Connect with us

india

ഗെയിം ഓവര്‍!

ഇന്ത്യന്‍ യുവതയ്ക്കിടയില്‍ ഇത്രയേറെ ജനപ്രീതി പിടിച്ചുപറ്റിയ മറ്റൊരു ഗെയിമിങ് ആപ്ലിക്കേഷനില്ല എന്നുവേണം പറയാന്‍

Published

on

ടിക്ക് ടോക്കിന് പിന്നാലെ ഇന്ത്യക്കാര്‍ക്കിടയില്‍ ഏറെ ജനപ്രീതിയാര്‍ജിച്ച മറ്റൊരു ആപ്ലിക്കേഷന്‍ കൂടി നിരോധിച്ചിരിക്കുന്നു.പലതവണ വിവാദങ്ങളില്‍ പെട്ട പബ്ജി അതിനെ അതിജീവിച്ചാണ് രാജ്യത്തെ ഒന്നാം നമ്പര്‍ മൊബൈല്‍ ഗെയിമായി മാറിയത്.പബ്ജിയോടെ ഏറെ ഇഷ്ടംപുലര്‍ത്തുന്ന രാജ്യത്തെ ഗെയിം ആരാധകര്‍ക്ക് ഏറെ നിരാശ നല്‍കുന്നതാണ് നിരോധനം.

ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോളിന്റെ സഹോദരസ്ഥാപനമായ പബ്ജി കോര്‍പറേഷനാണ് പിസി, എക്‌സ്‌ബോക്‌സ്, പ്ലേസ്‌റ്റേഷന്‍, മൊബൈല്‍ എന്നിവയില്‍ ഈ ഗെയിം ലഭ്യമാണ്. ബ്രെന്‍ഡെന്‍ ഗ്രീനി നിര്‍മിച്ച ഈ ഗെയിം 2017 ലാണ് പുറത്തിറക്കിയത്.

ബാറ്റില്‍ റൊയേല്‍ വിഭാഗത്തില്‍ പെടുന്ന ഗെയിമാണ് പബ്ജി. അതിജീവനമാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഗെയിമില്‍ പരസ്പരം യുദ്ധം ചെയ്ത് അവസാനം വരെ അതിജീവിക്കുന്നവര്‍ക്കാണ് വിജയം. ‘ചിക്കന്‍ ഡിന്നര്‍’ എന്ന പേരിലാണ് ഈ നേട്ടം അറിയപ്പെടുന്നത്. നൂറ് പേരാണ് ഒരു ഗെയിമില്‍ കളിക്കുക. ആളൊഴിഞ്ഞ വിവിധ ദ്വീപുകളിലാണ് കളിനടക്കുന്നത്. യഥാര്‍ത്ഥ ചുറ്റുപാടുകള്‍ക്ക് സമാനമായ വിധത്തില്‍ കെട്ടിടങ്ങളും കാടും മലകളും മഞ്ഞും മഴയും ഇരുട്ടും ആയുധങ്ങളും വാഹനങ്ങളുമെല്ലാം ഈ ഗെയിമിലുണ്ട്.

പിസി പതിപ്പില്‍ ഗെയിം വലിയ വിജയം നേടിയതോടെയാണ് ചൈനീസ് കമ്പനിയായ ടെന്‍സെന്റ് രംഗപ്രവേശം ചെയ്യുന്നത്. ചൈനീസ് വിപണിയിലേക്ക് പബ്ജിയെ എത്തിക്കുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി ടെന്‍സെന്റ് പബ്ജിയില്‍ വലിയൊരു നിക്ഷേപവും നടത്തി. അങ്ങനെയാണ് ചൈനയിലും ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമെല്ലാം പബ്ജി എത്തുന്നത്.

ഇന്ത്യന്‍ യുവതയ്ക്കിടയില്‍ ഇത്രയേറെ ജനപ്രീതി പിടിച്ചുപറ്റിയ മറ്റൊരു ഗെയിമിങ് ആപ്ലിക്കേഷനില്ല എന്നുവേണം പറയാന്‍. പാശ്ചാത്യ രാജ്യങ്ങളില്‍ വീഡിയോ ഗെയിം ഭ്രമം ഏറെ കാലമായി നിലനില്‍ക്കുന്നതാണെങ്കിലും ഇന്ത്യയില്‍ അതിന്റെ യഥാര്‍ത്ഥ രൂപം പ്രത്യക്ഷപ്പെട്ടത് പബ്ജി മൊബൈലിന്റെ വരവോടെയാണ്. അടിസ്ഥാന വിലയില്‍ വിപണിയില്‍ ലഭ്യമായ ആന്‍ഡ്രോയിഡ് ഫോണുകളില്‍ പബ്ജി മൊബൈല്‍ എത്തിയതോടെ ഏത് സാധാരണക്കാരനും അതി സാങ്കേതികതയിലൂന്നിയ ഈ വീഡിയോ ഗെയിമിന്റെ ഭാഗമാവുകയായിരുന്നു.

കളിക്കാരെ മുഷിപ്പിക്കാതെ കൃത്യമായ ഇടവേളകളില്‍ പുതുമകള്‍ അവതരിപ്പിച്ചുകൊണ്ടിരുന്നതും പബ്ജി ഗെയിമിന്റെ ജനപ്രീതി നിലനിര്‍ത്തുന്നതില്‍ പ്രധാന കാരണമായി. അടുത്തിടെ അവതരിപ്പിച്ച ആന്‍ഷ്യന്റ് സീക്രട്ട് മോഡ് ഇന്ത്യയില്‍ വലിയ വിജയമായിരുന്നു. ഗ്രാഫിക്‌സിലും സാങ്കേതിക വിദ്യയിലും ഏറെ മികവ് പുലര്‍ത്തിയിരുന്നു പബ്ജി മൊബൈല്‍.

മുന്‍പും വിമര്‍ശന വിധേയമായ ആപ്ലിക്കേഷനാണ് പബ്ജി മൊബൈല്‍. കൗമാരക്കാര്‍ക്കിടയില്‍ വലിയ രീതിയിലുള്ള ആസക്തി പബ്ജി ഗെയിം സൃഷ്ടിക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള കോളേജുകളും സര്‍വകലാശാലകളും പബ്ജിയ്ക്ക് നേരത്തെ തന്നെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ വിവര സുരക്ഷയും കൈകാര്യം ചെയ്യുന്ന രീതിയുമാണ് രാജ്യവ്യാപകമായ നിരോധനത്തിലേക്ക് പബ്ജിയെ നയിച്ചത്. നേരത്തെ ടിക് ടോക്ക് ഉള്‍പ്പടെയുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കപ്പെട്ടപ്പോള്‍ പബ്ജിയുടെ പേരും ഉയര്‍ന്നു കേട്ടിരുന്നു. പബ്ജിയും നിരോധിക്കപ്പെടുമെന്ന് റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ദക്ഷിണ കൊറിയന്‍ സൃഷ്ടിയാണെങ്കിലും ചൈനീസ് കമ്പനിയായ ടെന്‍സെന്റിന്റെ നിക്ഷേപം പബ്ജിയുടെ നിരോധനത്തിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

india

കിഷോരിലാല്‍ ശർമ്മ മികച്ച സ്ഥാനാർത്ഥി: പ്രിയങ്കാ ഗാന്ധി

അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വം തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന്കിഷോരി ലാല്‍ ശര്‍മ്മയും പ്രതികരിച്ചു. രാജീവ് ഗാന്ധിക്കൊപ്പം പ്രവര്‍ത്തനം ആരംഭിച്ച താന്‍ അമേഠിയില്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.

Published

on

അമേഠിയില്‍ കെ.എല്‍. ശര്‍മ്മയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കെ.എല്‍. ശര്‍മ്മ അമേഠിയില്‍ മികച്ച സ്ഥാനാര്‍ത്ഥിയാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. മണ്ഡലത്തില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യം അദേഹത്തിനുണ്ട്. അമേഠിയിലെ എല്ലാ മേഖലകളെക്കുറിച്ചും അറിയുന്ന വ്യക്തിയാണ് ശര്‍മ്മയെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വം തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന്കിഷോരി ലാല്‍ ശര്‍മ്മയും പ്രതികരിച്ചു. രാജീവ് ഗാന്ധിക്കൊപ്പം പ്രവര്‍ത്തനം ആരംഭിച്ച താന്‍ അമേഠിയില്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.

സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ളവരോട് കടപ്പാടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താന്‍ അമേഠിയില്‍ വിജയിക്കുമെന്നും എതിരാളികളെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

india

കടലേറ്റത്തിനും വലിയ തിരകള്‍ക്കും സാധ്യത ; ജാഗ്രതാനിര്‍ദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ പുലർച്ചെ 02.30 മുതൽ മറ്റന്നാൾ രാത്രി 11.30 വരെ അതി തീവ്ര തിരമാലകൾ ഉണ്ടായേക്കും. 

Published

on

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ പുലർച്ചെ 02.30 മുതൽ മറ്റന്നാൾ രാത്രി 11.30 വരെ അതി തീവ്ര തിരമാലകൾ ഉണ്ടായേക്കും.

ഇതു കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. ഇന്ന് രാത്രി 10 മണി മുതൽ എല്ലാ ബീച്ചുകളിൽ നിന്നും ആളുകളെ ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.

Continue Reading

india

രാഹുല്‍, ആശംസകള്‍…നിങ്ങളുടെ ആശയങ്ങള്‍ വൈകാതെ രാജ്യത്തുടനീളം മാറ്റൊലിക്കൊള്ളും -ഡി.കെ. ശിവകുമാര്‍

ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തെ അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ രാഹുലിന്റെ ആശയങ്ങള്‍ വൈകാതെ രാജ്യത്തുടനീളം പ്രതിധ്വനിക്കുമെന്ന് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ ഡി.കെ. ചൂണ്ടിക്കാട്ടി.

Published

on

യു.പിയിലെ റായ്ബറേലി പാര്‍ലമെന്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രാഹുല്‍ ഗാന്ധിക്ക് ആശംസ നേര്‍ന്ന് പാര്‍ട്ടി നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാര്‍. ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തെ അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ രാഹുലിന്റെ ആശയങ്ങള്‍ വൈകാതെ രാജ്യത്തുടനീളം പ്രതിധ്വനിക്കുമെന്ന് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ ഡി.കെ. ചൂണ്ടിക്കാട്ടി.

കുറിപ്പിന്റെ പൂര്‍ണരൂപം

റായ്ബറേലിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ടതിന് രാഹുല്‍ ഗാന്ധിക്ക് എന്റെ ആശംസകള്‍. സോണിയ ഗാന്ധി പാര്‍ലമെന്റംഗമായിരുന്ന കാലത്ത് എന്നും നീതിയെയും പ്രത്യാശയെയും പ്രതിനിധാനം ചെയ്ത മണ്ഡലമായിരുന്നു റായ്ബറേലി.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാരത് ജോഡോ യാത്രയിലൂടെ നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന അനീതികള്‍ നിങ്ങള്‍ ശക്തമായി ഉന്നയിച്ചു. രാജ്യത്ത് ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നിങ്ങള്‍ അത്രയേറെ ആഗ്രഹിച്ചു. അത് വൈകാതെ രാജ്യത്തുടനീളം മാറ്റൊലിക്കൊള്ളുമെന്നും ഇന്ത്യയുടെ മഹത്തായ പുതിയ ഭാവിയുടെ ഭാഗമാവുകയും ചെയ്യുമെന്ന് എനിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്’.

ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചത്. കഴിഞ്ഞ തവണ രാഹുല്‍ മത്സരിച്ച അമേഠിയില്‍ ഇത്തവണ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാല്‍ ശര്‍മ സ്ഥാനാര്‍ഥിയാകും. രണ്ട് മണ്ഡലങ്ങളിലേക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയായ മെയ് മൂന്നിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

1952 മുതല്‍ ഗാന്ധി കുടുംബത്തെ തുണച്ച പാരമ്പര്യമാണ് റായ്ബറേലി മണ്ഡലത്തിനുള്ളത്. 2019ലെ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് വിജയിച്ച ഏക ലോക്സഭാ സീറ്റാണ് റായ്ബറേലി. പാര്‍ട്ടി അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ റായ്ബറേലിയെ പ്രതിനിധാനം ചെയ്തിരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് റായ്ബറേലിയില്‍ മത്സരിക്കുന്നതില്‍നിന്നും സോണിയ പിന്മാറിയത്.

 

Continue Reading

Trending