Connect with us

Video Stories

മുത്തലാഖിലൂടെ ഏക സിവില്‍ കോഡിലേക്ക്

Published

on

അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടി

ഏറെ പ്രതിഷേധങ്ങള്‍ക്കിടയിലും മുത്തലാഖ് സംബന്ധിച്ച വിവാദ ബില്‍ എന്‍.ഡി.എ സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയിരിക്കുന്നു. രാജ്യത്ത് മുത്തലാഖ് എന്ന വിവാഹമോചന രീതി വര്‍ധിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള മുസ്‌ലിം വനിതാ (വിവാഹ സംരക്ഷണ അവകാശ) ബില്‍ 2017 ഡിസംബര്‍ 28നാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ലോക്‌സഭ പാസാക്കിയ പ്രസ്തുത ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയും തന്മൂലം രാജ്യസഭയില്‍ പ്രസ്തുത ബില്‍ പാസാക്കാന്‍ സാധിക്കാതെ പോവുകയും ചെയ്തു. തുടര്‍ന്ന് 2018 സെപ്തംബര്‍ 19ന് പ്രസ്തുത ബില്‍ ഓര്‍ഡിനന്‍സിലൂടെ കേന്ദ്ര സര്‍ക്കാര്‍ നിയമമാക്കി മാറ്റുകയാണുണ്ടായത്. പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനം ആരംഭിച്ചതോടെ ഓര്‍ഡിനന്‍സിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് പുതുക്കിയ ബില്‍ ലോക്‌സഭ വീണ്ടും ചര്‍ച്ചക്കെടുത്തത്.
മുത്തലാഖുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ മുമ്പിലുണ്ടായിരുന്ന കേസില്‍ അഞ്ചംഗ ബെഞ്ചാണ് അന്തിമ വാദങ്ങള്‍ കേട്ട് വിധി പറഞ്ഞത്. ജസ്റ്റിസ് കെഹാര്‍ ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ മുത്തലാഖ് ഭരണഘടനാപരമാണ്, പക്ഷേ ദുരുപയോഗം ചെയ്യപ്പെടുന്നത്‌കൊണ്ട് ഗവണ്‍മെന്റ്‌നിയമം കൊണ്ടുവരണമെന്നു നിരീക്ഷിച്ചു. ജസ്റ്റിസ് യു.ഇ ലളിത്, ജസ്റ്റിസ് നരിമാന്‍ എന്നിവര്‍ മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചു. ഖുര്‍ആനിക വിധികള്‍ക്കെതിരാണെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് കണ്ടെത്തി. സുപ്രീം കോടതി ഈ മുത്തലാഖിനെ മാറ്റിനിര്‍ത്തുന്നു എന്നു പറഞ്ഞാണ് അന്തിമ വിധി പുറപ്പെടുവിച്ചത്. സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്ന് ജസ്റ്റിസ് കെഹാര്‍, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന ന്യൂനപക്ഷ വിധിയെ ചൂട്ടുപിടിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ മുസ്‌ലിംകള്‍ക്കെതിരെ വിവേചനപരമായ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഭരണഘടനയുടെ 141-ാം അനുച്ഛേദപ്രകാരം സുപ്രീംകോടതി വിധി രാജ്യത്ത് നിയമമാണെന്നിരിക്കെ മുത്തലാഖ് ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ല. കോടതി ആ തരത്തിലൊരു നിരീക്ഷണവും നടത്തിയിട്ടില്ല. വസ്തുതകള്‍ ഇതാണെന്നിരിക്കെ അടിയന്തര പ്രാധാന്യത്തോടെ ഒരു നിയമനിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത് ദുരുദ്ദേശപരമാണ്. ഏതു വിധത്തിലും മുത്തലാഖ് ചൊല്ലുന്നത് നിയമ വിരുദ്ധം, നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം തടവും പിഴയും ശിക്ഷ, നിയമ ലംഘനം സംബന്ധിച്ച് ഭാര്യക്കും അടുത്ത ബന്ധുക്കള്‍ക്കും പൊലീസില്‍ പരാതി നല്‍കാം, പ്രതിയെ വാറണ്ടില്ലാതെ അറസ്റ്റു ചെയ്യാം, ജാമ്യം നല്‍കാനുള്ള അധികാരം മജിസ്‌ട്രേറ്റില്‍ നിക്ഷിപ്തം, എന്നാല്‍ പരാതി നല്‍കിയവരുടെ വാദം കേട്ട ശേഷമേ പ്രതിക്ക് ജാമ്യം നല്‍കാനാവൂ, മുത്തലാഖ് ചൊല്ലിയ വ്യക്തി സ്ത്രീക്കും, കുട്ടിക്കും ജീവനാംശം നല്‍കണം, പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ സംരക്ഷണച്ചുമതല ആവശ്യപ്പെട്ട് സ്ത്രീകള്‍ക്കും മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കാം തുടങ്ങിയ വിവേചനപരവും പരസ്പര വിരുദ്ധവുമായ വ്യവസ്ഥകള്‍ നിറഞ്ഞ മുത്തലാഖ് ബില്ലാണ് ലോക്‌സഭയില്‍ ഡിസംബര്‍ പത്തിന് അവതരിപ്പിച്ചത്.
മുസ്‌ലിംകള്‍ക്കെതിരെ കരിനിയമങ്ങള്‍ ചുമത്തുന്നതു പോലെ ഭീകരമാണ് ഈ ബില്‍. പ്രായോഗികമായി ഇത് നടപ്പിലാക്കാനും പ്രയാസമാണ്. 2017 ലെ സൈറാബാനു കേസിലെ സുപ്രീംകോടതി വിധിയോടെ ഇന്ത്യയില്‍ മുത്തലാഖിന് നിയമ സാധുതയില്ല. നിര്‍ദ്ദിഷ്ട നിയമപ്രകാരവും മുത്തലാഖ് നിയമ സാധുതയില്ലാത്തതും നിയമ വിരുദ്ധവുമാണ്. അത്തരം വാചകങ്ങള്‍ വാമൊഴിയായോ ലിഖിത രൂപത്തിലോ ഇലക്ട്രോണിക്ക് മാധ്യമത്തിലൂടെയോ മറ്റേതെങ്കിലും രീതിയിലൂടെയോ ആണെങ്കിലും നിയമം ബാധകമാകും. മൊഴി ചൊല്ലപ്പെട്ട സ്ത്രീക്കും ആശ്രിതരായ കുട്ടികള്‍ക്കും ജീവനാംശത്തിനും അവകാശം ഉണ്ടായിരിക്കും. എന്നാല്‍ മൊഴി ചൊല്ലുന്നതോടെ ജയിലിലാകുന്ന ഭര്‍ത്താവ് എങ്ങിനെയാണ് ജീവനാംശം നല്‍കുക എന്നതിനെപറ്റി നിയമം ഒന്നും പറയുന്നില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നു എന്ന് അവകാശപ്പെടുന്ന നിയമം അവരെ കൂടുതല്‍ ദുരിതത്തിലാക്കുകയാണ്. സാധുതയില്ലാത്ത ഒരു വാചകം പറഞ്ഞതിന്റെ പേരില്‍ മുസ്‌ലിം ഭര്‍ത്താക്കന്മാര്‍ക്കെതിരെ മാത്രം നിയമ നടപടി സ്വീകരിക്കുക എന്നത് നീതീകരിക്കാനാവാത്തതാണ്. മാത്രമല്ല ഈ നിയമം ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയേറെയാണ്. യാതൊരു മുന്‍കരുതലുമില്ലാതെ ധൃതിപിടിച്ചുള്ള നിയമ നിര്‍മ്മാണം ന്യൂനപക്ഷങ്ങളെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണ്. തെരുവില്‍ അക്രമം നേരിടുക മാത്രമല്ല അവരുടെ ഭരണഘടനാപരമായ അവകാശങ്ങളും എടുത്തുകളയുകയാണ്. ഭര്‍ത്താവ് ജാമ്യം ലഭിക്കാതെയോ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയോ ചെയ്യുന്ന പക്ഷം ഭാര്യക്കും കുട്ടികള്‍ക്കും ജീവനാംശം നല്‍കാന്‍ കഴി യാതെ വരുമ്പോള്‍ അവ എങ്ങനെ ഈടാക്കും? ഭര്‍ത്താവിന് മറ്റു വരുമാന മാര്‍ഗങ്ങളൊന്നും ഇല്ലാത്ത പക്ഷം അവ സര്‍ക്കാര്‍ ഏറ്റെടുക്കുമോ?
2017 ലെ മുത്തലാഖ് ബില്ലിലെ വ്യവസ്ഥയനുസരിച്ച് മുത്തലാഖ് ചൊല്ലുന്നത് മൂന്നു വര്‍ഷം തടവും പിഴയും ചുമത്താവുന്ന കുറ്റമാണ്. എന്നാല്‍ ഇവിടെ ജാമ്യം ലഭിക്കാനുള്ള സാധ്യതയുണ്ടായതാണ്. 2018ലെ പുതുക്കിയ മുത്തലാഖ് ബില്ലിലെ വ്യവസ്ഥയനുസരിച്ച് പ്രതിക്ക് ജാമ്യമനുവദിക്കുന്നതിനു മുമ്പായി പരാതിക്കാരുടെ വാദം കൂടി കേട്ടിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഇത് ഇന്ത്യയിലെ ഒരു നിയമത്തിലുമില്ല എന്നതാണ് വസ്തുത. കേട്ടുകേള്‍വി പോലുമില്ലാത്ത ന്യായങ്ങള്‍ നിരത്തിയാണ് ഭരണകൂടം ബില്ലിനെ അനുകൂലിക്കുന്നത്. നിയമപരമായി ഒരു പിന്‍ബലവുമില്ലാത്ത മുത്വലാഖിലെ ഒരു വാചകം മൊഴിഞ്ഞാല്‍ പരാതിക്കാരിക്കോ അവരുടെ ബന്ധപ്പെട്ടവര്‍ക്കോ പൊലീസില്‍ പരാതി നല്‍കിയാല്‍ നേരിട്ട് കേസെടുക്കാമെന്ന വ്യവസ്ഥ അന്യായവും വിവേചനപരവുമാണ്.
1890 ലെ ഗാര്‍ഡിയന്‍സ് ആന്റ് വാര്‍ഡ്‌സ് ആക്ട് പ്രകാരം കുഞ്ഞുങ്ങളുടെ അവകാശത്തെ സംബന്ധിച്ച് ഉത്തമ രീതിയില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് കുടുംബ കോടതിയാണ്. അവരുടെ ക്ഷേമത്തിനെയാണ് കോടതി പരിഗണിക്കുന്നത്. പൊതു നിയമങ്ങള്‍ക്ക് വിരുദ്ധമായി കുട്ടികളുടെ സംരക്ഷണച്ചുമതല മാതാവിന് മാത്രമാണെന്ന ഏകപക്ഷീയമായ വ്യവസ്ഥയും തുല്യനീതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ കടുത്ത വിവേചനമാണ്.
വിവാഹവും വിവാഹമോചനവുമടക്കമുള്ള കാര്യങ്ങള്‍ പേഴ്‌സണല്‍ ലോയുടെ പരിധിയിലാണ് വരുന്നത്. ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം സംരക്ഷിക്കപ്പെട്ടതാണ് പെഴ്‌സണല്‍ ലോ. അങ്ങനെ വരുമ്പോള്‍ നിര്‍ദ്ദിഷ്ട നിയമം മൗലികാവകാശലംഘനമാണ്. സിവില്‍ നിയമ വ്യവഹാര പരിധിയില്‍ വരുന്ന വിവാഹമോചനത്തെ മുസ്‌ലിംകള്‍ക്ക് മാത്രമായി ക്രിമിനല്‍ കുറ്റമാക്കി മാറ്റുന്നത് വിവേചനപരമാണ്. മറ്റു സമുദായങ്ങളിലെ വിവാഹമോചനങ്ങള്‍ക്ക് ബാധകമാകാത്ത നിയമമാണിത്. അതുകൊണ്ട് തന്നെ ഭരണഘടനയുടെ 14-ാം അനുച്ഛേദം ഉറപ്പ്‌നല്‍കുന്ന സമത്വത്തിനുള്ള അവകാശമാണിവിടെ നിഷേധിക്കപ്പെടുന്നത്. മുത്തലാഖിനെ രാജ്യദ്രോഹം, കള്ളനാണയം നിര്‍മിക്കുക, മതസ്പര്‍ദ്ധ വളര്‍ത്തുക, മോഷണ വസ്തു സ്വീകരിക്കുക തുടങ്ങി മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ക്ക് സമാനമായി പരിഗണിക്കുന്നത് തീര്‍ത്തും അന്യായമാണ്. ഒരു മതത്തിന്റെ ഭാഗമായത്‌കൊണ്ട് മാത്രം ക്രിമിനല്‍ നടപടികള്‍ക്ക് വിധേയമാവുന്നത് അന്യായവും അയുക്തിപരവും വിവേചനപരവുമാണ്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബി.ജെ.പിയുടെ നെറികെട്ട രാഷ്ട്രീയ പ്രചാരണത്തിന് വേഗം കൂടുകയാണ്. ഏക സിവില്‍ കോഡാണ് ലക്ഷ്യം വെക്കുന്നത്. ഭരണ പരാജയം മറച്ചുവെക്കാനും രാജ്യം നേരിടുന്ന ഗൗരവപരമായ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിച്ചുവിടാനും വേണ്ടിയുള്ള രാഷ്ട്രീയ നീക്കം മാത്രമാണിത്. മുസ്‌ലിം സ്ത്രീകളുടെ ഉന്നമനമാണ് ലക്ഷ്യംവെക്കുന്നതെങ്കില്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും അവരെ ശാക്തീകരിക്കുന്ന നടപടികള്‍ സ്വീകരിക്കുകയും വംശീയമായ അതിക്രമങ്ങളില്‍നിന്ന് അവരെ സംരക്ഷിക്കുകയുമാണ് വേണ്ടത്. ഇപ്പോള്‍ മുസ്‌ലിം പുരുഷന്മാരെ ക്രൂരമായി ചിത്രീകരിക്കുന്ന അപമാനകരമായ നിയമം കൊണ്ടുവന്നിരിക്കുന്നു. ബാബരി ധ്വംസനം പോലെ കരിദിനമായി ആചരിക്കേണ്ട ദിനമാണ് കഴിഞ്ഞത്. ഏകപക്ഷീയമായി പൗരാവകാശങ്ങളെ യും വിശ്വാസ സ്വാതന്ത്ര്യത്തേയും ഹനിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

india

പ്രജ്വലിനെ തിരഞ്ഞ് കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.

Published

on

ബെംഗളൂര്‍; ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.ഇതിന് മുന്നോടിയായി കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ബംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.അശ്ലീല വിഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ രാജ്യം വിട്ടത്.തുടര്‍ന്ന് രണ്ട് തവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുളള നടപടികല്‍ പൊലീസ് സ്വകരിച്ചത്.ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കും മുന്‍പു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിയാമെന്ന് മുന്‍എംപിയും ബിജെപി നേതാവുമായ എല്‍.ആര്‍.ശിവരാമെഗൗഡ വെളിപ്പെടുത്തി.പ്രജ്വലിന്റെ ഹമാസിലെ വീടായ എംപി ക്വാര്‍ട്ടേഴ്‌സ് പൊലീസ് മുദ്രവച്ചു.വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പിതാവും ദള്‍ എംഎല്‍എയുമായ രേവണ്ണയുടെ ബെംഗളൂരുവിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി.

Continue Reading

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

Trending