Connect with us

Cricket

‘അമ്മ തട്ടുകട നടത്തുന്നു, അച്ഛന്‍ കൂലിപ്പണിക്കാരന്‍’; ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് നടരാജന്‍

തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ നടരാജന്റെ പ്രകടനം കണ്ട മുത്തയ്യ മുരളീധരനാണ് താരത്തെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിലെത്തിക്കുന്നത്. ആദ്യ രണ്ട് സീസണില്‍ ടീമില്‍ വലിയ അവസരമൊന്നും ലഭിച്ചില്ല. എന്നാല്‍ ഇക്കഴിഞ്ഞ സീസണില്‍ കിട്ടിയ അവസരം നടരാജന്‍ മുതലാക്കി

Published

on

തമിഴ്‌നാട്ടിലെ സേലത്തെ ചിന്നപ്പാമ്പട്ടിയെന്ന കുഗ്രാമത്തില്‍ ടെന്നീസ് ബോളെറിഞ്ഞ് നടന്നവന്‍ ഇന്ത്യക്കായി ഏകദിനത്തില്‍ അരങ്ങേറ്റം നടത്തുന്നു. അതും ലോകക്രിക്കറ്റിലെ കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയില്‍ നിന്ന് ഏകദിന ക്യാപ് വാങ്ങി 232ാമത്തെ കളിക്കാരനായി കാന്‍ബറയില്‍ അരങ്ങേറ്റ മത്സരം. 29ാം വയസ്സിലാണ് നടരാജന്‍ ആദ്യ ഏകദിനത്തിന് ഇറങ്ങുന്നത്. മാര്‍നസ് ലാബുഷെയ്‌നെ ബൗള്‍ഡാക്കി ആദ്യ ഏകദിന വിക്കറ്റും സ്വന്തമാക്കി.

തങ്കരസു നടരാജനെന്ന തമിഴ്‌നാട് പേസര്‍ക്ക് ഇത് സ്വപ്നതുല്യമായ നേട്ടമാണ്. പ്രതിസന്ധികളെ തകര്‍ത്തെറിഞ്ഞ് അയാള്‍ നടന്നുകയറിയിരിക്കുന്നത് വലിയ നേട്ടത്തിലേക്കാണ്. കൂലിപ്പണിക്കാരായ നടരാജന്റെ അച്ഛനും അമ്മയും മകനെ വളര്‍ത്തിയത് ഏറെ കഷ്ടകതകള്‍ സഹിച്ചാണ്. കാന്‍ബറയില്‍ ഓസ്‌ട്രേലിയക്കെതിരെ അവന്‍ പന്തെറിയുമ്പോള്‍ ചിന്നപ്പാമ്പട്ടിയെന്ന ഗ്രാമവും ഒപ്പം കയ്യടിക്കുന്നു.

ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ച് പ്രതിസന്ധികളോട് പടവെട്ടി വളര്‍ന്നതാണ് നടരാജന്‍. അച്ഛന്‍ കൂലിപ്പണിക്കാരനാണ്. അമ്മ വഴിയോരത്ത് തട്ടുകട നടത്തി കുടുംബത്തിനായി അധ്വാനിക്കുന്നു. ഇവരുടെ അഞ്ച് മക്കളില്‍ മൂത്തവനാണ് നടരാജന്‍. 19ാം വയസ്സ് വരെ ടെന്നീസ് ബോളിലാണ് നടരാജന്‍ കളിച്ചിട്ടുള്ളത്. യുവതാരത്തിന്റെ പ്രകടനം കണ്ട് മെന്ററായ ജെപി നട്ടുവാണ് അവനെ ചെന്നൈയില്‍ എത്തിച്ച് വിദഗ്ദ പരിശീലനം നല്‍കിയത്.

തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ നടരാജന്റെ പ്രകടനം കണ്ട മുത്തയ്യ മുരളീധരനാണ് താരത്തെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിലെത്തിക്കുന്നത്. ആദ്യ രണ്ട് സീസണില്‍ ടീമില്‍ വലിയ അവസരമൊന്നും ലഭിച്ചില്ല. എന്നാല്‍ ഇക്കഴിഞ്ഞ സീസണില്‍ കിട്ടിയ അവസരം നടരാജന്‍ മുതലാക്കി.

തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ യോര്‍ക്കര്‍ മാസ്റ്ററെന്നാണ് നടരാജന്‍ അറിയപ്പെടുന്നത്. ഐപിഎല്ലില്‍ താന്‍ യോര്‍ക്കര്‍ കിങാണെന്ന് അദ്ദേഹം തെളിയിച്ചു. ലോകത്തിലെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പോലും നടരാജന്റെ യോര്‍ക്കറുകള്‍ക്ക് മുന്നില്‍ വിറച്ചു. ഹൈദരാബാദിന് വേണ്ടി മിന്നുന്ന പ്രകടനം നടത്തിയതോടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ടി20 ടീമിലും സ്ഥാനം ലഭിച്ചു. പിന്നീട് ഏകദിനടീമിലേക്കും താരം പരിഗണിക്കപ്പെട്ടു.

ആദ്യ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ട ഇന്ത്യ മൂന്നാം ഏകദിനത്തില്‍ ടീമില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതോടെയാണ് നടരാജന് അവസരം ലഭിച്ചത്. സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് പകരക്കാരനായാണ് അദ്ദേഹം ഇറങ്ങിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ഇന്ത്യന്‍ ടീമിന് വിദേശ പരിശീലകന്‍; റിക്കി പോണ്ടിംഗും ഫ്‌ളെമിംഗും പരിഗണനയില്‍

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വിദേശ പരിശീലകര്‍ എത്താന്‍ സാധ്യത. പരിശീലകര്‍ക്ക് വേണ്ടി ഔദ്യോഗികമായി ബിസിസിഐ അപേക്ഷ ക്ഷണിച്ചുവെങ്കിലും ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗും ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങുമാണ് മുന്‍ഗണനാ പട്ടികയിലുള്ളത്.

ഇരുവരും നീണ്ട കാലമായി ഇന്ത്യയില്‍ പരിശീലക റോളിലുള്ളരാണ്. ഫ്‌ളെമിംഗ്
ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പവും റിക്കി പോണ്ടിംഗ് ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പവുമാണ് പരിശീലക കുപ്പായത്തിലുള്ളത്. മൂന്ന് ഫോര്‍മാറ്റിനും യോജിച്ച പരിശീലകനെയാണ് ബിസിസിഐ തേടുന്നത്. മെയ് 27 വരെയാണ് ബിസിസിഐ അപേക്ഷ സമര്‍പ്പണത്തിന് സമയം നല്‍കിയിരിക്കുന്നത്. ദ്രാവിഡ് സ്ഥാനം ഒഴിഞ്ഞാല്‍ ഇവരില്‍ ഒരാളെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ബിസിസിഐ ആലോചിക്കുന്നത്.

ജൂണ്‍ 29 ടി20 ലോകകപ്പോടെയാണ് നിലവിലെ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി തീരുന്നത്. 2025ലെ ചാമ്പ്യന്‍സ് ട്രോഫിയും 2027ലെ ഏകദിന ലോകകപ്പും കൂടി ലക്ഷ്യം വെച്ചാണ് പുതിയ നിയമനം. 2021ലാണ് ദ്രാവിഡ് പരീശീലകനായി എത്തുന്നത്. രാഹുലിന് കീഴില്‍ 2022ല്‍ ഇന്ത്യ ടി20 ലോകകപ്പ് സെമിഫൈനലിലെത്തി. തുടര്‍ന്ന് 2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും 2023 ഏകദിന ലോകകപ്പിലും ഫൈനലില്‍ പ്രവേശിച്ചു.

 

Continue Reading

Cricket

ട്വന്റി 20 ലോകകപ്പ്: ഇംഗ്ലണ്ടിനെ ജോസ് ബട്‍ലർ നയിക്കും

പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു.

Published

on

ജൂണില്‍ തുടങ്ങുന്ന ട്വന്റി 20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമിനെ ജോസ് ബട്‌ലര്‍ നയിക്കും. കൈമുട്ടിലെ പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു. 2021ന് ശേഷം ആദ്യമായാണ് ആര്‍ച്ചര്‍ ടീമിലെത്തുന്നത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയും സ്‌ക്വാഡിലുണ്ട്. ലോകകപ്പ് നേടിയ ട്വന്റി 20, ഏകദിന ടീമുകളില്‍ അംഗമായിരുന്ന ആള്‍റൗണ്ടര്‍ ക്രിസ് വോക്‌സ്, ബാറ്റര്‍ ഡേവിഡ് മലാന്‍ എന്നിവര്‍ പുറത്തായി. ജൂണ്‍ നാലിന് ബര്‍ബദോസില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെയാണ് ഇംഗ്ലീഷുകാരുടെ ആദ്യ അങ്കം.

ഇംഗ്ലണ്ട് ടീം: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജൊനാഥന്‍ ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്, സാം കറണ്‍, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്‌ലി, വില്‍ ജാക്‌സ്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിങ്സ്റ്റണ്‍, ആദില്‍ റാഷിദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്‌ലി, മാര്‍ക് വുഡ്.

Continue Reading

Cricket

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍

സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.

Published

on

2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. 2015 ജൂലൈയിലാണ് സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ട്വന്റി20യില്‍ അരങ്ങേറ്റിയത്.25 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 374 റണ്‍സ് താരം നേടിയിട്ടുണ്ട്.ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഹർദിക് പാണ്ഡ്യയാണ് ഉപനായകൻ. സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരുണ്ട്.

ജൂണ്‍ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.ജൂണ്‍ അഞ്ചിനാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Continue Reading

Trending