Connect with us

Health

ചികിത്സാ ചെലവ് താങ്ങാനാവാതെ കോവിഡ് രോഗികള്‍

Published

on

കോവിഡ് രോഗികള്‍ക്ക് സ്വകാര്യ ആസ്പത്രികളില്‍ ചികിത്സാ ചെലവ് താങ്ങാനാവുന്നില്ലെന്ന് പരാതി. ഓരോ ആസ്പത്രിയും ഓരോതരം ചികിത്സാ ചെലവ് ഈടാക്കുന്നതിനാലാണിത്. കോവിഡ് സാഹചര്യം ചൂഷണം ചെയ്ത് ചില ആസ്പത്രികള്‍ വന്‍തുക രോഗികളില്‍ നിന്ന് ഈടാക്കുന്നതായും പരാതിയുണ്ട്. പുതിയ സാഹചര്യത്തില്‍ സാധ്യമായ മേഖലകളില്‍ നിരക്ക് ഏകീകരണം വേണമെന്നും ചൂഷണം തടയണമെന്നും ആസ്പത്രി അധികൃതരും ആവശ്യപ്പെടുന്നു.
നിലവില്‍ സ്വകാര്യആസ്പത്രികളില്‍ ചികിത്സാ ചെലവ് ഏകീകരണമില്ല. അടിസ്ഥാന സൗകര്യങ്ങളും വിദഗ്ധ ചികിത്സയും മുന്‍നിര്‍ത്തി ഓരോ ആസ്പത്രിയും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. മെട്രോ നഗരങ്ങളിലും ക്ലാസ് വണ്‍ സിറ്റികളിലും ഉയര്‍ന്ന നിരക്ക് ഈടാക്കുമ്പോള്‍ അതിനെ പിന്‍തുടര്‍ന്ന് അര്‍ധനഗരങ്ങളിലും വന്‍തുക ഈടാക്കുന്നത് പരാതിക്കിടയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെതുടര്‍ന്ന് സ്വകാര്യ ആസ്പത്രികളിലെ നിരക്ക് ഏകീകരിക്കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ചെങ്കിലും നടപടിയായിട്ടില്ല.
കോവിഡ് ബാധിതര്‍ ചുരുങ്ങിയത് 10 ദിവസത്തോളം ആസ്പത്രിയില്‍ കഴിയേണ്ട സാഹചര്യമാണുള്ളത്. ആസ്പത്രിയുടെ നിലവാരം, വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം, താമസമുറിയുടെയും പരിചരണത്തിന്റെയും ചെലവ് തുടങ്ങിയവയാണ് സ്വകാര്യ ആസ്പത്രിയില്‍ ബില്ല് കൂട്ടുന്നത്. എന്നാല്‍ കോവിഡ് കാലത്ത് പ്രത്യേകമായി ചികിത്സാ ചെലവ് കൂട്ടുകയോ വന്‍തുക ഈടാക്കുകയോ ചെയ്തിട്ടില്ലെന്ന് സ്വകാര്യ ആസ്പത്രി മേധാവികള്‍ പറയുന്നു. സാധാരണ നിരക്കില്‍ തന്നെ വിദഗ്ധ ചികിത്സയാണ് നല്‍കുന്നത്. മാത്രമല്ല ആസ്റ്റര്‍ മിംസ് പോലുള്ള വന്‍കിട ആസ്പത്രികള്‍ നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ കോവിഡ് ചികിത്സയും ഒരുക്കിയിട്ടുണ്ട്്. കോവിഡ് ബാധിതന് മറ്റു രോഗങ്ങള്‍കൂടി ഉള്ളതിനാല്‍ വിദഗ്ധ ചികിത്സ ആവശ്യമായി വരുന്നുണ്ട്. നിലവിലുള്ള രോഗത്തിനു പുറമെ കോവിഡ് ചികിത്സ കൂടി നല്‍കേണ്ടതിനാല്‍ ശ്രദ്ധയും പരിചരണവും അത്യാവശ്യമാവുന്നു. ഇതിന് സൗകര്യമൊരുക്കേണ്ടത് ചെലവ് വര്‍ധിപ്പിക്കും. മാത്രമല്ല പൊതുസംവിധാനമായ വാര്‍ഡ് സൗകര്യത്തില്‍ ഒന്നിച്ച് കഴിയാന്‍ രോഗികള്‍ ഇഷ്ടപ്പെടുന്നില്ല. രോഗികള്‍ ഒറ്റക്ക് കഴിയാന്‍ മുറികള്‍ ആവശ്യപ്പെടുന്നതിനാല്‍ അതും ചികിത്സാ ചെലവ് കൂടാന്‍ കാരണമാവും. അര്‍ധ നഗരങ്ങളെക്കാള്‍ നഗരത്തില്‍ ഉയര്‍ന്ന നിരക്കാണ് നിലവിലുള്ളത്.
കോവിഡ് രോഗിക്ക് കൂടുതല്‍ ദിവസം ആസ്പത്രിയില്‍ കഴിയേണ്ടി വരുന്നതിനാലാണ് ബില്ല് അധികമാവുന്നത്. ഏഴു മുതല്‍ 10 ദിവസത്തോളം ആസ്പത്രിയില്‍ കഴിഞ്ഞ ശേഷമാണ് ടെസ്റ്റ് നടത്തുന്നത്. അതില്‍ നെഗറ്റീവായാലാണ് ഡിസ്ചാര്‍ജ് ആവുന്നത്. അല്ലാത്തവര്‍ വീണ്ടും ആസ്പത്രിയില്‍ കഴിയേണ്ടിവരും. കോവിഡ് ടെസ്റ്റിന്റെ പേരിലും ഓക്‌സിജന്റെ പേരിലും വന്‍തുക ഈടാക്കിയ ചില ആസ്പത്രികള്‍ക്കെതിരെ പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് നിരക്ക് ഏകീകരണത്തെകുറിച്ച് പ്രമുഖ ആസ്പത്രി അധികൃതര്‍ രംഗത്തെത്തിയത്. നഗരത്തിലെ ആസ്പത്രികളെ പിന്‍തുടര്‍ന്ന് വന്‍ തുക ഈടാക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ഈ മേഖലയിലെ ചൂഷണം തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
അതേസമയം ടെസ്റ്റുകള്‍, ബെഡ്, റൂം എന്നിവയുടെ പേരില്‍ വിവിധ ആസ്പത്രികള്‍ വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. മാത്രമല്ല ഓക്‌സിജന്‍ സൗകര്യത്തിന്റെ പേരില്‍ വന്‍ തുകകള്‍ ഈടാക്കുന്നവരുമുണ്ട്.
ടെസ്റ്റുകള്‍, പരിശോധന, അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവയില്‍ നിരക്ക് ഏകീകരിച്ചാല്‍ ചൂഷണം വലിയൊരു അളവുവരെ കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മഹാമാരിക്കാലത്ത് ലാഭത്തിനപ്പുറം സാമൂഹിക പ്രതിബന്ധതയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്നും ചികിത്സാ ചെലവ് കുറക്കാന്‍ സാധ്യമായ മാര്‍ഗങ്ങള്‍ സ്വയം നടപ്പാക്കണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Health

മനുഷ്യരില്‍ ട്രയല്‍ നടത്തിയ വാക്‌സിനുകള്‍

Published

on

കറുത്ത മരണത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു കോവിഡ്. 2020-2022 കാലഘട്ടത്തില്‍ ലോകത്തെ മുഴുവന്‍ വേരോടെ പിഴുതെറിയാന്‍ എത്തിയ ദശാവതാരമായിരുന്നു കോവിഡ്. ലക്ഷകണക്കിന് ജീവനുകളെ ബലിയാടുകളാക്കിയ ഈ മഹാമാരിയില്‍ നിന്ന് ലോകം പച്ച പിടിച്ച് വരുന്നതേ ഒള്ളു. അപ്പോഴേക്കും കൊറോണക്ക് പിന്നാലെ കണ്ടെത്തിയ വാക്‌സിനാണ് ഇപ്പോള്‍ ലോകത്തെ ഭീതിയിലാഴ്ത്തുന്നത്.

മഹാമാരി സമയത്ത് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടില്‍ കമ്പനിയായ അസ്ട്രസെനകയും ഓക്‌സ്‌ഫേര്‍ഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണ് കോവിഷീല്‍ഡ് കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കളായ അസ്ട്രസെനക കമ്പനി. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുന്ന അവസ്ഥയ്ക്ക് കോവിഷീല്‍ഡ് കാരണമാകുമെന്ന് കമ്പനി വ്യക്തമാക്കി.

യുകെ ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ ആദ്യം വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് വാദിച്ച അസ്ട്രസെനെക ആ നിലപാട് മാറ്റി തങ്ങളുടെ വാക്‌സിന്‍ ചില അവസരങ്ങളില്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് വാക്‌സിനുകള്‍ കാരണമാകാമെന്നാണ് അവര്‍ ഇന്നു കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കി. കമ്പനിയുടെ വെളിപ്പെടുത്തല്‍ കൂടുതല്‍ നിയമയുദ്ധത്തിനു കാരണമായേക്കുമെന്നാണ് കരുതുന്നത്. ഇവരുടെ വാക്‌സിനുകള്‍ ഉപയോഗിച്ച കൂടുതല്‍ പേര്‍ കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. തങ്ങളുടെ വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് തുറന്നു സമ്മതിച്ചതോടെ കമ്പനി ഗണ്യമായ പിഴ ഒടുക്കേണ്ടി വരുമെന്നും തീര്‍ച്ചയായി. അസ്ട്രസെനെക്ക നിര്‍മിച്ച വാക്‌സിനുകള്‍ ഇനി യുകെയില്‍ ഉപയോഗിക്കില്ലെന്ന് ആരോഗ്യവൃത്തങ്ങള്‍ കോടതിയെ അറിയിച്ചു.

അസ്ട്രസെനെക നിര്‍മിച്ച വാക്‌സിനുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കാട്ടി വിവിധ രാജ്യങ്ങളില്‍ നിരവധിപ്പേര്‍ പരാതിപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. യുകെയിലാണ് കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയതും കമ്പനിക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചതും. 2021 ഏപ്രില്‍ 21ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്‌സിന്‍ എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം സംഭവിച്ചതോടെയാണ് നിയമനടപടികള്‍ ആരംഭിച്ചത്. വാക്‌സിന്‍ എടുത്ത ശേഷം തന്റെ രക്തം കട്ടപിടിക്കുന്നതായും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതമാണ് ജാമി സ്‌കോട്ട് നിയമനടപടി ആരംഭിച്ചത്. ഏറെ നാള്‍ പിന്നിട്ട നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോള്‍ നിര്‍മാതാക്കള്‍ തങ്ങളുടെ പിഴവ് തുറന്നു സമ്മതിക്കുന്നത്.

Continue Reading

Health

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയാന്‍ നടപടി

രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്.

Published

on

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല എ.എം.ആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്. മുമ്പ് ബ്ലോക്ക്തല എ.എം.ആര്‍. കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.

ജില്ലാതല മാര്‍ഗരേഖപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ചെയര്‍മാനായുള്ള എ.എം.ആര്‍. വര്‍ക്കിംഗ് കമ്മിറ്റിയും ജില്ലാ എ.എം.ആര്‍. എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കണം. ഇരു കമ്മറ്റികളുടേയും ഘടനയും പ്രവര്‍ത്തനങ്ങളും അവയുടെ നിരീക്ഷണവും അവലോകനവും മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ എ.എം.ആര്‍. ലബോട്ടറികളുടെ പ്രവര്‍ത്തന മാര്‍ഗരേഖയും പുറത്തിറക്കി. നിര്‍ണയ ലാബ് നെറ്റുവര്‍ക്കിലൂടെ ലാബുകളെ ബന്ധിപ്പിക്കും. ഇതിലൂടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ കൃത്യമായ തോത് മനസിലാക്കാന്‍ സാധിക്കും.

പ്രാഥമിക തലത്തിലുള്ള ആശുപത്രികള്‍ക്കുള്ള മാര്‍ഗരേഖ നേരത്തെ പുറത്തിറക്കിയിരുന്നു. ഇത് കൂടാതെ ദ്വിതീയ-ത്രിതീയ തലത്തിലുള്ള താലൂക്ക് തലം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുന്നതിനുള്ള മാര്‍ഗരേഖയും പുതുതായി പുറത്തിറക്കി. മലയാളത്തിലുള്ള എ.എം.ആര്‍ അവബോധ പോസ്റ്ററുകള്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം.

എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും എ.എം.ആര്‍ പ്രതിരോധത്തിലും പരിശീലനം നല്‍കണം. പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് മൂന്ന് മാസത്തിലൊരിക്കലെങ്കിലും നടത്തുകയും വിലയിരുത്തുകയും വേണം.

ആശുപത്രികളില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയും ആന്റിമൈക്രോബിയല്‍ സ്റ്റ്യൂവാര്‍ഡ്ഷിപ്പ് കമ്മിറ്റിയും ഉണ്ടായിരിക്കുകയും വിലയിരുത്തുകയും വേണം. ഡബ്ല്യു.എച്ച്.ഒ.യുടെ സര്‍ജിക്കല്‍ സേഫ്റ്റി ചെക്ക്‌ലിസ്റ്റ് എല്ലാ ശസ്ത്രക്രിയാ യൂണിറ്റുകളിലും നടപ്പിലാക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യുന്നതിനുള്ള സംരംഭം ഉണ്ടായിരിക്കണം.

ആശുപത്രി അണുബാധ നിയന്ത്രണ സമിതി ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്തണം. ഇങ്ങനെ വിശദമായ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുക. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.

Continue Reading

Health

മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ട് മരണം

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

Published

on

വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് മരണം. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ആറ് കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ മൂന്ന് കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കാനുള്ള നടപടികളും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനം. വീടുകള്‍ കയറിയിറങ്ങി ബോധവത്കരണവും നല്‍കുന്നുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സതേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Continue Reading

Trending