Connect with us

crime

സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്നതിന് തടസ്സം; 17 കാരി അമ്മയെയും അച്ഛനെയും കൊലപ്പെടുത്തി

17 കാരിയും കാമുകനുമാണ് പൊലീസിന്റെ പിടിയിലായത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം

Published

on

ഇന്‍ഡോര്‍ : സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്നതിന് വേണ്ടി അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം കാമുകനൊപ്പം കടന്നുകളഞ്ഞ കൗമാരക്കാരി പിടിയില്‍. 17 കാരിയും കാമുകനുമാണ് പൊലീസിന്റെ പിടിയിലായത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.

സ്‌പെഷന്‍ ആംഡ് ഫോഴ്‌സ് കോണ്‍സ്റ്റബിള്‍ ജ്യോതിപ്രസാദ് ശര്‍മ്മ(45), ഭാര്യ നീലം (43) എന്നിവരാണ് കൊല്ലപ്പെട്ടത്. മുറി തുറക്കാത്തത് കണ്ട് വീട്ടുജോലിക്കാരി ജ്യോതിപ്രസാദിന്റെ മകനെ വിവരം അറിയിച്ചു. മകന്‍ മുറി തുറന്നു നോക്കുമ്പോഴാണ് ഇരുവരും രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടെത്തുന്നത്.

മകന്റെ കരച്ചില്‍ കേട്ട് എത്തിയ സമീപവാസികള്‍ വിവരം പൊലീസിനെ അറിയിച്ചു. വീട്ടിലെ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്ത നിലയിലുമായിരുന്നു. വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായും കണ്ടെത്തിയിരുന്നു.

ഇതിനിടെയാണ് ജ്യോതിപ്രസാദിന്റെ മകളെ കാണാനില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെടുന്നത്. കുട്ടി രാവിലെ നാലു മണിയോടെ പുറത്തേക്ക് പോകുന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പൊലീസിന് ലഭിച്ചു. വീട്ടില്‍ നിന്നും പിതാവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പെണ്‍കുട്ടിയുടെ കത്തും പൊലീസിന് കിട്ടി. എന്നാല്‍ ഇതില്‍ വസ്തുതയില്ലെന്നും അന്വേഷണത്തില്‍ പൊലീസിന് മനസ്സിലായി.

പെണ്‍കുട്ടിയുടെയും കാമുകന്‍ ധനഞ്ജയ് യാദവിന്റെ (20) യും ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതിനിടെ പെണ്‍കുട്ടിയുടെ ഫോണ്‍ ഓണ്‍ ചെയ്തതായി കണ്ടെത്തി.

ഉടന്‍ തന്നെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തുകയും മന്‍ദ്‌സോര്‍, നീമൂച്ച് ഹൈവേ പെട്രോളിംഗ് പൊലീസ് സംഘത്തെ വിവരം അറിയിക്കുകയുമായിരുന്നു. ഇവര്‍ ഉടന്‍ തന്നെ പെണ്‍കുട്ടിയെയും കാമുകനെയും കസ്റ്റഡിയിലെടുത്തു.

സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നതിന് വേണ്ടിയാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടിയും കാമുകനും പൊലീസിനോട് സമ്മതിച്ചു. രാജസ്ഥാനില്‍ പോയി ജീവിക്കാനാണ് പദ്ധതിയിട്ടത്. ഇതിനായി വീട്ടില്‍ നിന്നും പണവും കവര്‍ന്നു.

പെണ്‍കുട്ടിയും ധനഞ്ജയും തമ്മിലുള്ള ബന്ധത്തെ ജ്യോതി പ്രസാദ് എതിര്‍ത്തിരുന്നു. ഇതേച്ചൊല്ലി സംഭവത്തിന് തലേദിവസം വീട്ടില്‍ വാക്കുതര്‍ക്കവും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് തടസ്സമായ ഇരുവരേയും വകവരുത്താന്‍ ഇവര്‍ തീരുമാനിച്ചത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

തൃശൂരില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു

ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രനാണ് മരിച്ചത്

Published

on

തൃശൂര്‍:ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രന്‍(68) ആണ് മരിച്ചത്.ഏപ്രില്‍ 2ന് ഉച്ചക്ക് 12ഓടെയാണ് സംഭവം ഉണ്ടായത്.ഗുരുതരമായ പരുക്കേറ്റ പവിത്രന്‍ ചികിത്സയിലായിരുന്നു.തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത എന്ന സ്വകാര്യ ബസി ലെ കണ്ടക്ടര്‍ രതീശ്ണ് പവിത്രനെ തളളി പുറത്താക്കിയത്.

വധശ്രമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.തര്‍ക്കത്തിനിടെ കണ്ടക്ടര്‍ പവിത്രനെ പുറത്തെക്ക് തളളിയിടുകയും വീഴ്ചയില്‍ തല കല്ലിലിടിച്ചതുമാണ് മരണ കാരണം.പവിത്രനെ ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും,പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാര്‍ കണ്ടക്ടറെ തടഞ്ഞുവെച്ചിരുന്നു എന്ന് പൊലീസ് അറിയിച്ചു.പവിത്രന്‍ മരിച്ചതോടെ കണ്ടക്ടര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

Continue Reading

crime

കണ്ണിലേക്ക് മുളക്പൊടി വിതറി വെട്ടിപ്പരിക്കേല്പിച്ചതായി പരാതി

ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്.

Published

on

രാത്രി വീട്ടിലേക്ക് നടന്നു പോകുമ്പോൾ മുഖത്തേക്ക് മുളക്പൊടി വിതറിയ ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ചതായി പരാതി. ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 ന് ചെമ്മാട് ദർശന തിയേറ്റർ റോഡിൽ വെച്ചാണ് സംഭവം.

റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകുമ്പോൾ വീടിനടുത്തുള്ള ഇടവഴിയിൽ വെച്ചാണ് ആക്രമിച്ചത്. അഞ്ചിലേറെ വരുന്ന സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു എന്നു സൈതലവി പറഞ്ഞു.

കണ്ണിൽ മുളക് പൊടി ഇട്ട ശേഷം ആയുധം കൊണ്ട് തലക്ക് വെട്ടുകയും ഇരുമ്പു വടി കൊണ്ട് കയ്യിനും കാലിനും അടിക്കുകയും ചെയ്‌തതായി സൈതലവി പറയുന്നു. അടുത്ത വീട്ടിലേക്ക് ഓടിക്കയറി വാതിലടച്ചാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ സൈതലവി എം കെ എച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

Continue Reading

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

Trending