Connect with us

More

‘കുറഞ്ഞ വിലയില്‍ മികച്ച സ്മാര്‍ട്ട്‌ഫോണ്‍’; ഞെട്ടിക്കാനൊരുങ്ങി ജിയോ

കുറഞ്ഞ വിലയില്‍ മികച്ച സ്മാര്‍ട്ടഫോണ്‍ കിട്ടിയാല്‍ വാങ്ങാന്‍ കാത്തിരിക്കുന്നവരാണ് ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ എന്ന് മുകേഷ് അംബാനി മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു

Published

on

റിലയന്‍സ് ജിയോ ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വില്‍പ്പന രംഗത്തും വിപ്ലവം സൃഷ്ടിച്ചേക്കും. ഹാന്‍ഡ്‌സെറ്റ് നിര്‍മാണം തുടങ്ങാനായി അവര്‍ യുണൈറ്റ്ഡ് ടെലി ലിങ്ക്‌സ് എന്ന പ്രാദേശിക കമ്പനിയെ ഏറ്റെടുക്കുകയോ, ആ കമ്പനിയുമായി ധാരണയിലെത്തുകയോ ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജിയോയുടെ പുതിയ പങ്കാളിയായ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഉപയോഗിച്ചായിരിക്കും ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മിക്കുക. കുറഞ്ഞ വിലയില്‍ മികച്ച സ്മാര്‍ട്ടഫോണ്‍ കിട്ടിയാല്‍ വാങ്ങാന്‍ കാത്തിരിക്കുന്നവരാണ് ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ എന്ന് മുകേഷ് അംബാനി മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു.

ഹാന്‍ഡ്‌സെറ്റുകളും ഡേറ്റയും കോളും എസ്എംഎസും, ഇതര സേവനങ്ങളും അടക്കമുള്ളതെല്ലാം തങ്ങളുടെ കമ്പനിയില്‍ നിന്നു തന്നെ നല്‍കി ഉപയോക്താവിനെ അതില്‍ തളച്ചിടാനുള്ള ശ്രമമാണ് ജിയോ മുന്നോട്ട് വെക്കുന്നതെന്ന് പറയപ്പെടുന്നു. വില കുറഞ്ഞ 4ജി സ്മാര്‍ട് ഫോണുകളായിരിക്കാം ആദ്യം നിര്‍മിക്കുക.
ഇതിലൂടെ ഇപ്പോഴും, 2ജി, 3ജി ഫോണുകള്‍ ഉപയോഗിക്കുന്നവരെ ആകര്‍ഷിക്കാമെന്ന പദ്ധതിയാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നു പറയുന്നു. ഹാന്‍ഡ്‌സെറ്റ് വില്‍പ്പനയും ധാരാളം പണം വാരാവുന്ന മേഖലയാണെന്നാണ് പറയുന്നത്. 2023ല്‍ തങ്ങള്‍ക്ക് 500 ദശലക്ഷം ഉപയോക്താക്കള്‍ കിട്ടണമെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ നീങ്ങുന്നതെന്ന് നേരത്തെ അംബാനി വെളിപ്പെടുത്തിയിരുന്നു. ആദ്യം 4ജിയും തുടര്‍ന്ന് വളരെ വില കുറഞ്ഞ 5ജി ഹാന്‍ഡ്‌സെറ്റുകളും ഇറക്കാനായിരിക്കും അംബാനിയുടെ ലക്ഷ്യം.

നേരത്തെയും ഹാന്‍ഡ്‌സെറ്റുകള്‍ക്കൊപ്പം ഡേറ്റാ, കോള്‍, എസ്എംഎസ് പാക്കുകള്‍ നല്‍കുന്ന രീതി ജിയോ നടത്തിയിട്ടുണ്ട്. പുതിയ നീക്കം ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടിയായേക്കുമെന്ന് ഉറപ്പാണ്.

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending