടെയാണ് കളിആരംഭിച്ചത്. ബോക്‌സില്‍വെച്ച് മലയാളി മധ്യനിരതാരം അര്‍ജ്ജുന്‍ജയരാജിന്റെ അക്രോബാറ്റിക് ഗോള്‍ശ്രമം ചെന്നൈ പ്രതിരോധതാരങ്ങള്‍ അപകടകരമാംവിധം തടഞ്ഞതാണ് ഗോകുലത്തിന്റെ ആദ്യഗോളിന് വഴിയൊരുക്കിയത്. അര്‍ജ്ജുനെ ഫൗള്‍ചെയ്തതിന് ലഭിച്ച പെനാല്‍റ്റി അനായാസം വലയിലെത്തിച്ച് അന്റോണിയോ ജര്‍മെയ്ന്‍ ആതിഥേയര്‍ക്ക് സ്വപ്‌നതുല്യമായ തുടക്കം നല്‍കി.(1-0) എന്നാല്‍ ഈ മുന്‍തൂക്കത്തില്‍ മുന്നേറികളിക്കുന്നതിന് പകരം കളിമറന്ന ഗോകുലത്തെയാണ് പിന്നീടങ്ങോട്ട് കണ്ടത്. തുടരെ തുടരെ ഗോകുലം ബോക്‌സിലേക്ക് കുതിച്ചെത്തിയ അയല്‍ക്കാര്‍ നിരന്തരം അപകടം വിതച്ചു.

സ്പാനിഷ്-ഇന്ത്യന്‍ കോമ്പിനേഷനില്‍ പിറന്ന സുന്ദരനീക്കങ്ങള്‍ക്കൊടുവിലാണ് ചെന്നൈ ടീം സമനില ഗോള്‍ കണ്ടെത്തിയത്. ഗോകുലം പ്രതിരോധനിരയെ വെട്ടിച്ച് മുന്നേറിയ സ്‌പെയിന്‍ മധ്യനിരതാരം നെസ്റ്റര്‍ ജീസസിന്റെ ഉജ്ജ്വലമായ ഷോട്ട് കേരള ഗോളി ഷിബിന്‍ രാജ് തട്ടിയകറ്റി. എന്നാല്‍ ബോക്‌സില്‍ തക്കംപാര്‍ത്തിരുന്ന പ്രവിട്ടോ രാജു അനായാസം പന്ത് പോസ്റ്റിലേക്ക് തിരിച്ചുവിട്ട് സന്ദര്‍ശകര്‍ക്ക് സമനില നേടികൊടുത്തു.(1-1). ആദ്യ ഗോളിന് സമാനമായ നീക്കമാണ് രണ്ടാംഗോളിനും ഇടയാക്കിയത്. ഇടതുവിംഗില്‍ നിന്ന് ചെന്നൈ ക്യാപ്റ്റന്‍ പെട്രോ ജാവിയറിന്റെ ഒറ്റയാന്‍ നീക്കം തടയാനുള്ള കേരള ഡിഫന്‍ഡര്‍ ഡാനിയല്‍ അഡോയുടെ ശ്രമം വിഫലമായി. മുന്നോട്ടിറങ്ങി പന്ത്തട്ടിയകറ്റാനുള്ള കേരള ഗോളി ഷിബിന്‍രാജിനും പിഴച്ചു. ഗോളിയില്ലാത്ത പോസ്റ്റിലേക്ക് പന്തടിച്ച് സ്പാനിഷ് താരം മത്സരത്തില്‍ ആദ്യമായി ചെന്നൈയ്ക്ക് ലീഡ് നേടികൊടുത്തു(2-1).കഴിഞ്ഞ ഹോംമത്സരത്തിലേതുപോലെ രണ്ടാംപകുതിയില്‍ എതിര്‍ ഗോള്‍മുഖത്തേക്ക് ഇരമ്പിയടുക്കുന്ന ഗോകുലത്തെയാണ് രണ്ടാം പകുതിയില്‍ കണ്ടത്.

പൂര്‍ണമായി കായികക്ഷമത വീണ്ടെടുക്കാത്ത അന്റോണിയോ ജര്‍മെയ്‌നെ പിന്‍വലിച്ച് എസ്. രാജേഷിനെ ഇറക്കിയതോടെ മുന്നേറ്റത്തിന് മൂര്‍ച്ചകൂടി. രാജേഷ്-അര്‍ജുന്‍-സുഹൈര്‍ നീക്കങ്ങള്‍ പലപ്പോഴും ചെന്നൈ ബോക്‌സില്‍ അപകടം വിതച്ചെങ്കിലും ഗോള്‍മാത്രം അകന്നുനിന്നു. ഗോകുലം പ്രതിരോധത്തിന്റെ പിഴവില്‍ മൂന്നാംഗോള്‍നേടി അയല്‍ക്കാര്‍ ലീഡ് ഉയര്‍ത്തി. 68ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ അമീറുദ്ദീന്‍ മൊഹിയുദ്ദീനിലൂടെയാണ് ലക്ഷ്യംകണ്ടത്. (3-1) എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ മലയാളിതാരം വി.പി സുഹൈറിലൂടെ ഗോള്‍മടക്കിയ ഗോകുലം അതിവേഗം മത്സരത്തിലേക്ക് തിരിച്ചുവന്നു. (3-2). ബോക്‌സിന് പുറത്തുനിന്ന് മലയാളിതാരം ഉതിര്‍ത്ത ഉജ്ജ്വലമായ വലംകാലന്‍ ഷോട്ടിന് മുന്നില്‍ നിസഹായനായി നില്‍ക്കാനേ ചെന്നൈ ഗോളിക്ക് കഴിഞ്ഞുള്ളൂ.

89ാം മിനിറ്റില്‍ കേരള ക്യാപ്റ്റന്‍ മുഡ്ഡെ മൂസെയുടെ ഗോള്‍ശ്രമം പോസ്റ്റില്‍തട്ടിപുറത്തേക്ക് പോയത് അവിശ്വസിനീയമായാണ് കായിക പ്രേമികള്‍ കണ്ടത്. അവസാനമിനുറ്റില്‍ മത്സരം പരുക്കന്‍ കളിയിലേക്ക്‌നീങ്ങി. മൂന്ന് കളിയില്‍ രണ്ട് പോയന്റുള്ള കേരളം നിലവില്‍ ആറാം സ്ഥാനത്താണ്. എവേമത്സരത്തില്‍ ഞായറാഴ്ച ഷില്ലോംഗ് ലജോംഗുമായാണ് ഗോകുലത്തിന്റെ അടുത്തമത്സരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍

സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.

Published

on

2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. 2015 ജൂലൈയിലാണ് സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ട്വന്റി20യില്‍ അരങ്ങേറ്റിയത്.25 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 374 റണ്‍സ് താരം നേടിയിട്ടുണ്ട്.ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഹർദിക് പാണ്ഡ്യയാണ് ഉപനായകൻ. സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരുണ്ട്.

ജൂണ്‍ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.ജൂണ്‍ അഞ്ചിനാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Continue Reading

Cricket

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍

ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്

Published

on

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

Continue Reading

Football

ഫ്രഞ്ച് ലീഗ്; തുടര്‍ച്ചയായി മൂന്നാം തവണ കിരീടം ചൂടി പിഎസ്ജി

പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

Published

on

പാരിസ്:ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം ചൂടി പിഎസ്ജി.രണ്ടാം സ്ഥാനത്തുളള മൊണാക്കോ ലിയോണിനോട് 3-2ന് തോറ്റാതോടെയാണ് മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ പിഎസ്ജി വിജയിച്ചത്.പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയ പിഎസ്ജി ബുധനാഴ്ച ആദ്യപാദ മത്സരത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ടുമായി ഏറ്റുമുട്ടും. മേയ് 25ന് ഫ്രഞ്ച് കപ്പ് ഫൈനലില്‍ ലിയോണിനെതിരെ ഇറങ്ങുന്ന ടീം മൂന്ന് കിരീടങ്ങഴളുമായി ചരിത്ര നേട്ടമാണ് ലക്ഷ്യമിടുന്നതന്.

 

Continue Reading

Trending