Video Stories
ത്രിവര്‍ണ കമലം

കമല്‍ എന്നാല്‍ താമര എന്നര്‍ത്ഥം. ബി.ജെ.പിയുടെ താമരപ്പൂവിനെ വേരോടെ പിഴുത് കോണ്‍ഗ്രസ് എന്ന ത്രിവര്‍ണകമലത്തിന്റെ അഭിമാനം പ്രതിസന്ധിഘട്ടത്തില്‍ കാത്തുരക്ഷിച്ച മനുഷ്യനെ ആര്‍ക്കും പെട്ടെന്ന് അവഗണിക്കാനാകില്ല. മൂന്നുപതിറ്റാണ്ടായി കോണ്‍ഗ്രസ് എം.പിയും നാലുതവണ കേന്ദ്രക്യാബിനറ്റ് മന്ത്രിയുമായ സംസ്ഥാനത്തെ എല്ലാമേഖലക്കും സ്വീകാര്യനായ പി.സി.സി അധ്യക്ഷന്‍ സ്വന്തം തട്ടകമായ മധ്യപ്രദേശില്‍ ജീവിതമാസകലം സേവിച്ച പ്രസ്ഥാനത്തിന് മുഖ്യമന്ത്രിക്കസേര കിട്ടിയാല്‍ എന്തിന് മാറി, മടിച്ചുനില്‍ക്കണം. 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 114 പേരുടെ പിന്തുണയുണ്ട്. ബി.എസ്.പിയെയും മറ്റും കൂട്ടിയാല്‍ 121 പേരുടെ പിന്തുണ. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയോട് തന്റെ സ്വീകാര്യത ബോധ്യപ്പെടുത്തി. ഗ്വാളിയോര്‍ രാജകുടുംബാംഗവും മുതിര്‍ന്ന കോണ്‍ഗ്രസ്നേതാവ് അന്തരിച്ച മാധവറാവുസിന്ധ്യയുടെ മകനുമായ യുവതുര്‍ക്കി ജ്യോതിരാദിത്യ സിന്ധ്യ സമ്മതം മൂളിയതോടെ കമലിന്റെ നെറ്റിയില്‍ മധ്യപ്രദേശിന്റെ പതിനെട്ടാമത് മുഖ്യമന്ത്രിയാകാനുള്ള ഭാഗ്യതാരകം ഉദിച്ചു.
പലയിടത്തുംപോലെ മധ്യപ്രദേശിലും കോണ്‍ഗ്രസിന് നേതാക്കളുടെ കുറവില്ല. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്വിജയ്സിംഗ് മുതല്‍ ജ്യോതിരാദിത്യവരെ കൈമെയ്മറന്ന് പണിയെടുത്തിട്ടാണ് സംസ്ഥാനം ഒന്നര പതിറ്റാണ്ടിനുശേഷം ത്രിവര്ണപതാകയില് പൊതിഞ്ഞ് ജനങ്ങളുടെയും പാര്‍ട്ടിനേതൃത്വത്തിന്റെയും കൈവെള്ളയില്‍ വെച്ചുകൊടുത്തത്. കമല്‍നാഥിനെ കണ്ടില്ലെന്ന് നടിക്കാന്‍ ഡല്‍ഹിയിലെ ജനപഥിനായില്ല.
തിരഞ്ഞെടുപ്പുഫലം പുറത്തുവന്നുകൊണ്ടിരിക്കുന്ന സമയം കോണ്‍ഗ്രസുകാരുടെയും മതേതരവിശ്വാസികളുടെയും മനസ്സില്‍ തീയായിരുന്നു മധ്യപ്രദേശിനെ സംബന്ധിച്ച് .ബി.ജെ.പിയുടെ ജനകീയമുഖം ശിവരാജ് സിംഗ് ചൗഹാന്റെ ഭരണത്തെയാണ് തകര്‍ക്കേണ്ടത്. പകുതിയോളം ജനങ്ങള്‍ക്ക് മതിപ്പിന് കുറവില്ലെന്നാണ് എക്സിറ്റ്പോള്‍ ഫലങ്ങള്‍ തെളിയിച്ചത്. പല മാധ്യമങ്ങളും മധ്യപ്രദേശില്‍ ബി.ജെ.പി നാലാമതും അധികാരത്തിലെത്തുമെന്ന് പ്രവചിച്ചപ്പോള്‍ കമല്‍നാഥും കൂട്ടരും അതെല്ലാം പുറമെ തള്ളിക്കളഞ്ഞെങ്കിലും ഉള്ളിലൊരു ആന്തലുണ്ടായിരുന്നുവെന്നത് നേര്. ഏതായാലും കമലിന്റെ നിയോഗം അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തെ തേടിയെത്തി. ജനങ്ങള്‍ക്ക് പ്രകടനപത്രികയില്‍ നല്കിയ വാക്ക് അധികാരമേറ്റ് ആറാംമണിക്കൂറില്‍ പാലിച്ചു. 22 അംഗമന്ത്രിസഭാംഗങ്ങളെ വിളിച്ചിരുത്തി രണ്ടുലക്ഷം രൂപ വരെയുള്ള കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുന്നതായി പ്രഖ്യാപിച്ചപ്പോള്‍ അത് മധ്യപ്രദേശിലെ മാത്രം ആശ്വാസവാര്‍ത്തയായിരുന്നില്ല. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബി.ജെ.പി സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന കൊടിയ പീഡനങ്ങള്‍ക്കുള്ള മധുരപ്രതികാരമായിരുന്നു അത്. കമല്‍നാഥിനെ ദേശീയശ്രദ്ധേയനാക്കിയ സംഭവങ്ങളിലൊന്നായിരുന്നു അത്.
മൂന്നാം ദിവസം മറ്റൊരു ഉത്തരവ് കൂടി മുഖ്യമന്ത്രിക്കസേരയിലിരുന്ന് അദ്ദേഹം ഇട്ടു. 48 ഐ.എ.എസ് ഓഫീസര്‍മാരെയും സ്ഥലം മാറ്റിക്കൊണ്ടുള്ളതാണത്. ഇതില്‍ 24 ജില്ലാ കലക്ടര്‍മാര്‍ മുതല്‍ ഉന്നത ഐ.എ.എസ്,ഐ.പി.എസ്സുകാര്‍ വരെ വരും. എങ്കിലും കോണ്‍ഗ്രസിനും കമലിനും ഉള്ള വെല്ലുവിളി ഇതാണ്. ഇപ്പോഴും 0.1 ശതമാനം കൂടുതല്‍ വോട്ട് ബി.ജെ.പിക്ക് കോണ്‍ഗ്രസിനേക്കാളുണ്ട് എന്നതാണത്. നാലുമാസത്തിനുള്ളില്‍ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലാണ് അതുകൊണ്ടുതന്നെ കമല്‍നാഥിന്റെ മുഴുവന്‍ ശ്രദ്ധയും. അതിലൂടെ കമലിന്റെ മുഖ്യമന്ത്രിപദം വിലയിരുത്തപ്പെടും. സ്ഥാനമേറ്റ് രണ്ടാംദിവസം മുഖ്യമന്ത്രി ഒന്നുകൂടി പറഞ്ഞു: സംസ്ഥാനത്തെ പത്തുശതമാനം ജോലികള്‍ ഇവിടെയുള്ളവര്‍ക്ക് നല്‍കണം. ബീഹാര്‍, ഒറീസ, ഗുജറാത്ത്, രാജസ്ഥാന് എന്നിവിടങ്ങളില്‍ നിന്ന് നിരവധി യുവാക്കള്‍ തൊഴില്‍തേടി സംസ്ഥാനത്ത് എത്തുന്നത് മൂലം ഇവിടത്തുകാര്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. പക്ഷേ മുഖ്യമന്ത്രി ഇതിലെ പ്രാദേശികവാദത്തേക്കാള്‍ കണക്കിലെടുത്തത് സംസ്ഥാനത്തെ ജനങ്ങളുടെ വികാരമാണ്. കമല്‍നാഥിനെക്കുറിച്ച് ഒരു വാര്‍ത്ത പൊങ്ങി: പാര്‍ട്ടിയിലെ ചേരിപ്പോരുകാരണം ബി.ജെ.പിയിലേക്ക് ചേക്കേറുന്നു.ശരിയായാലും തെറ്റായാലും കോണ്‍ഗ്രസ് നേതൃത്വം കമലിനെ കൈവിടാന്‍ തയ്യാറായിരുന്നില്ല. അതിന്റെ ഗുണം നവംബര്‍ 11 കാട്ടിത്തരികയും ചെയ്തു.
തന്ത്രത്തിലെന്നപോലെ അറിവില്‍ ചില്ലറക്കാരനല്ല കമല്‍. രാജീവ്ഗാന്ധി പഠിച്ച ഡൂണ്‍ സ്കൂളിന്റെ സന്തതിയാണ് കക്ഷി. കല്‍ക്കത്ത സെന്റ്സേവ്യേഴ്സില്‍ നിന്ന് ബിരുദം നേടിയ ശേഷം അഭിഭാഷക ബിരുദവും കക്ഷത്താക്കിയാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. പതിനാറാം ലോക്സഭയില്‍ പ്രോട്ടം സ്പീക്കറായിരുന്ന കമല്‍നാഥ് ജന്മവശാല്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയാണ്. 1985 മുതല്‍ ഇതുവരെയുമായി പലതവണ എം.പി. രാജീവ്ഗാന്ധിയുടെയും നരസിംഹറാവുവിന്റെയും ഡോ. മന്‍മോഹന്‍സിംഗിന്റെയും മന്ത്രിസഭകളില്‍ പാര്‍ലമെന്ററികാര്യം, ഗ്രാമവികസനം, വാണിജ്യം തുടങ്ങിയ വകുപ്പുകള്‍ വഹിച്ചു. ഈ വര്‍ഷം മെയ് മുതല്‍ എം.പി.സി.സി പ്രസിഡന്റ്. 1984ലെ സിഖ് വിരുദ്ധകലാപത്തില്‍ പേരുചേര്‍ക്കാന്‍ പലരും കിണഞ്ഞ് പരിശ്രമിച്ചിട്ടും അതിന് കഴിഞ്ഞില്ല. കറകളഞ്ഞ മാന്യനായ രാഷ്ട്രീയക്കാരനാണ് താനെന്ന് എഴുപത്തിരണ്ടാം വയസ്സിലും അദ്ദേഹം തെളിയിച്ചുകൊണ്ടേയിരിക്കുന്നു.
Celebrity
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന് പറയുന്നു.’ നമ്മള് നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള് ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന് ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന് ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്നങ്ങള്‍ പ്രശ്നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
Celebrity3 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
kerala2 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
film3 days ago
മരണവീട്ടില്‍ പൊട്ടിച്ചിരിയുടെ കൂട്ടയടി..’വ്യസനസമേതം ബന്ധുമിത്രാദികള്‍’ ; ട്രെയിലര്‍ പുറത്തിറങ്ങി
-
kerala3 days ago
എംഎസ്സി എൽസ 3 കപ്പൽ അപകടം; കേസെടുത്ത് പൊലീസ്
-
kerala3 days ago
ഹിന്ദുമഹാസഭയുടെ എൽഡിഎഫ് പിന്തുണക്ക് പിന്നിൽ ബിജെപി; ഹിമവൽ ഭദ്രാനന്ദ
-
kerala3 days ago
ലൈഗിംകാരോപണം; ജയസൂര്യക്കും ബാലചന്ദ്രമേനോനും എതിരെ തെളിവില്ലെന്ന് പോലീസ്
-
kerala3 days ago
മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു അന്തരിച്ചു
-
gulf2 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു