Connect with us

india

അവധിയെടുക്കാത്ത രാഷ്ട്രീയക്കാരന്‍, ജേര്‍ണലിസ്റ്റ്… പ്രണബ് മുഖര്‍ജിയെ കുറിച്ച് അറിയേണ്ട 11 കാര്യങ്ങള്‍

വിവിധ അധികാര പദവികളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നേതാക്കള്‍ ഇല്ലെന്നു തന്നെ പറയാം.

Published

on

ഇന്ത്യന്‍ രാഷ്ട്രീയം കണ്ട അപൂര്‍വ്വം പ്രതിഭാശാലികളില്‍ ഒരാളാണ് പ്രണബ് കുമാര്‍ മുഖര്‍ജി. വിവിധ അധികാര പദവികളില്‍ പ്രണബിനെ പോലെ വ്യക്തിമുദ്ര പതിപ്പിച്ച നേതാക്കള്‍ അപൂര്‍വ്വമാണെന്നു തന്നെ പറയാം. പ്രണബിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 11 കാര്യങ്ങള്‍

1- നയതന്ത്രജ്ഞന്‍ എന്നതിന് പുറമേ, പ്രണബ് ഒരു പ്രൊഫസറായിരുന്നു എന്നത് മിക്കവര്‍ക്കും അറിയില്ല. 1963ല്‍ പശ്ചിമബംഗാളിലെ 24 സൗത്ത് പര്‍ഗാനയിലെ വിദ്യാനഗര്‍ കോളജിലാണ് ഇദ്ദേഹം അധ്യാപകനായി ജോലി ചെയ്തിരുന്നത്.

2- ബംഗാളി ന്യൂസ്‌പേപ്പര്‍ ദെഷെര്‍ ദാകില്‍ മാധ്യമപ്രവര്‍ത്തകനായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

3- 1969ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് പ്രണബിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. ആദ്യമായി പാര്‍ലമെന്റില്‍ എത്തിയത് രാജ്യസഭാംഗമായി

4- മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി പറയുന്നത് പ്രകാരം ദിവസം 18 മണിക്കൂര്‍ ജോലി ചെയ്തിരുന്നു അദ്ദേഹം. ജന്മനഗരമായ മിറാതിയിലേക്ക് ദുര്‍ഗാപൂജയ്ക്ക് വരുന്നത് ഒഴിച്ചാല്‍ അദ്ദേഹം ഔദ്യോഗിക ജോലിയില്‍ നിന്ന് അവധിയെടുത്തിരുന്നില്ല

5- ധനം, വാണിജ്യം, വിദേശം, സാമ്പത്തികം എന്നിങ്ങനെ സുപ്രധാനമായ നാലു മന്ത്രാലയങ്ങള്‍ കൈകാര്യം ചെയ്ത മറ്റൊരു കേന്ദ്രമന്ത്രിയില്ല.

6- 1984ല്‍ യൂറോ മണി മാഗസിന്റെ ലോകത്തെ ഏറ്റവും മികച്ച ധനമന്ത്രിയായി തെരഞ്ഞെടുത്തത് പ്രണബ് മുഖര്‍ജിയെ ആണ്. ഏഴ് ബജറ്റാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്.

7- ഇന്ദിരാഗാന്ധി മരിച്ച ശേഷം പ്രണബ് കോണ്‍ഗ്രസ് വിട്ട് രാഷ്ട്രീയ സമാജ് വാദി പാര്‍ട്ടി എന്ന പേരില്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ചിരുന്നു

8- നാല്‍പ്പതു വര്‍ഷമായി ഡയറി സൂക്ഷിക്കുന്നയാളാണ് പ്രണബ്. മരണത്തിനു ശേഷം അതു പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

9- ഉദാരവല്‍ക്കരണത്തിന് മുമ്പും ശേഷവും ധനമന്ത്രി പദത്തിലിരുന്ന അപൂര്‍വ്വതയും പ്രണബിനുണ്ട്

10- ഇന്ത്യയുടെ 13-ാമത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം അഫ്‌സല്‍ ഗുരു, അജ്മല്‍ കസബ് തുടങ്ങി ഏഴു പേരുടെ ദയാഹര്‍ജിയാണ് അദ്ദേഹം തള്ളിയത്.

11- രാഷ്ട്രപതിയായിരിക്കെ സെപ്തംബര്‍ അഞ്ചിലെ അധ്യാപക ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തും അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. ന്യൂഡല്‍ഹിയിലെ പ്രസിഡണ്ട് എസ്റ്റേറ്റിലെ സെക്കന്‍ഡറി സ്‌കൂളിയായിരുന്നു അദ്ദേഹം വീണ്ടും അദ്ധ്യാപകനായത്.

india

‘രാഷ്ട്രീയ നേട്ടത്തിനായി ബിജെപി രാജ്യത്ത് വിദ്വേഷം വളര്‍ത്തുകയാണ്’: സോണിയ ഗാന്ധി

എല്ലാവരുടെയും പുരോഗതിക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും താനും പോരാടുന്നത് സോണിയ ഗാന്ധി പറഞ്ഞു

Published

on

രാജ്യത്തെ ദുരിതപൂര്‍ണാമായ അന്തരീക്ഷത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമാണ് കാരണമെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാഷ്ട്രീയ നേട്ടത്തിനായി ബിജെപി രാജ്യത്ത് വിദ്വേഷം വളര്‍ത്തുകയാണെന്നും എന്തുവില കൊടുത്തും അധികാരം നേടുന്നതില്‍ മാത്രമാണ് മോദിയുടെയും ബി.ജെ.പിയുടെയും ശ്രദ്ധയെന്നും സോണിയ പ്രതികരിച്ചു.

ഇന്ന് രാജ്യത്തിന്റെ എല്ലാ കോണുകളിലും യുവാക്കള്‍ തൊഴിലില്ലായ്മ നേരിടുന്നു. സ്ത്രീകള്‍ അതിക്രമങ്ങള്‍ നേരിടുന്നു. ദലിതര്‍, ആദിവാസികള്‍, പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ ഭയാനകമായ വിവേചനം നേരിടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമാണ് ഈ അന്തരീക്ഷത്തിന് കാരണം. രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി രാജ്യത്ത് വിദ്വേഷം വളര്‍ത്തുകയാണെന്നും സോണിയ ഗാന്ധി ആരോപിച്ചു.

എല്ലാവരുടെയും പുരോഗതിക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും താനും പോരാടുന്നത്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസും ഇന്‍ഡ്യ സഖ്യവും പ്രതിജ്ഞാബദ്ധമാണ്. എല്ലാവരുടെയും പുരോഗതിക്കും രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനുമായി കോണ്‍ഗ്രസ് പാര്‍ട്ടി എല്ലായ്‌പ്പോഴും പോരാടിയിട്ടുണ്ടെന്നും നല്ലൊരു ഭാവിക്കായി കോണ്‍ഗ്രസിന് വോട്ട് ചെയ്യൂവെന്നും സോണിയ ഗാന്ധി പറഞ്ഞു.

രാജ്യത്തെ ഒരുമയോടെ നിലനിര്‍ത്തുന്നതിനും പാവപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കും കരുത്ത് പകരുന്നതിനും കൂടിയാണ് കോണ്‍ഗ്രസ് പ്രകടനപത്രികയായ ന്യായപത്രവും ലക്ഷ്യമിടുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

india

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ 50 ശതമാനമെന്ന സംവരണ പരിധി എടുത്തുകളയും;രാഹുല്‍ ഗാന്ധി

അധികരത്തിലെത്തിയാല്‍ വിവിധ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഗണിച്ച് സംവരണം വര്‍ധിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Published

on

ഭോപ്പാല്‍:ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പരമാവധി സംവരണം 50 ശതമാനമെന്ന പരിധി എടുത്തുകളയുമെന്ന് രാഹുല്‍ ഗാന്ധി.പാവപ്പെട്ട ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാനുളള പോരാട്ടമാണ്.അധികരത്തിലെത്തിയാല്‍ വിവിധ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഗണിച്ച് സംവരണം വര്‍ധിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിലെ ഗോത്രവര്‍ഗ മേഖലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസി യുവാവിന്റെ മുഖത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ മൂത്രമൊഴിച്ച സംഭവം രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു. മോദിജി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമ്പോള്‍ എന്തുകൊണ്ടാണ് താങ്കളുടെ ആളുകള്‍ ഗോത്രവര്‍ഗക്കാരുടെ മുഖത്ത് മൂത്രമൊഴിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്ന് രാഹുല്‍ പറഞ്ഞു. ഭരണഘടനയെയും സംവരണത്തിന്റെ നേട്ടങ്ങളെയും ഇല്ലാതാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

400 സീറ്റ് എന്ന സ്വപ്നം മറന്നുകളയുന്നതാണ് ബി.ജെ.പിക്ക് നല്ലതെന്ന് രാഹുല്‍ പറഞ്ഞു. 150 സീറ്റ് പോലും അവര്‍ക്ക് കിട്ടില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ഏര്‍പ്പെടുത്തും, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

Continue Reading

india

‘മുസ്‌ലിംകൾ സംവരണത്തിന് അർഹരല്ലേ?’; ബി.ജെ.പി ഭരണഘടനയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് ലാലു

ഭരണഘടന പറയുന്ന സംവരണത്തിന് ബി.ജെ.പി എതിരാണ്. അതുകൊണ്ട് രണ്ടും ഇല്ലാതാക്കാനാണ് അവരുടെ നീക്കമെന്ന് ലാലു പറഞ്ഞു.

Published

on

സംവരണ ആനുകൂല്യങ്ങൾ മുസ്‌ലിംകൾക്ക് കൂടി ലഭ്യമാക്കണമെന്ന് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ഭരണഘടനയെയും ജനാധിപത്യത്തെയും ഇല്ലാതാക്കാനാണ് ഭരണകക്ഷിയായ ബി.ജെ.പി ശ്രമിക്കുന്നതെന്നും ലാലു ആരോപിച്ചു. ഭരണഘടന പറയുന്ന സംവരണത്തിന് ബി.ജെ.പി എതിരാണ്. അതുകൊണ്ട് രണ്ടും ഇല്ലാതാക്കാനാണ് അവരുടെ നീക്കമെന്ന് ലാലു പറഞ്ഞു.

ആരോഗ്യപ്രശ്‌നങ്ങൾ മൂലം ഏറെനാളായി ലാലു വീട്ടിൽ വിശ്രമത്തിലാണ്. ഭാര്യ റാബ്‌റി ദേവി എം.എൽ.സിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് എത്തിയപ്പോഴാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ഈ വർഷം ആദ്യത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ 11 പേർ എം.എൽ.സിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇത്തവണ 400 സീറ്റ് നേടുമെന്ന മോദിയുടെ അവകാശവാദത്തെ ലാലു പരിഹസിച്ചു. ഇത്തവണ അവർക്ക് പുറത്തുപോകേണ്ടിവരുമെന്നും തെരഞ്ഞെടുപ്പ് ഫലം ഇൻഡ്യാ സഖ്യത്തിന് അനുകൂലമാകുമെന്നും ലാലു പറഞ്ഞു. ജംഗിൾ രാജ് പോലുള്ള ആരോപണങ്ങൾ ഉയർത്തി ഭയപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Continue Reading

Trending