Connect with us

News

‘തെറ്റു കണ്ടാല്‍ കൈ കൊണ്ടു തിരുത്തൂ’; മുഹമ്മദ് നബിയെ ഉദ്ധരിച്ചുള്ള ബൈഡന്റെ പ്രസംഗം വൈറല്‍

ട്രംപുമായുള്ള പ്രസിഡന്‍ഷ്യല്‍ സംവാദത്തിനിടെ ബൈന്‍ ഇന്‍ഷാ അല്ലാഹ് എന്ന് പറഞ്ഞതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ പ്രതികരണം ഇന്റര്‍നെറ്റില്‍ വൈറലാകുകയും ചെയ്തിരുന്നു. 

Published

on

വാഷിങ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡണ്ടായി അധികാരമേല്‍ക്കാന്‍ ജോ ബൈഡനു മുമ്പില്‍ ഇനി ഏതാനും മണിക്കൂറുകളേ ബാക്കിയുള്ളൂ. ഔദ്യോഗിക പ്രഖ്യാപനത്തിന് ഇനിയും ദിവസങ്ങള്‍ എടുക്കുമെങ്കിലും നിലവിലെ സൂചനകള്‍ പ്രകാരം ഇന്നു തന്നെ ഫലത്തില്‍ അന്തിമ തീരുമാനമുണ്ടാകും. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡണ്ടുമായി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ വ്യക്തമായ മേധാവിത്വമാണ് ബൈഡന് നിലവിലുള്ളത്.

പ്രസിഡണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ബൈഡന്റെ പ്രസംഗങ്ങളും ഉദ്ധരണികളും നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. അതില്‍ ഇസ്‌ലാമിനെ കുറിച്ചും പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ചും അദ്ദേഹം പറഞ്ഞ പരാമര്‍ശങ്ങള്‍ ട്വിറ്റര്‍ ട്രന്‍ഡിങുകളായി മാറിക്കഴിഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണ സെഷനില്‍ മുസ്‌ലിം സമുദായാംഗങ്ങളുമായി സംസാരിക്കവെ ബൈഡന്‍ ഉദ്ധരിച്ച ഹദീസിന്റെ (പ്രവാചക വചനം) വീഡിയോയും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ‘നിങ്ങള്‍ ഒരു തെറ്റു കണ്ടാല്‍ അത് കൈ കൊണ്ടു തിരുത്തുക. അതിനു കഴിഞ്ഞില്ലെങ്കില്‍ നാക്കു കൊണ്ട് തിരുത്തുക, അതിനും കഴിഞ്ഞില്ലെങ്കില്‍ ഹൃദയം കൊണ്ട് തിരുത്തുക’ – എന്ന ഹദീസ് ആണ് ബൈഡന്‍ ഉദ്ധരിക്കുന്നത്.

https://twitter.com/hassanposts/status/1324918933774716928?s=20

ഈ അധ്യാപനം അനുസരിച്ചാണ് നിങ്ങളില്‍ പലരും ജീവിക്കുന്നത്. നിങ്ങളുടെ വിശ്വാസം അമേരിക്കന്‍ മൂല്യങ്ങളില്‍ സുസ്ഥിരമാണ്. നമ്മള്‍ എടുക്കുന്ന ജോലിയാണ് ജീവിതത്തെ മികച്ചതാക്കുന്നത്. നിങ്ങളുടെ കുടുംബം, അയല്‍വാസികള്‍, സേവനം, സമാധാനശ്രമങ്ങള്‍… ഈ ശ്രമങ്ങളില്‍ പിന്തുണ നല്‍കുന്ന, നിങ്ങളോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഒരു പ്രസിഡണ്ടിനെയാണ് നിങ്ങള്‍ക്കു വേണ്ടത്. നിങ്ങളുടെ സമുദായത്തെ ബലിയാടാക്കുന്ന ഒരാളെയല്ല വേണ്ടത്. നമുക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാം – ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം വിഷയത്തില്‍ ട്രംപിന്റെ നിലപാടുകളോട് കടുത്ത വിയോജിപ്പുള്ള നേതാവാണ് ബൈഡന്‍. അധികാരത്തിലെത്തിയാല്‍ ട്രംപ് കൊണ്ടു വന്ന ഭരണഘടനാ വിരുദ്ധമായ മുസ്‌ലിം യാത്രാ നിരോധം എടുത്തു കളയുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. ഇറാന്‍, സിറിയ, നൈജീരിയ തുടങ്ങിയ ആറു രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്കാണ് ട്രംപ് യു.എസിലേക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്.

ട്രംപുമായുള്ള പ്രസിഡന്‍ഷ്യല്‍ സംവാദത്തിനിടെ ബൈന്‍ ഇന്‍ഷാ അല്ലാഹ് എന്ന് പറഞ്ഞതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ പ്രതികരണം ഇന്റര്‍നെറ്റില്‍ വൈറലാകുകയും ചെയ്തിരുന്നു.

യുഎസില്‍ പോള്‍ ചെയ്യപ്പെട്ട മുസ്‌ലിം വോട്ടുകളില്‍ 69 ശതമാനവും ബൈഡനാണ് എന്നാണ് എക്‌സിറ്റ് പോളുകള്‍ അഭിപ്രായപ്പെട്ടിരുന്നത്. ട്രംപിന് 17 ശമതാനം മുസ്‌ലിംകളുടെ മാത്രം പിന്തുണയാണ് കിട്ടിയത്.

hospital

വൈദ്യുതിയില്ല; കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രസവം ഉള്‍പ്പെടെ മുടങ്ങി

വൈദ്യുതി പ്രശ്‌നം ഉണ്ടായിരുന്നെങ്കില്‍ ഈ മരുന്ന് കൊടുക്കണമായിരുന്നോ എന്നാണ് കൂട്ടിരിപ്പുക്കാരുടെ ചോദ്യം

Published

on

വൈദ്യുതി ഇല്ലാത്തതിനെ തുടര്‍ന്ന് കൊല്ലം കുണ്ടറ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം മുടങ്ങി. ഗര്‍ഭിണികളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വൈദ്യുതിയില്ലന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ബാബുലാല്‍ പറഞ്ഞു. ജനറേറ്റര്‍ കേടാണെന്നും ഡീസലുമില്ലെന്നും ബാബുലാല്‍ വ്യക്തമാക്കി. വൈദ്യുതി എപ്പോള്‍ വരുമെന്ന് അറിയില്ല അതുകൊണ്ട് മുന്‍കരുതല്‍ എന്ന നിലയ്ക്ക് രണ്ടു ഗര്‍ഭിണികളെയാണ് ജില്ല ആശുപത്രിയിലേക്ക് മാറ്റിയത് എന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ തൊട്ട് കറണ്ട് ഇല്ലെന്ന് അവിടെയുണ്ടായിരുന്നവര്‍ പറയുന്നു. നാല് മണിക്കും ആറുമണിക്കും വേദന വരാനുള്ള മരുന്ന് കൊടുത്തിരുന്നു. വൈദ്യുതി പ്രശ്‌നം ഉണ്ടായിരുന്നെങ്കില്‍ ഈ മരുന്ന് കൊടുക്കണമായിരുന്നോ എന്നാണ് കൂട്ടിരിപ്പുക്കാരുടെ ചോദ്യം.
ഡീസലില്ല, വാങ്ങാന്‍ ബ്ലോക്കില്‍ നിന്ന് ഫണ്ട് അനുവദിച്ചു തന്നിട്ടില്ലെന്നാണ് സൂപ്രണ്ടിനോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി.

Continue Reading

kerala

വിഴിഞ്ഞത്ത് വളളം മറിഞ്ഞ് ഒരാള്‍ മരിച്ചു

Published

on

തിരുവനന്തപുരം:വിഴിഞ്ഞത്ത് വളളം മറിഞ്ഞ് ഒരാള്‍ മരിച്ചു.പഴയതുപറ പുരയിടം താദൂസ് ആണ് മരിച്ചത്.മത്സ്യബന്ധനത്തിനു പോയ അഞ്ചു പേര്‍ സഞ്ചരിച്ച വളളമാണ് മറിഞ്ഞത്.അപകടത്തില്‍ ഒരാളെ കാണാതായി.
പൂവര്‍ ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ഇരയിമ്മയന്‍ തുറയില്‍ സെറ്റല്ലസിനെയാണ് കാണാതായത്.കൂടെയുണ്ടായിരുന്ന മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടു.

Continue Reading

kerala

കൂരിയാട് ദേശീയപാത തകര്‍ച്ച; എന്‍എച്ച്എഐ പ്രൊജക്ട് ഡയറക്ടര്‍ക്ക് സസ്പെന്‍ഷന്‍

Published

on

മലപ്പുറം: മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതില്‍ കര്‍ശന നടപടിയെടുത്ത് കേന്ദ്രം. സൈറ്റ് എന്‍ജിനീയറെ എഎച്ച്എഐ പുറത്താക്കി. എന്‍എച്ച്എഐ പ്രൊജക്ട് ഡയക്ടറെ സസ്പെന്‍ഡ് ചെയ്തു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റേതാണ് തീരുമാനം.

സുരക്ഷാ കണ്‍സള്‍ട്ടന്റ് കമ്പനിയടക്കം മൂന്ന് കമ്പനികള്‍ക്കെതിരെയും കേന്ദ്രം നടപടി സ്വീകരിച്ചിട്ടുണ്ട്. മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞതില്‍ കരാര്‍ ഏറ്റെടുത്ത നിര്‍മാണ കമ്പനിക്ക് വീഴ്ച്ചയുണ്ടെന്ന് വിദഗ്ദ സമിതി കണ്ടെത്തിയിരുന്നു. ദേശീയപാത 66ലെ 17 ഇടങ്ങളിലെ ഉയരഭിത്തി നിര്‍മാണം വിദഗ്ദ സമിതി പഠിച്ച ശേഷം കൂടുതല്‍ കടക്കും. ഭാരം താങ്ങാന്‍ അടിത്തറയിലെ മണ്ണിന് കഴിയാത്തതാണ് ദേശീയപാത തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

കൂരിയാട് മേഖലയിലെ നെല്‍പ്പാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശാധന നടന്നില്ലെന്നും ഡിസൈനില്‍ വന്‍ തകരാര്‍ ഉണ്ടെന്നുമാണ് വിദഗ്ദ സമിതിയുടെ കണ്ടത്തല്‍. സംഭവത്തില്‍ കരാറുമായി ബന്ധപ്പെട്ട് കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെ ഡീബാര്‍ ചെയ്തിട്ടുണ്ട്. പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് എന്ന കമ്പനിയെയും വിലക്കിയിട്ടുണ്ട്.

Continue Reading

Trending