Video Stories
ഇസ്രാഈല്‍ മോദി

ഇംഗ്ലീഷുകാരിതിനെ പോസ്റ്റ് ട്രൂത്ത് (സത്യാനന്തരകാലം) എന്ന് വിളിക്കും. പൊതുസമൂഹത്തിന്റെ കാര്യമാണത്. ദൈവം കള്ളനെ പനപോലെ വളര്‍ത്തുമെന്നാണല്ലോ. കവര്‍ച്ചക്കാര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കും കുത്തകകള്‍ക്കും സ്വേച്ഛാധിപതികള്‍ക്കും ഇത് ശുക്രനാണ്. പറഞ്ഞുവരുന്നത് ഭൂമിയിലെ ഭീകരരാഷ്ട്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്രാഈലിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെക്കുറിച്ചാണ്. പഠനകാലത്ത് മര്യാദക്കാരനായ, അനുസരണശീലമുള്ള, പരസഹായിയായിരുന്ന ചെറുക്കനാണ് നെതന്യാഹുവെങ്കിലും ഇപ്പോള്‍ ലോകം മുഴുവന്‍ വെറുക്കുന്ന ( ഇസ്്‌ലാം, ക്രിസ്ത്യന്‍ വിശ്വാസികളില്‍ ബഹുഭൂരിപക്ഷവും) അധിപതിയാണ് നെതന്യാഹു. ഇതിയാന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നു, നാലാമതും ഇസ്രാഈലിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ. കഴിഞ്ഞയാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ലിക്കുഡ് പാര്‍ട്ടിയുടെ പ്രതിനിധിയായി വീണ്ടും പ്രധാനമന്ത്രിയായവിജയിച്ചിരിക്കുകയാണ് ‘ബിബി’ എന്ന് വിളിക്കപ്പെടുന്ന ബെഞ്ചമിന്‍ നെതന്യാഹു. ഇയാളെ അഭിനന്ദിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത് ,നിങ്ങളെ എല്ലാവരും കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും താന്‍ നിങ്ങളില്‍ ചില പ്രതീക്ഷകള്‍ വെക്കുന്നു എന്നാണ്. ആറരലക്ഷം ഫലസ്തീനികളുടെ ഭാവിയാണ് വീണ്ടും തുലാസിലാകുന്നത്.
ഇയാള്‍ പ്രധാനമന്ത്രിയായശേഷമാണ് ഇസ്രാഈല്‍ അതിന്റെ സാമ്രാജ്യത്വദംഷ്ട്രങ്ങള്‍ പൂര്‍വാധികം തുറന്നുകാട്ടിയത്. ഫലസ്തീന്‍ജനതയുടെ അടിസ്ഥാനജീവല്‍പ്രശ്‌നത്തിന് പരിഹാരംകാണാന്‍ കഴിഞ്ഞില്ലെന്നുമാത്രമല്ല, രാജ്യത്തെ ഭീകരതയെ ഫലസ്തീനി ജനതയുടെ തലയിലേക്ക് കൂടുതല്‍ കൂടുതല്‍ എടുത്തുവെക്കുകയാണ് നെതന്യാഹു. ഇസ്രാഈല്‍ തലസ്ഥാനം തെല്‍അവീവില്‍നിന്ന് ജെറുസലേമാക്കിയതും ഫലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചടക്കി അവിടങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നതുമൊക്കെ നെതന്യാഹുവിന്റെ ബുദ്ധിയിലുദിച്ചവയാണ്. പട്ടാളക്യാപ്റ്റനായി ദീര്‍ഘകാലം സേവിച്ചതും 1967 മുതല്‍ ഭരണത്തിന്റെ പലതരത്തിലുള്ള ചുക്കാനേന്തിയെന്നതും നെതന്യാഹുവിന്റെ ഓരോ ചലനത്തെയും വിജയകരമാക്കുകയാണ്. അമേരിക്കയുമായി താമസിച്ചതടക്കമുള്ള ബന്ധമാണ് നെതന്യാഹുവിനുള്ളത്. ഡൊണാള്‍ഡ് ട്രംപിന്റെ പിതാവിനെ പോലും സുഹൃത്താക്കിയ പൂര്‍വകാലം. നല്ല അമേരിക്കന്‍ ഇംഗ്ലീഷ്. ഇസ്രാഈലില്‍ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രി എന്ന ഖ്യാതി. കറകളഞ്ഞ മുതലാളിത്തവാദി. നേരിട്ട അഴിമതിക്കഥകളെയൊക്കെ സ്വാധീനമുപയോഗിച്ച് തട്ടിമാറ്റി. കള്ളം ആയിരംതവണ പറഞ്ഞാല്‍ സത്യമാകുമെന്നുപറഞ്ഞ ഗീബല്‍സിന്റെ ആധുനികകാലശിശ്യന്‍. 1996ലാണ് ആദ്യമായി പ്രധാനമന്ത്രിപദത്തിലേറുന്നത്. 99ല്‍ പക്ഷേ തോറ്റ് രാഷ്ട്രീയം വിട്ടു. 2000ല്‍ തിരിച്ചെത്തി തുടര്‍ച്ചയായി മൂന്നുതവണ അതേ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ടാമന്‍. 2005ലാണ് ലിക്കുഡ് പാര്‍ട്ടിയുടെ തലതൊട്ടപ്പനാകുന്നത്. മന്ത്രിയായി ഷിമോന്‍ പെരസ്, യിഷാക്ഷമീര്‍, യിഷാക്‌റബീന്‍, ഏരിയല്‍ ഷാരോണ്‍ തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിച്ച ഭരണപരിചയം. ഫലസ്തീന്‍വിമോചനനേതാവ് യാസര്‍ അറഫാത്തുമായി ഇസ്രാഈല്‍ സമാധാനനടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ 96ല്‍ നെതന്യാഹു അധികാരത്തിലെത്തിയതോടെ എല്ലാം തകിടംമറിയുകയായിരുന്നു. താന്‍ സമാധാനവാദിയാണെന്ന് പ്രചരിപ്പിക്കുകയും അതേസമയം അധികാരം കിട്ടിയശേഷം അറഫാത്തുമായി യാതൊരുവിധ സഹകരണവുമില്ലെന്ന ്തുറന്നുപ്രഖ്യാപിക്കുകയും സൈന്യത്തെ കയറൂരിവിടുകയും ചെയ്തു നെതന്യാഹുവിലെ കുരുട്ടുബുദ്ധിക്കാരന്‍. തീവ്രവലതുപക്ഷക്കാരനായ 69കാരനില്‍നിന്ന് സമാധാനം പ്രതീക്ഷിക്കുക എന്നാല്‍ പോത്തിനോട് വേദമോതി തിരുത്തുക എന്നാണ്.
120ല്‍ 36 സീറ്റും 26.45 ശതമാനം വോട്ടുമാണ് എതിരാളികളായ ബ്ലു ആന്റ് വൈറ്റ് പാര്‍ട്ടിയേക്കാള്‍ ലിക്കുഡ് നേടിയത്. ലിക്കുഡ് ഉള്‍പ്പെട്ട മുന്നണിയാകെ 65 സീറ്റും. നെതന്യാഹു വീണ്ടും വിജയിച്ചുവെന്നവാര്‍ത്ത പരന്ന നിമിഷം ഫലസ്തീന്‍ പ്രദേശത്തും ലോകത്തെ ഫലസ്തീന്‍ വംശജര്‍ക്കും സമാധാനകാംക്ഷികള്‍ക്കിടയിലാകെയും വ്യാപിച്ച മൂകത വരാനിരിക്കുന്ന മറ്റൊരു ദുരന്തത്തിന്റെ സൂചനയാണ്. 17നാണ് സ്ഥാനാരോഹണം. ഇനിയൊരു വെട്ടിപ്പിടിത്തംകൂടി (വെസ്റ്റ് ബാങ്ക്) ഇസ്രാഈല്‍ നടത്തിയാല്‍ ഭൂലോകത്ത് ഫലസ്തീന്‍ എന്ന രാഷ്ട്രംതന്നെ ഇല്ലാതാകും. അതാണ് 46 ശതമാനം വലതുപക്ഷക്കാരായ ഇസ്രാഈലിന്റെയും ഫലസ്തീന്റെയും ഭാവി. വെറുതെയല്ല അവര്‍ നെതന്യാഹുവിന് വോട്ടുചെയ്തത്. ഇന്ത്യയില്‍ ഹിന്ദുത്വവര്‍ഗീയതക്ക് സമാനമാണ് ഇസ്രാഈലിലെ ജൂതവംശീയത. വെട്ടിപ്പിടുത്തത്തിന്റെയും വംശീയതയുടെയും വലതുപക്ഷകാപാലികതയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും ബോബേറിന്റെയും കല്ലുകൊണ്ടുള്ള ചെറുത്തുനില്‍പിന്റെയും കരാര്‍ ലംഘനങ്ങളുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അനാഥരുടെയും ചരിത്രമാണ് കഴിഞ്ഞ നീണ്ട 52 വര്‍ഷത്തെ ഇസ്രാഈലും ഫലസ്തീനും. പാര്‍ലമെന്റില്‍ (നെസറ്റ് ) പത്തുപേരെപോലും ഫലസ്തീനികളെ തുല്യരായി കണക്കാക്കണമെന്ന് പറയാന്‍പോലും കിട്ടുന്നില്ല. പിന്നെങ്ങനെ ഈ ‘ഇസ്രാഈല്‍മോദിയെ-ട്രംപിനെ’ ലോകം തള്ളിപ്പറയും. ജനാധിപത്യം ജനഹിതംതന്നെ. അത് നന്മയുടേത് മാത്രമാവുമെന്ന് ശഠിക്കാനാകില്ലല്ലോ.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
News
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’
മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
-
Health3 days ago
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ
-
kerala3 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍
-
kerala1 day ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
kerala3 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ കുടുങ്ങി
-
GULF3 days ago
ഹജ്ജ് സേവനത്തില്‍ സജീവ സാന്നിധ്യമായി ‘ഐവ’ വളണ്ടിയർമാർ
-
kerala3 days ago
ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം, ബുധനാഴ്ച ദേശീയപണിമുടക്ക്; ജനങ്ങളെ എങ്ങനെ ബാധിക്കും?
-
kerala2 days ago
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം
-
film3 days ago
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്കി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍