Culture
നാണക്കേട് ചോദിച്ചുവാങ്ങി ഇന്ത്യ; നാല് വിക്കറ്റ് തോല്‍വി
ചണ്ഡിഗര്‍: ഇന്ത്യക്ക് സ്വയം പഴിക്കാം. സുന്ദരമായി ജയിക്കാമായിരുന്ന മൊഹാലി പോരാട്ടത്തില്‍ ഗംഭീരമായി ഇന്ത്യ ഓസീസിന് മുന്നില്‍ നാല് വിക്കറ്റിന് തോറ്റ് കൊടുത്തു. പ്രതികൂല സാഹചര്യത്തിലും ബൗളര്‍മാര്‍ ലക്കും ലഗാനുമില്ലാതെ പന്തെറിഞ്ഞു. നിര്‍ണായക അവസാന ഘട്ടത്തില്‍ ഫീല്‍ഡര്‍മാര്‍ അനായാസം ക്യാച്ചുകള്‍ നിലത്തിട്ടു. വിക്കറ്റിന് പിറകില്‍ മിന്നും ജാഗ്രത പുലര്‍ത്തുന്ന മഹേന്ദ്രസിംഗ് ധോണിക്ക് പകരമെത്തിയ റിഷാഭ് പന്താവട്ടെ സ്ക്കൂള് നിലവാരം പോലും കാത്തില്ല. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നേടിയത് ഒമ്പത് വിക്കറ്റിന് 358 റണ്‍സ്. രാത്രിയിലെ മറുപടിയില്‍ പതിമൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ ഓസ്ട്രേലിയക്കാര്‍ വിജയം നേടി. പരമ്പരയിപ്പോള്‍ 2-2 ല്‍. അവസാന മല്‍സരം 13ന് ഡല്‍ഹിയില്‍. മൂന്ന് ഓസ്ട്രേലിയക്കാരുടെ കിടിലന്‍ ബാറ്റിംഗാണ് മൊഹാലി ഗ്യാലറിയെ നിശബ്ദമാക്കിയത്. ഓപ്പണര്‍ ഉസ്മാന് ക്വാജ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അടിപൊളി ബാറ്റിംഗിലുടെ ഇന്ത്യന്‍ ബൗളര്‍മാരെ കശക്കി നേടിയത് 91 റണ്‍സ്. നാലാം നമ്പറില്‍ കളിക്കാനെത്തിയ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് നേടിയത് 117 റണ്‍സ്. പക്ഷേ ഇതൊന്നുമായിരുന്നില്ല കളിയെ സ്വാധീനിച്ചത്. ആസ്റ്റണ്‍ ടേര്‍ണര്‍ എന്ന 22 കാരന്റെ വെടിക്കെട്ടായിരുന്നു. ഓസ്ട്രേലിയക്കാരെ പോലും ആ ഇന്നിംഗ്സ് വിസ്മയിപ്പിച്ചു. തന്റെ കന്നി ഏകദിന പരമ്പര കളിക്കുന്ന യുവ താരം 43 പന്തില്‍ പുറത്താവാതെ നേടിയത് 84 റണ്‍സ്. ആറ് കൂറ്റന്‍ സിക്സറുകളും അഞ്ച് സുന്ദര ബൗണ്ടറികളും. ടേര്‍ണറായിരുന്നു ഓസ്ട്രേലിയയുടെ വിജയം എളുപ്പമാക്കിയത്.
ഇന്ത്യയുടെ എല്ലാ ബൗളര്‍മാരും യഥേഷ്ടം അടി വാങ്ങി. ചാമ്പ്യന്‍ സീമറായ ജസ്പ്രീത് ബുംറ 8.5 ഓവര്‍ മാത്രമാണ് പന്തെറിഞ്ഞത്. വഴങ്ങിയതാവട്ടെ 63 റണ്‍സും. മൂന്ന് വിക്കറ്റ് ലഭിച്ചു എന്നത് മാത്രമാണ് ആശ്വാസം. ഭുവനേശ്വര്‍ കുമാര്‍ ഒമ്പത് ഓവറില്‍ വഴങ്ങിയത് 67 റണ്‍സ്. ഓസ്ട്രേലിയക്കാര്‍ക്ക് റണ്‍സ് വാരിക്കോരി നല്കുന്നതില് ഒന്നാമനായത് ഓഫ് സ്പിന്നര്‍ യൂസവേന്ദ്ര ചാഹല്‍. ഒരു വിക്കറ്റ് നേടാന്‍ 80 റണ്‍സാണ് അദ്ദേഹം നല്‍കിയത്. കേദാര്‍ യാദവ് അഞ്ചോവറില്‍ സമ്മാനിച്ചത് 44 റണ്‍സ്. വിജയ് ശങ്കര്‍ അഞ്ചോവറില്‍ വിട്ടുകൊടുത്തത് 29 റണ്‍സ്.
ബൗളിംഗിനെ ഒരു തരത്തിലും തുണക്കുന്നതായിരുന്നില്ല സാഹചര്യങ്ങള്‍. പക്ഷേ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ പലരും അലസരായിരുന്നു. ടേര്‍ണര്‍ കത്തി നില്ക്കുമ്പോല് കേദാര്‍ യാദവ് എളുപ്പമുള്ള ക്യാച്ച് നിലത്തിട്ടു. പിറകെ സ്റ്റംമ്പിംഗിന് ലഭിച്ച അവസരം കുട്ടികളെ പോലും നാണിപ്പിക്കും വിധം റിഷാഭ് പന്ത് പാഴാക്കി. അവിടെയും തീര്‍ന്നില്ല കാര്യങ്ങള്‍ ശിഖര്‍ ധവാനും സിറ്റര്‍ നിലത്തിട്ടു. ഇന്ത്യന്‍ ബാറ്റിംഗ് ഗംഭീരമായിരുന്നു. ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന് നേടിയത് 193 റണ്‍സ്. 115 പന്തില്‍ 143 റണ്‍സ് നേടിയ ധവാനായിരുന്നു ഗംഭീര ഫോമില്‍. മൂന്ന് സിക്സറും പതിനെട്ട് ബൗണ്ടറികളും ഗബ്ബാറിന്റെ ഇന്നിംഗ്സിന് ചാരുതയേകി. പരമ്പരയില്‍ തപ്പി തടയുകയായിരുന്ന രോഹിത് 92 പന്തില്‍ 95 റണ്‍സ് നേടിയാണ് പുറത്തായത്. ഒന്നാം വിക്കറ്റ് സഖ്യം തകര്‍ന്നത് മുപ്പത്തിയൊന്നാം ഓവറിലായിരുന്നു. അതിന് ശേഷം പക്ഷേ ഇന്ത്യന്‍ റണ്‍നിരക്ക്് കാര്യമായി ഉയര്‍ന്നില്ല. കെ.എല്‍ രാഹുലായിരുന്നു മൂന്നാം നമ്പറില്‍. 26 റണ്‍സ് സമ്പാദ്യം. വിരാത് കോലിക്ക് മിന്നാന്‍ കഴിഞ്ഞില്ല. ഏഴ് റണ്‍സിന് പുറത്ത്. നാല് ബൗണ്ടറികള്‍ പായിച്ച പന്ത് 36 റണ്‍സ് നേടി. അഞ്ച് വിക്കറ്റുമായി പാറ്റ് കമിന്‍സ് ഓസീസ് ബൗണള്‍മാരില്‍ ഒന്നാമനായി. റിച്ചാര്ഡ്സണ് മൂന്ന് പേരെ പുറത്താക്കി.
പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങള്‍ ഇന്ത്യയാണ് സ്വന്തമാക്കിയത്. അവസാന രണ്ട് മല്‍സരങ്ങള്‍ ഓസ്ട്രേലിയയും വിജയിച്ചു. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം ഡല്‍ഹി ഫിറോസ് ഷാ കോട്ലയിലാണ് അവസാന മല്‍സരം. മെയ് അവസാനം ആരംഭിക്കുന്ന ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന ഏകദിനം കൂടിയായിരിക്കും ഡല്‍ഹിയിലേത്.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന് ജിതിന് കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന് പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന് കെ. ജോസ് പറഞ്ഞു പോലെ, വിനായകന് അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
-
india23 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF1 day agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala3 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala22 hours agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala21 hours agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
india22 hours agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala19 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

