Connect with us

Video Stories

സര്‍ക്കാര്‍ അറുക്കുന്നത് ജനങ്ങളുടെ നാവ്

Published

on

ജനങ്ങളും ഭരണകൂടവും തമ്മിലെ ഇടനിലക്കാരായാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്. രാജഭരണ-സ്വേച്ഛാധിപത്യവ്യവസ്ഥിതിയില്‍ ഭരിക്കുന്നവരും ഭരണീയരും തമ്മില്‍ ഉണ്ടാകാറുള്ള വിടവ് നികത്തപ്പെടുകയും അതുവഴി പൊതുജനത്തിന് മെച്ചപ്പെട്ട സേവനവും ജീവിതനിലവാരവും ഉറപ്പുവരുത്തപ്പെടുകയുമാണ് മാധ്യമങ്ങള്‍ കൊണ്ട് നിര്‍വഹിക്കപ്പെടുന്നത്. മാധ്യമം എന്ന പേരുതന്നെ അതുകൊണ്ട് അര്‍ത്ഥഗര്‍ഭമാകുന്നു. എന്നാല്‍ ഇന്ത്യയിലെ അവശേഷിക്കുന്ന ഇടതുപക്ഷസര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മാധ്യമനയം കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ലോകത്ത് നടപ്പാക്കിയ മാധ്യമ-ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ തനി പകര്‍പ്പാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് ആറ്റുകാല്‍പൊങ്കാല ഉല്‍വത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായ മോശമായ പരാമര്‍ശമാണ് ഈ വിഷയത്തില്‍ ഏറ്റവും ഒടുവിലത്തേത്. സദസ്സിനെ അഭിസംബോധന ചെയ്ത പിണറായി വിജയന്‍ യോഗത്തിനൊടുവിലാണ് മാധ്യമസമൂഹത്തെയാകെ അവമതിക്കുന്ന പ്രസ്താവന നടത്തിയത്. പ്രസംഗം തീര്‍ന്ന ശേഷം പിണറായി വിജയന്‍ പറഞ്ഞതിങ്ങനെ: പിന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ കൂട്ടംകൂടി തിക്കിത്തിരക്കുന്നതായി കാണുന്നു. എന്തെങ്കിലും ചോദിക്കണമെന്നുണ്ടെങ്കില്‍ അവിടെ തിരക്കുകൂട്ടാതെ വേദിയുടെ മുന്നിലേക്ക് വന്ന് ചോദ്യങ്ങള്‍ ചോദിക്കണം.
ഇത് കേള്‍ക്കുമ്പോള്‍ പെട്ടെന്നൊരു വികാരവും സാധാരണക്കാരനായ ഒരാള്‍ക്ക് തോന്നാന്‍ സാധ്യതയില്ലെങ്കിലും മുഖ്യമന്ത്രിയുടെ ഉള്ളിലിരിപ്പ് സുതരാം വ്യക്തമാക്കുന്നതാണ് മേല്‍ പ്രസ്താവന. മാധ്യമപ്രവര്‍ത്തകര്‍ പലപ്പോഴും ഭരണാധികാരികളെ നേരിട്ട് കാണുമ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കുക പതിവുള്ളതാണ്. കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, ലോകത്തെല്ലായിടത്തും ജനാധിപത്യരാജ്യങ്ങളിലെ കീഴ് വഴക്കമാണത്. ജനാധിപത്യത്തില്‍ ഭരണാധികാരികളാരും മാധ്യമങ്ങളുടെ ഈ അവകാശവും കടമയും നിഷേധിക്കാറുമില്ല. എന്നാല്‍ അടുത്തകാലത്തായി അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സി.എന്‍.എന്‍ ലേഖകനോട് ഇറങ്ങിപ്പോകാന്‍ കല്‍പിച്ചതുപോലുള്ള അനിഷ്ടകരമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതിന് അനുബന്ധമായി വേണം കേരളത്തിലെ ഇടതുപക്ഷ മുഖ്യമന്ത്രിയുടെ നിലപാടുകളെയും കാണാന്‍. രാഷ്ട്രീയമായി വിരോധമുള്ളയാളുകളോട് എതിര്‍രാഷ്ട്രീയക്കാരന് തോന്നുന്ന സാമാന്യമായ അഭിപ്രായവ്യത്യാസത്തിലുപരി മാധ്യമങ്ങളോടും മാധ്യമപ്രവര്‍ത്തകരോടും പാലിക്കേണ്ട സാമാന്യമായ ബാധ്യതയും മര്യാദയും പിണറായിവിജയന്‍ എന്ന മുഖ്യമന്ത്രിയില്‍നിന്ന് നഷ്ടപ്പെടുന്നുവെന്ന തോന്നലാണ് ഇപ്പോള്‍ പൊതുവില്‍ കേരളത്തിലെ ജനങ്ങള്‍ക്കിടയിലെങ്കിലും ഉളവായിട്ടുള്ള തോന്നല്‍. ഇതിന് അടിസ്ഥാനമില്ലെന്ന് ഏതെങ്കിലും ഇടതുപക്ഷ അുഭാവി പോലും പറയുമെന്ന് തോന്നുന്നില്ല. മാധ്യമപ്രവര്‍ത്തകരുടെ ജോലി മുന്‍പറഞ്ഞതുപോലെ പൊതുജനവും സര്‍ക്കാരുമായി ആശയവിനിമയം സാധ്യമാക്കുക എന്നിരിക്കെ അന്ത:പുര മാടമ്പിമാരെ പോലെ പെരുമാറുന്ന ഭരണാധികാരി സ്വയം കുഴികുഴിക്കുകയാണെന്ന് തിരിച്ചറിയാന്‍ ഭരണാധികാരിക്കോ അയാളുടെ പിണിയാളികള്‍ക്കോ ബോധമുദിക്കുന്നില്ല എന്നിടത്താണ് കേരളത്തിന്റെ ഇന്നത്തെ ശാപം. ഇതുകൊണ്ട് നഷ്ടമാകുന്നത് മാധ്യമപ്രവര്‍ത്തകരുടെയോ ഏതെങ്കിലും ഭരണകൂടത്തിന്റെയോ താല്‍കാലികമായ സ്വാതന്ത്ര്യവും സൗകര്യവുമാവാമെങ്കിലും മറിച്ച് ഇവിടെ സംഭവിക്കാന്‍ പോകുന്നതും സംഭവിച്ചുകൊണ്ടിരിക്കുന്നതും ജനാധിപത്യത്തിന്റെ തന്നെ നിലനില്‍പാണെന്നാണ് നാമെല്ലാം തിരിച്ചറിയേണ്ടുന്ന വസ്തുത.
കേരളത്തില്‍ ഒരിടത്തും ഇനി മുതല്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അവര്‍ സഞ്ചരിക്കുകയോ താമസിക്കുകയോ ചെയ്യുന്ന സ്ഥലത്ത് നേരിട്ടുചെന്ന് ചോദ്യങ്ങള്‍ ചോദിക്കരുതെന്നും അവര്‍ ആവശ്യമെങ്കില്‍ മാധ്യമങ്ങളെ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുഖേന അറിയിച്ച് പ്രത്യേകം തയ്യാറാക്കുന്ന വേദിയില്‍ മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ജോലി നിര്‍വഹിക്കണമെന്നുമുള്ള പിണറായി സര്‍ക്കാരിന്റെ ഉത്തരവ് നേരത്തെ പറഞ്ഞ പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ തലയിലുദിച്ചതാണെന്ന് ആരോടും പ്രത്യേകിച്ച് പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതില്ല. കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകരില്‍ ചിലര്‍ തടഞ്ഞപ്പോള്‍ അവരോട് ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാനുത്തരവാദിത്തപ്പെട്ട മുഖ്യമന്ത്രിയും സംസ്ഥാനസര്‍ക്കാരും ചെയ്തത് നിസ്സംഗമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ഒരിക്കല്‍ മുഖ്യമന്ത്രി തന്നെ മാധ്യമപ്രവര്‍ത്തകരുടെ യോഗത്തില്‍ പറഞ്ഞത്, നിങ്ങള്‍ തല്ലുകൊള്ളാനും തല്ലാനുമായി കോടതിയില്‍ ചെല്ലേണ്ടെന്നായിരുന്നു. ഒരു മുഖ്യമന്ത്രിയില്‍നിന്ന് ജനങ്ങള്‍ക്കും അവരുടെ കാവലാളുകളായ മാധ്യമപ്രവര്‍ത്തകര്‍ക്കും കേള്‍ക്കേണ്ട ഏറ്റവും ഹീനമായ വാക്കുകളാണ് പൊതുപരിപാടിയില്‍ കാലേക്കൂട്ടി റിപ്പോര്‍ട്ട് ചെയ്യാനും ചിത്രം പകര്‍ത്താനും ചെന്നവരോട് ‘കടക്കൂ പറുത്ത് ‘ എന്ന് ആക്ഷേപിച്ച ഒരു മുഖ്യമന്ത്രിയുടെ ജല്‍പനം. ഇതുകൊണ്ടൊക്കെ കേരളത്തിലെ മാധ്യമപ്രവര്‍ത്തനവും മാധ്യമപ്രവര്‍ത്തകരും പഞ്ചപുച്ഛമടക്കിക്കഴിയുന്നുണ്ടോ എന്ന ്‌ചോദിച്ചാല്‍ ഇല്ലെന്നായിരിക്കും ഉത്തരമെങ്കിലും വാസ്തവം മറിച്ചും ഞെട്ടിപ്പിക്കുന്നതുമാണ്. അടുത്ത കാലത്തായി കോടതികളില്‍നിന്നുള്ള പല പ്രധാനപ്പെട്ട വിധികളും മാധ്യമങ്ങള്‍ അറിയാന്‍ വൈകുകയോ പുറത്തുവരാതിരിക്കുകയോ ചെയ്യപ്പെടുന്നുവെന്നതാണ് അതിലൊന്ന്. മറ്റൊന്ന്, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണങ്ങളും അഭിപ്രായങ്ങളും മുമ്പത്തേതുപോലെ എടുക്കാന്‍ ലഭ്യമാകുന്ന അവസരം കുറഞ്ഞുവരുന്നു എന്നതാണ്. ഇതിലൂടെ ചിലര്‍ക്കെങ്കിലും ഗൂഢമായ സന്തോഷംലഭിക്കാമെങ്കിലും ഫലത്തില്‍ ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ഹനിക്കുകയാണ് അവരുടെ സമ്മതിയോടെ അധികാരമേറ്റ ഭരണകൂടം. പിണറായി സര്‍ക്കാരിന്റെ കീഴിലെ അഡീഷണല്‍ സെക്രട്ടറിയുടെ നവംബറിലെ സര്‍ക്കുലര്‍ പ്രകാരം മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ഓഫീസുകളില്‍ കയറിച്ചെന്ന് വിവരശേഖരണം നടത്താനും ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. ഇതിനെതിരെ പ്രതിപക്ഷവും മാധ്യമപ്രവര്‍ത്തകരുടെ സംഘടനയും ശക്തമായി പ്രതികരിച്ചെങ്കിലും ഉത്തരവില്‍ നേരിയൊരു മാറ്റം വരുത്തിയെന്ന് വരുത്തി കൈകഴുകുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ‘അധികാരം ദുഷിപ്പിക്കും ,അമിതാധികാരം അമിതമായും ‘ എന്ന വാക്കുകളാണ് ഇവിടെ ഇപ്പോള്‍ അന്വര്‍ത്ഥമായിക്കൊണ്ടിരിക്കുന്നത്. ഇത് എന്ന് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നിയന്ത്രിക്കുന്നവരും തിരിച്ചറിയുന്നോ അന്നുമാത്രമേ ഈ മാധ്യമകൂച്ചുവിലങ്ങിടലിന് അന്ത്യമാകൂ. അതിന് ചൂഷകവിരോധവും ആവിഷ്‌കാരവും നാഴികക്ക് നാല്‍പതുതവണ ആലപിക്കുന്നവര്‍ തയ്യാറാകുമോ എന്നേ ഇനി അറിയാനുള്ളൂ. തങ്ങളുടെ സുരക്ഷയെകരുതിയാണ് മാധ്യമനിയന്ത്രണമെങ്കില്‍ ആ സുരക്ഷ സ്വയംഇല്ലാതാക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് ഇവര്‍ അറിയുന്നില്ല.

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending