gulf
ഐക്യവും സുരക്ഷയും ഉറപ്പ് വരുത്തും , വെല്ലുവിളികളെ ഒറ്റകെട്ടായി ചെറുക്കും – ജിസിസി ഉച്ചകോടി
ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ പ്രയാണത്തിന് ദശകങ്ങളോളം സ്‌തുത്യർഹമായ സംഭാവനകള്‍ നൽകിയത് പരിഗണിച്ചാണ് നാമകരണം

അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : ഗൾഫ്, അറബ്, ഇസ്‌ലാമിക് രാജ്യങ്ങളിൽ ഐക്യവും സ്ഥിരതയും സുരക്ഷയും നില നിർത്താനുള്ള ആഹ്വാനമടങ്ങുന്ന അൽ ഉല പ്രഖ്യാപനത്തിൽ ഒപ്പ് വെച്ചുകൊണ്ട് ജിസിസി ഉച്ചകോടിക്ക് ഉജ്ജ്വല സമാപനം. ഗൾഫ് പ്രതിസന്ധി മുതലെടുത്ത് ഗൂഢ ശക്തികൾ മേഖലയെ അസ്ഥിരപ്പെടുത്തുന്ന സാഹചര്യം അനുവദിക്കരുതെന്നും ഒറ്റക്കെട്ടായ മുന്നേറ്റത്തിലൂടെ മേഖലയെ സംരക്ഷിക്കണമെന്നുമുള്ള പ്രഖ്യാപനത്തോടെയാണ് ചരിത്രമായ ഉച്ചകോടിക്ക് സമാപനമായത്. ഒരേ ചരിത്രവും സംസ്‌കാരവും പങ്കുവെക്കുന്ന സഹോദരങ്ങള്‍ തമ്മില്‍ മറക്കാനും പൊറുക്കാനുമാകാത്ത തര്‍ക്കങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഇല്ലെന്ന സന്ദേശം ലോകത്തിന് നല്‍കികൊണ്ടാണ് അൽ ഉലയുടെ പൗരാണിക നഗരിയിൽ നിന്ന് ഗൾഫ് രാഷ്ട്ര തലവന്മാർ വിടവാങ്ങിയത്. ഖത്തർ ഉൾപ്പടെ ആറ് അംഗരാജ്യങ്ങളും ഒപ്പ് വെച്ച കരാറിൽ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുകയും ഒരുമിച്ചുള്ള പ്രയാണത്തിന് ദിശാബോധം നല്‍കുകയും ചെയ്യുന്ന മാർഗ നിർദേശങ്ങളാണുള്ളത് . ഗള്‍ഫ് പ്രതിസന്ധിയില്‍ ഉള്‍പ്പെട്ട ഈജിപ്തും കരാറിൽ ഒപ്പുവെച്ചു.ഏകീകൃതമായ നിലപാട് സ്വീകരിക്കുകയും പ്രതിസന്ധികൾക്ക് രാഷ്ട്രീയ പരിഹാരം കാണുകയും ഗൾഫ് മേഖല നേരിടുന്ന എല്ലാ വെല്ലുവിളികളെയും മറികടക്കുകയും ചെയ്യാൻ ഒരുമയോടെ മുന്നേറാനുള്ള പ്രതിജ്ഞയയുമായാണ് അൽ ഉല ഉച്ചകോടി സമാപിച്ചത് .
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് സഊദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയിലാണ് 41-ാമത് ഗള്‍ഫ് ഉച്ചകോടി ചേര്‍ന്നത്. അല്‍ഉല ഉച്ചകോടിക്ക് മണ്മറഞ്ഞ നേതാക്കളായ സുല്‍ത്താന്‍ ഖാബൂസ്, ശൈഖ് സ്വബാഹ് ഉച്ചകോടിയെന്ന് നാമകരണം ചെയ്യാന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചതായി ഉദ്ഘാടന പ്രസംഗത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ പ്രയാണത്തിന് ദശകങ്ങളോളം സ്‌തുത്യർഹമായ സംഭാവനകള്‍ നൽകിയത് പരിഗണിച്ചാണ് നാമകരണം.
വെല്ലുവിളികളെ ഒറ്റകെട്ടായി നേരിടാനും ഇറാൻ ഉയർത്തുന്ന ഭീഷണിയെ ചെറുക്കാനും ജിസിസി രാജ്യങ്ങളുടെ കൂട്ടായ സഹകരണം അനിവാര്യമാണെന്ന് സഊദി കിരീടാവകാശി ആവശ്യപ്പെട്ടു . മേഖലയിലെ സമാധാനത്തിന് ഇറാൻ ഉയർത്തുന്ന ഭീഷണി ചർച്ച ചെയ്യപ്പെടണം. ആണവ പദ്ധതിയും ബാലിസ്റ്റിക് മിസൈൽ പദ്ധതിയും വിനാശകരമായ ദൗത്യങ്ങളാണ്. ഗൾഫ് രാജ്യങ്ങളിൽ അസ്ഥിരതയും അശാന്തിയുമാണ് ഇറാന്റെ ലക്‌ഷ്യം. അതിനായി തീവ്രവാദ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഇറാൻ ഭരണകൂടം ഒത്താശ നൽകുന്നു. മേഖലയുടെ സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹത്തെയും ഒന്നിച്ചു നിർത്തണം. ഇത്തരം അട്ടിമറി പദ്ധതികൾ ആസൂത്രണം ചെയ്യുന്നവർക്കെതിരെ ലോകരാജ്യങ്ങളുടെ പിന്തുണയും തേടണമെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അഭിപ്രായപ്പെട്ടു.
ഖത്തർ ഉൾപ്പടെ ആറ് അംഗരാജ്യങ്ങളും ഒപ്പ് വെച്ച കരാറിൽ തര്‍ക്കങ്ങള്‍ക്ക് ഉടനടി പരിഹാരം കാണുകയും ഒരുമിച്ചുള്ള പ്രയാണത്തിന് ദിശാബോധം നല്‍കുകയും ചെയ്യുന്ന മാർഗ നിർദേശങ്ങളാണുള്ളത് . ഗള്‍ഫ് പ്രതിസന്ധിയില്‍ ഉള്‍പ്പെട്ട ഈജിപ്തും കരാറിൽ ഒപ്പുവെച്ചു. പ്രതിസന്ധികൾക്ക് രാഷ്ട്രീയ പരിഹാരം കാണുകയും ഗൾഫ് മേഖല നേരിടുന്ന എല്ലാ വെല്ലുവിളികളെയും മറികടക്കുകയും ചെയ്യാൻ ഒരുമയോടെ പ്രവർത്തിക്കുമെന്ന് ഖത്തർ അമീർ ശൈഖ് തമീം അടക്കമുള്ള ഗൾഫ് നേതാക്കൾ തങ്ങളുടെ പ്രസംഗങ്ങളിൽ വ്യക്തമാക്കി.
gulf
ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം; 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു
. ഒന്നേകാല്‍ ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഹാജിമാര്‍ മിനായിലെത്തിയിട്ടുണ്ട്.

ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ച് 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു. ഒന്നേകാല്‍ ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഹാജിമാര്‍ മിനായിലെത്തിയിട്ടുണ്ട്. പുലര്‍ച്ചയോടെയാണ് ഭൂരിഭാഗം ഹാജിമാരും മിനായിലെത്തിയത്. നാളെയാണ് അറഫാ സംഗമം. ഇതിനായി ഇന്ന് രാത്രി മുതല്‍ ഹാജിമാര്‍ നീങ്ങിത്തുടങ്ങും.
ഇന്ന് പകലും രാത്രിയും ഹാജിമാര്‍ മിനായില്‍ പ്രാര്‍ഥനകളുമായി കഴിഞ്ഞു കൂടും. യൗമുല്‍ തര്‍വിയ അതായത് ഹജ്ജിന്റെ പ്രധാനമേറിയ കര്‍മങ്ങളിലേക്കുള്ള മുന്നൊരുക്കമാണ് ഇന്ന്. അതിനാല്‍ രാത്രിയിയോടെ മുഴുവന്‍ ഹാജിമാരും മിനായിലെത്തും.
നാളെയാണ് ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ഇന്ന് രാത്രി മുതല്‍ നാളെ സൂര്യാസ്തമയം വരെ അറഫയില്‍ തങ്ങണം. പിന്നീട് മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് മിനായിലേക്ക് തിരികെയെത്തും. കല്ലേറ് കര്‍മം, ഹജ്ജിന്റെ ത്വവാഫ്, ബലി കര്‍മം എന്നിവ പൂര്‍ത്തിയാക്കിയാല്‍ തീര്‍ഥാടകന് ഹജ്ജിന് അര്‍ധവിരാമം കുറിക്കാം. കനത്ത സുരക്ഷയിലാണ് ഇത്തവണത്തെ ഹജ്ജ് കാലം.
gulf
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

-
kerala3 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india3 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala1 day ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
kerala4 hours ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
kerala3 days ago
മാറ്റമില്ലാതെ തുടര്‍ന്ന് മലബാറിലെ സീറ്റ് പ്രതിസന്ധി; ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ആദ്യഘട്ട അലോട്ട്മെന്റില്‍ പുറത്ത്
-
kerala3 days ago
ഇറക്കിവിടാനാകില്ല; ഭര്‍ത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാം; ഹൈക്കോടതി
-
india3 days ago
പ്രണയാഭ്യര്‍ഥന നിരസിച്ചു; പൊള്ളാച്ചിയില്‍ മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി