Connect with us

Video Stories

വിഭജനത്തിന്റെ ഇടതു മതില്‍

Published

on

 

പി.ഇസ്മായില്‍ വയനാട്

കേരളീയ നവോത്ഥാനത്തിന്റെ പിതൃത്വം സ്വന്തമാക്കാനുള്ള മത്സരമാണിപ്പോള്‍ പിണറായി സര്‍ക്കാരും വിശിഷ്യാ സി പി എം പ്രസ്ഥാനവും അടിക്കടി നടത്തി കൊണ്ടിരിക്കുന്നത്. ഭാഷ.ഭക്ഷണം. വേഷം. തുടങ്ങിയ ജീവിതത്തിന്റെ എല്ലാ വ്യവഹാരങ്ങളിലും കഴിഞ്ഞ നൂറ്റാണ്ടില്‍ ഇവിടം ജാതീയത കൊടികുത്തി വാഴുകയുണ്ടായി. തൊട്ടുകൂടായ്മയുടെയും തീണ്ടി കൂടായ്മയുടെയും പേരില്‍ ജാതീയതയുടെ കണ്ണുനീര്‍ കുടിക്കേണ്ടി വന്ന ഹതഭാഗ്യരെ കണ്ടപ്പോഴാണ് സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്. ആരാധനാ സ്വാതന്ത്ര്യം. സഞ്ചാരസ്വാതന്ത്ര്യം. വിദ്യാഭ്യാസ അവകാശം. സ്വത്തവകാശം എന്നിവയെല്ലാം കീഴാള വിഭാഗത്തെ സംബന്ധിച്ചടുത്തോളം അന്ന് കിട്ടാക്കനികളായിരുന്നു.പുതിയ മനുഷ്യനെയും സമൂഹത്തെയും സൃഷ്ടിച്ചെടുക്കുന്നതിനായി മാറ്റാനും മാറാനും ആഹ്വാനം ചെയ്തുകൊണ്ടാണ് നിരവധി നവോത്ഥാന പ്രസ്ഥാനങ്ങള്‍ അക്കാലത്ത് ഉടലെടുത്തത്. ജാതീയതയുടെ നാരായവേരുകള്‍ പിഴുതെറിയും വിധം ശ്രീ നാരായണ ഗുരുവിന്റെ കാര്‍മികത്വത്തില്‍ നടമാടിയ അരവിപ്പുറം ഈഴവശിവ പ്രതിഷ്ഠ. അയിത്തജാതിക്കാര്‍ക്ക് സ്‌കൂളില്‍ പ്രവേശനമില്ലങ്കില്‍ പാടങ്ങളില്‍ പുല്ലു കിളിര്‍ക്കാതെ വരുമെന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള അയ്യന്‍കാളിയുടെ കാര്‍ഷിക വിദ്യാഭ്യാസ വിപ്ലവം. സഞ്ചാരസ്വാതന്ത്ര്യത്തിനായി അയ്യന്‍കാളി തന്നെ നടത്തിയ വില്ലുവണ്ടി സമരം. സഹോദരന്‍ അയ്യപ്പന്റെ മിശ്രഭോജനം. മന്നത്ത് പത്മനാഭന്‍ നടത്തിയ പന്തിഭോജനം.കുമാരനാശാന്റെയും പണ്ഡിറ്റ് കറുപ്പന്റെയും അക്ഷരവിപ്ലവം. ഗുരുവായൂര്‍ സത്യാഗ്രഹം.വൈക്കം സത്യാഗ്രഹം.അങ്ങിനെയുള്ള ചെറുതും വലുതുമായ ഒട്ടനവധി ചെറുത്ത് നില്‍പിലൂടെയാണ് ഭ്രാന്താലയത്തെ സ്‌നേഹാ ലയമാക്കി തീര്‍ത്തത്.
കേരളത്തെ മാറ്റിപ്പണിത നവോത്ഥാന മുന്നേറ്റത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കാഴ്ചക്കാരുടെ റോള്‍ പോലുമുണ്ടായിട്ടില്ല.അവരാണിപ്പോള്‍ ഒന്ന് വീതം മുന്ന് നേരം നവോത്ഥാനത്തെ കുറിച്ച് വാചാലരാവുന്നത്.ക്ഷേത്രത്തില്‍ പ്രവേശിച്ചതിന്റെയും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിന്റെയും പേരില്‍ പാര്‍ട്ടി അംഗങ്ങളോട് വിശദീകരണം ആരാഞ്ഞവര്‍ തന്നെയാണ് ഏതാനും വാരങ്ങള്‍ക്കപ്പുറം ക്ഷേത്ര പ്രവേശന വിളംബരം കൊണ്ടാടിയത്. ഭരണഘടനാ ദിനത്തില്‍ സ്‌കൂളുകളില്‍ നവോത്ഥാന പാഠശാലയും സംഘടിപ്പിക്കുകയുണ്ടായി.കേരളം ഭ്രാന്താലയമാക്കരുത് എന്ന ശീര്‍ഷകത്തില്‍ ഏറ്റവും ഒടുവിലായി വനിതാ മതില്‍ എന്ന പ്രഖ്യാപനവും കൂടി പിണറായി സര്‍ക്കാര്‍ നടത്തിയിരിക്കുകയാണ്.സ്ത്രീ സമത്വവും നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണവുമാണ് വനിതാ മതിലിന്റെ മുഖ്യ ലക്ഷ്യമായി പറയപ്പെടുന്നത്. ശബരിമല വിഷയത്തില്‍ സുപ്രിം കോടതി വിധി നടപ്പിലാക്കാന്‍ ധ്യതി കൂട്ടിയ സര്‍ക്കാരിനെതിരായി ലക്ഷകണക്കിന് സ്ത്രീകളാണ് നാമജപയാത്രയില്‍ പങ്കാളികളായത്. വിശ്വാസിനികളുടെ മനസ്സില്‍ തളം കെട്ടി നില്‍ക്കുന്ന സര്‍ക്കാര്‍ വിരോധം മറികടക്കാനായിട്ടാണ് വനിതാ മതിലെന്ന ആശയവുമായി ഇടതുപക്ഷം രംഗത്തെത്തിയിട്ടുള്ളത്. എറണാകുളം ജില്ലയില്‍ ചൂണ്ടി ഭജനമഠം ക്ഷേത്രത്തിന് മുന്നില്‍ ദളിതുകള്‍ക്ക് നേരെ അയിത്തത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്ന ജാതിയ മതിലിനു ഭരണത്തിന്റെ തണലില്‍ സംരക്ഷണം നല്‍കിയവരും അത് പൊളിച്ചതിന്റെ പേരില്‍ സ്ത്രീകളടക്കം നിരവധി ദളിതുകളുടെ പേരില്‍ കേസ്സെടുക്കുകയും ചെയ്തവരാണിപ്പോള്‍ നവോത്ഥാന മതില്‍ നിര്‍മാണത്തിനായി കല്ലുകള്‍ പൊട്ടിക്കുന്നതും കട്ടയേന്തുന്നതും. സ്ത്രീ സമത്വത്തിന്റെ വിളംബരമായി കൊട്ടിഘോഷിക്കുന്ന വനിതാ മതിലിന്റെ കൂടിയാലോചനായോഗത്തില്‍ ഒരു വനിതയും പങ്കെടുത്തതായി അറിവില്ല.650 കിലോ മിറ്റര്‍ ദൂരത്തില്‍ സ്യഷ്ടിക്കപ്പെടുമെന്ന് പറയുന്ന വനിതാമതിലിന്റെ സംഘാടക സമിതി ചെയര്‍മാനും കണ്‍വീനറടക്കമുള്ള എല്ലാ പദവികളിലും പുരുഷ കേസരിമാര്‍ മാത്രമാണുള്ളത്.
വനിതാ മതിലിന്റെ മേല്‍നോട്ടക്കാരായി മാര്‍ക്ക്‌സിസ്റ്റ് സര്‍ക്കാര്‍ നിയോഗിച്ച വെള്ളാപ്പള്ളി നടേശനും സി. പി സുഗതനും മലയാളികളുടെ സ്‌നേഹ പൊയ്കയില്‍ പല ഘട്ടങ്ങളിലായി വര്‍ഗ്ഗീയ വിഷം ചീറ്റിയവരാണ്. കോഴിക്കോട് നഗരത്തിലെ മാന്‍ഹോളില്‍ കുടുങ്ങിയ അയല്‍ സംസ്ഥാന തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കുന്നതിനിടയില്‍ മരണപ്പെട്ട ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ നിര്‍ധന കുടുംബത്തിന് അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയുണ്ടായി. ജാതി ചോദിക്കരുതെന്ന് ആഹ്വാനം ചെയ്ത ശ്രീനാരായണ ഗുരുവിന്റെ പിന്‍മുറക്കാരനായ വെള്ളാപ്പള്ളി നാടുനീളെ നൗഷാദിന് ജന്മം നല്‍കിയ മതത്തെ കുറിച്ചായിരുന്നു സംസാരിച്ചത്. പിണറായി സര്‍ക്കാര്‍ പാര്‍ട്ടിക്കാര്‍ക്ക് ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ കൈമാറിയപ്പോഴും പച്ചയായി സ്വജനപക്ഷപാതം കാട്ടിയപ്പോഴും ഒരക്ഷരം മറുത്ത് പറയാന്‍ വെള്ളാപ്പള്ളി തയാറായിട്ടുമില്ല. അച്ചന്റെ കാല്‍ മാര്‍ക്‌സിസ്റ്റ് വഞ്ചിയിലാണെങ്കില്‍ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ കാലുള്ളത് ബി ജെ പിയുടെ വഞ്ചിയിലാണ്.സി പി എമ്മിനുംആര്‍ എസ്സ് എസ്സിനുമിടയില്‍ വര്‍ഷങ്ങളോളമായി പാലമായി വര്‍ത്തിക്കുന്നത് വത്സന്‍ തില്ലങ്കേരിയാണെങ്കില്‍ അവിഹിത ബന്ധത്തിന്റെ പുതിയ ഇടമായിട്ടാണ് വെള്ളാപ്പളിയുടെ ഇപ്പോഴത്തെ സ്ഥാനാരോഹണത്തെ കണക്കാക്കേണ്ടത്. ബാബരി മസ്ജിദ് തകര്‍ക്കാനായി കര്‍സേവയില്‍ പങ്കെടുത്ത ഹിന്ദു പാര്‍ലമെന്റിന്റെ നേതാവ് സി.പി സുഗതനെയാണിപ്പോള്‍ സി പി എമ്മുകാര്‍ നവോത്ഥാനത്തിന്റെ അവതാര പുരുഷനായി എഴുന്നള്ളിപ്പിച്ചിട്ടുള്ളത്. കര്‍സേവയില്‍ പങ്കെടുത്തത് പക്വത വരാത്ത പ്രായത്തിലാണെന്നാണ് പിണറായിക്കായി നടത്തിയ കുമ്പസാര നാടകത്തില്‍ സുഗതന്‍ ഏറ്റു പറിച്ചല്‍ നടത്തിയത്. ഹാദിയയുടെ അച്ചന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവളെ കൊന്ന് ജയിലില്‍ പോകുമെന്നും അവളെ പരസ്യമായി ഭോഗിക്കണമെന്നുമുള്ള സുഗതന്റെ വാ മൊഴിയും വരമൊഴിയും ഏത് നവോത്ഥാനത്തിന്റെ കണക്ക് പുസ്തകത്തിലാണ് പിണറായിയും കൂട്ടരും വരവു വെച്ചിട്ടുള്ളതെന്ന് ഇനിയെങ്കിലും വിശദീകരിക്കേണ്ടതുണ്ട്. നൂറ്റാണ്ട് സാക്ഷ്യം വഹിച്ച പ്രളയക്കെടുതികള്‍ മണിക്കൂറുകളോളം ലോകത്തിന് മുന്നില്‍ അറിയിക്കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി സമാഹരിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്ത എന്‍.ടി.ടിവിയുടെ റിപ്പോര്‍ട്ടര്‍ സ്‌നേഹ മേരി കോശിക്കെതിരായി ശബരിമലയില്‍ വെച്ച് ഭരണിപ്പാട്ട് നടത്തിയ സുഗതനെയാണിപ്പോള്‍ വനിതാ മതിലില്‍ സ്ത്രീകള്‍ക്ക് സാരോപദേശം നല്‍കാന്‍ സര്‍ക്കാര്‍ നാടുനീളെ ചുമതലപ്പെടുത്തിയിട്ടുള്ളത്.
എന്‍ എസ്സ് എസ്സ്.ക്ഷത്രീയ ക്ഷേമസഭ. യോഗക്ഷേമസഭ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയുണ്ടായി. അന്നത്തെ യോഗത്തില്‍ പങ്കെടുത്ത അന്‍പതില്‍പരം സംഘടനകള്‍ വനിതാ മതിലിന്റെ നടത്തിപ്പില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ്. ശ്രീ നാരായണ ധര്‍മവേദിയെ പ്രതിനിധീകരിച്ച് സി.കെ വിദ്യാസാഗറിനെ സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് ധര്‍മവേദി ജനറല്‍ സെക്രട്ടറി ബിജു രമേശ് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുകയും ചെയ്യുകയുണ്ടായി. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനെന്ന പേരില്‍ മുഖ്യമന്ത്രി ജാതീയ സംഘടനകളുടെ മാത്രം യോഗം വിളിച്ചു ചേര്‍ത്തതിനെതിരായി കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. വിമര്‍ശന മതിലിന് ആദ്യമായി ശില പാകിയത് മറ്റാരുമല്ല സാക്ഷാല്‍ വി.എസ് അച്ചുതാനന്ദനാണ്. ജാതി സംഘടനകളെ വിളിച്ചു ചേര്‍ത്തത് മാര്‍ക്‌സിസ്റ്റ് മുഖ്യമന്ത്രിക്ക് ചേര്‍ന്ന ശൈലിയല്ലെന്നാണ് അദ്ദേഹം തുറന്നടിച്ചത്. കേരളീയ നവോത്ഥാനത്തിന് ഹൈന്ദവതയുടെ നിറം ചാര്‍ത്തി കൊടുക്കാനാണ് മാര്‍ക്‌സിസ്റ്റ് സര്‍ക്കാരിന്റെ ശ്രമം. പള്ളികളോടൊപ്പം പള്ളിക്കൂടമെന്ന ആശയവും സാധാരണ കുട്ടികള്‍ക്കായി പിടിയരി സംരംഭവും നാനാ ജാതി മതസ്ഥരെ ഒരേ ക്ലാസ്സിലിരുത്തി വിദ്യാഭ്യാസ നവോത്ഥാനത്തിന് തുടക്കം കുറിച്ച ചാവറയച്ചന്റെ സംഭാവനകള്‍ അവിസ്മരണീയമാണ്. ഭയ കൗടില്യ ലോപങ്ങള്‍ വളര്‍ത്തില്ലൊരു നാടിനെ എന്ന ആപ്ത വാക്യത്തോടെ ആരംഭിച്ച വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയുടെ സ്വദേശാഭിമാനി പത്രവും കേരളത്തിന്റെ ഇരുണ്ട കാലം മാറ്റി മറിക്കുന്നതില്‍ നിസ്തുലമായ പങ്കാണ് വഹിച്ചിട്ടുള്ളത്. ക്രൈസ്തവ മിഷണറിമാരും മുസ്‌ലിം നവോത്ഥാന നായകരുടെയുമെല്ലാം സ്ഥാനം പിണറായിയുടെ മതിലിനു പുറത്താണ്.
ആലപ്പുഴയില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല വീഴുമ്പോള്‍ ചിലങ്ക കെട്ടിയവരുടെയും ദഫ്മുട്ടിയവരുടെയും കൈകകളില്‍ കിരീടമോ ട്രോഫി യോ കാണാന്‍ കഴിഞ്ഞിട്ടില്ല. അവിടെ കലോത്സവത്തിനായി പന്തല്‍ കെട്ടിയതും പായസം കാച്ചിയതും ഭക്ഷണം വിളമ്പിയതും സര്‍ക്കാര്‍ ചിലവിലുമായിരുന്നില്ല. സാമ്പത്തിക ക്ലേശത്തിന്റെ പേരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയിലും മെഡലുകളുടെ വിതരണവും നടന്നിരുന്നില്ല. പഞ്ചായത്ത് തലങ്ങളില്‍ കേരളോത്സവവും ഉപേക്ഷിക്കുകയുണ്ടായി. പ്രളയാനന്തര കേരളത്തില്‍ ഒരു വര്‍ഷത്തേക്ക് ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ താല്‍ക്കാലിക അവധി പ്രഖ്യാപിച്ചിരുന്നു. തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ തന്നെയാണ് ഒളിച്ചോട്ടം നടത്തുന്നത്. സാമ്പത്തിക പരാധീനതയുടെ പേരില്‍ സ്‌കൂള്‍ കലോത്സവത്തിന് പോലും പണം നിഷേധിച്ചവരാണിപ്പോള്‍ വനിതാ മതിലിനായി കോടികള്‍ തുലക്കുന്നത്. വിദ്യാര്‍ത്ഥിനികള്‍. ആശ അങ്കണ്‍വാടി വര്‍ക്കേഴ്‌സ് .കുടുംബശ്രീ പ്രവര്‍ത്തകര്‍.വനിതാ ഉദ്യോഗസ്ഥര്‍. തുടങ്ങിയ എല്ലാവരെയും പങ്കാളിത്തം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെപ്പോലും ഭരണകൂടം ദുരുപയോഗം ചെയ്യുകയാണ്. സ്ത്രീ സംരക്ഷണത്തിനായി ശബ്ദിക്കുന്ന സി പി എമ്മുകാര്‍ തന്നെയാണ് പലപ്പോഴും സ്ത്രീ പീഡന വിഷയങ്ങളില്‍ പാര്‍ട്ടി ഓഫീസുകള്‍ കോടതിയായും സെക്രട്ടറിമാരെ ജഡ്ജിമാരുമായും പോളിറ്റ് ബ്യുറോ മെമ്പര്‍മാരെ അന്വേഷണ കമ്മീഷന്‍മാരുമായി പ്രഖ്യാപിക്കാറുള്ളത്- സ്വന്തം താല്‍പര്യ സംരക്ഷണത്തിനായി സി പി എമ്മുകാര്‍ വനിതാ കമ്മീഷനെ പോലും നോക്കി കുത്തിയാക്കിയ എത്രയോ സംഭവങ്ങള്‍ക്കാണ് ഇയ്യിടെ കേരളം സാക്ഷിയായിട്ടുള്ളത്.പാര്‍ട്ടിയുടെ ഔദ്യോഗിക പദവികളില്‍ നിന്ന് തീണ്ടാപ്പാടകലെ സ്ത്രികളെ മാറ്റിനിര്‍ത്തിയ വര്‍ വിഭാഗീയതയുടെയും വര്‍ഗ്ഗീയതയുടെയും മതിലുകളാണ് കെട്ടിപ്പൊക്കുന്നതെന്ന് ഉറക്കെ പറയാന്‍ സാംസ്‌കാരിക കേരളത്തിനാവണം. ദുരാചാരത്തിന്റെ പേരില്‍ മതാചാരങ്ങളെ സര്‍ക്കാര്‍ ചിലവില്‍ തെരുവോരങ്ങളില്‍ പരിഹസിക്കപ്പെടാനുള്ള നീക്കങ്ങള്‍ ഒട്ടും ഭൂഷണമല്ല.
വിശ്വാസികള്‍ക്കിടയിലെ പോരായ്മകള്‍ തിരുത്തേണ്ടതിന്റെ ഉത്തരവാദിത്വം വിശ്വാസികളുടേതാണ്. നിരീശ്വരവാദികളും അവിശ്വാസികളും അതിന് തുനിയുന്നത് തിരിച്ചടിയാകും.കോഴിമുട്ട അകത്ത് നിന്ന് സ്വയം പൊട്ടുമ്പോള്‍ കുഞ്ഞായി തീരുകയും പുറത്ത് നിന്ന് പൊട്ടിക്കുമ്പോള്‍ അതിന് ജീവന്‍ നഷ്ടപ്പെടുമെന്നത് തീര്‍ച്ചയാണ്.ഈ യാഥാര്‍ത്ഥ്യം മതനവീകരണത്തിനായി ഇറങ്ങി തിരിച്ച ഭൗതീകതയുടെ വക്താക്കളായ പിണറായിയും ഭരണകൂടവും തിരിച്ചറിയേണ്ടതുണ്ട്. പ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ടവരുടെ നഷ്ടപരിഹാരം നാളിതുവരെയായിട്ടും വിതരണം ചെയ്യാതെയും റോഡും പാലവും പുനര്‍നിര്‍മിക്കാതെയുമുള്ള ധൂര്‍ത്തു പുത്രന്‍മാരുടെ ചെയ്തികള്‍ തുറന്നു കാട്ടാനും പ്രതിപക്ഷത്തിനും കഴിയണം.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending