Culture
ചന്ദ്രിക 85-ാം വാര്‍ഷികാഘോഷ പരിപാടികള്‍ 26ന് തലശേരിയില്‍ ആരംഭിക്കും

തലശ്ശേരി: ഒരു ജനതയുടെ അസ്തിത്വത്തിന് ധിഷണയുടെ കരുത്ത് പകര്‍ന്ന ചന്ദ്രികയുടെ 85-ാം ജന്മവാര്‍ഷീകാഘോഷപരിപാടികള്‍ക്ക് ജന്മനാടായ തലശേരിയില്‍ മാര്‍ച്ച് 26ന് തുടക്കമാകും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഉച്ച കഴിഞ്ഞ് രണ്ടിന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ടും ചന്ദ്രിക മാനേജിംഗ് ഡയറക്ടറുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. 2020 മാര്‍ച്ചില്‍ കോഴിക്കോട് സമാപിക്കുന്ന ആഘോഷ പരിപാടികള്‍ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും. മാധ്യമ-ചരിത്ര സെമിനാറുകള്‍, സ്‌നേഹാദരങ്ങള്‍, പ്രദര്‍ശനങ്ങള്‍, കുടുംബസംഗമങ്ങള്‍, പൈതൃക യാത്രകള്‍ തുടങ്ങി നിരവധി പരിപടികള്‍ ആഘോഷങ്ങളുടെ ഭാഗമായി നടക്കും. ചന്ദ്രികയുടെ ചരിത്രവും സംഭാവനയും പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളും തെരഞ്ഞെടുത്ത മുഖപ്രസംഗങ്ങളുടെ സമാഹാരവും പ്രസിദ്ധീകരിക്കും. ചന്ദ്രികയെക്കുറിച്ച് ഡോക്യുമെന്ററി നിര്‍മ്മിക്കും.
26ന് നടക്കുന്ന ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് നടക്കുന്ന സ്‌നേഹാദരം പരിപാടിയില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ചന്ദ്രികയുടെ പഴയകാല ഡയറക്ടര്‍മാര്‍, കുടുംബാംഗങ്ങള്‍, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍, അഡ്മിനിസ്‌ട്രേഷന്‍ ജീവനക്കാര്‍, പ്രചാരകര്‍ തുടങ്ങിയവരെ ആദരിക്കും. മറ്റു ജില്ലകളിലുള്ളവരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ ആദരിക്കും.
85-ാം വാര്‍ഷികാഘോഷ ഉദ്ഘാടന പരിപാടിയുടെ സ്വാഗതസംഘം രൂപീകരണ യോഗം തലശേരി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും ചന്ദ്രിക കണ്ണൂര്‍ യൂനിറ്റ് ഗവേണിംഗ് ബോഡി ചെയര്‍മാനുമായ വികെ അബ്ദുള്‍ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ചന്ദ്രിക എഡിറ്റര്‍ സിപി സെയ്തലവി പരിപാടികള്‍ വിശദീകരിച്ചു. അഡ്വ.എസ് മുഹമ്മദ്, എന്‍എ അബൂബക്കര്‍ മാസ്റ്റര്‍, അഡ്വ.പിവി സൈനുദ്ദീന്‍, കെടി സഹദുല്ല, അഡ്വ.കെഎ ലത്തീഫ്, കെപി താഹിര്‍, എംപിഎ റഹിം, എംഎ കരീം, എകെ അബൂട്ടി ഹാജി, എപി മഹമൂദ്, വി നാസര്‍ മാസ്റ്റര്‍, സി അബ്ദുള്ള, എന്‍ മഹമൂദ്, സികെപി മമ്മു, അഡ്വ.അഹമ്മദ് മാണിയൂര്‍ സംസാരിച്ചു. അഡ്വ.അബ്ദുല്‍ കരീം ചേലേരി സ്വാഗതവും വിപി വമ്പന്‍ നന്ദിയും പറഞ്ഞു.
വികെ അബ്ദുല്‍ ഖാദര്‍ മൗലവി, കെഎം ഷാജി എംഎല്‍എ, സിടി അഹമ്മദലി, അബ്ദുറഹിമാന്‍ കല്ലായി എന്നിവര്‍ രക്ഷാധികാരികളും പൊട്ടങ്കണ്ടി അബ്ദുല്ല ചെയര്‍മാനും എംസി ഖമറുദ്ദീന്‍, എകെ അബൂട്ടി ഹാജ വര്‍ക്കിംങ്ങ് ചെയര്‍മാന്‍മാരായും അഡ്വ.കെഎ ലത്തീഫ്, എ അബ്ദുല്‍ റഹിമാന്‍ കണ്‍വീനര്‍മാരായും അഡ്വ.പിവി സൈനുദ്ദീന്‍ ട്രഷറര്‍ ആയും സ്വാഗതസംഘം രൂപികരിച്ചു.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala3 days ago
പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
-
kerala3 days ago
പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹം വീട്ടിലെത്തിച്ചു
-
india3 days ago
‘സെന്‍സസ് ഇല്ലാതെ എങ്ങനെ മണ്ഡല പുനര്‍നിര്‍ണയം സാധ്യമാവും’; കേന്ദ്രത്തിനെതിരെ എം കെ സ്റ്റാലിന്
-
kerala3 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
india3 days ago
ഇന്ത്യയില്‍ കോവിഡ്-19 കേസുകള്‍ 6,000 കടന്നു; 24 മണിക്കൂറിനിടെ ആറ് മരണം