Connect with us

india

200 കോടി നഷ്ടപരിഹാരം വേണം; അര്‍ണബിനും റിപബ്ലിക് ടിവിക്കുമെതിരെ സുശാന്തിന്റെ സുഹൃത്തിന്റെ മാനനഷ്ടക്കേസ്

പണം തട്ടിയെടുക്കാനുള്ള ക്രിമിനല്‍ ഉദ്ദേശത്തോടെ റിപബ്ലിക് ടിവി അപകീര്‍ത്തികരമായ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തതായി ആറ് പേജുള്ള നോട്ടീസില്‍ പറയുന്നുണ്ട്. പ്രതിച്ഛായ പരസ്യമായി അപകീര്‍ത്തിപ്പെടുത്തിയതിനും ഇന്നുവരെ അര്‍ണബും റിപബ്ലിക് ടിവിയും അദ്ദേഹത്തിന് വരുത്തിയ നാശനഷ്ടങ്ങള്‍ക്കും 200 കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.

Published

on

മുംബൈ: വാര്‍ത്താ അവതാരകന്‍ അര്‍ണബ് ഗോസ്വാമിക്കും റിപബ്ലിക് ടിവിക്കുമെരെ മാനനഷ്ടക്കേസ് നല്‍കി സുശാന്ത് സിങ് രജ്പുതിന്റെ അടുത്ത സുഹൃത്തും നിര്‍മാതാവുമായ സന്ദീപ് സിങ്. അര്‍ണബ് മാപ്പു പറയണമെന്നും 200 കോടി നഷ്ടപരിഹാരം നല്‍കണമെന്നുമാണ് സന്ദീപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതാവശ്യപ്പെട്ട് അര്‍ണബ് ഗോസ്വാമിക്കും ചാനലിനും ലീഗല്‍ നോട്ടീസ് അയച്ചു.

പണം തട്ടിയെടുക്കാനുള്ള ക്രിമിനല്‍ ഉദ്ദേശത്തോടെ റിപബ്ലിക് ടിവി അപകീര്‍ത്തികരമായ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തതായി ആറ് പേജുള്ള നോട്ടീസില്‍ പറയുന്നുണ്ട്. പ്രതിച്ഛായ പരസ്യമായി അപകീര്‍ത്തിപ്പെടുത്തിയതിനും ഇന്നുവരെ അര്‍ണബും റിപബ്ലിക് ടിവിയും അദ്ദേഹത്തിന് വരുത്തിയ നാശനഷ്ടങ്ങള്‍ക്കും 200 കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.

റിപബ്ലിക് ചാനലും അര്‍ണബും ടിവി ചര്‍ച്ചകളിലും പ്രോഗ്രാമുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും എല്ലാ ദിവസവും തെളിവില്ലാതെ സന്ദീപിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുകയാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നോട്ടീസില്‍ പറയുന്നു. സി.ബി.ഐയും മറ്റ് ഏജന്‍സികളും നടത്തുന്ന അന്വേഷണങ്ങളില്‍ മനഃപ്പൂര്‍വ്വം ഇടപെടുകയാണെന്നും നോട്ടീസില്‍ പരാമര്‍ശിക്കുന്നുണ്ട്. ചാനല്‍ സന്ദീപ് സിങ്ങിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പറയുന്ന 16 സന്ദര്‍ഭങ്ങളും നോട്ടീസില്‍ കൃത്യമായി പരാമര്‍ശിച്ചിട്ടുണ്ട്.

റിപബ്ലിക് ടിവിയിലും അവരുടെ പ്രിന്റ്, ഓണ്‍ലൈന്‍ മീഡിയകളിലും സന്ദീപിനെതിരായി വന്ന എല്ലാ വാര്‍ത്തകളും ദൃശ്യങ്ങളും എത്രയും പെട്ടന്ന് പൂര്‍ണ്ണമായും നീക്കണമെന്നും അതോടൊപ്പം സന്ദീപിനെ മനഃപ്പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തിയതിന് നിരുപാധികമായ പൊതു ക്ഷമാപണം രേഖാമൂലം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷമാപണത്തില്‍ ക്ലയന്റിനെ കുറിച്ചുള്ള യഥാര്‍ഥ വസ്തുതകള്‍ ഉള്‍പ്പെടുത്തണമെന്നും അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും: സിദ്ധരാമയ്യ

RCBക്ക് സ്വീകരണം ഒരുക്കിയത് ക്രിക്കറ്റ് അസോസിയേഷൻ, സർക്കാരിന് പങ്കില്ല

Published

on

RCB വിക്ടറി പരേഡിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യ ആണ് ഇക്കാര്യം അറിയിച്ചത്. പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂർണമായും സംസ്ഥാനസർക്കാ‍ർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് സ്വീകരണം ഒരുക്കിയത് ക്രിക്കറ്റ് അസോസിയേഷൻ. സർക്കാരിന് ഒരുതരത്തിലുമുള്ള പങ്കുമില്ലെന്ന് അദ്ദേഹം അറിയിച്ചു. നടക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. സർക്കാർ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ജയത്തിന്‍റെ സന്തോഷം പോലും ഈ ദുരന്തം ഇല്ലാതാക്കി. മൂന്ന് ലക്ഷത്തോളം ആളുകൾ തടിച്ച് കൂടിയെന്നാണ് കണക്ക് കൂട്ടുന്നത്. വിധാൻസൗധയുടെ മുന്നിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു.

11 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. 47 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 35,000 പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയമാണ് ചിന്നസ്വാമി. അവിടെ മൂന്ന് ലക്ഷത്തോളം ജനങ്ങളാണ് തടിച്ച് കൂടിയത്. അവിടെ ഇത്ര അധികം ആളുകൾ വന്ന് കൂടുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിക്ടറി പരേഡിന് അനുമതി നൽകിയിരുന്നില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഇത്തരത്തിൽ ദുരന്തമുണ്ടാകുമെന്ന് മുൻകൂട്ടി കണ്ടാണ് വിക്ടറി പരേഡിന് അനുമതി നൽകാതിരുന്നത്. സ്റ്റേഡിയത്തിന് സമീപത്താണ് ഇത്ര വലിയ ദുരന്തമുണ്ടായത്. ടീമിനോടുള്ള സ്നേഹത്തിനൊപ്പം സ്വന്തം സുരക്ഷയും നോക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

Continue Reading

india

ആര്‍സിബി പരേഡ് അപകടം: ‘ആരാധന വേണം, പക്ഷേ അത് ജീവനേക്കാള്‍ വലുതല്ല’; എല്ലാവരും സുരക്ഷിതമായിരിക്കണം: ഡി കെ ശിവകുമാര്‍

Published

on

ബെംഗളൂരു: ഐപിഎല്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവർക്ക് അനുശോചനം അറിയിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. വേദനയുള്ളതും ഞെട്ടിക്കുന്നതുമായ സംഭവമാണെന്ന് ശിവകുമാര്‍ എക്‌സില്‍ കുറിച്ചു.

‘ആര്‍സിബിയുടെ ഐപിഎല്‍ വിജയാഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിയിരുന്ന ആളുകള്‍ ദുരന്തത്തില്‍ മരിച്ചുവെന്നത് അങ്ങേയറ്റം വേദനാജനകവും ഞെട്ടലുളവാക്കുന്നതുമാണ്. മരിച്ചവര്‍ക്കും അവരുടെ കുടുംബാംങ്ങള്‍ക്കും അനുശോചനം അറിയിക്കുന്നു. ആരാധന വേണം, പക്ഷേ അത് ജീവനേക്കാള്‍ വലുതല്ല. എല്ലാവരും സുരക്ഷിതരായിരിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’, ശിവകുമാര്‍ പറഞ്ഞു.

വിജയാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര നിര്‍ത്തിവെച്ചതില്‍ ശിവകുമാര്‍ മാപ്പ് പറഞ്ഞിരുന്നു. കര്‍ണാടകയും ആര്‍സിബിയും വലിയ അഭിമാനത്തിലാണെന്നും എന്നാല്‍ ഇത് അനിയന്ത്രിതമായ ആള്‍ക്കൂട്ടമാണെന്ന് ശിവകുമാര്‍ പറഞ്ഞിരുന്നു. ‘ബെംഗളൂരുവിലെയും കര്‍ണാടകയിലെയും മുഴുവന്‍ പേരോടും മാപ്പ് പറയുന്നു’, എന്നായിരുന്നു ശിവകുമാര്‍ പറഞ്ഞത്.

 

Continue Reading

india

ആര്‍സിബി പരേഡ് അപകടത്തില്‍ മരണം പത്തായി; 50 പേര്‍ക്ക് പരുക്ക്

6 പേരുടെ നില ഗുരുതരം

Published

on

ഐപിഎല്ലിൽ കന്നിക്കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്സ് ടീം ബെംഗളൂരുവിലെത്തി. ആർസിബിയുടെ വിക്ടറി പരേഡിനിടെ തിക്കും തീരക്കും. 10പേർ മരിച്ചു, 50 പേർക്ക് പരുക്ക്. 6 പേരുടെ നില ഗുരുതരം. സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ശ്രമിക്കവേ ആണ് തിക്കും തിരക്കുമുണ്ടായത്. മരിച്ചവരിൽ 6 വയസുള്ള പെൺകുട്ടിയും.

ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ വിമാനത്താവളത്തിൽ കോലി അടക്കമുള്ള ടീമിനെ സ്വീകരിച്ചു. ഔദ്യോഗിക വാഹനത്തിൽ പതാകയുമേന്തിയാണ് ടീമിനെ സ്വീകരിക്കാനായി ഡി കെ ശിവകുമാർ എത്തിയത്. ബെംഗളൂരുവിൽ ആര്‍സിബി ടീം വിക്ടറി പരേഡ് നടത്തും. ഇതേ തുടര്‍ന്ന് വിധാൻ സൗധയ്ക്ക് മുന്നിൽ നിന്ന് കസ്തൂർബ റോഡ് വരെ ഗതാഗതം നിരോധിച്ചു.

വിധാൻ സൗധയിൽ നിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെയാകും പരേഡ് നടത്തുക. ആരാധകരെ ചിന്നസ്വാമി സ്റ്റേഡിയത്തിലേയ്ക്ക് പ്രവേശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. സ്റ്റേഡിയത്തിന് മുന്നിൽ ജനസാഗരമാണ് ചാമ്പ്യൻ ടീമിനെ കാത്തുനിൽക്കുന്നത്.

Continue Reading

Trending