Connect with us

kerala

നിയമ പോരാട്ടത്തിൽ കൂടെ നിന്നത് യൂത്ത് ലീഗ് മാത്രം അഡ്വ: മുബീൻ ഫാറൂഖി

പെൺകുട്ടിക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തിൽ കൂടെ നിന്നത് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി മാത്രമാണെന്ന് കത്വ പെൺകുട്ടിയുടെ പിതാവിൻ്റെ അഭിഭാഷകൻ അഡ്വ: മുബീൻ ഫാറൂഖി പറഞ്ഞു

Published

on

കോഴിക്കോട്: കത്വ കേസിൽ മുസ് ലിം യൂത്ത് ലീഗ് ചുമതലപ്പെടുത്തിയ വക്കീലെവിടെ എന്ന് മന്ത്രി കെ ടി ജലീലും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമും വെല്ലുവിളിച്ച് തൊട്ടുപിന്നാലെ പത്താൻ കോട്ട് പ്രത്യേക അതിവേഗ കോടതിയിൽ ഹാജരായ വക്കീലിനെ വാർത്താ സമ്മേളനത്തില്‍ അവതരിപ്പിച്ച് യൂത്ത് ലീഗ്. പെൺകുട്ടിക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തിൽ കൂടെ നിന്നത് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി മാത്രമാണെന്ന് കത്വ പെൺകുട്ടിയുടെ പിതാവിൻ്റെ അഭിഭാഷകൻ അഡ്വ: മുബീൻ ഫാറൂഖി പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

ഒരുപാട് പ്രതിസന്ധികൾ നിറഞ്ഞ നിയമയുദ്ധത്തിൽ കൂടെ നിന്ന മുസ്ലിം യൂത്ത് ലീഗിനെതിരെ നടക്കുന്ന പ്രചരണങ്ങൾ വേദനാജനകമാണ്. കത്വ പെൺകുട്ടിയുടെ കുടുംബം ചുമതലപ്പെടുത്തിയ അഭിഭാഷകൻ എന്ന നിലയിൽ കേസിൻ്റെ ഭാവിയെ കരുതി കുപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പത്താൻകോട്ട് കോടതിയിൽ പ്രതികൾക്കു വേണ്ടി വലിയ സന്നാഹങ്ങളൊരുങ്ങിയിരുന്നു. അപ്പോഴാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി സഹായത്തിനെത്തിയത്.മുതിർന്ന അഭിഭാഷകരായ കെ കെ പുരി, ഹർഭജൻ സിംഗ് എന്നിവരുടെ നേതൃത്വത്തിൽ കുടുംബത്തെ സഹായിക്കാൻ യൂത്ത് ലീഗ് ഫീസ് നൽകി ചുമതലപ്പെടുത്തിയ അഭിഭാഷക സംഘം വലിയ പങ്കാണ് വഹിച്ചത്. കേസ് വിധി വന്നതിനെ തുടർന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കാനും അഡ്വ: മൻവീന്ദർ സിംഗിനെ യൂത്ത് ലീഗ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതിയിൽ ഇനിയും കൂടുതൽ അഭിഭാഷകരുടെ സേവനം ആവശ്യമാണെങ്കിൽ അതും നൽകാനുള്ള സന്നദ്ധതയും യൂത്ത് ലീഗ് അറിയിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ പിതാവിന് യൂത്ത് ലീഗ് അഞ്ച് ലക്ഷം രൂപ കൈമാറിയത് തൻ്റെ സാന്നിദ്ധ്യത്തിലായിരുന്നു. അഭ്യുദയ കാംക്ഷികൾ അയച്ചുകൊടുത്ത തുക അടങ്ങുന്ന അദ്ദേഹത്തിൻ്റെ ബാങ്ക് അക്കൗണ്ട് പോലും മരവിപ്പിച്ച സാഹചര്യത്തിൽ യൂത്ത് ലീഗ് നൽകിയ സഹായം കുടുംബത്തിന് നൽകിയ ആശ്വാസം വലുതായിരുന്നു. കത്വ സംഭവം ലോക ശ്രദ്ധയിലെത്തിച്ച താലിബ് ഹുസൈൻ മുഖേനയാണ് യൂത്ത് ലീഗ് ദേശീയ പ്രതിനിധി സംഘം തന്നെ തേടിയെത്തിയത്. അന്നു മുതൽ ഇന്നുവരെ ഈ കേസുമായി മുന്നോട്ട് പോയതിൻ്റെ പേരിൽ വലിയ ഭീഷണികൾ ഞങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.കേസുമായി സഹകരിച്ച താലിബ് ഹുസൈൻ, ദീപിക സിംഗ് ര ജാവത്, ഷഹല റാഷിദ് എന്നിവർക്കും തനിക്കും നേരിടേണ്ടി വന്ന ദുരനുഭവത്തിൻ്റെ തുടർച്ചയാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയും നേരിടേണ്ടി വരുന്നത്.ഈ കേസിൽ മുന്നോട്ട് പോകാനുള്ള ധൈര്യം നൽകിയത് മുസ്ലിം യൂത്ത്ലീഗാണ്. അവസാന നിമിഷം വരെ കൂടെ നിൽക്കും എന്ന യൂത്ത് ലീഗിൻ്റെ ഉറപ്പ് പെൺകുട്ടിയുടെ കുടുംബത്തിനും നൽകിയ പിന്തുണ വിലമതിക്കാനാനാവാത്തതാണെന് അദ്ദേഹം കൂട്ടിച്ചേർത്തു.

യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ, വൈസ് പ്രസിഡണ്ട് അഡ്വ.വി കെ ഫൈസൽ ബാബു, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷിബു മീരാൻ, മുഹമ്മദലി ബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. കത്വ കേസിൽ യൂത്ത് ലീഗ് ഏർപ്പെടുത്തിയ വക്കീലെവിടെ എന്ന് ഡി വൈ എഫ് ഐ വെല്ലുവിളിച്ച് മണിക്കൂറുകൾക്കകം വക്കീലിനെ നേരിട്ടെത്തിച്ച് യൂത്ത് ലീഗ് കേസിൽ വഹിച്ച നിർണായക പങ്ക് കേരളത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഓരോ ദിവസവും യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പിന്തുടരുന്ന കേസാണിത്.കത്വ കേസ് മാത്രമല്ല ജുനൈദ്, അലീമുദ്ദീൻ അൻസാരി, മുഹമ്മദ് ഉമർ ഖാൻ, തബ് റേസ് അൻസാരി, മുഹമ്മദ് കാസിം തുടങ്ങി ഫാസിസ്റ്റ് വാഴ്ചയുടെ കാലത്ത് ഇരകളാക്കപ്പെട്ട എല്ലാ മനുഷ്യരോടൊപ്പം യൂത്ത് ലീഗ് നിലയുറപ്പിച്ചിട്ടുണ്ട്. ഇത്തരമൊരു ഇടപെടലിൻ്റെയെങ്കിലും ഉദാഹരണം ചൂണ്ടിക്കാണിക്കാൻ ഡി വൈ എഫ് ഐ ദേശീയ കമ്മിറ്റിയെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

യോഗാ ദിനത്തിലും ആര്‍എസ്എസ് ഭാരതാംബയുമായി ഗവര്‍ണര്‍

Published

on

തിരുവനന്തപുരം: യോഗാ ദിനത്തിലും ആര്‍എസ്എസ് ഭാരതാംബ ചിത്രവുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. രാജ്ഭവനിലെ യോഗാദിന പരിപാടികള്‍ തുടങ്ങിയത് വിവാദ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തിയും പുഷ്പാര്‍ച്ചന നടത്തിയുമാണ്.

ഇതിനിടെ ഭാരതാംബയുടെ ചിത്രത്തിന് പിന്നിലെ ഭൂപടവും കാവിക്കൊടിയും മാറ്റി ബിജെപി. കേരള ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിലാണ് മാറ്റിയ ഭാരതാംബയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്താനിരിക്കുന്ന പ്രതിഷേധ പരിപാടിയുടെ പോസ്റ്ററിലാണ് ഈ മാറ്റം.

 

Continue Reading

kerala

കാവി കൊടിയും ഭൂപടവും ഒഴിവാക്കി; ദേശീയപതാകയേന്തിയ പുതിയ ‘ഭാരതാംബ’യുമായി ബിജെപി

Published

on

വിവാദങ്ങൾക്കിടെ ‘ഭാരതാംബ’യുടെ കയ്യിലെ കാവി കൊടിയും ഭൂപടവും ഒഴിവാക്കി ബിജെപി. സർക്കാരിനും പ്രതിപക്ഷത്തിനും എതിരായ പ്രതിഷേധസമരത്തിൻ്റെ പോസ്റ്ററിലുള്ളത് ദേശീയപതാകയേന്തിയ ‘ഭാരതാംബ’യാണ്. ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചത്. ഇന്ന് നടക്കുന്ന ബിജെപിയുടെ സെക്രട്ടേറിയറ്റിന് മുന്നിലെ പരിപാടിയുടെ പോസ്റ്ററിലാണ് തിരുത്ത്. ഭാരതമാതാവിന് പുഷ്പാർച്ചന എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ പോസ്റ്ററിലാണ് ദേശീയപതാകയേന്തിയ ‘ഭാരതാംബ’യുള്ളത്.

ജൂൺ അഞ്ചിന് കൃഷി വകുപ്പ് രാജ്ഭവനിൽ നടത്താനിരുന്ന പരിസ്ഥിതി ദിനാഘോഷത്തിൽ കാവിക്കൊടിയേന്തിയ ‘ഭാരതാംബ’യുടെ ചിത്രം ഉൾപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് കഴിഞ്ഞ ദിവസം കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ചതിൽ പ്രതിഷേധിച്ച് രാജ്ഭവനിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ബഹിഷ്കരിച്ചിരുന്നു. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ രാജ്യപുരസ്കാർ വിതരണ ചടങ്ങാണ് വിദ്യാഭ്യാസ മന്ത്രി ബഹിഷ്കരിച്ചത്. തുടർന്ന് പരിപാടി ബഹിഷ്കരിച്ച മന്ത്രിക്കെതിരെ രാജ്ഭവൻ രംഗത്തെത്തി.

 

 

Continue Reading

india

എല്ലാ ഇരുചക്രവാഹനങ്ങളിലും എബിഎസ് നിര്‍ബന്ധമാക്കി

പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും.

Published

on

2026 ജനുവരി 1 മുതല്‍ സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും ഉള്‍പ്പെടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS) നിര്‍ബന്ധമാക്കി. എന്‍ജിന്‍ വലിപ്പം പരിഗണിക്കാതെ എല്ലാ ഇരുചക്രവാഹനങ്ങളിലും എബിസി സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.

നിലവില്‍, 125 സിസിയില്‍ കൂടുതല്‍ എന്‍ജിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ എബിഎസ് നിര്‍ബന്ധമുള്ളൂ. അതായത് ഏകദേശം 40 ശതമാനം ഇരുചക്ര വാഹനങ്ങളിലും ഈ സുരക്ഷാ സംവിധാനം ഇല്ല. റൈഡര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ ഇതുവഴി സാധിക്കും. സ്‌കിഡ് ചെയ്യാനോ ക്രാഷ് ചെയ്യാനോ ഉള്ള സാധ്യത കുറയ്ക്കാനും ഇത് ഉപകരിക്കും. എബിഎസിന് അപകട സാധ്യത 35 ശതമാനം മുതല്‍ 45 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

എബിഎസിന് പുറമേ, പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും. നിലവില്‍ ഒരു ഹെല്‍മെറ്റ് മാത്രമാണ് നല്‍കുന്നത്. റൈഡറുടെയും പിന്‍സീറ്റ് യാത്രികന്റെയും സുരക്ഷ മെച്ചപ്പെടുത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യം. ഇന്ത്യയിലെ റോഡപകട മരണങ്ങളില്‍ 44 ശതമാനവും ഇരുചക്ര വാഹന യാത്രികരാണ്. ഈ മരണങ്ങളില്‍ പലതും ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ ഫലമായി തലയ്ക്ക് പരിക്കേറ്റാണ് സംഭവിക്കുന്നത്.

Continue Reading

Trending