Connect with us

india

ഒരു ക്രിമിനല്‍ റെക്കോര്‍ഡുമില്ല, എന്നിട്ടും അവര്‍ ഭീകരര്‍! സിദ്ദീഖ് കാപ്പന്റെയും സുഹൃത്തുക്കളുടെയും കഥ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ

മലപ്പുറം, ബറൈച്, രാംപൂര്‍, മുസഫര്‍നഗര്‍ എന്നിവിടങ്ങിലാണ് അറസ്റ്റിലായവരുടെ ബന്ധുക്കള്‍. എല്ലാവര്‍ക്കും ചോദിക്കാനുള്ള ഒരേയൊരു ചോദ്യം. എന്തിനാണ് ഇവരെ അറസ്റ്റു ചെയ്തത്?

Published

on

ആഗ്ര: ഒമ്പതു വര്‍ഷമായി മാധ്യമപ്രവര്‍ത്തകനാണ് സിദ്ദീഖ് കാപ്പന്‍. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥിയാണ് മസൂദ് അഹ്മദ്. അതീഖുര്‍ റഹ്മാന്‍ പിഎച്ച്ഡി ഗവേഷക വിദ്യാര്‍ത്ഥി. മറ്റൊരാള്‍ ഡ്രൈവര്‍ മുഹമ്മദ് ആലം. കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനായി പുറപ്പെട്ടതായിരുന്നു അവര്‍. യാത്രയ്ക്കിടെ മഥുരയില്‍ വച്ച് യുപി പൊലീസ് അവരെ തടങ്കലിലാക്കി. പിന്നാലെ ഭീകരക്കുറ്റം ചുമത്തി അറസ്റ്റും. ടൈംസ് ഓഫ് ഇന്ത്യയാണ് നാലു പേരുടെ കുടുംബത്തെ കുറിച്ചുള്ള വിശദമായ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

മലപ്പുറം, ബറൈച്, രാംപൂര്‍, മുസഫര്‍നഗര്‍ എന്നിവിടങ്ങിലാണ് അറസ്റ്റിലായവരുടെ ബന്ധുക്കള്‍. എല്ലാവര്‍ക്കും ചോദിക്കാനുള്ള ഒരേയൊരു ചോദ്യം. എന്തിനാണ് ഇവരെ അറസ്റ്റു ചെയ്തത്?

‘ഒരു ബഹളത്തില്‍ പോലും അവനുണ്ടായിരുന്നില്ല. ക്രിമിനല്‍ റെക്കോര്‍ഡുമില്ല. എന്നിട്ടും വേഗത്തില്‍ അവനെതിരെ ഭീകരക്കുറ്റം ചുമത്തിയിരിക്കുന്നു’ – അതീഖിന്റെ സഹോദരന്‍ കര്‍ഷകനായ മതീന്‍ അഹ്മദ് പറയുന്നു. ‘അവന്‍ ഹൃദയരോഗിയാണ്. ഒക്ടോബര്‍ ഒന്നിന് എയിംസില്‍ ചികിത്സയ്ക്കായി പോയിരുന്നു. നാലു ദിവസത്തിന് ശേഷമാണ് അവന്‍ അറസ്റ്റിലായി എന്ന വിളി വരുന്നത്’ – മുസഫര്‍നഗറില്‍ നിന്ന് മതീന്‍ പറയുന്നു.

സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് പറയുന്നതും അതു തന്നെ. ‘അദ്ദേഹത്തിന്റെ പ്രമേഹത്തെ ചൊല്ലി എനിക്ക് ഉത്കണ്ഠയുണ്ട്. സമ്മര്‍ദം അതു ഗുരുതരമാക്കും’. ഭര്‍ത്താവ് അറസ്റ്റിലായി എന്ന് ഒരു ദിവസം മുഴുവന്‍ അവര്‍ക്ക് അറിയുമായിരുന്നില്ല. ചൊവ്വാഴ്ച മാത്രമാണ് ചില സുഹൃത്തുക്കള്‍ അതു പറഞ്ഞത്. അദ്ദേഹത്തിനോ ഞങ്ങളുടെ കുടുംബത്തിനോ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയച്ചായ്‌വില്ല. മാധ്യമപ്രവര്‍ത്തകന്‍ ആയതു കൊണ്ടു തന്നെ അദ്ദേഹം ഹത്രാസിലേക്ക് പോയത് അതു റിപ്പോര്‍ട്ട് ചെയ്യാന്‍ മാത്രമായിരിക്കും- അവര്‍ പറയുന്നു.

ഹത്രാസിലേക്ക് പോകുകയാണ് എന്ന് താന്‍ അറിഞ്ഞിരുന്നു എങ്കില്‍ മസൂദിനെ പോകാന്‍ സമ്മതിക്കുമായിരുന്നില്ല എന്നാണ് സഹോദരന്‍ മുനീസ് ഖാന്‍ പറയുന്നത്. നോയ്ഡയില്‍ വിദ്യാര്‍ത്ഥിയാണ് മുനീസ്. സഹോദരി വിവാഹിതയായി. പിതാവ് ഷക്കീല്‍ അഹ്മദ് ബറൈച്ചില്‍ ചെറിയ റിപ്പയര്‍ കട നടത്തുന്നു. ‘ഞങ്ങള്‍ പാവങ്ങളാണ്. തെറ്റായി ഒന്നും ചെയ്തിട്ടില്ല. അവന്‍ ആരോടെങ്കിലും അപമര്യാദയായി പെരുമാറുന്നതു പോലും കണ്ടിട്ടില്ല’ – മുനീസ് പറയുന്നു. ജാമിഅ മില്ലിയ്യയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റേഴ്‌സ് നേടിയ ശേഷം നെറ്റ് പരീക്ഷയും ജയിച്ചിരുന്നു. പിഎച്ച്ഡിക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അറസ്റ്റ്.

ഡ്രൈവര്‍ ആലമിന്റെ ഉമ്മ നയീം ജഹാന്‍ തിങ്കളാഴ്ച രാവിലെ വീട്ടിലേക്ക് കുറച്ചു ആളുകള്‍ എത്തിയപ്പോള്‍ മാത്രമാണ് സംഭവം അറിയുന്നത്. ‘അടുത്ത ദിവസം അവന്റെ ചിത്രങ്ങള്‍ ടിവിയില്‍ വന്നു. അയല്‍വാസികള്‍ ചോദിച്ചു തുടങ്ങി’ – അമ്പതു കാരിയായ അവര്‍ പറഞ്ഞു. നയീമിനും ഭര്‍ത്താവ് ലൈയാക് പെഹല്‍വാനും ബീഡി തെറുപ്പാണ് ജോലി. പത്തു വര്‍ഷം മുമ്പാണ് മകന്‍ ഡല്‍ഹിയിലെത്തിയത്. ഇപ്പോള്‍ ഭാര്യയ്‌ക്കൊപ്പം താമസം അവിടെ തന്നെ. ഇപ്പോള്‍ അവന്‍ എവിടെയാണ് എന്നോ എങ്ങനെയാണ് എന്നോ ഒന്നും അറിയില്ല- അവര്‍ പറഞ്ഞു.

യുപി പൊലീസ് കസ്റ്റഡിയിലുള്ള നാലു പേരും ഇപ്പോള്‍ താല്‍ക്കാലിക ജയിലിലാണ്. കോവിഡ് ഫലം കാത്തിരിക്കുകയാണ് ഇപ്പോള്‍. അതിനു ശേഷം മഥുരയിലെ ജില്ലാ ജയിലിലേക്ക് മാറ്റും- മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. യുഎപിഎയിലെ വകുപ്പുകള്‍ പ്രകാരം രാജ്യദ്രോഹക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്ത ഈ ലിങ്കില്‍ വായിക്കാം

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പൗരത്വ സര്‍ട്ടിഫിക്കറ്റ്; മുസ്‌ലിം ലീഗ് സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കും: പി.കെ കുഞ്ഞാലിക്കുട്ടി

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്.

Published

on

സുപ്രിംകോടതിയിൽ സ്‌റ്റേ ഹർജി നിലനിൽക്കെ പൗരത്വത്തിന് അപേക്ഷിച്ചവർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മുസ്‌ലിംലീഗ് സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തെരഞ്ഞെടുപ്പ് നിയമലംഘനമാണ് കേന്ദ്ര സർക്കാർ നടത്തിയത്. സുപ്രിംകോടതിയിൽ കേന്ദ്രം കൊടുത്ത ഉറപ്പ് ഇപ്പോൾ തിരക്കിട്ട് നടപ്പാക്കില്ല എന്നാണ്. എന്നാൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇപ്പോൾ സി.എ.എ നടപ്പാക്കിയത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്. വിദഗ്ധരുമായി ആലോചിച്ച് നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

india

വനിതകള്‍ക്ക് ഒരു ലക്ഷം: തരംഗമായി കോണ്‍ഗ്രസിന്റെ മഹാലക്ഷ്മി പദ്ധതി; ബിജെപി ക്യാമ്പില്‍ ഞെട്ടല്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി വിജയിച്ചാല്‍ ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് നാലാം ഘട്ട വോട്ടെടുപ്പിന് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ഭാഗമായി വനിതകള്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച മഹാലക്ഷ്മി പദ്ധതി വോട്ടെടുപ്പില്‍ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്. പാവപ്പെട്ട സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 8500 രൂപ വീതം നിക്ഷേപിക്കുമെന്ന വാഗ്ദാനമാണ് കോണ്‍ഗ്രസിന് വോട്ടെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതെന്നാണ് വിലയിരുത്തല്‍.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി വിജയിച്ചാല്‍ ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് നാലാം ഘട്ട വോട്ടെടുപ്പിന് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു. തിങ്കളാഴ്ച റായ്ബറേലിയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം.

‘ജൂലൈ ഒന്നിന് പാവപ്പെട്ട സ്ത്രീകള്‍ അവരുടെ അക്കൗണ്ട് പരിശോധിക്കുമ്പോള്‍ 8,500 രൂപ കാണും. ഇത് എല്ലാ മാസവും ഒന്നാം തീയതി കൃത്യമായി നടപ്പിലാവും’- അദ്ദേഹം പറഞ്ഞു. പദ്ധതി പ്രഖ്യാപനം വോട്ടര്‍മാരെ ആകര്‍ശിക്കാന്‍ കഴിഞ്ഞെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തില്‍ പദ്ധതി കൂടുതല്‍ ജനകീയമാക്കാനും കൂടുതല്‍ സ്ത്രീ വോട്ട് ആകര്‍ഷിക്കാനുമായി ശേഷിക്കുന്ന മൂന്ന് ഘട്ടങ്ങളില്‍ കൂടുതല്‍ പ്രചാരണം നടത്താനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

ഇതിന്റെ ഭാഗമായി പാര്‍ട്ടി പുറത്തിറക്കിയ ഏക് ലാക്ക് കി ലൈന്‍ (ഒരു ലക്ഷത്തിന്റെ വഴി) കാംപയിന്‍ എക്‌സിലടക്കം ട്രെന്‍ഡിങ്ങായി കഴിഞ്ഞു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഹിന്ദി ബെല്‍റ്റ് സംസ്ഥാനങ്ങളായ ഹരിയാന, യുപി, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ എല്ലാ ദരിദ്രവീട്ടിലെയും സ്ത്രീകള്‍ക്കിടയിലേക്കും കോണ്‍ഗ്രസ് ഈ പദ്ധതി പരിചയപ്പെടുത്തി രംഗത്തെത്തുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ഹോര്‍ഡിങ്ങുകള്‍, സോഷ്യല്‍മീഡിയ തുടങ്ങിയവയിലൂടെയായിരിക്കും പ്രചാരണം നടത്തുക. നിലവില്‍ മോദിയുടെ വിദ്വേഷ പ്രസം?ഗങ്ങളും അദാനി- അംബാനി സഹായത്തെ ചൊല്ലിയുള്ള രാഹുലിന്റെ വെല്ലുവിളിയും കര്‍ണാടകയിലെ പ്രജ്വല്‍ രേവണ്ണ ലൈം?ഗികാതിക്രമ വിവാദവും ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇത് മുതലാക്കി മഹാലക്ഷ്മി പദ്ധതി കൂടുതല്‍ വോട്ടര്‍മാരിലേക്കെത്തിക്കാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. കോണ്‍ഗ്രസ് നീക്കം ബിജെപി ക്യാമ്പില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് പ്രകടന പത്രികയിലെ മഹാലക്ഷ്മി പദ്ധതി പ്രകാരം പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ ലഭിക്കുമെന്ന് അധികാരത്തിലെത്തിയാല്‍ പാര്‍ട്ടി ഉറപ്പാക്കും. നേരത്തെ, പാര്‍ട്ടി പ്രകടനപത്രികയിലെ വിവിധ വാഗ്ദാനങ്ങള്‍ ഉദ്ധരിച്ച് ഒറ്റയടിക്ക് ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു.

‘നിങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെങ്കില്‍ എല്ലാ വര്‍ഷവും ഒരു ലക്ഷം രൂപ അക്കൗണ്ടിലേക്ക് വന്നുകൊണ്ടേയിരിക്കും. ഒറ്റയടിക്ക് ഞങ്ങള്‍ ഇന്ത്യയില്‍ നിന്ന് ദാരിദ്ര്യം ഇല്ലാതാക്കും’- അദ്ദേഹം പറഞ്ഞു. ജൂണ്‍ നാലിന് എല്ലാ പാവപ്പെട്ടവരുടെയും പട്ടിക തയ്യാറാക്കും. ഓരോ കുടുംബത്തില്‍ നിന്നും ഒരു സ്ത്രീയുടെ പേര് തെരഞ്ഞെടുത്ത് ഒരു ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ദാരിദ്ര്യ നിര്‍മാര്‍ജനം നടത്തുമെന്ന പ്രസ്താവനയില്‍, രാഹുലിനെ രാജകീയ മാന്ത്രികന്‍ എന്ന് വിളിച്ച് പരിഹസിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തത്. മോദി സര്‍ക്കാര്‍ രാജ്യത്ത് 22 ശതകോടീശ്വരന്മാരെ സൃഷ്ടിച്ചെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ ലക്ഷക്കണക്കിനാളുകളെ ‘ലക്ഷാധിപതികളാക്കാന്‍’ ശ്രമിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയടക്കമുള്ള ബിജെപി നേതാക്കള്‍ വിദ്വേഷ പരാമര്‍ശങ്ങളുമായി തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ ദാരിദ്ര്യനിര്‍മാര്‍ജനവും തൊഴിലില്ലായ്മാ ഉന്മൂലനവും ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളിലൂടെ വോട്ടര്‍മാരെ ഇന്ത്യ മുന്നണിക്കൊപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്.

Continue Reading

india

അവഗണന താങ്ങാൻ വയ്യ; മനോഹർ ലാൽ ഖട്ടറുടെ രണ്ട് അനന്തരവർ കോൺഗ്രസിൽ

ബി.ജെ.പി അണികൾക്ക് യാതൊരു പരിഗണനയും നൽകുന്നില്ലെന്ന് ഇരുവരും ആരോപിച്ചു.

Published

on

ഹരിയാന മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ മനോഹർ ലാൽ ഖട്ടറുടെ രണ്ട് അനന്തരവർ കോൺഗ്രസിൽ ചേർന്നു. ഖട്ടറുടെ സഹോദരിയുടെ മക്കളായ പ്രദീപ് ഖട്ടർ, ഗുരുജി ഖട്ടർ എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്.

ബി.ജെ.പി അണികൾക്ക് യാതൊരു പരിഗണനയും നൽകുന്നില്ലെന്ന് ഇരുവരും ആരോപിച്ചു. സിർസയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന കുമാരി സെൽജയാണ് ഇവരെ പാർട്ടിയിൽ എടുക്കാൻ നേതൃത്വം നൽകിയത്. മുഖ്യമന്ത്രിയായി അധികാരത്തിലിരുന്ന 10 വർഷവും ഖട്ടർ കുടുംബത്തെ അവഗണിക്കുകയായിരുന്നുവെന്ന് ഇരുവരും ആരോപിച്ചു.

കോൺഗ്രസിൽ ചേരാൻ തുനിഞ്ഞപ്പോൾ തങ്ങൾക്കു മേൽ വലിയ സമ്മർദം ചെലുത്തിയെന്നും പ്രദീപും ഗുരുജിയും അവകാശപ്പെട്ടതായി ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്തു.

ഇവരുടെ മറ്റൊരു അമ്മാവനായ ബി.ജെ.പി അംഗവും അഭിഭാഷകനുമായ ഭൂപേന്ദ്ര ഖട്ടർ അനന്തരവർ കോൺഗ്രസിൽ ചേർന്നതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

Continue Reading

Trending