Connect with us

Culture

കെ.ടി ജലീലിന്റെ മലപ്പുറം പ്രസംഗത്തില്‍ ഒളിഞ്ഞിരിക്കുന്ന കുടില തന്ത്രങ്ങള്‍

Published

on

ശുഐബുല്‍ ഹൈത്തമി

അടിമുടി അവധാനതയോടെ ഇടപെടുകയും ഇടപെടാതിരിക്കുകയും ചെയ്യാറുള്ള കുലീനനും സൗമ്യനുമായ പണ്ഡിതനാണ് ആയിരങ്ങളുടെ ഗുരുനാഥരായ പ്രൊഫസർ കെ ആലിക്കുട്ടി മുസ്ല്യാർ . പ്രായവും പദവിയുമേറുന്തോറും പക്വതയുടെ പൂർണ്ണതയിലേക്ക് വളരുന്ന നല്ല നേതാവുമാണ് അദ്ദേഹം. കാർക്കഷ്യങ്ങളോ പിടിവാശികളോ തലക്കനമോ ഇല്ലാത്തതിനാൽ ആശയഭിന്നതയുള്ളവർക്കു പോലും പ്രാപ്യനും പ്രിയങ്കരനുമാണ് ആൾ .കേരള മുസ്‌ലിംകളുടെ ഏറ്റവും പ്രധാനപ്പെട്ട മത പഠനാചരണ ശൃംഖലയായ സമസ്താ കുടുംബത്തെ അതിന്റെ ഗതകാലങ്ങളോട് ബന്ധിപ്പിക്കുന്ന നിലവിൽ ഏറ്റവും പഴക്കമുള്ള കണ്ണി എന്ന നിലയിലും പാണക്കാട് കുടുംബം നേതൃത്വം നൽകുന്ന കേരളത്തിലെ സമുദായ നന്മകളുടെ മുൻനിര സഹചാരി എന്നനിലയിലും കേരള ഇസ്ലാമിനെ ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രതിനിധീകരിക്കുന്ന സാമ്പ്രദായിക മുസ്ല്യാർ എന്നയർത്ഥത്തിലും വർത്തമാന മുസ്ലിം നേതൃത്വത്തിന്റെ അഗ്രസരണിയിലാണ് അദ്ദേഹത്തിന്റെ ശ്രേണീപഥം .

ഇങ്ങനെയുള്ള ഒരു വ്യക്തിത്വത്തെ അസ്ഥാനത്ത് കയറി കടന്നാക്രമിക്കുക വഴി പ്രതിഛായയിൽ കരിഛായം കലർന്ന കെ ടി ജലീൽ ഉദ്ദേശിച്ച രാഷ്ട്രീയലാഭത്തെ കുറിച്ച് സമുദായ സ്നേഹികൾ ആലോചിക്കുന്നത് നന്നാവും . അതിന് മുമ്പ് പാണക്കാട് തങ്ങളുടെ മീതേക്കും പാഞ്ഞുകയറിയിരുന്നു മന്ത്രി. സത്യത്തിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്ന അനിതരനായ കപ്പിത്താന്റെ നിശബ്ദ സാന്നിധ്യത്തിന്റെ പ്രശാന്തതയിലാണ് പ്രക്ഷുബ്ദമായ പലകടലുകളും കടന്ന് സാമുദായിക ഭദ്രതയുടെ കപ്പൽ മുന്നോട്ട് പോകുന്നത്. ആ കപ്പലിൽ കയറിയാണ് ജലീൽ തിരമാലകൾ ഭേദിക്കാൻ എങ്ങനെയാണ് തോണി തുഴയേണ്ടത് എന്ന് പഠിച്ചതും പിന്നീടാർത്തി മൂത്തപ്പോൾ കടലാക്കാമെന്ന് കരുതി കൈത്തോടിനെ പുണർന്നതും .

പി കെ ഫിറോസും നജീബ് കാന്തപുരവുമടങ്ങങ്ങുന്ന യൂത്ത് ലീഗിലെ പുത്തൻപടയാണ് തന്റെ അധികാരപീഠത്തിന്റെ കാലിളക്കുന്നത് എന്ന് കണ്ട് ഹാലിളകിയ മന്ത്രി ഈ രണ്ട് പേരെ ആലിക്കുട്ടി മുസ്ല്യാരുടെ ലീഗുകാരാക്കുക വഴി സമസ്ത – ലീഗ് ഛിദ്രത തന്നെയാണ് ഉന്നം വെക്കുന്നത്. അതിന്റെ ലാഭം പലതാണ്. ഒന്നാമതായി , ആലിക്കുട്ടിയുസ്താദിനെ ചിത്രത്തിൽ നിന്നും സംരക്ഷിക്കാൻ യൂത്ത് ലീഗിന്റെ നിലപാടിനോട് അദ്ദേഹത്തിന് താദാത്മ്യമില്ല എന്ന സമസ്താ കുടുംബത്തിന്റെ വിശദീകരണം വരും. ഉസ്താദിനെ പറയിപ്പിച്ചതിന് യുവസമസ്താപ്രവർത്തകർ നജീബിനും ഫിറോസിനും പൊങ്കാല സമർപ്പിക്കും. കുറച്ചായി അങ്ങനെയൊരു പുകയുന്ന ദ്വന്ദം ഉണ്ട് എന്ന ഒരു ഭ്രമിതസങ്കൽപ്പം ഇവിടെയുണ്ട് . (അതിന്റെ വിശദാംശങ്ങളുടെ വിചാരം ഈ കുറിപ്പിന്റെ ഉദ്ദേശ്യമേയല്ല) .പുറമേ , സജീവമായ സുന്നീ ഐക്യത്തെ നിരുൽസാഹപ്പെടുത്തുന്നത് ആലിക്കുട്ടി മുസ്ലാർ നേതൃത്വം നൽകുന്ന സമസ്തയിലെ ലീഗ്ചേരിയാണെന്ന് അടക്കം പറയുന്ന മറ്റേച്ചേരി സുന്നികളുടെ പ്രീതി ബോണസായും കിട്ടും. യൂത്ത് ലീഗ് വഴി തടയുമ്പോൾ ഡിഫിയുടെ കൊടിയേന്തി അവരെത്തുമെന്നതും സാധ്യതയാണ്. ഇതൊക്കെ നന്നായറിയുന്ന ഒരു ബന്ധുവുണ്ട് മന്ത്രിക്ക് ഉപദേശിയായി.

ഇത്തരം വൃത്തികെട്ട രാഷ്ട്രീയ ലാഭത്തിന് വേണ്ടി സാത്വികനായ ഒരു പണ്ഡിതനെയും സാത്വികമായ ഒരു പണ്ഡിത പ്രസ്ഥാനത്തെയും വലിച്ചിഴച്ച മന്ത്രി മുഖത്തിന്റെ നിറമല്ല അകത്തെന്ന് ബോധ്യപ്പെടുത്തുകയാണ്. അതിന് സൗകര്യം ചെയ്തു കൊടുക്കും വിധം ലീഗ് – സമസ്ത ഭിന്നതയുണ്ടെന്ന് വരുത്തിക്കൊണ്ട് പരിണിതഫലം ചിന്തിക്കാതെ എഴുത്തും പറച്ചിലുമൊക്കെയായി വരുന്നവരും തൽക്കാലമല്ല പിൽക്കാലമാണ് പ്രധാനം എന്ന് ചിന്തിക്കുന്നത് നന്നാവും.

സമസ്ത ഒരു സംഘടന മാത്രമല്ല , സംസ്ക്കാരം കൂടിയാണ്. മുസ്ലിം ലീഗ് ഒരു നാഗരികതയും. ആ ഉലമ – ഉമറാ കൂട്ടുകെട്ടിന്റെ ലാഭങ്ങളാണ് ശ്രുതി പരന്ന കേരളയിസ്ലാം മോഡൽ. കാശ്മീരിൽ നിന്നും കേരളത്തിലേക്കുള്ള ദൂരമാണത്. അഭിപ്രായങ്ങൾ ഉള്ളേടത്ത് ഭിന്നാഭിപ്രായങ്ങളുമുണ്ടാവും. ഭിന്നാഭിപ്രായങ്ങൾ അഭിപ്രായ ഭിന്നതയിലെത്താതെ നോക്കാൻ കെൽപ്പുറ്റ നേതൃത്വം വലിയ അനുഗ്രഹമാണ്. എല്ലാ ജനറേഷനെയും സാമൂഹിക തുറകളിലുള്ളവരേയും ഒരേ ഫ്രയിമിൽ അണിനിരത്താൻ നേതൃത്വം ശിലാത്മകമാവരുത് . വ്യത്യസ്ത ശൈലികളുള്ള നേതാക്കന്മാർ ഉണ്ടാവണം , ആ നേതൃ ബഹുസ്വരതയും നമുക്കുണ്ട്. ഓരോരുത്തർ അവരവർക്കിഷ്ടപ്പെട്ട ശൈലിക്കാരെ കൂടുതൽ അംഗീകരിച്ചും വിഭിന്ന രീതികളെ ഉൾക്കൊണ്ടും കൊണ്ട് എത്രമാത്രം സഹിഷ്ണുത കാണിക്കുന്നുവോ അത്രമാത്രം ഭദ്രതയുണ്ടാവും ഈ കപ്പലിനും തറവാടിനും. ഇന്ന് ജീവിച്ചിരിക്കുന്ന ഒരാളും നിർമ്മിച്ചതല്ല ഈ അടിത്തറ . പരസ്പരം വിട്ടുവീഴ്ച്ചയും ആദരവും പ്രകടിപ്പിച്ച മുൻഗാമികൾ നെയ്തെടുത്ത സേതുബന്ധങ്ങളാണ് ഈ നാട്ടുനൂലിഴകളായ സംഘവേരുകൾ.
ഇന്നുള്ളവർ അതിന്റെ ഗുണഭോക്താക്കളും കാവൽക്കാരുമാണ്. ആ നന്ദി ബോധമാണ് വളരേണ്ടത്.
അവനവന്റെ ആവേശത്തിനും അരിശത്തിനും സമുദായ പ്രതീകങ്ങളെ ദുരുപയോഗപ്പെടുത്തുന്നത് വർദ്ധിച്ച് വരികയാണ്. താൻ ചിന്തിക്കുന്നത് പോലെയല്ലാതെ ചിന്തിക്കുന്നവരും കൂടി ചേർന്ന് നിൽക്കുന്നത് കൊണ്ടാണ് തനിക്കിങ്ങനെ ചിന്തിക്കാനുള്ള സ്പേസ് കിട്ടുന്നത് എന്ന് വിനയാന്വിതനായി ചിന്തിക്കാനായാൽ സ്വയം ചെറുതാവാൻ പറ്റും ,അപ്പോഴാണ് നാം വലുതാവുക .ഇതൊക്കെ എല്ലാവരുടേതുമാണ്. ആരെങ്കിലും കരുതിയത് കൊണ്ട് ഉള്ളത് തകർക്കാനോ ഇല്ലാത്തത് ഉണ്ടാക്കാനോ പറ്റില്ല.
അറബിയിൽ ഒരു ആപ്തവാക്യമുണ്ട്.,
قل نعمة زالت عن قوم فعادت
ഒരു ജനതയുടെ അനുഗ്രഹം നീങ്ങിപ്പോയാൽ പിന്നെ തിരിച്ച് വരൽ തുലോം തുഛമാണ് എന്നാണാ പറഞ്ഞത്. ഇന്നനുഭവിക്കുന്ന ഒരനുഗ്രഹവും ഏതെങ്കിലും അവിവേകം കാരണം നമുക്ക് നഷ്ടപ്പെടാതിരിക്കട്ടെ.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending