Connect with us

kerala

ഇത് മാധ്യമപ്രവര്‍ത്തനമല്ല, തോന്ന്യാസം; ചന്ദ്രികയുടെ പേരില്‍ വ്യാജവാര്‍ത്ത പടച്ച് കൈരളി

മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ എം സ്വരാജ് വരെയുള്ളവര്‍ മാധ്യമപ്രവര്‍ത്തകരെ ധാര്‍മികത പഠിപ്പിക്കുന്ന തിരക്കില്‍ സ്വന്തം ചാനലിലും മുഖപത്രത്തിലും നടക്കുന്ന അധാര്‍മ്മിക പ്രവണതകള്‍ കാണാതെ പോകുന്നു എന്നതാണ് ഏറെ ദൗര്‍ഭാഗ്യകരം.

Published

on

കോഴിക്കോട്: ചന്ദ്രികയുടെ പേരില്‍ വ്യാജവാര്‍ത്ത പടച്ച് സ്വയം പരിഹാസ്യരായി കൈരളി. ചന്ദ്രിക ഓണ്‍ലൈനിലെ ടെക് വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ഐഫോണ്‍ സംബന്ധിച്ച വാര്‍ത്തയാണ് വളച്ചൊടിച്ച് കൈരളി സ്വന്തം രാഷ്ട്രീയ താത്പര്യത്തിനായി ഉപയോഗിച്ചത്. വാര്‍ത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ട്രോളുന്നതാണ് എന്നാണ് കൈരളി ആരോപിച്ചത്. യഥാര്‍ത്ഥത്തില്‍ മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രധാന ന്യൂസ് വെബ്സൈറ്റുകളിലെല്ലാം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാര്‍ത്തയായിരുന്നു അത്. വരുംതലമുറ ഫോണായ ഐ ഫോണ്‍ 12 സീരീസ് ആപ്പിള്‍ ലോഞ്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു വാര്‍ത്ത.

ഒരു കക്ഷി രാഷ്ട്രീയത്തെ കുറിച്ചും പരാമര്‍ശിക്കാത്ത, തീര്‍ത്തും നിരുപദ്രവകരമായ വാര്‍ത്ത ഉപയോഗിച്ച് പ്രതിപക്ഷ നേതാവിനെയും മുസ്ലിംലീഗിനെയും കൂട്ടിക്കെട്ടി വ്യാജവാര്‍ത്ത പടക്കുകയായിരുന്നു കൈരളി. ഐഫോണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പറയുന്ന വാര്‍ത്തയെ കൈരളി റിപ്പോര്‍ട്ടര്‍ സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ദുര്‍വ്യാഖ്യാനിക്കുകയായിരുന്നു. ചാനലിന്റെ രാഷ്ട്രീയ വിഷയ ദാരിദ്ര്യം തുറന്നു കാട്ടുന്നതു കൂടിയായി ഈ വാര്‍ത്ത.

ഐഫോണ്‍ വിവാദത്തില്‍ ലീഗ് നേതാക്കളാരും ചെന്നിത്തലയെ പിന്തുണക്കാനെത്തിയില്ല എന്നാണ് വാര്‍ത്ത ആരോപിക്കുന്നത്. ചന്ദ്രികയിലെ വാര്‍ത്തകള്‍ തിരഞ്ഞ് അത് സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് വളച്ചൊടിച്ച റിപ്പോര്‍ട്ടര്‍, ഐഫോണ്‍ വിവാദത്തില്‍ സ്വന്തം പാര്‍ട്ടി നിലപാട് നോക്കാന്‍ മറന്നുപോയി എന്നതാണ് ഏറെ കൗതുകകരമായത്. ചെന്നിത്തലക്കെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്ന കാരണത്താല്‍ അത് രാഷ്ട്രീയ ആയുധമാക്കേണ്ടതില്ല എന്നാണ് സിപിഎം നേതൃത്വം തീരുമാനിച്ചിരുന്നത്.

ചെന്നിത്തല ഐഫോണ്‍ വാങ്ങിയതിന്റെ തെളിവുകള്‍ കൈരളി പുറത്തുവിട്ടിരുന്നു എന്നാണ് കൈരളി വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍ ആരെങ്കിലും വിളിച്ചുപറയുന്നതെല്ലാം ഏറ്റെടുക്കുന്നവരല്ല സിപിഎം നേതാക്കള്‍ എന്നാണ് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. രാത്രി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത സിപിഎം നേതാക്കളെല്ലാം കോടിയേരിയുടെ വാക്കുകള്‍ തന്നെയാണ് ആവര്‍ത്തിച്ചത്. പാര്‍ട്ടി ചാനലായ കൈരളി പുറത്തുവിട്ടു എന്ന് അവകാശപ്പെടുന്ന തെളിവുകള്‍ സിപിഎം നേതാക്കള്‍ക്ക് പോലും വിശ്വാസമില്ലെന്നാണ് അവര്‍ പരസ്യമായി പറയുന്നത്.

വ്യാജ വാര്‍ത്ത പടച്ചുണ്ടാക്കുന്ന കൈരളിയുടെ ധാര്‍മികതയും ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ എം സ്വരാജ് വരെയുള്ളവര്‍ മാധ്യമപ്രവര്‍ത്തകരെ ധാര്‍മികത പഠിപ്പിക്കുന്ന തിരക്കില്‍ സ്വന്തം ചാനലിലും മുഖപത്രത്തിലും നടക്കുന്ന അധാര്‍മ്മിക പ്രവണതകള്‍ കാണാതെ പോകുന്നു എന്നതാണ് ഏറെ ദൗര്‍ഭാഗ്യകരം. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് ഐഫോണ്‍ സംബന്ധിച്ച കൈരളിയുടെ വാര്‍ത്ത. ഒരു ടെക് വാര്‍ത്തയെ കൈരളി എങ്ങനെ സ്വന്തം രാഷ്ട്രീയ താല്‍പര്യത്തിന് ഉപയോഗിച്ചു എന്നു പരിശോധിച്ചാല്‍ മാധ്യമധാര്‍മ്മികതയെ കുറിച്ചുള്ള പഠനക്ലാസ് സിപിഎം ആരംഭിക്കേണ്ടത് എവിടെ നിന്നാണെന്ന് വ്യക്തമാവും.

kerala

വിദ്യാഭ്യാസ വകുപ്പിൻ്റെ കെടുകാര്യസ്ഥത; താക്കീതായി എം.എസ്.എഫ് ഡി.ഡി.ഇ ഓഫീസ് ഉപരോധം

സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, ഒമ്പത് ക്ലാസിലെ പാഠപുസ്തകങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

Published

on

മലപ്പുറം: വിദ്യാഭാസ മേഖലയിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ച് വിദ്യാർത്ഥികൾക്ക് മൂല്യവത്തായ വിദ്യാഭ്യാസം സർക്കാർ നിഷേധിക്കുകയാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് പറഞ്ഞു. സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, ഒമ്പത് ക്ലാസിലെ പാഠപുസ്തകങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

വിദ്യാഭാസ മേഖലയിൽ സർക്കാരിൻ്റെ കെടുകാര്യസ്ഥതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യൂണിഫോം വിതരണത്തിലെ അശാസ്ത്രീയതയും പാഠപുസ്തകങ്ങളിലെ വ്യാപക പിഴവുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങേയറ്റം സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും ജാഗ്രതയോടെയും സമീപിക്കേണ്ട വിദ്യാഭ്യാസ വകുപ്പ് കേരളത്തിൽ ഇന്ന് നാഥനില്ല കളരിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ് അദ്ധ്യക്ഷത വഹിച്ചു.

എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഖിൽ കുമാർ ആനക്കയം, ജില്ലാ ട്രഷറർ കെ.എൻ.ഹക്കീം തങ്ങൾ, ജില്ലാ ഭാരവാഹികളായ കെ.എം.ഇസ്മായിൽ, ടി.പി.നബീൽ, സി.പി.ഹാരിസ്, ഫർഹാൻ ബിയ്യം, ഇക്റ സംസ്ഥാന കൺവീനർ ഡോ: ഫായിസ് അറക്കൽ, എം.ശാക്കിർ, അഡ്വ: ജസീൽ പറമ്പൻ, റഹീസ് ആലുങ്ങൽ, അറഫ ഉനൈസ്, റിള പാണക്കാട്, മുസ്‌ലിയ മങ്കട എന്നിവർ നേതൃത്വം നൽകി.

Continue Reading

EDUCATION

ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ 3; ആഘോഷമാക്കി മഞ്ചേരി

ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

Published

on

മഞ്ചേരി: ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്നിന് ഗംഭീര വരവേല്‍പ്പ്. ഇന്ന് രാവിലെ 10 മണിയോടെ മഞ്ചേരി വി.പി ഹാളില്‍ വെച്ചാണ് പരിപാടിക്ക് വേദി ഒരുങ്ങിയത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സോഷ്യല്‍ മീഡിയ ഗായകന്‍ ഹനാന്‍ ഷായാണ് അതിഥിയായി എത്തുന്നത്.

എസ്.എസ്.എല്‍.സി, പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും തുടര്‍ പഠനത്തിനായുള്ള അനന്ത സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ചന്ദ്രിക എജ്യൂക്കേഷന്‍ എക്‌സ്‌പോ തുടങ്ങിയത്. സീസണ്‍ മൂന്നിന്റെ നിറവില്‍ എത്തി നില്‍ക്കുമ്പോഴും ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് പരിപാടില്‍ പങ്കെടുത്തത്.

Continue Reading

kerala

കണ്ണൂരില്‍ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം

പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്.

Published

on

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം. ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം. പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്. സ്മാരകം ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.

ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനമുണ്ടായി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ ആദ്യം സ്‌ഫോടനത്തില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് സിപിഎം നേതാക്കള്‍ പറയും. തൊട്ടടുത്ത വര്‍ഷം അവരെ രക്തസാക്ഷിപ്പട്ടികയില്‍ ചേര്‍ക്കും. പിന്നീട് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുകയും രക്തസാക്ഷി മന്ദിരം ഒരുക്കുകയും ചെയ്യുന്നതാണ് സിപിഎമ്മിന്റെ പതിവ്.

കൊളവല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രോട്ട് കുന്നിന്‍മുകളിലെ ആളൊഴിഞ്ഞ പറമ്പില്‍ ബോംബ് നിര്‍മ്മാണത്തിനിടെ 2015 ജൂണ്‍ 6നാണ് സ്‌ഫോടനമുണ്ടായത്. സിപിഎം പ്രവര്‍ത്തകരായ ഷൈജു, സുബീഷ് എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നുമാണ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

എന്നാല്‍ സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞപ്പോഴും അന്ന് ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനായിരുന്നു. അത് ഏറെ വിമര്‍ശനത്തിന് ഇടയാക്കി. ഇരുവരെയും ഈസ്റ്റ് ചെറ്റക്കണ്ടി എകെജി നഗറിലെ പാര്‍ട്ടി വക ഭൂമിയിലാണ് സംസ്‌കരിച്ചത്.

2016 ഫെബ്രുവരിയില്‍ സിപിഎം നേതൃത്വത്തില്‍ ഇരുവര്‍ക്കും സ്മാരകം നിര്‍മിക്കാന്‍ ധനസമാഹരണം നടത്തി. ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ച സുബീഷിനെയും ഷൈജുവിനെയും രക്തസാക്ഷികളായി പ്രഖ്യാപിച്ച് 2016 ജൂണ്‍ 6 മുതല്‍ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു. ആര്‍എസ്എസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ എന്നാണ് രക്തസാക്ഷി ദിനാചരണത്തെക്കുറിച്ചുള്ള വിശദീകരണം. കണ്ണൂര്‍ പാനൂര്‍ തെക്കുംമുറിയിലാണ് ഷൈജു, സുബീഷ് എന്നിവര്‍ക്കായി സ്മാരകം നിര്‍മ്മിച്ചത്.

ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മന്ദിരം ഉദ്ഘാടനം ചെയ്യും. രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സിപിഎം സംഘടിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പാനൂര്‍ മുളിയാത്തോട് മാവുള്ള ചാലില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഷെറിന്‍ എന്ന സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. അന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സിപിഎം വിശദീകരണം.

Continue Reading

Trending