Football
ഗാരി ഹൂപ്പര്‍ മുതല്‍ ബകാരി കോനെ വരെ; വിദേശ ‘പടക്കോപ്പുകള്‍’ റെഡി; ബ്ലാസ്റ്റിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്
പതിവില്‍ നിന്ന് ഭിന്നമായി, ഒരുപിടി മികച്ച വിദേശതാരങ്ങളാണ് ബ്ലാസ്റ്റേഴ്‌സില്‍ എത്തിയിട്ടുള്ളത് എന്നാണ് വിലയിരുത്തല്‍. സ്‌പോട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസിന്റെയും ഹെഡ് കോച്ച് കിബു വിക്കുനയുടെയും മേല്‍നോട്ടത്തിലാണ് വിദേശ താരങ്ങളെ ക്ലബ് ടീമിലെത്തിച്ചത്.

കൊച്ചി: ഐഎസ്എല്ലിന്റെ പുതിയ സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം റെഡി. കേരളത്തിന്റെ സ്വന്തം കൊമ്പന്മാരുടെ വിദേശ സൈനിങുകള്‍ ഏകദേശം പൂര്‍ത്തിയായി. ഇന്ന് ബുര്‍കിനാ ഫാസോ ഡിഫന്‍ഡര്‍ ബകാറി കോനെയെ കൂടി ക്ലബ് ടീമിലെത്തിച്ചു. വൈകാതെ ഓസീസ് ഫോര്‍വേഡ് ജോര്‍ദാന്‍ മുറെ കൂടി ടീമിലെത്തിയേക്കും. ഇതോടെ ഏഴു വിദേശ സൈനിങുകളും പൂര്‍ത്തിയാകും. പതിവില്‍ നിന്ന് ഭിന്നമായി, ഒരുപിടി മികച്ച വിദേശതാരങ്ങളാണ് ബ്ലാസ്റ്റേഴ്‌സില്‍ എത്തിയിട്ടുള്ളത് എന്നാണ് വിലയിരുത്തല്‍. സ്‌പോട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസിന്റെയും ഹെഡ് കോച്ച് കിബു വിക്കുനയുടെയും മേല്‍നോട്ടത്തിലാണ് വിദേശ താരങ്ങളെ ക്ലബ് ടീമിലെത്തിച്ചത്. ഐസ്എഎല്ലിലെ തന്നെ ഏറ്റവും മൂല്യമുള്ള കളിക്കാരില്‍ ഒരാളായ ഗാരി ഹൂപ്പര്‍ മുതല്‍ തുടങ്ങുന്നു കേരളത്തിന്റെ വിദേശി പെരുമ.
വിദേശ കളിക്കാരും അവരുടെ വിവരങ്ങളും ഇങ്ങനെ;
1- ഗാരി ഹൂപ്പര്‍
ഐഎസ്എല്‍ സീസണ്‍ ഏഴിലെ ഏറ്റവും മൂല്യമുള്ള കളിക്കാരനാണ് ഗാരി ഗൂപ്പര്‍. ഇംഗ്ലീഷില്‍ പ്രീമിയര്‍ ലീഗിന്റെ അനുഭവ സമ്പത്തുമായാണ് 32കാരന്റെ വരവ്. വിവിധ ക്ലബുകള്‍ക്കായി 476 മത്സരങ്ങളില്‍ ബൂട്ടുകെട്ടി. 207 ഗോളുകളും 65 അസിസ്റ്റുകളും. 9.9 കോടി രൂപയാണ് താരത്തിന്റെ വിപണി മൂല്യം. ഓസീസ് എ ലീഗിലെ വെല്ലിങ്ടണ്‍ ഫീനിക്‌സില്‍ നിന്നാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നത്.
ബാര്‍ത്തലോമിയോ ഒഗ്ബച്ചെ പോയതോടെ ആശങ്കയിലായ ബ്ലാസ്‌റ്റേഴ്‌സ് ആരാധരെ ഞെട്ടിച്ചാണ് അതിലും മികച്ച താരത്തെ ക്ലബ് കൊണ്ടുവരുന്നത്. ഫീനിക്‌സിന് വേണ്ടി കഴിഞ്ഞ ഒരു വര്‍ഷം 21 മത്സരങ്ങള്‍ കളിച്ച ഹൂപ്പര്‍ എട്ടു ഗോളാണ് നേടിയത്. ലീഗില്‍ ക്ലബ് മൂന്നാമതെത്തുകയും ചെയ്തു.
ഹൂപ്പറില്‍ ബംഗളൂരുവിനും ചെന്നൈയ്ക്കും കണ്ണുണ്ടായിരുന്നെങ്കിലും അദ്ദേഹം കേരളം തെരഞ്ഞെടുക്കുകയായിരുന്നു. ഒരു വര്‍ഷത്തേക്കാണ് ഹൂപ്പറുമായുള്ള കരാര്‍. എട്ടു മാസത്തെ കോണ്‍ട്രാക്ടില്‍ ഏകദേശം ഒന്നരക്കോടി രൂപ താരത്തിന് ലഭിക്കും. 2012-13 സീസണില്‍ സെല്‍റ്റികിന് വേണ്ടി കളിച്ച താരം 31 ഗോളുകള്‍ നേടിയിട്ടുണ്ട്. അടുത്ത ആറു സീസണുകള്‍ നോര്‍വിച്ച് സിറ്റി എഫ്‌സിക്കു വേണ്ടിയും ഷെഫീല്‍ഡിനും വേണ്ടിയായിരുന്നു. അവിടെ നിന്നാണ് എ ലീഗിലെത്തിയത്.
2- ഫക്കുണ്ടോ പെരേര
ബ്ലാസ്റ്റേഴ്‌സിന്റെ ഈ വര്‍ഷത്തെ ആദ്യ വിദേശ സൈനിങായിരുന്നു ഈ അര്‍ജന്റീനന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍. 2009-2009 കാലയളവില്‍ നാട്ടില്‍ പന്തു തട്ടിയ ശേഷം താരം പാലസ്റ്റിനോ എന്ന ചിലി ക്ലബിലെത്തി. പിന്നീട് ഗ്രീക്ക് ക്ലബായ പിഎഒകെയിലും. മൂന്നു വര്‍ഷമാണ് ഗ്രീക്ക് ക്ലബിനു വേണ്ടി ബൂട്ടു കെട്ടിയത്. 14 ഗോളുകള്‍ നേടുകയും ചെയ്തു.
പൊസിഷന്‍ ഫുട്‌ബോളിന്റെ വക്താവായ കിബു വിക്കുനയുടെ തന്ത്രങ്ങളിലെ പ്രധാനിയായിരിക്കും ഫക്കുണ്ടോ. കഴിഞ്ഞ സീസണില്‍ മികവിനൊത്തുയരാത്ത മധ്യനിരയില്‍ പന്തു കാലില്‍ വച്ചു കളിക്കുന്ന അര്‍ജന്റൈന്‍ ശൈലി വന്നാല്‍ അത് ക്ലബിനെ മാറ്റിമറിക്കുമെന്ന് തീര്‍ച്ച.
3- വിന്‍സന്റ് ഗോമസ്
രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിലൂടെ ശ്രദ്ധേയമായ പേരാണ് വിന്‍സെന്റ് ഗോമസ്. ആ പേരുള്ള ഒരാളാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ ഉണ്ടാകുക. ആറരക്കോടിയിലേറെ വിപണി മൂല്യമുള്ള ഗോമസിന് മൂന്നു വര്‍ഷത്തെ കരാറാണ് ബ്ലാസ്‌റ്റേഴ്‌സ് നല്‍കിയിട്ടുള്ളത്.
സ്പാനിഷ് ക്ലബ്ബായ് ഡിപ്പാര്‍ട്ടീവ ലാ കൊരുണിയില്‍ നിന്നാണ് ഗോമസിന്റെ വരവ്. കോപ്പ ഡെല്‍ റേ അടക്കം 60 മത്സരങ്ങളില്‍ കഴിഞ്ഞ രണ്ടു സീസണില്‍ താരം ബൂട്ടുകെട്ടിയിട്ടുണ്ട്.
4- കോസ്റ്റ നമോയിനെസു
ജിങ്കന്‍ പോയതിന്റെ ഞെട്ടല്‍ ആരാധകരില്‍ നിന്ന് വിട്ടു പോയിട്ടില്ല. എന്നാല്‍ ആ ഒഴിവിലേക്ക് ബ്ലാസ്‌റ്റേഴ്‌സ് എത്തിക്കുന്നത് ഒരു അനുഭവ സമ്പന്നനെയാണ്. ചെക്ക് സൂപ്പര്‍ ക്ലബായ സ്പാര്‍ട്ട പ്രാഗ് താരം കോസ്റ്റ നമോയിനെസു. ഏഴു സീസണിലായി സ്പാര്‍ട്ടയ്ക്കായി 203 മത്സരങ്ങളുടെ അനുഭവ സമ്പത്തുണ്ട് കോസ്റ്റയ്ക്ക്. ഒമ്പതു ഗോളും നേടി. ചെക്ക് റിപ്പബ്ലികില്‍ എത്തും മുമ്പ് പോളണ്ടിലെ സസാഗ്ലൈബ് ലുബിന്‍ ക്ലബിലായിരുന്നു. ഇപ്പോഴത്തെ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് കിബു വിക്കുന ആയിരുന്നു അന്ന് ലുബിന്‍ സഹ പരിശീലകന്‍.
11 തവണ ദേശീയ കുപ്പായത്തില്‍ കളിച്ചിട്ടുണ്ട് ഈ സിംബാബ്‌വെന്‍ താരം.
5- ബകാരി കോനെ
സെന്റര്‍ബാക്ക് സ്ഥാനത്തേക്ക് എത്തുന്ന ബുര്‍കിനോ ഫാസോ ദേശീയ താരമാണ് ബകാരി കോനെ. ഫ്രഞ്ച് ഫുട്‌ബോളിലെ അതികായരായ ഒളിംപിക് ലിയോണിനു വേണ്ടി യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അടക്കം ബൂട്ടുകെട്ടിയിട്ടുള്ള താരമാണ് കോനെ. അഞ്ചു വര്‍ഷം ലിയോണിനായി കളിച്ച താരം 89 കളികളില്‍ ബൂട്ടുകെട്ടി. ഒമ്പതു ഗോളുകളും സ്വന്തമാക്കി.
പിന്നീട് ലാലീഗയില്‍ മലാഗ എഫ്‌സിയിലെത്തി. പിന്നീട് വായ്പാ അടിസ്ഥാനത്തില്‍ ലീഗ് വണ്ണിലെ ആര്‍സി സ്ട്രാസ്ബര്‍ഗില്‍. പിന്നീട് തുര്‍ക്കിയിലും റഷ്യന്‍ പ്രീമിയര്‍ ലീഗ് ക്ലബായ ആഴ്‌സണല്‍ ടുലയിലും. അവിടെ നിന്നാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.
6- ജോര്‍ദാന്‍ മുറേ (ഇതുവരെ കരാര്‍ ഒപ്പിട്ടിട്ടില്ല)
ആറാമത്തെ വിദേശ താരമായി ഓസീസ് എ ലീഗില്‍ നിന്ന് 25കാരന്‍ ഫോര്‍വേഡ് ജോര്‍ദാന്‍ മുറെ എത്തും എന്നാണ് റിപ്പോര്‍ട്ട്. 3.3 കോടി രൂപയാണ് താരത്തിന്റെ വിപണി മൂല്യം. നിലവില്‍ കളിച്ചു കൊണ്ടിരിക്കുന്ന സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്‌സ് താരത്തിന് റിലീസിങ് ക്ലോസ് നല്‍കിയിട്ടുണ്ട്. മുറേയുടെ ഇന്ത്യയിലേക്കുള്ള വരവിനെ കുറിച്ച് ഓസീസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2018ലാണ് മുറേ മറൈനേഴ്‌സിലെത്തിയത്. 41 കളികളില്‍ നിന്ന് ഏഴു ഗോളുകള്‍ നേടിയിട്ടുണ്ട്. ജോര്‍ദാന് എല്ലാ ഭാവുകങ്ങളും നേരുന്നതായി മറൈനേഴ്‌സ് ഹെഡ് കോച്ച് അലന്‍ സ്റ്റാജിക് പറഞ്ഞു.
7- സര്‍ജിയോ സിഡോഞ്ച
സ്പാനിഷ് മിഡ്ഫീല്‍ഡര്‍ സര്‍ജിയോ സിഡോഞ്ചയാണ് ബ്ലാസ്‌റ്റേഴ്‌സിലെ ഏഴാമത്തെ വിദേശ താരം. കഴിഞ്ഞ സീസണില്‍ പരിക്കു മൂലം ഒരുപാട് കളികളില്‍ പുറത്തിരിക്കേണ്ടി വന്ന സിഡോഞ്ചയുടെ കരാര്‍ ക്ലബ് നീട്ടി നല്‍കുകയായിരുന്നു.
Football
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്

സാവോപോളോ: കരുത്തരായ പാരഗ്വായെ കീഴടക്കി ബ്രസീൽ അടുത്തവർഷം നടക്കുന്ന ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയപ്പോൾ സ്വന്തം ഗ്രൌണ്ടിൽ കൊളംബിയക്കെതിരെ സമനില വഴങ്ങി അർജന്റീന.
പുതിയ കോച്ച് കാർലോ ആൻചലോട്ടിക്കു കീഴിൽ സ്വന്തമാക്കുന്ന ആദ്യ ജയത്തോടെയാണ് മഞ്ഞപ്പട അമേരിക്കയിലേക്കുള്ള ടിക്കറ്റെടുത്തത്. 44-ാം മിനുട്ടിൽ വിനിഷ്യസ് ജൂനിയർ നേടിയ ഗോളിലായിരുന്നു ബ്രസീലിന്റെ ജയം. ഇതോടെ, എല്ലാ ഫുട്ബോൾ ലോകകപ്പിനും യോഗ്യത നേടിയ ടീം എന്ന സ്വന്തം റെക്കോർഡ് ബ്രസീൽ നിലനിർത്തി.
അതേസമയം, സ്വന്തം കാണികൾക്കു മുന്നിൽ ലോകചാമ്പ്യന്മാരായ അർജന്റീനയ്ക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2024 നവംബറിനു ശേഷം ആദ്യമായി സൂപ്പർ താരം ലയണൽ മെസ്സി പ്ലെയിങ് ഇലവനിൽ വന്നെങ്കിലും കൊളംബിയക്കെതിരെ ജയം കാണാൻ കഴിഞ്ഞില്ല. ആദ്യപകുതിയിൽ ലൂയിസ് ഡിയാസ് കൊളംബിയക്കു വേണ്ടിയും രണ്ടാം പകുതിയിൽ തിയാഗോ അൽമാഡ ആതിഥേയർക്കു വേണ്ടിയും ഗോൾ നേടി. രണ്ടാം പകുതിയിൽ മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് ചുവപ്പുകാർഡ് കണ്ടത് അർജന്റീനയ്ക്ക് തിരിച്ചടിയായി.
കരുത്തുകാട്ടി ബ്രസീൽ
ഇക്വഡോറിനെതിരെ ഗോൾരഹിത സമനില വഴങ്ങിയ സംഘത്തിൽ കാര്യമായ അഴിച്ചുപണി നടത്തിയാണ് ആൻചലോട്ടി പാരഗ്വായ്‌ക്കെതിരെ ബ്രസീൽ ടീമിനെ ഇറക്കിയത്. പ്രതിരോധനിരക്കാരെയും ഗോൾകീപ്പറെയും അതേപടി നിലനിർത്തിയെങ്കിലും റഫിഞ്ഞ, ഗബ്രിയേൽ മാർട്ടിനെല്ലി, മാത്യൂസ് കുഞ്ഞ എന്നിവരെ ഉൾപ്പെടുത്തി ആക്രമണം ശക്തമാക്കി. തുടക്കം മുതൽ തന്നെ ബ്രസീലിന്റെ നീക്കങ്ങളിൽ കൂടുതൽ ലക്ഷ്യബോധം ദൃശ്യമായിരുന്നു.
മൂന്നാം മിനുട്ടിൽ വാൻഡേഴ്‌സന്റെ പാസിൽ നിന്ന് മാത്യൂസ് കുഞ്ഞക്ക് അവസരം ലഭിച്ചെങ്കിലും മുതലെടുക്കാൻ കഴിഞ്ഞില്ല. എട്ടാം മിനുട്ടിൽ റഫിഞ്ഞയുടെ ഷോട്ട് പാരഗ്വായ് കീപ്പർ പിടിച്ചെടുക്കുകയും ചെയ്തു. 12-ാം മിനുട്ടിൽ വലതുഭാഗത്തു നിന്ന് ഗോളിന് കുറുകെ കുഞ്ഞ നൽകിയ പാസിൽ വിനിഷ്യസ് ടച്ച് നൽകിയെങ്കിലും ഗോളിലേക്കു നയിക്കാൻ കഴിഞ്ഞില്ല.
മികച്ച നീക്കങ്ങളുണ്ടായിട്ടും ഗോൾ മാത്രം അകന്നു നിൽക്കുന്നതിനിടെയാണ് 44-ാം മിനുട്ടിൽ വിനിഷ്യസിന്റെ ഗോൾ വന്നത്. ഗോൾകീപ്പർ അലിസൺ ബക്കർ തുടങ്ങിവച്ച നീക്കത്തിനൊടുവിൽ മാത്യുസ് കുഞ്ഞ നൽകിയ പാസ് രണ്ട് പ്രതിരോധക്കാർക്കിടയിലൂടെ വിനിഷ്യസ് വലയിലാക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ ലീഡ് വർധിപ്പിക്കാൻ ബ്രസീൽ കിണഞ്ഞു ശ്രമിച്ചെങ്കിലും പാരഗ്വായ് പ്രതിരോധത്തിന്റെ കണിശതയും ഗോൾകീപ്പർ ഗറ്റിറ്റോ ഫെർണാണ്ടസിന്റെ സേവുകളും തടസ്സമായി. കിട്ടിയ അവസരങ്ങളിൽ പാരഗ്വായ് ആക്രമണം നടത്താൻ ശ്രമിച്ചെങ്കിലും ബ്രസീലിന്റെ ഒത്തൊരുമയ്ക്കും താരപ്പൊലിമയ്ക്കും മുന്നിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
തിരിച്ചുവന്ന് അർജന്റീന
ലിവർപൂൾ താരം ലൂയിസ് ഡിയാസിന്റെ മനോഹരമായ ഒരു സോളോ ഗോളിലാണ് അർജന്റീനയക്കെതിരെ കൊളംബിയ മുന്നിലെത്തിയത്. കൗണ്ടർ അറ്റാക്കിൽ മിഡ്ഫീൽഡർ കസ്താനോയിൽ നിന്ന് പന്ത് സ്വീകരിച്ച് ഇടതുവിംഗിലൂടെ സ്വതന്ത്രനായി കുതിച്ചുകയറിയ ഡിയാസ് നാല് പ്രതിരോധക്കാർക്കിടയിലൂടെ ബോക്‌സിൽ പ്രവേശിച്ച് എമിലിയാനോ മാർട്ടിനസിനെ കീഴടക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ അർജന്റീന സമനില ഗോളിനായി ശ്രമിക്കുന്നതിനിടെ പന്തിനായുള്ള പോരാട്ടത്തിൽ എൻസോ കൊളംബിയൻ താരം കെവിൻ കസ്താനോയുടെ മുഖത്ത് ചവിട്ടിയതോടെ റഫറി ചുവപ്പുകാർഡ് പുറത്തെടുത്തു.
77-ാം മിനുട്ടിൽ പ്രതിരോധക്കാർക്കിടയിലൂടെ വെട്ടിച്ചുകയറിയ മെസ്സിയുടെ ഗോൾശ്രമം കൊളംബിയ വിഫലമാക്കിയതിനു പിന്നാലെ സൂപ്പർ താരത്തെ പിൻവലിച്ച് അർജന്റീന എസിക്വീൽ പലാഷ്യസിനെ കൊണ്ടുവന്നു.
പൂർണമായും പ്രതിരോധത്തിലേക്കു വലിഞ്ഞ കൊളംബിയ ലീഡ് സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 81-ാം മിനുട്ടിലാണ് ഗോൾ വന്നത്. മികച്ച പാസുകളിലൂടെ സമ്മർദം ചെലുത്തിയ ലോകചാമ്പ്യന്മാർക്ക് ഇത്തവണ തുണയായത് യുവതാരം തിയാഗോ അൽമാഡയുടെ വ്യക്തിഗത മികവാണ്. പലാഷ്യസിൽ നിന്ന് പന്ത് സ്വീകരിച്ച് പ്രതിരോധക്കാരെ നിഷ്പ്രഭരാക്കി ബോക്‌സിൽ കയറി അൽമാഡ വലങ്കാൽ കൊണ്ടു തൊടുത്ത ഷോട്ട് ഗോൾകീപ്പർക്ക് അവസരം നൽകാതെ ഇടതുബോക്‌സിന്റെ മൂലയിൽ ചെന്നുകയറി. രണ്ട് കൊളംബിയൻ താരങ്ങളുടെ കാലുകൾക്കിടയിലൂടെ ചെന്നാണ് പന്ത് ലക്ഷ്യം കണ്ടത്.
Football
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍-നസറില്‍ തുടരും: നേഷന്‍സ് ലീഗ് വിജയത്തിന് പിന്നാലെ നിര്‍ണ്ണായക പ്രഖ്യാപനം
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് അടുത്ത സീസണില്‍ അല്‍-നസറിന് വേണ്ടി കളിക്കുന്നത് തുടരുമെന്ന് സ്ഥിരീകരിച്ചു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് അടുത്ത സീസണില്‍ അല്‍-നസറിന് വേണ്ടി കളിക്കുന്നത് തുടരുമെന്ന് സ്ഥിരീകരിച്ചു.
പോര്‍ച്ചുഗല്‍ സ്‌പെയിനിനെ പരാജയപ്പെടുത്തി യുവേഫ നേഷന്‍സ് ലീഗ് നേടിയപ്പോള്‍ 40 കാരനായ അദ്ദേഹം അടുത്തിടെ തന്റെ മൂന്നാം അന്താരാഷ്ട്ര കിരീടം ആഘോഷിച്ചു. രണ്ടാം പകുതിയില്‍ റൊണാള്‍ഡോ തന്റെ 138-ാം അന്താരാഷ്ട്ര ഗോള്‍ നേടി, 2-2 സമനിലയ്ക്ക് ശേഷം ഫൈനല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കൊണ്ടുപോകാന്‍ സഹായിച്ചു. അപ്പോഴേക്കും പകരക്കാരനായി ഇറങ്ങിയിരുന്നെങ്കിലും, അഞ്ച് സ്‌പോട്ട് കിക്കുകളും ട്രോഫി ഉയര്‍ത്തുന്നതിനായി പോര്‍ച്ചുഗല്‍ ഗോളാക്കി മാറ്റുന്നത് വെറ്ററന്‍ ഫോര്‍വേഡ് സൈഡില്‍ നിന്ന് നോക്കിനിന്നു.
വിജയത്തിന് പിന്നാലെ സൗദി പ്രോ ലീഗ് ക്ലബ്ബില്‍ തുടരാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു. ‘എന്റെ ഭാവി? അടിസ്ഥാനപരമായി ഒന്നും മാറാന്‍ പോകുന്നില്ല,’ അദ്ദേഹം പറഞ്ഞു. അല്‍-നസറില്‍ തുടരുമോ എന്ന് നേരിട്ട് ചോദിച്ചപ്പോള്‍, ‘അതെ’ എന്ന് റൊണാള്‍ഡോ പ്രതികരിച്ചു.
യൂറോ 2016, 2019 നേഷന്‍സ് ലീഗ് മെഡലുകള്‍ക്കൊപ്പം റൊണാള്‍ഡോയുടെ വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര ബഹുമതികളുടെ ശേഖരത്തിലേക്ക് നേഷന്‍സ് ലീഗ് കിരീടം ചേര്‍ക്കുന്നു. അഞ്ച് തവണ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ താരത്തെ കണ്ണീരിലാഴ്ത്തിയാണ് വികാരഭരിതമായ വിജയം.
യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ജൂണ്‍ 14 മുതല്‍ ആരംഭിക്കുന്ന 32 ടീമുകളുടെ ഫിഫ ക്ലബ് വേള്‍ഡ് കപ്പില്‍ മത്സരിക്കാന്‍ നിരവധി ടീമുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും, താന്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകില്ലെന്ന് റൊണാള്‍ഡോ കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ചു.
യുഎസിലെ ക്ലബ്ബുകളില്‍ നിന്ന് ഒന്നിലധികം ഓഫറുകള്‍ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി, അതേസമയം അല്‍-നസറിന്റെ കായിക ഡയറക്ടര്‍ ഫെര്‍ണാണ്ടോ ഹിയേറോ അടുത്തിടെ റൊണാള്‍ഡോയുമായി കരാര്‍ വിപുലീകരണത്തെക്കുറിച്ച് ചര്‍ച്ചയിലാണെന്ന് സമ്മതിച്ചു.
2022 ഡിസംബറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് അല്‍-നസറില്‍ ചേര്‍ന്നതിന് ശേഷം റൊണാള്‍ഡോ 111 മത്സരങ്ങളില്‍ നിന്ന് 99 ഗോളുകള്‍ നേടിയിട്ടുണ്ട്.
Football
യുവേഫ നേഷന്‍സ് ലീഗ്; സ്‌പെയിന്‍ യുവനിരയെ വീഴ്ത്തി; കപ്പുയര്‍ത്തി പോര്‍ചുഗല്‍
ഷൂട്ടൗട്ടില്‍ 3 നെതിരെ 5 ഗോളുകള്‍ക്കാണ് പോര്‍ചുകല്‍ ജയം നേടിയത്.

യുവേഫ നേഷന്‍സ് ലീഗ് കിരീടം അടിച്ചെടുത്ത് പോര്‍ചുഗല്‍. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് സ്‌പെയിനിനെ പോര്‍ചുഗല്‍ തകര്‍ത്തത്. ഷൂട്ടൗട്ടില്‍ 3 നെതിരെ 5 ഗോളുകള്‍ക്കാണ് പോര്‍ചുകല്‍ ജയം നേടിയത്. ആവേശപ്പോരിലെ ആദ്യ പകുതിയില്‍ സ്‌പെയിന്‍ മുന്നിലായിരുന്നു. 21ാം മിനിറ്റില്‍ മാര്‍ട്ടിന്‍ സുബിമെന്‍ഡിയാണ് സ്‌പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. പിന്നാലെ, 25ാം മിനിറ്റില്‍ പോര്‍ചുഗലിനായി നുനോ മെന്‍ഡിസ് ഗോള്‍ നേടി. മെന്‍ഡിസിന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ ആണിത്. ഇതോടെ മത്സരം സമനിലയിലായി.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായി സ്‌പെയിനിന്റെ മെക്കല്‍ ഒയാര്‍സബാല്‍ ലീഡ് നേടി. രണ്ടാ പകുതിയും ലീഡ് നിലനിര്‍ത്തി മുന്നേറിയ സ്‌പെയിനിന് 61ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രഹരമേറ്റു. മത്സരം 2-2 എന്ന നിലയിലായി.
120 മിനിറ്റിന് ശേഷവും വിജയഗോള്‍ നേടാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചില്ല. ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് എത്തുകയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടിലും ഇരു ടീമുകളും ഒന്നിന് പിറകെ ഒന്നായി വല കുലുക്കി. എന്നാല്‍ നാലാമതായി വന്ന അല്‍വെരോ മൊറാട്ടയുടെ കിക്ക് പൊര്‍ച്ചൂഗീസ് ഗോളി ഡിയോഗ കോസ്റ്റ തടഞ്ഞു. പിന്നാലെ വന്ന റൂബെന്‍ നെവെസ് അഞ്ചാം ഗോള്‍ നേടിയതോടെ 53 നിലയില്‍ പോര്‍ചുഗല്‍ വിജയം ഉറപ്പിച്ചു.
-
gulf3 days ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
Video Stories3 days ago
ആവേശമായി കൊട്ടിക്കലാശം; നിലമ്പൂരില്‍ വിജയം ഉറപ്പാക്കി യുഡിഎഫ്
-
Film3 days ago
‘സിനിമ റിവ്യൂ ചെയ്യാന്‍ പണം നല്‍കണം’; പരാതിയുമായി നിര്‍മാതാവ്
-
kerala2 days ago
ജനങ്ങളുടെ സുരക്ഷക്ക് പുല്ലുവില; മുഖ്യമന്ത്രിയുടെ സുഖയാത്രക്ക് റോഡിലെ കുഴി നികത്തി പൊലീസുകാര്‍
-
GULF3 days ago
ഇറാനെതിരെ ഇസ്രാഈല്‍ ആക്രമണം: ജിസിസി അടിയന്തര കേന്ദ്രം പ്രവര്‍ത്തനക്ഷമമായി
-
More3 days ago
ഗാസയില്‍ ഭക്ഷണം കാത്തുനിന്നവര്‍ക്കുനേരെ ഇസ്രയേല്‍ ഷെല്ലാക്രമണം; 45 പേര് കൊല്ലപ്പെട്ടു
-
kerala3 days ago
ബാലന് കെ നായരുടെ ഭാര്യ ശാരദ അമ്മ അന്തരിച്ചു
-
india3 days ago
സാങ്കേതിക തകരാര്‍; ഇന്ന് മാത്രം 5 എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി