Connect with us

Culture

കോവിഡിനിടെ നീറ്റ് നടത്തുന്നതിനെതിരെ ആഞ്ഞടിച്ച് സൂര്യ; താരത്തിനെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി ജഡ്ജ്

കോടതിയുടെ വിശ്വാസ്യതയെയും ജഡ്ജിമാരുടെ ആത്മാർത്ഥതയെയും ചോദ്യം ചെയ്യുന്നതാണെന്നും പൊതുജനങ്ങൾക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇത് ഇടയാക്കുമെന്നും ജസ്റ്റിസ് എസ്.എം സുബ്രമണ്യം

Published

on

കോവിഡ് ഭീതി നിലനിൽക്കുന്നതിനിടയിൽ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച തമിഴ് ചലച്ചിത്ര താരം സൂര്യക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ജഡ്ജ്. അടിസ്ഥാനവർഗത്തിന്റെ അവസ്ഥ മനസ്സിലാക്കാതെ നീറ്റുമായി മുന്നോട്ടു പോകുന്ന അധികൃതർക്കെതിരെ സൂര്യ ട്വിറ്ററിൽ നടത്തിയ രൂക്ഷമായ പരാമർശമാണ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്.എം സുബ്രമണ്യത്തെ ചൊടിപ്പിച്ചത്. സൂര്യയുടെ ഒരുപേജ് നീണ്ട പ്രസ്താവനയിൽ നിയമസംവിധാനത്തെയും ജഡ്ജിമാരെയും അവഹേളിക്കുന്ന ഭാഗങ്ങളുണ്ടെന്നും താരത്തിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും വ്യക്തമാക്കി എസ്.എം സുബ്രമണ്യം, ചീഫ് ജസ്റ്റിസ് എ.പി സാഹിക്ക് കത്തയച്ചു.

ഇന്നലെ നീറ്റ് പരീക്ഷയുടെ സമ്മർദത്തിൽ മൂന്ന് വിദ്യാർത്ഥികൾ ജീവനൊടുക്കിയതിനു പിന്നാലെയാണ് സൂര്യ ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. തമിഴ് ഭാഷയിൽ ടൈപ്പ് ചെയ്തു തയ്യാറാക്കിയ സന്ദേശത്തിൽ കോവിഡ് മഹാമാരിക്കിടെ നീറ്റ് നടത്താനുള്ള അധികൃതരുടെ തീരുമാനത്തെ ചോദ്യം ചെയ്തു. ‘എന്റെ ഹൃദയം ആ മൂന്ന് കുടുംബങ്ങൾക്കൊപ്പം’ എന്ന തലക്കെട്ടോടെയാണ് സൂര്യയുടെ കുറിപ്പ്.

‘കോവിഡ് മഹാമാരി നിലനിൽക്കുമ്പോൾ വിദ്യാർത്ഥികൾ തങ്ങളുടെ യോഗ്യത തെളിയിക്കാൻ പരീക്ഷയെഴുതേണ്ടി വരുന്നുവെന്നത് വേദനാജനകമാണ്. എല്ലാവർക്കം തുല്യ അവസരങ്ങൾ ഉറപ്പാക്കേണ്ട സർക്കാർ വിവേചനം സൃഷ്ടിക്കുന്ന നിയമമാണ് കൊണ്ടുവന്നിരിക്കുന്നത്. ഈ നിയമങ്ങൾ ഉണ്ടാക്കിയ ആളുകൾക്ക് രാജ്യത്തെ പാവപ്പെട്ടവരുടെയും പാർശ്വവൽകൃതരായ ജനങ്ങളുടെയും അടിസ്ഥാന യാഥാർത്ഥ്യം അറിയില്ല.’ – സൂര്യ കുറിപ്പിൽ പറയുന്നു.

‘കൊറോണ വൈറസ് കാരണം കോടതികൾ വീഡിയോ കോൺഫറൻസ് വഴിയാണ് വിധിന്യായം പറയുന്നത്. എന്നിട്ടും കോടതികൾ വിദ്യാർത്ഥികളോട് പേടിയില്ലാതെ പോയി പരീക്ഷയെഴുതാൻ ആവശ്യപ്പെടുന്നു.’ – സൂര്യ പറയുന്നു. ഈ പരാമർശത്തിനെതിരെയാണ് ഹൈക്കോടതി ജഡ്ജ് രംഗത്തുവന്നത്. ഇത് കോടതിയുടെ വിശ്വാസ്യതയെയും ജഡ്ജിമാരുടെ ആത്മാർത്ഥതയെയും ചോദ്യം ചെയ്യുന്നതാണെന്നും പൊതുജനങ്ങൾക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇത് ഇടയാക്കുമെന്നും എസ്.എം സുബ്രമണ്യം ചീഫ് ജസ്റ്റിസിനയച്ച കത്തിൽ പറയുന്നു. തമിഴ്‌നാട്ടിലെ അഭിഭാഷകരുടെ കൂട്ടായ്മയും സൂര്യയുടെ നിലപാടിനെ വിമർശിച്ചു.

അതിനിടെ, സൂര്യക്കെതിരെ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ആറ് ജഡ്ജിമാർ രംഗത്തുവന്നു. സൂര്യയുടെ പരാമർശം അനവസരത്തിലുള്ളതാണെങ്കിലും അത്തരം പ്രതികരണം നടത്താൻ താരത്തിന് അവകാശമുണ്ടെന്നും റിട്ട. ജഡ്ജിമാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞുു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending