Connect with us

Video Stories

വിഭജനത്തിന്റെ ഇടതു മതില്‍

Published

on

 

പി.ഇസ്മായില്‍ വയനാട്

കേരളീയ നവോത്ഥാനത്തിന്റെ പിതൃത്വം സ്വന്തമാക്കാനുള്ള മത്സരമാണിപ്പോള്‍ പിണറായി സര്‍ക്കാരും വിശിഷ്യാ സി പി എം പ്രസ്ഥാനവും അടിക്കടി നടത്തി കൊണ്ടിരിക്കുന്നത്. ഭാഷ.ഭക്ഷണം. വേഷം. തുടങ്ങിയ ജീവിതത്തിന്റെ എല്ലാ വ്യവഹാരങ്ങളിലും കഴിഞ്ഞ നൂറ്റാണ്ടില്‍ ഇവിടം ജാതീയത കൊടികുത്തി വാഴുകയുണ്ടായി. തൊട്ടുകൂടായ്മയുടെയും തീണ്ടി കൂടായ്മയുടെയും പേരില്‍ ജാതീയതയുടെ കണ്ണുനീര്‍ കുടിക്കേണ്ടി വന്ന ഹതഭാഗ്യരെ കണ്ടപ്പോഴാണ് സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്. ആരാധനാ സ്വാതന്ത്ര്യം. സഞ്ചാരസ്വാതന്ത്ര്യം. വിദ്യാഭ്യാസ അവകാശം. സ്വത്തവകാശം എന്നിവയെല്ലാം കീഴാള വിഭാഗത്തെ സംബന്ധിച്ചടുത്തോളം അന്ന് കിട്ടാക്കനികളായിരുന്നു.പുതിയ മനുഷ്യനെയും സമൂഹത്തെയും സൃഷ്ടിച്ചെടുക്കുന്നതിനായി മാറ്റാനും മാറാനും ആഹ്വാനം ചെയ്തുകൊണ്ടാണ് നിരവധി നവോത്ഥാന പ്രസ്ഥാനങ്ങള്‍ അക്കാലത്ത് ഉടലെടുത്തത്. ജാതീയതയുടെ നാരായവേരുകള്‍ പിഴുതെറിയും വിധം ശ്രീ നാരായണ ഗുരുവിന്റെ കാര്‍മികത്വത്തില്‍ നടമാടിയ അരവിപ്പുറം ഈഴവശിവ പ്രതിഷ്ഠ. അയിത്തജാതിക്കാര്‍ക്ക് സ്‌കൂളില്‍ പ്രവേശനമില്ലങ്കില്‍ പാടങ്ങളില്‍ പുല്ലു കിളിര്‍ക്കാതെ വരുമെന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള അയ്യന്‍കാളിയുടെ കാര്‍ഷിക വിദ്യാഭ്യാസ വിപ്ലവം. സഞ്ചാരസ്വാതന്ത്ര്യത്തിനായി അയ്യന്‍കാളി തന്നെ നടത്തിയ വില്ലുവണ്ടി സമരം. സഹോദരന്‍ അയ്യപ്പന്റെ മിശ്രഭോജനം. മന്നത്ത് പത്മനാഭന്‍ നടത്തിയ പന്തിഭോജനം.കുമാരനാശാന്റെയും പണ്ഡിറ്റ് കറുപ്പന്റെയും അക്ഷരവിപ്ലവം. ഗുരുവായൂര്‍ സത്യാഗ്രഹം.വൈക്കം സത്യാഗ്രഹം.അങ്ങിനെയുള്ള ചെറുതും വലുതുമായ ഒട്ടനവധി ചെറുത്ത് നില്‍പിലൂടെയാണ് ഭ്രാന്താലയത്തെ സ്‌നേഹാ ലയമാക്കി തീര്‍ത്തത്.
കേരളത്തെ മാറ്റിപ്പണിത നവോത്ഥാന മുന്നേറ്റത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കാഴ്ചക്കാരുടെ റോള്‍ പോലുമുണ്ടായിട്ടില്ല.അവരാണിപ്പോള്‍ ഒന്ന് വീതം മുന്ന് നേരം നവോത്ഥാനത്തെ കുറിച്ച് വാചാലരാവുന്നത്.ക്ഷേത്രത്തില്‍ പ്രവേശിച്ചതിന്റെയും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിന്റെയും പേരില്‍ പാര്‍ട്ടി അംഗങ്ങളോട് വിശദീകരണം ആരാഞ്ഞവര്‍ തന്നെയാണ് ഏതാനും വാരങ്ങള്‍ക്കപ്പുറം ക്ഷേത്ര പ്രവേശന വിളംബരം കൊണ്ടാടിയത്. ഭരണഘടനാ ദിനത്തില്‍ സ്‌കൂളുകളില്‍ നവോത്ഥാന പാഠശാലയും സംഘടിപ്പിക്കുകയുണ്ടായി.കേരളം ഭ്രാന്താലയമാക്കരുത് എന്ന ശീര്‍ഷകത്തില്‍ ഏറ്റവും ഒടുവിലായി വനിതാ മതില്‍ എന്ന പ്രഖ്യാപനവും കൂടി പിണറായി സര്‍ക്കാര്‍ നടത്തിയിരിക്കുകയാണ്.സ്ത്രീ സമത്വവും നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണവുമാണ് വനിതാ മതിലിന്റെ മുഖ്യ ലക്ഷ്യമായി പറയപ്പെടുന്നത്. ശബരിമല വിഷയത്തില്‍ സുപ്രിം കോടതി വിധി നടപ്പിലാക്കാന്‍ ധ്യതി കൂട്ടിയ സര്‍ക്കാരിനെതിരായി ലക്ഷകണക്കിന് സ്ത്രീകളാണ് നാമജപയാത്രയില്‍ പങ്കാളികളായത്. വിശ്വാസിനികളുടെ മനസ്സില്‍ തളം കെട്ടി നില്‍ക്കുന്ന സര്‍ക്കാര്‍ വിരോധം മറികടക്കാനായിട്ടാണ് വനിതാ മതിലെന്ന ആശയവുമായി ഇടതുപക്ഷം രംഗത്തെത്തിയിട്ടുള്ളത്. എറണാകുളം ജില്ലയില്‍ ചൂണ്ടി ഭജനമഠം ക്ഷേത്രത്തിന് മുന്നില്‍ ദളിതുകള്‍ക്ക് നേരെ അയിത്തത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്ന ജാതിയ മതിലിനു ഭരണത്തിന്റെ തണലില്‍ സംരക്ഷണം നല്‍കിയവരും അത് പൊളിച്ചതിന്റെ പേരില്‍ സ്ത്രീകളടക്കം നിരവധി ദളിതുകളുടെ പേരില്‍ കേസ്സെടുക്കുകയും ചെയ്തവരാണിപ്പോള്‍ നവോത്ഥാന മതില്‍ നിര്‍മാണത്തിനായി കല്ലുകള്‍ പൊട്ടിക്കുന്നതും കട്ടയേന്തുന്നതും. സ്ത്രീ സമത്വത്തിന്റെ വിളംബരമായി കൊട്ടിഘോഷിക്കുന്ന വനിതാ മതിലിന്റെ കൂടിയാലോചനായോഗത്തില്‍ ഒരു വനിതയും പങ്കെടുത്തതായി അറിവില്ല.650 കിലോ മിറ്റര്‍ ദൂരത്തില്‍ സ്യഷ്ടിക്കപ്പെടുമെന്ന് പറയുന്ന വനിതാമതിലിന്റെ സംഘാടക സമിതി ചെയര്‍മാനും കണ്‍വീനറടക്കമുള്ള എല്ലാ പദവികളിലും പുരുഷ കേസരിമാര്‍ മാത്രമാണുള്ളത്.
വനിതാ മതിലിന്റെ മേല്‍നോട്ടക്കാരായി മാര്‍ക്ക്‌സിസ്റ്റ് സര്‍ക്കാര്‍ നിയോഗിച്ച വെള്ളാപ്പള്ളി നടേശനും സി. പി സുഗതനും മലയാളികളുടെ സ്‌നേഹ പൊയ്കയില്‍ പല ഘട്ടങ്ങളിലായി വര്‍ഗ്ഗീയ വിഷം ചീറ്റിയവരാണ്. കോഴിക്കോട് നഗരത്തിലെ മാന്‍ഹോളില്‍ കുടുങ്ങിയ അയല്‍ സംസ്ഥാന തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കുന്നതിനിടയില്‍ മരണപ്പെട്ട ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ നിര്‍ധന കുടുംബത്തിന് അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയുണ്ടായി. ജാതി ചോദിക്കരുതെന്ന് ആഹ്വാനം ചെയ്ത ശ്രീനാരായണ ഗുരുവിന്റെ പിന്‍മുറക്കാരനായ വെള്ളാപ്പള്ളി നാടുനീളെ നൗഷാദിന് ജന്മം നല്‍കിയ മതത്തെ കുറിച്ചായിരുന്നു സംസാരിച്ചത്. പിണറായി സര്‍ക്കാര്‍ പാര്‍ട്ടിക്കാര്‍ക്ക് ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ കൈമാറിയപ്പോഴും പച്ചയായി സ്വജനപക്ഷപാതം കാട്ടിയപ്പോഴും ഒരക്ഷരം മറുത്ത് പറയാന്‍ വെള്ളാപ്പള്ളി തയാറായിട്ടുമില്ല. അച്ചന്റെ കാല്‍ മാര്‍ക്‌സിസ്റ്റ് വഞ്ചിയിലാണെങ്കില്‍ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ കാലുള്ളത് ബി ജെ പിയുടെ വഞ്ചിയിലാണ്.സി പി എമ്മിനുംആര്‍ എസ്സ് എസ്സിനുമിടയില്‍ വര്‍ഷങ്ങളോളമായി പാലമായി വര്‍ത്തിക്കുന്നത് വത്സന്‍ തില്ലങ്കേരിയാണെങ്കില്‍ അവിഹിത ബന്ധത്തിന്റെ പുതിയ ഇടമായിട്ടാണ് വെള്ളാപ്പളിയുടെ ഇപ്പോഴത്തെ സ്ഥാനാരോഹണത്തെ കണക്കാക്കേണ്ടത്. ബാബരി മസ്ജിദ് തകര്‍ക്കാനായി കര്‍സേവയില്‍ പങ്കെടുത്ത ഹിന്ദു പാര്‍ലമെന്റിന്റെ നേതാവ് സി.പി സുഗതനെയാണിപ്പോള്‍ സി പി എമ്മുകാര്‍ നവോത്ഥാനത്തിന്റെ അവതാര പുരുഷനായി എഴുന്നള്ളിപ്പിച്ചിട്ടുള്ളത്. കര്‍സേവയില്‍ പങ്കെടുത്തത് പക്വത വരാത്ത പ്രായത്തിലാണെന്നാണ് പിണറായിക്കായി നടത്തിയ കുമ്പസാര നാടകത്തില്‍ സുഗതന്‍ ഏറ്റു പറിച്ചല്‍ നടത്തിയത്. ഹാദിയയുടെ അച്ചന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവളെ കൊന്ന് ജയിലില്‍ പോകുമെന്നും അവളെ പരസ്യമായി ഭോഗിക്കണമെന്നുമുള്ള സുഗതന്റെ വാ മൊഴിയും വരമൊഴിയും ഏത് നവോത്ഥാനത്തിന്റെ കണക്ക് പുസ്തകത്തിലാണ് പിണറായിയും കൂട്ടരും വരവു വെച്ചിട്ടുള്ളതെന്ന് ഇനിയെങ്കിലും വിശദീകരിക്കേണ്ടതുണ്ട്. നൂറ്റാണ്ട് സാക്ഷ്യം വഹിച്ച പ്രളയക്കെടുതികള്‍ മണിക്കൂറുകളോളം ലോകത്തിന് മുന്നില്‍ അറിയിക്കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി സമാഹരിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്ത എന്‍.ടി.ടിവിയുടെ റിപ്പോര്‍ട്ടര്‍ സ്‌നേഹ മേരി കോശിക്കെതിരായി ശബരിമലയില്‍ വെച്ച് ഭരണിപ്പാട്ട് നടത്തിയ സുഗതനെയാണിപ്പോള്‍ വനിതാ മതിലില്‍ സ്ത്രീകള്‍ക്ക് സാരോപദേശം നല്‍കാന്‍ സര്‍ക്കാര്‍ നാടുനീളെ ചുമതലപ്പെടുത്തിയിട്ടുള്ളത്.
എന്‍ എസ്സ് എസ്സ്.ക്ഷത്രീയ ക്ഷേമസഭ. യോഗക്ഷേമസഭ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയുണ്ടായി. അന്നത്തെ യോഗത്തില്‍ പങ്കെടുത്ത അന്‍പതില്‍പരം സംഘടനകള്‍ വനിതാ മതിലിന്റെ നടത്തിപ്പില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ്. ശ്രീ നാരായണ ധര്‍മവേദിയെ പ്രതിനിധീകരിച്ച് സി.കെ വിദ്യാസാഗറിനെ സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് ധര്‍മവേദി ജനറല്‍ സെക്രട്ടറി ബിജു രമേശ് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുകയും ചെയ്യുകയുണ്ടായി. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനെന്ന പേരില്‍ മുഖ്യമന്ത്രി ജാതീയ സംഘടനകളുടെ മാത്രം യോഗം വിളിച്ചു ചേര്‍ത്തതിനെതിരായി കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. വിമര്‍ശന മതിലിന് ആദ്യമായി ശില പാകിയത് മറ്റാരുമല്ല സാക്ഷാല്‍ വി.എസ് അച്ചുതാനന്ദനാണ്. ജാതി സംഘടനകളെ വിളിച്ചു ചേര്‍ത്തത് മാര്‍ക്‌സിസ്റ്റ് മുഖ്യമന്ത്രിക്ക് ചേര്‍ന്ന ശൈലിയല്ലെന്നാണ് അദ്ദേഹം തുറന്നടിച്ചത്. കേരളീയ നവോത്ഥാനത്തിന് ഹൈന്ദവതയുടെ നിറം ചാര്‍ത്തി കൊടുക്കാനാണ് മാര്‍ക്‌സിസ്റ്റ് സര്‍ക്കാരിന്റെ ശ്രമം. പള്ളികളോടൊപ്പം പള്ളിക്കൂടമെന്ന ആശയവും സാധാരണ കുട്ടികള്‍ക്കായി പിടിയരി സംരംഭവും നാനാ ജാതി മതസ്ഥരെ ഒരേ ക്ലാസ്സിലിരുത്തി വിദ്യാഭ്യാസ നവോത്ഥാനത്തിന് തുടക്കം കുറിച്ച ചാവറയച്ചന്റെ സംഭാവനകള്‍ അവിസ്മരണീയമാണ്. ഭയ കൗടില്യ ലോപങ്ങള്‍ വളര്‍ത്തില്ലൊരു നാടിനെ എന്ന ആപ്ത വാക്യത്തോടെ ആരംഭിച്ച വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയുടെ സ്വദേശാഭിമാനി പത്രവും കേരളത്തിന്റെ ഇരുണ്ട കാലം മാറ്റി മറിക്കുന്നതില്‍ നിസ്തുലമായ പങ്കാണ് വഹിച്ചിട്ടുള്ളത്. ക്രൈസ്തവ മിഷണറിമാരും മുസ്‌ലിം നവോത്ഥാന നായകരുടെയുമെല്ലാം സ്ഥാനം പിണറായിയുടെ മതിലിനു പുറത്താണ്.
ആലപ്പുഴയില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല വീഴുമ്പോള്‍ ചിലങ്ക കെട്ടിയവരുടെയും ദഫ്മുട്ടിയവരുടെയും കൈകകളില്‍ കിരീടമോ ട്രോഫി യോ കാണാന്‍ കഴിഞ്ഞിട്ടില്ല. അവിടെ കലോത്സവത്തിനായി പന്തല്‍ കെട്ടിയതും പായസം കാച്ചിയതും ഭക്ഷണം വിളമ്പിയതും സര്‍ക്കാര്‍ ചിലവിലുമായിരുന്നില്ല. സാമ്പത്തിക ക്ലേശത്തിന്റെ പേരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയിലും മെഡലുകളുടെ വിതരണവും നടന്നിരുന്നില്ല. പഞ്ചായത്ത് തലങ്ങളില്‍ കേരളോത്സവവും ഉപേക്ഷിക്കുകയുണ്ടായി. പ്രളയാനന്തര കേരളത്തില്‍ ഒരു വര്‍ഷത്തേക്ക് ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ താല്‍ക്കാലിക അവധി പ്രഖ്യാപിച്ചിരുന്നു. തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ തന്നെയാണ് ഒളിച്ചോട്ടം നടത്തുന്നത്. സാമ്പത്തിക പരാധീനതയുടെ പേരില്‍ സ്‌കൂള്‍ കലോത്സവത്തിന് പോലും പണം നിഷേധിച്ചവരാണിപ്പോള്‍ വനിതാ മതിലിനായി കോടികള്‍ തുലക്കുന്നത്. വിദ്യാര്‍ത്ഥിനികള്‍. ആശ അങ്കണ്‍വാടി വര്‍ക്കേഴ്‌സ് .കുടുംബശ്രീ പ്രവര്‍ത്തകര്‍.വനിതാ ഉദ്യോഗസ്ഥര്‍. തുടങ്ങിയ എല്ലാവരെയും പങ്കാളിത്തം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെപ്പോലും ഭരണകൂടം ദുരുപയോഗം ചെയ്യുകയാണ്. സ്ത്രീ സംരക്ഷണത്തിനായി ശബ്ദിക്കുന്ന സി പി എമ്മുകാര്‍ തന്നെയാണ് പലപ്പോഴും സ്ത്രീ പീഡന വിഷയങ്ങളില്‍ പാര്‍ട്ടി ഓഫീസുകള്‍ കോടതിയായും സെക്രട്ടറിമാരെ ജഡ്ജിമാരുമായും പോളിറ്റ് ബ്യുറോ മെമ്പര്‍മാരെ അന്വേഷണ കമ്മീഷന്‍മാരുമായി പ്രഖ്യാപിക്കാറുള്ളത്- സ്വന്തം താല്‍പര്യ സംരക്ഷണത്തിനായി സി പി എമ്മുകാര്‍ വനിതാ കമ്മീഷനെ പോലും നോക്കി കുത്തിയാക്കിയ എത്രയോ സംഭവങ്ങള്‍ക്കാണ് ഇയ്യിടെ കേരളം സാക്ഷിയായിട്ടുള്ളത്.പാര്‍ട്ടിയുടെ ഔദ്യോഗിക പദവികളില്‍ നിന്ന് തീണ്ടാപ്പാടകലെ സ്ത്രികളെ മാറ്റിനിര്‍ത്തിയ വര്‍ വിഭാഗീയതയുടെയും വര്‍ഗ്ഗീയതയുടെയും മതിലുകളാണ് കെട്ടിപ്പൊക്കുന്നതെന്ന് ഉറക്കെ പറയാന്‍ സാംസ്‌കാരിക കേരളത്തിനാവണം. ദുരാചാരത്തിന്റെ പേരില്‍ മതാചാരങ്ങളെ സര്‍ക്കാര്‍ ചിലവില്‍ തെരുവോരങ്ങളില്‍ പരിഹസിക്കപ്പെടാനുള്ള നീക്കങ്ങള്‍ ഒട്ടും ഭൂഷണമല്ല.
വിശ്വാസികള്‍ക്കിടയിലെ പോരായ്മകള്‍ തിരുത്തേണ്ടതിന്റെ ഉത്തരവാദിത്വം വിശ്വാസികളുടേതാണ്. നിരീശ്വരവാദികളും അവിശ്വാസികളും അതിന് തുനിയുന്നത് തിരിച്ചടിയാകും.കോഴിമുട്ട അകത്ത് നിന്ന് സ്വയം പൊട്ടുമ്പോള്‍ കുഞ്ഞായി തീരുകയും പുറത്ത് നിന്ന് പൊട്ടിക്കുമ്പോള്‍ അതിന് ജീവന്‍ നഷ്ടപ്പെടുമെന്നത് തീര്‍ച്ചയാണ്.ഈ യാഥാര്‍ത്ഥ്യം മതനവീകരണത്തിനായി ഇറങ്ങി തിരിച്ച ഭൗതീകതയുടെ വക്താക്കളായ പിണറായിയും ഭരണകൂടവും തിരിച്ചറിയേണ്ടതുണ്ട്. പ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ടവരുടെ നഷ്ടപരിഹാരം നാളിതുവരെയായിട്ടും വിതരണം ചെയ്യാതെയും റോഡും പാലവും പുനര്‍നിര്‍മിക്കാതെയുമുള്ള ധൂര്‍ത്തു പുത്രന്‍മാരുടെ ചെയ്തികള്‍ തുറന്നു കാട്ടാനും പ്രതിപക്ഷത്തിനും കഴിയണം.

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

Trending