Connect with us

kerala

കൊല്ലം സ്വദേശി ദിവാകരന്റെ മരണം: സി.പി.എം ഏരിയ കമ്മിറ്റി അംഗത്തെ ചോദ്യംചെയ്തു

തുതിയൂരില്‍ 92 ഏക്കര്‍ സ്ഥലം വില്‍പനയുമായി ബന്ധപ്പെട്ട ഇടപാടില്‍ ഏരിയ കമ്മിറ്റി അംഗവും ദിവാകരന്‍ നായരും ഉള്‍പ്പെട്ടിരുന്നതായാണ് സൂചന. ബുധനാഴ്ച രാവിലെ പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയ ഏരിയ കമ്മിറ്റി അംഗത്തെ വൈകീട്ടും വിട്ടയച്ചിട്ടില്ല. ദിവാകരന്‍ നായരുമായി അടുത്തകാലത്ത് ബന്ധപ്പെട്ടിട്ടില്ലെന്നും മുന്‍പരിചയം വെച്ച് കാര്‍ വര്‍ക്ക്‌ഷോപ്പ് അന്വേഷിച്ചാണ് വിളിച്ചതെന്നുമാണ് ഏരിയ കമ്മിറ്റി അംഗത്തിന്റെ വിശദീകരണം.

Published

on

പള്ളിക്കര: കൊല്ലം സ്വദേശിയുടെ മരണത്തില്‍ സി.പി.എം ഏരിയ കമ്മിറ്റി അംഗത്തെ ചോദ്യംചെയ്തു. ബ്രഹ്മപുരത്ത് കൊല്ലം സ്വദേശി ദിവാകരന്‍ നായരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് സി.പി.എം കളമശ്ശേരി ഏരിയ കമ്മിറ്റി അംഗത്തെ ഇന്‍ഫോപാര്‍ക്ക് പൊലീസ് ചോദ്യംചെയ്തത്. ദിവാകരന്റെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഏരിയ കമ്മിറ്റി അംഗത്തെക്കുറിച്ച വിവരം ലഭിച്ചത്. ഇരുവരും നേരത്തെ ഇടപാടുകള്‍ നടത്തിയിരുന്നു.

തുതിയൂരില്‍ 92 ഏക്കര്‍ സ്ഥലം വില്‍പനയുമായി ബന്ധപ്പെട്ട ഇടപാടില്‍ ഏരിയ കമ്മിറ്റി അംഗവും ദിവാകരന്‍ നായരും ഉള്‍പ്പെട്ടിരുന്നതായാണ് സൂചന. ബുധനാഴ്ച രാവിലെ പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയ ഏരിയ കമ്മിറ്റി അംഗത്തെ വൈകീട്ടും വിട്ടയച്ചിട്ടില്ല. ദിവാകരന്‍ നായരുമായി അടുത്തകാലത്ത് ബന്ധപ്പെട്ടിട്ടില്ലെന്നും മുന്‍പരിചയം വെച്ച് കാര്‍ വര്‍ക്ക്‌ഷോപ്പ് അന്വേഷിച്ചാണ് വിളിച്ചതെന്നുമാണ് ഏരിയ കമ്മിറ്റി അംഗത്തിന്റെ വിശദീകരണം.

ഇദ്ദേഹം ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് വിശദമായി ചോദ്യംചെയ്യുന്നുണ്ട്. കൂടാതെ ദിവാകരന്‍ സഞ്ചരിച്ച ഓട്ടോയെ പിന്തുടര്‍ന്ന ഇന്നോവ കാറിനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. ദിവാകരന്‍ എത്തിയ തൃക്കാക്കര പൈപ്പ് ലൈനിലെ വീട്ടിലും ഇടപ്പള്ളി പത്തടിപ്പാലത്തും പിന്തുടര്‍ന്നെത്തിയത് ഒരേ ഇന്നോവ കാര്‍ തന്നെയാണെന്നും ഈ വാഹനം കോട്ടയം സ്വദേശിയുടേതാണെന്നും പൊലീസ് സ്ഥിരീകരിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്

Published

on

അഖിലഭാരത ഹിന്ദു മഹാസഭ എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമെന്ന് സംഘടന. കഴിഞ്ഞ ദിവസമാണ് എ. വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അഖിലഭാരത ഹിന്ദു മഹാസഭാ സംസ്ഥാന പ്രസിഡന്റ് ദത്താത്രേയ സായി സ്വരൂപ്നാഥ് മാധ്യമങ്ങളോട് പറഞ്ഞു.

അഖിലഭാരത ഹിന്ദു മഹാസഭാ കഴിഞ്ഞ പാര്‍ലമെന്റ്‌റ് തിരഞ്ഞെടുപ്പിലും 20 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അത് തന്നെയാണ് ഇപ്പോള്‍ പിന്തുടര്‍ന്ന് വരുന്നതെന്നും ദത്താത്രേയ സായി സ്വരൂപ്നാഥ് പറഞ്ഞു.

 

Continue Reading

kerala

കോഹിനൂരിൽ ദേശീയപാതയിൽ വാഹനാപകടം: പോത്തുകല്ല് സ്വദേശിക്ക് ദാരുണാന്ത്യം

Published

on

തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം കോഹിനൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 32-കാരി മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. നിലമ്പൂർ പോത്തുകല്ല് സ്വദേശി സ്വപ്നയാണ് മരിച്ചത്. ദേശീയപാതാ നിർമ്മാണ കമ്പനിയായ കെ എൻ ആർ സി-യുടെ ലോറിയിൽ ബൈക്കിടിച്ചാണ് അപകടം. ലോറിയുടെ അടിയിൽപെട്ടാണ് യുവതി മരിച്ചതെന്നാണ് വിവരം. തൃശ്ശൂർ- കോഴിക്കോട്- കോഹിനൂർ പാതയിലാണ് അപകടമുണ്ടായത്. യുവതിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

kerala

പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി; പ്രധാന അധ്യാപകന് സസ്‌പെന്‍ഷന്‍

Published

on

പ്രവേശനോത്സവത്തിൽ പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ മുകേഷ് എം നായരെ പങ്കെടുപ്പിച്ച സംഭവത്തിൽ തിരുവനന്തപുരം ഫോർട്ട് സ്കൂൾ ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്തു. ഹെഡ്മാസ്റ്റർ പ്രദീപ്കുമാറിനെയാണ് സ്കൂൾ മാനേജ്‌മന്റ് സസ്‌പെൻഡ് ചെയ്തത്. സർക്കാർ നിർദേശത്തെ തുടർന്നായിരുന്നു നടപടി.

പോക്സോ കേസ് പ്രതിയെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചതിൽ ഫോർട്ട് സ്കൂൾ പ്രധാന അധ്യാപകന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സ്കൂൾ മാനേജ്മെന്റിനോട് പ്രധാന അധ്യാപകനെതിരെ നടപടി എടുക്കാൻ ആവശ്യപ്പെടുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

സ്കൂൾ പ്രവേശന ദിവസം ജെ.സി.ഐ എന്ന സന്നദ്ധ സംഘടനയാണ് കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചത്. ഉദ്ഘാടകൻ ആരെന്ന് അവർ തീരുമാനിച്ചു.. തനിക്ക് അറിയില്ലായിരുന്നു എന്നുമാണ് സ്കൾ DDE യോട് പ്രധാനാധ്യാപകൻ വിശദീകരിച്ചത്. എന്നാൽ വിശദീകരണം DDE തള്ളിയിരുന്നു.

അതേസമയം, പോക്‌സോ കേസ് പ്രതിയെന്ന് അറിയാതെയാണ് വ്‌ളോഗര്‍ മുകേഷ് എം നായരെ ചടങ്ങില്‍ പങ്കെടുപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞിരുന്നു. സ്‌കൂളിനും, പ്രധാന അധ്യാപകനുമുണ്ടായ വിഷമത്തില്‍ മാപ്പ് ചോദിക്കുന്നു. പശ്ചാത്തലം പരിശോധിക്കാത്തത് തങ്ങളുടെ ഭാഗത്തുണ്ടായ തെറ്റാണെന്നും ജെ.സി.ഐ. സംഘാടകര്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് നടത്തിയ കത്തില്‍ കൂട്ടിച്ചേർത്തത്.

Continue Reading

Trending