Connect with us

Video Stories

സര്‍ക്കാര്‍ അറുക്കുന്നത് ജനങ്ങളുടെ നാവ്

Published

on

ജനങ്ങളും ഭരണകൂടവും തമ്മിലെ ഇടനിലക്കാരായാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്. രാജഭരണ-സ്വേച്ഛാധിപത്യവ്യവസ്ഥിതിയില്‍ ഭരിക്കുന്നവരും ഭരണീയരും തമ്മില്‍ ഉണ്ടാകാറുള്ള വിടവ് നികത്തപ്പെടുകയും അതുവഴി പൊതുജനത്തിന് മെച്ചപ്പെട്ട സേവനവും ജീവിതനിലവാരവും ഉറപ്പുവരുത്തപ്പെടുകയുമാണ് മാധ്യമങ്ങള്‍ കൊണ്ട് നിര്‍വഹിക്കപ്പെടുന്നത്. മാധ്യമം എന്ന പേരുതന്നെ അതുകൊണ്ട് അര്‍ത്ഥഗര്‍ഭമാകുന്നു. എന്നാല്‍ ഇന്ത്യയിലെ അവശേഷിക്കുന്ന ഇടതുപക്ഷസര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മാധ്യമനയം കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ലോകത്ത് നടപ്പാക്കിയ മാധ്യമ-ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ തനി പകര്‍പ്പാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് ആറ്റുകാല്‍പൊങ്കാല ഉല്‍വത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായ മോശമായ പരാമര്‍ശമാണ് ഈ വിഷയത്തില്‍ ഏറ്റവും ഒടുവിലത്തേത്. സദസ്സിനെ അഭിസംബോധന ചെയ്ത പിണറായി വിജയന്‍ യോഗത്തിനൊടുവിലാണ് മാധ്യമസമൂഹത്തെയാകെ അവമതിക്കുന്ന പ്രസ്താവന നടത്തിയത്. പ്രസംഗം തീര്‍ന്ന ശേഷം പിണറായി വിജയന്‍ പറഞ്ഞതിങ്ങനെ: പിന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ കൂട്ടംകൂടി തിക്കിത്തിരക്കുന്നതായി കാണുന്നു. എന്തെങ്കിലും ചോദിക്കണമെന്നുണ്ടെങ്കില്‍ അവിടെ തിരക്കുകൂട്ടാതെ വേദിയുടെ മുന്നിലേക്ക് വന്ന് ചോദ്യങ്ങള്‍ ചോദിക്കണം.
ഇത് കേള്‍ക്കുമ്പോള്‍ പെട്ടെന്നൊരു വികാരവും സാധാരണക്കാരനായ ഒരാള്‍ക്ക് തോന്നാന്‍ സാധ്യതയില്ലെങ്കിലും മുഖ്യമന്ത്രിയുടെ ഉള്ളിലിരിപ്പ് സുതരാം വ്യക്തമാക്കുന്നതാണ് മേല്‍ പ്രസ്താവന. മാധ്യമപ്രവര്‍ത്തകര്‍ പലപ്പോഴും ഭരണാധികാരികളെ നേരിട്ട് കാണുമ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കുക പതിവുള്ളതാണ്. കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, ലോകത്തെല്ലായിടത്തും ജനാധിപത്യരാജ്യങ്ങളിലെ കീഴ് വഴക്കമാണത്. ജനാധിപത്യത്തില്‍ ഭരണാധികാരികളാരും മാധ്യമങ്ങളുടെ ഈ അവകാശവും കടമയും നിഷേധിക്കാറുമില്ല. എന്നാല്‍ അടുത്തകാലത്തായി അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സി.എന്‍.എന്‍ ലേഖകനോട് ഇറങ്ങിപ്പോകാന്‍ കല്‍പിച്ചതുപോലുള്ള അനിഷ്ടകരമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതിന് അനുബന്ധമായി വേണം കേരളത്തിലെ ഇടതുപക്ഷ മുഖ്യമന്ത്രിയുടെ നിലപാടുകളെയും കാണാന്‍. രാഷ്ട്രീയമായി വിരോധമുള്ളയാളുകളോട് എതിര്‍രാഷ്ട്രീയക്കാരന് തോന്നുന്ന സാമാന്യമായ അഭിപ്രായവ്യത്യാസത്തിലുപരി മാധ്യമങ്ങളോടും മാധ്യമപ്രവര്‍ത്തകരോടും പാലിക്കേണ്ട സാമാന്യമായ ബാധ്യതയും മര്യാദയും പിണറായിവിജയന്‍ എന്ന മുഖ്യമന്ത്രിയില്‍നിന്ന് നഷ്ടപ്പെടുന്നുവെന്ന തോന്നലാണ് ഇപ്പോള്‍ പൊതുവില്‍ കേരളത്തിലെ ജനങ്ങള്‍ക്കിടയിലെങ്കിലും ഉളവായിട്ടുള്ള തോന്നല്‍. ഇതിന് അടിസ്ഥാനമില്ലെന്ന് ഏതെങ്കിലും ഇടതുപക്ഷ അുഭാവി പോലും പറയുമെന്ന് തോന്നുന്നില്ല. മാധ്യമപ്രവര്‍ത്തകരുടെ ജോലി മുന്‍പറഞ്ഞതുപോലെ പൊതുജനവും സര്‍ക്കാരുമായി ആശയവിനിമയം സാധ്യമാക്കുക എന്നിരിക്കെ അന്ത:പുര മാടമ്പിമാരെ പോലെ പെരുമാറുന്ന ഭരണാധികാരി സ്വയം കുഴികുഴിക്കുകയാണെന്ന് തിരിച്ചറിയാന്‍ ഭരണാധികാരിക്കോ അയാളുടെ പിണിയാളികള്‍ക്കോ ബോധമുദിക്കുന്നില്ല എന്നിടത്താണ് കേരളത്തിന്റെ ഇന്നത്തെ ശാപം. ഇതുകൊണ്ട് നഷ്ടമാകുന്നത് മാധ്യമപ്രവര്‍ത്തകരുടെയോ ഏതെങ്കിലും ഭരണകൂടത്തിന്റെയോ താല്‍കാലികമായ സ്വാതന്ത്ര്യവും സൗകര്യവുമാവാമെങ്കിലും മറിച്ച് ഇവിടെ സംഭവിക്കാന്‍ പോകുന്നതും സംഭവിച്ചുകൊണ്ടിരിക്കുന്നതും ജനാധിപത്യത്തിന്റെ തന്നെ നിലനില്‍പാണെന്നാണ് നാമെല്ലാം തിരിച്ചറിയേണ്ടുന്ന വസ്തുത.
കേരളത്തില്‍ ഒരിടത്തും ഇനി മുതല്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അവര്‍ സഞ്ചരിക്കുകയോ താമസിക്കുകയോ ചെയ്യുന്ന സ്ഥലത്ത് നേരിട്ടുചെന്ന് ചോദ്യങ്ങള്‍ ചോദിക്കരുതെന്നും അവര്‍ ആവശ്യമെങ്കില്‍ മാധ്യമങ്ങളെ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുഖേന അറിയിച്ച് പ്രത്യേകം തയ്യാറാക്കുന്ന വേദിയില്‍ മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ജോലി നിര്‍വഹിക്കണമെന്നുമുള്ള പിണറായി സര്‍ക്കാരിന്റെ ഉത്തരവ് നേരത്തെ പറഞ്ഞ പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ തലയിലുദിച്ചതാണെന്ന് ആരോടും പ്രത്യേകിച്ച് പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതില്ല. കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകരില്‍ ചിലര്‍ തടഞ്ഞപ്പോള്‍ അവരോട് ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാനുത്തരവാദിത്തപ്പെട്ട മുഖ്യമന്ത്രിയും സംസ്ഥാനസര്‍ക്കാരും ചെയ്തത് നിസ്സംഗമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ഒരിക്കല്‍ മുഖ്യമന്ത്രി തന്നെ മാധ്യമപ്രവര്‍ത്തകരുടെ യോഗത്തില്‍ പറഞ്ഞത്, നിങ്ങള്‍ തല്ലുകൊള്ളാനും തല്ലാനുമായി കോടതിയില്‍ ചെല്ലേണ്ടെന്നായിരുന്നു. ഒരു മുഖ്യമന്ത്രിയില്‍നിന്ന് ജനങ്ങള്‍ക്കും അവരുടെ കാവലാളുകളായ മാധ്യമപ്രവര്‍ത്തകര്‍ക്കും കേള്‍ക്കേണ്ട ഏറ്റവും ഹീനമായ വാക്കുകളാണ് പൊതുപരിപാടിയില്‍ കാലേക്കൂട്ടി റിപ്പോര്‍ട്ട് ചെയ്യാനും ചിത്രം പകര്‍ത്താനും ചെന്നവരോട് ‘കടക്കൂ പറുത്ത് ‘ എന്ന് ആക്ഷേപിച്ച ഒരു മുഖ്യമന്ത്രിയുടെ ജല്‍പനം. ഇതുകൊണ്ടൊക്കെ കേരളത്തിലെ മാധ്യമപ്രവര്‍ത്തനവും മാധ്യമപ്രവര്‍ത്തകരും പഞ്ചപുച്ഛമടക്കിക്കഴിയുന്നുണ്ടോ എന്ന ്‌ചോദിച്ചാല്‍ ഇല്ലെന്നായിരിക്കും ഉത്തരമെങ്കിലും വാസ്തവം മറിച്ചും ഞെട്ടിപ്പിക്കുന്നതുമാണ്. അടുത്ത കാലത്തായി കോടതികളില്‍നിന്നുള്ള പല പ്രധാനപ്പെട്ട വിധികളും മാധ്യമങ്ങള്‍ അറിയാന്‍ വൈകുകയോ പുറത്തുവരാതിരിക്കുകയോ ചെയ്യപ്പെടുന്നുവെന്നതാണ് അതിലൊന്ന്. മറ്റൊന്ന്, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണങ്ങളും അഭിപ്രായങ്ങളും മുമ്പത്തേതുപോലെ എടുക്കാന്‍ ലഭ്യമാകുന്ന അവസരം കുറഞ്ഞുവരുന്നു എന്നതാണ്. ഇതിലൂടെ ചിലര്‍ക്കെങ്കിലും ഗൂഢമായ സന്തോഷംലഭിക്കാമെങ്കിലും ഫലത്തില്‍ ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ഹനിക്കുകയാണ് അവരുടെ സമ്മതിയോടെ അധികാരമേറ്റ ഭരണകൂടം. പിണറായി സര്‍ക്കാരിന്റെ കീഴിലെ അഡീഷണല്‍ സെക്രട്ടറിയുടെ നവംബറിലെ സര്‍ക്കുലര്‍ പ്രകാരം മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ഓഫീസുകളില്‍ കയറിച്ചെന്ന് വിവരശേഖരണം നടത്താനും ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. ഇതിനെതിരെ പ്രതിപക്ഷവും മാധ്യമപ്രവര്‍ത്തകരുടെ സംഘടനയും ശക്തമായി പ്രതികരിച്ചെങ്കിലും ഉത്തരവില്‍ നേരിയൊരു മാറ്റം വരുത്തിയെന്ന് വരുത്തി കൈകഴുകുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ‘അധികാരം ദുഷിപ്പിക്കും ,അമിതാധികാരം അമിതമായും ‘ എന്ന വാക്കുകളാണ് ഇവിടെ ഇപ്പോള്‍ അന്വര്‍ത്ഥമായിക്കൊണ്ടിരിക്കുന്നത്. ഇത് എന്ന് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നിയന്ത്രിക്കുന്നവരും തിരിച്ചറിയുന്നോ അന്നുമാത്രമേ ഈ മാധ്യമകൂച്ചുവിലങ്ങിടലിന് അന്ത്യമാകൂ. അതിന് ചൂഷകവിരോധവും ആവിഷ്‌കാരവും നാഴികക്ക് നാല്‍പതുതവണ ആലപിക്കുന്നവര്‍ തയ്യാറാകുമോ എന്നേ ഇനി അറിയാനുള്ളൂ. തങ്ങളുടെ സുരക്ഷയെകരുതിയാണ് മാധ്യമനിയന്ത്രണമെങ്കില്‍ ആ സുരക്ഷ സ്വയംഇല്ലാതാക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് ഇവര്‍ അറിയുന്നില്ല.

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി

രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

Published

on

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Continue Reading

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

Trending