Connect with us

News

ബെല്‍ജിയമിറങ്ങുന്നു; തടയുമോ റഷ്യക്കാര്‍

Published

on

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ഒരു ഭാഗത്ത്് താരനിബിഡമായ ബെല്‍ജിയം. മറുഭാഗത്ത് ലോകകപ്പ് സുവര്‍ണ ഓര്‍മകളുമായി റഷ്യ. യൂറോ ഗ്രൂപ്പ് ബിയിലെ തകര്‍പ്പന്‍ അങ്കം ഇന്ന് രാത്രി 12-30ന്. വന്‍കരയിലെ ചാമ്പ്യന്‍ രാജ്യമാവാനുള്ള ഒരുക്കത്തിലാണ് ബെല്‍ജിയം എന്ന കൊച്ചു രാജ്യം. ഇത് വരെ മേജര്‍ കിരീടങ്ങളൊന്നുമില്ല. ലോകകപ്പിലും യൂറോയിലും മെച്ചപ്പെട്ട റെക്കോര്‍ഡ് അവര്‍ക്കുണ്ട്. പക്ഷേ അന്തിമ ഘട്ടത്തിലേക്ക് വരുമ്പോള്‍ സമ്മര്‍ദ്ദത്തില്‍ കലമുടക്കുന്നവര്‍. ആ ചീത്തപ്പേര് ഇല്ലാതാക്കുക എന്ന വ്യക്തമായ ലക്ഷ്യത്തിലാണ് ഈഡന്‍ ഹസാര്‍ഡ് പരിശീലിപ്പിക്കുന്ന ടീമിന്റെ വരവ്. മധ്യനിരയാണ് ടീമിന്റെ ശക്തി കേന്ദ്രം. പരുക്കില്‍ നിന്നും മുക്തനായ കെവിന്‍ ഡി ബ്രുയന്‍ ഇന്ന് കളിക്കുമെന്നാണ് കരുതപ്പെടുന്നത്.

ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിക്കുമ്പോള്‍ മുഖത്ത് പരുക്കേറ്റ താരം പരിശീലനത്തില്‍ സജീവമായിരുന്നില്ല. ഗോള്‍ വല കാക്കുന്നത് റയല്‍ മാഡ്രിഡിന്റെ കാവല്‍ക്കാരന്‍ തിബോത്ത് കുര്‍ത്തോയിസ്. ഡെറിക് ബോയാത് നയിക്കുന്ന പിന്‍നിരയും ശക്തം. മധ്യനിരയില്‍ ഡി ബ്രുയനൊപ്പം നായകന്‍ ഈഡന്‍ ഹസാര്‍ഡ്, ടൂറി ടെലിമാനസ്, യാനിക് കറാസ്‌ക്കോ, ഡ്രസ് മാര്‍ട്ടിനസ് തുടങ്ങിയവര്‍. ഇറ്റാലിയന്‍ സിരിയ എ കിരീടം ഇന്റര്‍ മിലാന് സമ്മാനിക്കുന്നതില്‍ 30 ഗോളുകളുമായി മിന്നിയ റുമേലു ലുക്കാക്കു റഷ്യന്‍ പ്രതിരോധത്തിന് വലിയ വെല്ലുവിളിയാവും.

അലക്‌സാണ്ടര്‍ ഗോലോവിന്‍ എന്ന സൂപ്പര്‍ താരത്തിന്റെ കരുത്തില്‍ സ്വന്തം വേദിയില്‍ കളിക്കുന്ന റഷ്യയുടെ വലിയ പ്രചോദനം മൂന്ന് വര്‍ഷം മുമ്പ് ഇതേ വേദികളില്‍ നടന്ന ലോകകപ്പ് തന്നെ. 2010 ല്‍ ലോകകപ്പ് ഉയര്‍ത്തിയ സ്‌പെയിനിനെ പോലെയുള്ളവരെ മറിച്ചിട്ട് ക്വാര്‍ട്ടര്‍ ബെര്‍ത്ത് സ്വന്തമാക്കിയവരാണ് ഗോലോവിനും സംഘവും. കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്ഗിലെ വലിയ വേദിയില്‍ ഇന്ന് കൂടുതല്‍ കാണികളുണ്ടാവില്ല. എങ്കിലും ഗംഭീര പോരാട്ടമാണ് കോച്ച് ചെര്‍ച്ചഷേവ് വാഗ്ദാനം ചെയ്യുന്നത്. ഡെന്നിസ് ചെര്‍ച്ചഷേവ്, യൂറി ഷിര്‍ക്കോവ്, ആന്ദ്രെ മോസ്റ്റവോയി, അലക്‌സാണ്ടര്‍ ഷീറോവ് തുടങ്ങിയ ലോകകപ്പ് ഹീറോകള്‍ക്കൊപ്പം ഒരു സംഘം യുവതാരങ്ങളുമാണ് റഷ്യന്‍ കരുത്ത്.

ഗ്രൂപ്പില്‍ ബെല്‍ജിയം കഴിഞ്ഞാല്‍ നോക്കൗട്ട് സാധ്യത കല്‍പ്പിക്കപ്പെടുന്നവരാണ് റഷ്യക്കാര്‍. ഇന്നത്തെ മല്‍സരത്തില്‍ സമനിലയാണ് ടീമിന്റെ ലക്ഷ്യം. അടുത്ത രണ്ട് മല്‍സരങ്ങളില്‍ വിജയവും

 

EDUCATION

പ്ലസ് വൺ പ്രവേശനം: അപേക്ഷ സമർപ്പണം ഇന്ന് മുതൽ

വൊക്കേഷനൽ ഹയർസെക്കൻഡറി പ്രവേശനത്തിനും മേയ് 16 ഇന്ന് മുതൽ 25വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ഇന്ന് (16-05-2024) മുതൽ 25 വരെ അപേക്ഷിക്കാം. hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്.

ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനവും പ്രോസ്പെക്ടസും പ്രവേശന പോർട്ടലായ https://hscap.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ട്രയൽ അലോട്ട്മെൻറ് മേയ് 29നും ആദ്യ അലോട്ട്മെൻറ് ജൂൺ അഞ്ചിനും നടത്തും.

മുഖ്യ അലോട്ട്മെൻറ് (മൂന്നാം അലോട്ട്മെൻറ്) അവസാനിക്കുന്നത് ജൂൺ 19നാണ്. ജൂൺ 24ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങും. ഒഴിവുവരുന്ന സീറ്റുകളിലേക്ക് ജൂലൈ രണ്ടുമുതൽ 31വരെ സപ്ലിമെൻററി അലോട്ട്മെൻറ് നടത്തും. വൊക്കേഷനൽ ഹയർസെക്കൻഡറി പ്രവേശനത്തിനും മേയ് 16 ഇന്ന് മുതൽ 25വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Continue Reading

kerala

ഹജ്ജ് സെൽ പ്രവർത്തനം ഇന്നുമുതൽ

സർക്കാർ ഉദ്യോഗസ്ഥരാണ് സെല്ലിൽ പ്രവർത്തിക്കുക

Published

on

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഹജ്ജ് ക്യാമ്പിനോടനുബന്ധിച്ചുള്ള ഹജ്ജ് സെൽ പ്രവർത്തനം വ്യാഴാഴ്‌ച തുടങ്ങും. റിട്ട. എസ്.പി. യു. അബ്ദു‌ൾ കരീമിൻ്റെ നേതൃത്വത്തിൽ 99 പേരാണ് ഹജ്ജ് സെല്ലിൽ ഉള്ളത്. സർക്കാർ ഉദ്യോഗസ്ഥരാണ് സെല്ലിൽ പ്രവർത്തിക്കുക.

തീർഥാടകരുടെ യാത്രാരേഖകളും ലോഹവള, തിരിച്ചറിയൽ കാർഡ് തുടങ്ങിയവയും ഹജ്ജ് സെൽ മുഖേനയാണ് വിതരണം ചെയ്യുന്നത്. തീർഥാടകർ ക്യാമ്പിലെത്തുന്ന മുറയ്ക്ക് സെൽ കൗണ്ടറിലെത്തി പാസ്പോർട്ടും മറ്റു സാമഗ്രികളും വാങ്ങണം. വിസ സ്റ്റാമ്പ് ചെയ്ത തീർഥാടകരുടെ പാസ്പോർട്ട് ഹജ്ജ് ഹൗസിൽ എത്തിയിട്ടുണ്ട്. അധികസീറ്റിൽ ഒടുവിൽ അവസരം ലഭിച്ചവരുടെ പാസ്പോർട്ടുകൾ മാത്രമാണ് എത്താനുള്ളത്. ഇവ അടുത്ത ദിവസങ്ങളിൽ എത്തും.

20-ന് രാവിലെ 10 മണിക്ക് കരിപ്പൂരിൽ സംസ്ഥാന ഹജ്ജ് ക്യാമ്പ് തുടങ്ങും. 21-ന് പുലർച്ചെ 12.05-ന് ആദ്യ വിമാനം പുറപ്പെടും. എയർ ഇന്ത്യാ എക്‌സ്പ്രസിൻ്റെ ഐ.എക്സ്. 3011 വിമാനത്തിൽ 166 തീർഥാടകരാണ് ജിദ്ദയിലേക്ക് യാത്രയാകുക. രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടു വിമാനങ്ങൾകൂടി ആദ്യദിവസം സർവീസ് നടത്തും.

25 വരെയുള്ള 15 വിമാനങ്ങളിൽ പുറപ്പെടുന്നവരുടെ യാത്രാവിവരങ്ങൾ വിമാനക്കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ യാത്രാവിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. കരിപ്പൂരിൽനിന്ന് 10,430-ഉം കൊച്ചിയിൽ നിന്ന് 4273-ഉം കണ്ണൂരിൽ നിന്ന് 3135-ഉം തീർഥാടകർക്ക് നിലവിൽ അവസരം ലഭിച്ചിട്ടുണ്ട്.

Continue Reading

india

പൗരത്വ സര്‍ട്ടിഫിക്കറ്റ്; മുസ്‌ലിം ലീഗ് സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കും: പി.കെ കുഞ്ഞാലിക്കുട്ടി

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്.

Published

on

സുപ്രിംകോടതിയിൽ സ്‌റ്റേ ഹർജി നിലനിൽക്കെ പൗരത്വത്തിന് അപേക്ഷിച്ചവർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മുസ്‌ലിംലീഗ് സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തെരഞ്ഞെടുപ്പ് നിയമലംഘനമാണ് കേന്ദ്ര സർക്കാർ നടത്തിയത്. സുപ്രിംകോടതിയിൽ കേന്ദ്രം കൊടുത്ത ഉറപ്പ് ഇപ്പോൾ തിരക്കിട്ട് നടപ്പാക്കില്ല എന്നാണ്. എന്നാൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇപ്പോൾ സി.എ.എ നടപ്പാക്കിയത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്. വിദഗ്ധരുമായി ആലോചിച്ച് നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending