india
മെയ്ക്ക് ഇന്‍ ഇന്ത്യ വെറും പൊള്ളയാണ്; ജിഡിപിയിലെ വ്യവസായ ഓഹരി 20 വര്‍ഷത്തെ താഴ്ന്ന നിരക്കില്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി കടലാസില്‍ മാത്രമേ ഉള്ളൂ എന്ന് തെളിയിക്കുന്നതാണ് കണക്കുകള്‍.

ന്യൂഡല്‍ഹി: 2019ല്‍ രാജ്യത്തിന്റെ ആഭ്യന്തര വളര്‍ച്ചയില്‍ (ജിഡിപി) വ്യവസായ മേഖലയുടെ ഓഹരി 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെന്ന് ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും കണക്കുകള്‍. 27.5 ശതമാനം മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വ്യവസായ മേഖലയില്‍ നിന്നുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി കടലാസില്‍ മാത്രമേ ഉള്ളൂ എന്ന് തെളിയിക്കുന്നതാണ് കണക്കുകള്‍.
വ്യവസായ മേഖലയില്‍ ഏഷ്യയില്‍ തന്നെ ഏറ്റവും മോശം പ്രകടനം കാഴ്ച വച്ച നാലാമത്തെ രാഷ്ട്രമാണ് ഇന്ത്യ. മ്യാന്മാര്, നേപ്പാള്‍, പാകിസ്താന് രാഷ്ട്രങ്ങളാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളത്. അഞ്ചു വര്‍ഷത്തിനിടെ ജിഡിപിയിലെ വ്യവസായ-ഉത്പാദന ഓഹരി 250 ബേസിസ് പോയിന്റാണ് കുറഞ്ഞത്. മൂന്നു വര്‍ഷം മുമ്പ് വ്യവസായ സെക്ടറിന്റെ ഓഹരി 29.3 ശതമാനമായിരുന്നു. 2014ല്‍ മുപ്പത് ശതമാനവും. ഏഷ്യയില്‍ ഉടനീളം രാജ്യങ്ങളുടെ ജിഡിപിയില്‍ വ്യവസായ മേഖലുടെ പങ്ക് ശരാശരി 30.8 ശതമാനമാണ്.
ദക്ഷിണേഷ്യയില്‍ ബംഗ്ലാദേശും ശ്രീലങ്കയും ഇന്ത്യയേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചിട്ടുള്ളത് എന്ന് ഏഷ്യന്‍ ഡവല്പ്മെന്റ് ബാങ്കിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2019 വര്‍ഷത്തില്‍ ബംഗ്ലാദേശ് ജിഡിപിയുടെ 31.2 ശതമാനമാണ് വ്യവസായ മേഖലയില്‍ നിന്നുള്ളത്. തൊട്ടു മുമ്പിലുള്ള അഞ്ചു വര്‍ഷത്തേക്കാള്‍ 350 ബേസിസ് പോയിന്റ് കൂടുതല്‍. വിയറ്റ്നാമില്‍ ഇത് 38.3 ശതമാനമാണ്. 140 ബേസിസ് പോയിന്റിന്റെ വളര്‍ച്ച.
വന്‍ശക്തിയായ ചൈനയുടെ വ്യവസായ ഓഹരി 39.2 ശതമാനമാണ്. ചൈനയില്‍ 410 ബേസിസ് പോയിന്റിന്റെ കുറവാണ് രേഖപ്പെടുത്തിയത്. അഞ്ചു വര്‍ഷത്തിനിടെ ഏഷ്യയില്‍ ഉടനീളം ശരാശരി 20 ബേസിസ് പോയിന്റിന്റെ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായത്.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യയുടെ വ്യവസായ ഉല്‍പ്പാദനം-നിര്‍മാണം, ഖനനം, മാനുഫാക്ചറിങ്, വൈദ്യുതി- 17 ശതമാനം മാത്രമാണ് വര്‍ധിച്ചത്. എന്നാല്‍ ഇതേ വേളയില്‍ ബംഗ്ലാദേശിന്റെ വ്യാവസായിക ഉല്പാദനം 48 ശതമാനവും വിയറ്റ്നാമിന്റേത് 29 ശതമാനവും വര്‍ധിച്ചു. 29 ശതമാനമാണ് ചൈനയുടെ വളര്‍ച്ച.
നേരത്തെ പ്രതിവര്‍ഷം വ്യാവസായി ഉല്‍പ്പാദന സൂചിക (ഇന്‍ഡക്സ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍-ഐഐപി) 8-9 ശതമാനം വരെ വളര്‍ന്നിരുന്നു. ഇപ്പോള്‍ മൂന്ന് ശതമാനത്തിന് മേലെ വളര്‍ന്നാല്‍ വലിയ കാര്യമായി. 2014ന് ശേഷം ഐഐപി നാലു ശതമാനത്തിന് മുകളില്‍ വളര്‍ന്നിട്ടില്ല’ –
മദന്‍ സബ്നാവിസ്
ധനകാര്യ സ്ഥാപനമായ കെയര്‍ റേറ്റിങ്സിലെ സാമ്പത്തിക ശാസ്ത്രജ്ഞന്
കൂടുതല്‍ തൊഴില്‍ അവസരങ്ങളും ജീവിത നിലവാരവും മെച്ചപ്പെടുത്താന്‍ വ്യവസായിക ഉല്‍പ്പാദനം വര്‍ധിക്കേണ്ടതുണ്ടെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
india
ഇസ്രാഈലിന് മൂക്കുകയറിടാന്‍ ഇനിയും വൈകരുത്: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
ലോകസമാധാനത്തിന് അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഇന്ത്യ മുന്‍കൈയെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

കോഴിക്കോട്: എല്ലാ അന്താരാഷ്ട്ര മര്യാദകളും കാറ്റില്‍ പറത്തി ഇറാനെ ആക്രമിച്ച ഇസ്രാഈലിന്റെ ചോരക്കൊതിക്ക് അറുതിവരുത്താന്‍ യു.എന്നും ലോക രാഷ്ട്രങ്ങളും തയ്യാറാവണമെന്ന് മുസ്ലിംലീഗ് പാര്‍ലമെന്റി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. മനുഷ്യത്വം കുഴിച്ചുമൂടി ഗസ്സയില്‍ തുടരുന്ന വംശഹത്യക്കെതിരെ ക്രിയാത്മകമായി ഒന്നും ചെയ്യാനാവാത്ത ലോക രാജ്യങ്ങള്‍ ഇസ്രാഈലിന് മൂക്കുകയറിടാന്‍ ഇനിയും വൈകിയാല്‍ അതിന്റെ പ്രത്യാഘാതം കനത്തതാവും. ജാരസന്തതിയായ ഇസ്രാഈല്‍ തങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുമെന്നാണ് പുതിയ ആക്രമണണ പരമ്പര വ്യക്തമാക്കുന്നത്.
അമേരിക്കയുടെ പിന്തുണയോടെ ഫലസ്തീനിലെ അധിനിവേഷവും കൂട്ടക്കുരുതിയും തുടരുന്ന ഇസ്രാഈല്‍ ഇറാനില്‍ കടന്നുകയറി നടത്തുന്ന ആക്രമണങ്ങള്‍ പശ്ചിമേഷ്യയാകെ അശാന്തി വിതക്കുന്നതാണ്. ഇറാനും ഇസ്രാഈലും ആണവ ശക്തികളെന്നത് ഗൗരവത്തിലെടുക്കണം. ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ഇസ്രാഈലില്‍ സൈനിക ആക്രമണങ്ങള്‍ എല്ലാ സീമയും ലംഘിക്കുന്നതും മനുഷ്യത്വവിരുദ്ധവുമാണ്. ഏതൊരു സായുധ ആക്രമണവും ഭീഷണിയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഏജന്‍സിയുടെ ചട്ടത്തിന്റെയും തത്വങ്ങളുടെ ലംഘനമാണ്. ഏത് സാഹചര്യത്തിലായാലും ആണവ കേന്ദ്രങ്ങള്‍ ഒരിക്കലും ആക്രമിക്കപ്പെടരുത്. അത് ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ഒരുപോലെ പ്രശ്നം സൃഷ്ടിക്കും. ഇതിന്റെ പ്രത്യാഘാതം ഏതെങ്കിലുമൊരു മേഖലയിലോ രാജ്യത്തോ ഒതുങ്ങില്ല.
സയണിസത്തിന്റെ രക്തദാഹവുമായി നീചന്മാരുടെ വക്താക്കളെ പോലെ രക്തച്ചൊരിച്ചില്‍ നടത്തുന്ന ഇസ്രാഈലിന് അമേരിക്ക നിരുപാധിക പിന്തുണ നല്കുമ്പോള് അതൊരു ലോക യുദ്ധമായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പട്ടിണിയും നിരക്ഷരതയുമാണ് മനുഷ്യരാശിയുടെ ഇരുപത്തിയൊന്നാം നൂണ്ടിലെയും വലിയ വെല്ലുവിളികള്‍. എന്നാല്‍, പണക്കൊതി മൂത്ത് ആയുധക്കച്ചവടത്തിന്റെ പുതിയ വിപണി തേടുന്ന സാമ്രാജ്യത്വശക്തികള്‍ക്ക് യുദ്ധവും കലാപവുമാണ് ആവശ്യം. ലോകസമാധാനത്തിന് അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഇന്ത്യ മുന്‍കൈയെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.
india
കെനിയയിലെ ബസ്സപകടം; മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നൈറോബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കെനിയയില്‍ ബസ്സപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.തിങ്കളാഴ്ച നടന്ന അപകടത്തില്‍ മലയാളികളായ മൂന്ന് വനിതകളും രണ്ട് കുട്ടികളും മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നൈറോബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം സഹയാത്രികരായ കുടുംബാംഗങ്ങള്‍ പരിക്കില്‍നിന്നും മോചിതരായി. വിമാന യാത്രചെയ്യാന്‍ കഴിയുമെന്ന ഡോക്ടറുടെ അനുമതി ലഭിക്കുന്നതോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന കാര്യം തീരുമാനമാകും. അതേസമയം, പരിക്കേറ്റവര്‍ ശനി, ഞായര്‍ ദിവസങ്ങളിലായി പൂര്‍ണമായും ഡിസ്ചാര്‍ജാവുന്നതോടെ നാട്ടിലേക്കുള്ള യാത്രയും ഉറപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
അഞ്ച് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വെള്ളിയാഴ്ച മുതല്‍ ആശുപത്രി വിടാന്‍ കഴിയുമെന്ന് നൈറോബി ഹോസ്പിറ്റല്‍ മെഡിക്കല്‍ സര്‍വിസ് ഡയറക്ടര്‍ ഡോ. സാമുവേല്‍ ഒഡേഡോ അറിയിച്ചു. തിങ്കളാഴ്ച നടന്ന അപകടത്തില്‍ പരിക്കേറ്റ മുഴുവന്‍പേരും നിലവില്‍ നൈറോബി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ഖത്തറില്‍നിന്ന് വിനോദയാത്ര പോയ സംഘം അപകടത്തില്‍പെട്ട് മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്ന കുറ്റിക്കാട്ടുചാലിയില് (30), ഏക മകള്‍ റൂഹി മെഹ്റിന് (ഒന്നര വയസ്സ്) എന്നിവരാണ് മരിച്ചത്. കേരളം, തമിഴ്നാട്, ഗോവ, കര്‍ണാടക സ്വദേശികളായ ഒമ്പത് കുടുംബങ്ങള്‍ ഉള്‍പ്പെടെ 28 പേരാണ് ഖത്തറില്‍ നിന്ന് കെനിയയിലെത്തിയത്.
india
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി
സമയബന്ധിതമായി പദ്ധതി തയ്യാറാക്കാന്‍ NHAIക്ക് നിര്‍ദേശം നല്‍കണമെന്നും അമികസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേശീയപാത തകര്‍ന്ന സംഭവത്തില്‍ ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണമെന്ന് ഹൈക്കോടതിയില്‍ അമികസ് ക്യൂറി. സമയബന്ധിതമായി പദ്ധതി തയ്യാറാക്കാന്‍ NHAIക്ക് നിര്‍ദേശം നല്‍കണമെന്നും അമികസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അമികസ് ക്യൂറി റിപ്പോര്ട്ടിന്മേല് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ചും ഇടക്കാല ഉത്തരവില്‍ ആവശ്യപ്പെട്ടു. മണ്‍സൂണ്‍ കാലത്തെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്ന കാര്യം അറിയിക്കാനും കോടതി നിര്‍ദേശം.
-
Celebrity3 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
kerala2 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
film3 days ago
മരണവീട്ടില്‍ പൊട്ടിച്ചിരിയുടെ കൂട്ടയടി..’വ്യസനസമേതം ബന്ധുമിത്രാദികള്‍’ ; ട്രെയിലര്‍ പുറത്തിറങ്ങി
-
kerala3 days ago
എംഎസ്സി എൽസ 3 കപ്പൽ അപകടം; കേസെടുത്ത് പൊലീസ്
-
kerala3 days ago
ഹിന്ദുമഹാസഭയുടെ എൽഡിഎഫ് പിന്തുണക്ക് പിന്നിൽ ബിജെപി; ഹിമവൽ ഭദ്രാനന്ദ
-
kerala3 days ago
ലൈഗിംകാരോപണം; ജയസൂര്യക്കും ബാലചന്ദ്രമേനോനും എതിരെ തെളിവില്ലെന്ന് പോലീസ്
-
kerala3 days ago
മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു അന്തരിച്ചു
-
gulf2 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു