Connect with us

More

ജീവിതയാത്രയില്‍ സമദിന് കൈകളായി ഇനി സ്വഫ്‌വാന തസ്‌നി

Published

on

പി.വി.ഹസീബ് റഹ്മാന്‍

കൊണ്ടോട്ടി: കൈകളില്ലാത്ത വേദന പുഞ്ചിരികൊണ്ട് മറക്കുന്ന കൊട്ടപ്പുറം പി.എന്‍.സി സമദിന് സ്‌നേഹത്തിന്റെ കൈകളാവാന്‍ ഇനി മുതല്‍ സഫ് വാന തസ്‌നി കൂട്ട്.. കാത്തിരിപ്പിനൊടുവില്‍ എടക്കര, മുണ്ടയിലെ പുത്തന്‍ പുര യ്ക്കല്‍ സുബൈദയുടെ ഏക മകള്‍ സഫ്വാന ദാമ്പത്യത്തിന്റ മഹറ് കെട്ടാന്‍ കഴുത്ത് നീട്ടിയതോടെ കാലുകള്‍ കൈകളാക്കിയ സമദിന്റെ അതി ജീവിനത്തിനും ഒരു അഡാറ് ക്ലൈമാക്‌സ്..

ഞായറാഴ്ച ഉച്ചക്ക് ളുഹര്‍ നമസ്‌കാ രാനന്തരം മുണ്ടയിലെ പാലത്തിങ്ങല്‍ ജുമഅത്ത് പള്ളിയില്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ കാര്‍മ്മികത്വത്തില്‍ നടന്ന ലളിതമായ നിക്കാഹ് ചടങ്ങ്. പള്ളിക്ക് സമീപത്തെ വധുവിന്റെ വീട്ടില്‍ ഉച്ചഭക്ഷണം. പ്രാണസഖിയായി ജീവിക്കാന്‍ തയ്യാറായ സഫ്വാനയുടെ കഴുത്തില്‍ മഹറ് മാലയും, കൈചെയിനും കെട്ടണമെന്ന് സമദിന് ആഗ്രഹം..വധുവിന്റെ ഉമ്മ സുബൈദക്കും ബന്ധുക്കള്‍ക്കും എങ്ങനെ മഹറ് കെട്ടുമെന്ന ശങ്കക്ക് സമയം നല്‍കാതെ സമദ് പെട്ടിയില്‍ നിന്ന് മഹറ് മാല വായ കൊണ്ട് എടുത്ത് പതിയെ അവളെ കഴുത്തിലേക്ക് നീട്ടി. ഇത്തിരി സമയം എടുത്താണങ്കിലും അവളും പരമാവധി കൈ ഉപയോഗിക്കാതെ തല താഴ്ത്തി കൊടുത്തു. മഹറ് അണിയിച്ചത് കണ്ട് കൂടി നിന്നവര്‍ സന്തോഷിപ്പിച്ചങ്കിലും അവരെ കാണാതെ കണ്ണുകള്‍ തുടക്കുന്നുണ്ടായിരുന്നു.

കൊട്ടപ്പുറം, മുഴങ്ങല്ലൂര്‍ പി.എന്‍.സി ഉസ്മാന്റെ മകന്‍ സമദിന് ഇപ്പോള്‍ 27 വയസ്സ് കഴിഞു. 2003- ലെ കുട്ടിക്കാല ത്തെ കുസൃതിക്കിടയിലെപ്പഴോ ഷോക്കേറ്റ് നഷ്ടപ്പെട്ട തന്റെ കുഞ്ഞ് കൈകളെ ഓര്‍ത്ത് സമദ് ഒരു പാട് വിലപിച്ചിരുന്നു. കത്തിക്കരിഞ്ഞ കൈകള്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് തോള്‍ മുതല്‍ മുറിച്ചുമാറ്റിയപ്പോള്‍ വല്ലാത്തൊരു ശൂന്യത. എന്നാല്‍ വിധിയെപഴിക്കാതെ സമദ് ജീവിതത്തിനു മുന്നില്‍ സ്വന്തം കാലില്‍ നിന്നു. കൈക ള്‍ക്കു പകരം കാലുകള്‍ വഴങ്ങിക്കൊടുത്തു. കാലുകള്‍ പതിയെ കൈകളായി. കാലുകള്‍ കൊണ്ട് എഴുതിപ്പഠിച്ചു. കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ കാലിന്റെ വിരലുകള്‍ അതിവേഗം ചലിച്ചു. ജീവിതത്തോടുള്ള വാശി തീര്‍ന്നിരുന്നില്ല സമദിന്. കുറ്റന്‍ പാറമടയിലെ വെള്ളപ്പരപ്പിലേക്ക് ഈ ബാലന്‍ എടുത്തു ചാടുന്നത് ജനം ശ്വാസമടക്കി പിടിച്ച് നോക്കി കണ്ടു.. അതിലൊന്നും അവസാനിച്ചില്ല. കൊട്ടപ്പുറം ഗവ. ഹൈസ്‌കൂളില്‍ നിന്ന് ചെങ്കുത്തായ ഇറക്കത്തിലൂടെ സമദിന്റെ സൈക്കിള്‍ യാത്ര. കാല് കൊണ്ടെഴുതി ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ സമദ് മധുര കാംരാജ് സര്‍വകലാശാലയില്‍ ഓപ്പണ്‍ എം.എയില്‍ സോഷ്യോളജി പൂര്‍ത്തീകരിച്ചു. ഫുട്‌ബോള്‍ താരമായും ഗായകനായുമൊക്കെയായി വിസ്മയം തീര്‍ക്കുമ്പോഴും മരണം വരെ തന്റെ കൈകളാവാന്‍ ഒരു ജീവിത സഖിയെ സമദ് കൊതിച്ചിരുന്നു. പ്രാര്‍ത്ഥനക്കൊടുവില്‍ അതിന് തയ്യാറായി മൂന്ന് മാസം മുമ്പ് എടക്കരയിലെ സഫ്വാന ആഗ്രഹം അറിയിച്ചതോടെ സമദിനേക്കാള്‍ സന്തോഷിച്ചത് വീട്ടുകാരും സുഹൃത്തുകളുമായിരുന്നു.വീട്ടുകാര്‍ കുട്ടിയെ കണ്ട് സംസാരിച്ചപ്പോള്‍ പെണ്‍കുട്ടി പൂര്‍ണ്ണസമ്മതം അറിയിച്ചു. കഷ്ടപ്പാടിന്റെ വേദന അറിയുന്ന മാതാവ് സുബൈദയാവട്ടെ മകളുടെ ഉറച്ച തീരുമാനത്തിന് തടസ്സം നിന്നില്ല. നിലമ്പൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുകയാണ് സ്വഫ് വാന.

ഗാനരംഗത്ത് ശ്രദ്ധയാനായി മാറിയ സമദ് വേങ്ങര, കണ്ണമംഗലം അലിവ് ഡയാലിസിസ് സെന്റര്‍ വാര്‍ഷിക ചടങ്ങി ല്‍ ഗാനമാലപിക്കുന്നത് കണ്ട് പ്രമുഖ പ്രവാസി വ്യവസായി അല്‍അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ആലുങ്ങല്‍ മുഹമ്മദ് കിഴിശ്ശേരി അല്‍അബീര്‍ ഹോസ്പിറ്റലില്‍ ജോലി നല്‍കിയിട്ടുണ്ട്. ഇതിന്റെ തൊട്ടു പിന്നാലെയാണ് സ്വഫ്വാന ജീവിതത്തിലേക്ക് എത്തുന്നത്. ഫ്‌ലവേഴ്‌സ് ടി.വി ഉള്‍പ്പെടെ പ്രമുഖ ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിച്ച സമദിന് കൈവന്ന ഇരട്ടി മധുരത്തിനിടയിലും യൂത്ത്‌ലീഗ് യുവജന യാത്രയുടെ പ്രചരണ പരിപാടിയിലും സജീവം. ഓട്ടത്തിനിടയില്‍ നിക്കാഹ് വിവരം അറിഞ്ഞ് ആശംസ അറിയിച്ചവരാട് സമദിന്റെ മറുപടി ഇങ്ങനെ..

അല്‍ഹംദുലില്ലാഹ്..എല്ലാം വളരെ പെട്ടന്നായിരുട്ടോ..എന്റെ കുറവുകള്‍ മനസ്സിലാക്കി ജീവിതത്തിലേക്ക് അവള്‍ വരാന്‍ തയ്യാറായപ്പോള്‍ കൂടുതലൊന്നും ആലോചിച്ചില്ല..സ്‌നേഹിച്ചവരെയും, കൂടെനിന്ന എല്ലാ ചങ്കുകളെയും വിളിച്ച് കല്യാണം ഉടന്‍ നടത്തും..പതിവ് ചിരി വിടാതെ പ്രാര്‍ത്ഥിക്കണമെന്ന അഭ്യര്‍ത്ഥനയും……

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മതപരിവര്‍ത്തന ആരോപണം: ആറ് എന്‍.ജി.ഒകളുടെ കൂടി എഫ്.സി.ആര്‍.എ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍

വിദേശ സംഭാവനകള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ആറ് എന്‍.ജി.ഒകളുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.

Published

on

ന്യൂഡല്‍ഹി: വിദേശ സംഭാവനകള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ആറ് എന്‍.ജി.ഒകളുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.

മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടന്ന വിശദമായ പരിശോധനക്ക് ശേഷമാണ് വിദേശ സംഭാവന രജിസ്‌ട്രേഷന്‍ ആക്ടിന്റെ മാനദണ്ഡങ്ങള്‍ തെറ്റിച്ചു, വിദേശ ഫണ്ട് ദുരുപയോഗം ചെയ്തു, മതപരിവര്‍ത്തനത്തിനായി ഈ പണം ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചൂണ്ടികാണിച്ച് കേന്ദ്രം ലൈസന്‍സ് റദ്ദാക്കിയത്. ലൈസന്‍സ് റദ്ദാക്കിയാല്‍ ഈ സന്നദ്ധ സംഘടനകള്‍ക്ക് വിദേശ സംഭാവന സ്വീകരിക്കാനോ നിലവില്‍ ലഭിച്ച സംഭാവനകള്‍ ഉപയോഗിക്കുവാനോ കഴിയില്ല. വെറും നാല് ശതമാനം വിദേശ സംഭാവന മാത്രമാണ് ലഭിച്ചിരുതെന്നും എന്‍.ജി.ഒ അധിക്യതര്‍ തിരിച്ചയച്ച മെയിലുകള്‍ക്ക് ഒന്നും കൃത്യമായ ഉത്തരം കിട്ടിയിരുന്നില്ല എന്നും ഇതിനെതിരെ തങ്ങള്‍ കോടതിയെ സമീപിക്കുമെന്നും എന്‍.ജി.ഒ അധികൃതര്‍ അറിയിച്ചു.

ഇതാദ്യമായല്ല കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധസംഘടനകളുടെ ലൈസന്‍സ് റദ്ദാക്കുന്നത്.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 20,700 സന്നദ്ധസംഘടനകളുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കിയിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

india

ബലാത്സംഗക്കേസ് പ്രതിയെ സഹായിച്ച മോദി മാപ്പുപറയണം-രാഹുല്‍ ഗാന്ധി

ജെ.ഡിഎസുമായി സംഘംച്ചേര്‍ന്ന് കൂട്ടബലാത്സംഗക്കേസ് പ്രതിക്ക് വോട്ടുതേടുകയാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും എന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

Published

on

ബംഗളൂരു: ജെ.ഡിഎസുമായി സംഘംച്ചേര്‍ന്ന് കൂട്ടബലാത്സംഗക്കേസ് പ്രതിക്ക് വോട്ടുതേടുകയാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും എന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.ഹാസനിലെ എന്‍.ഡി.എ സ്ഥാനാര്‍ത്തിയും ജെ.ഡിഎസ് എംപിയുമായ പ്രജ്വല്‍ രേവണ്ണയുടേത് വെറും ലൈംഗികാപവാദമല്ലെന്നും തുടര്‍ച്ചയായി നടത്തിയത് കൂട്ടബലാത്സംഗമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.വേദിയില്‍ ബലാത്സംഗിയായ ഒരാളെ പിന്തുണക്കാന്‍ പറയുന്ന നരേന്ദ്ര മോദിക്ക് ജനങ്ങള്‍ വോട്ട് ചെയ്താല്‍ അത് തനിക്ക് സഹായകമാകുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അശ്ശീല വിഡിയോകള്‍ പകര്‍ത്തുകയും ചെയ്തയാളാണ് പ്രജ്വല്‍ രേവണ്ണ.

പ്രജ്വലിന്റെപധാനമന്ത്രി ഇരകളായ മുഴുവന്‍ സ്ത്രീകളോടും മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.അഴിമതിക്കാരനാണങ്കിലും ബലാത്സംഗ പ്രതിയാണങ്കിലും ബിജെപി അയാളെ സംരക്ഷിക്കും.എല്ലാവിധ സംവിധാനങ്ങള്‍ ഉണ്ടായിട്ടും അയാള്‍ ജര്‍മനിയിലേക്ക് കടക്കുന്നത് മോദി തടഞ്ഞില്ല.ഇതാണ് മോദിയുടെ ഗ്യാരന്റിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നിരവധി അശ്ലീല വിഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരുകയും വീട്ടുജോലിക്കാരി ലൈംഗികാതിക്രമ പരാതി നൽകുകയും ചെയ്തതോടെ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് കടന്ന പ്രജ്വൽ രേവണ്ണക്കെതിരെ പ്രത്യേകാന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിൽ പ്രജ്വൽ രേവണ്ണക്കും പിതാവും എം.എൽ.എയുമായ രേവണ്ണക്കും പ്രത്യേകാന്വേഷണസംഘം കഴിഞ്ഞ ദിവസം സമൻസയച്ചിരുന്നു. ഇതിനിടെ പ്രജ്വലിന്‍റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കുന്നത് ഉൾപ്പെടെ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തു.

പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വിഡിയോകളെ കുറിച്ച് 2023 ഡിസംബര്‍ എട്ടിന് കര്‍ണാടകയിലെ ബി.ജെ.പി നേതാവും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഹൊലെനർസിപുരയിൽ സ്ഥാനാർഥിയുമായിരുന്ന ദേവരാജ ഗൗഡ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് അയച്ച കത്ത് കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്തുവിട്ടിരുന്നു. തനിക്ക് ലഭിച്ച പെന്‍ഡ്രൈവില്‍ ആകെ 2976 വിഡിയോകളുണ്ടെന്നാണ് ദേവരാജ ഗൗഡ കത്തില്‍ പറഞ്ഞിരുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകളടക്കമുള്ളവരുമായി 33കാരൻ ലൈംഗിക വേഴ്ചയിലേര്‍പ്പെടുന്ന ദൃശ്യങ്ങളാണിതെന്നും വിഡിയോകൾ സൂക്ഷിച്ചുവെച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗിക ആവശ്യത്തിന് ഉപയോഗിച്ചിരുന്നതായും ദേവരാജ ഗൗഡ കത്തിൽ ആരോപിച്ചിരുന്നു. ഇക്കാര്യം ബി.ജെ.പി മറച്ചുവെച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രജ്വലിനൊപ്പം വേദി പങ്കിട്ടതും ആയുധമാക്കിയ കോൺഗ്രസ് പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

Continue Reading

kerala

ജസ്‌ന തിരോധാന കേസ് ; ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

Published

on

തിരുവനന്തപുരം: ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.സിബിഐയുടെ അന്വേഷണത്തില്‍ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചാണ് ജസ്‌നയുടെ പിതാവ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.തുടരന്വേഷണത്തിന്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ സിബിഐ പിതാവ് ജയിംസ് ജോസഫിനോട് ആവിശ്യപ്പെട്ടിരുന്നു.

സിബിഐക്ക് കണ്ടത്താനാവാത്ത പല തെളിവുകളും തനിക്ക് കണ്ടത്താനായി എന്ന് പിതാവ് കോടതിയെ അറിയിച്ചു.ഈ തെളിവുകള്‍ സീല്‍ ചെയ്തു സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ആവിശ്യങ്ങള്‍ എഴുതി നല്‍കിയാല്‍ തുടരന്വേഷണത്തിന് തയ്യാറെന്നായിരുന്നു സിബിഐയുടെ നിലപാട്.പിതാവ് കൂടുതല്‍ തെളിവുകള്‍ ഇന്ന് സമര്‍പ്പിച്ചാല്‍ കോടതി തുടരന്വേഷണത്തിന്‍ ഉത്തരവിട്ടേക്കാം.

Continue Reading

Trending