Video Stories
സംസ്ഥാനത്തിന്റെ ‘അലോട്ടുമെന്റ്’കൊള്ള: വിദ്യാര്‍ഥികളില്‍ നിന്ന് തട്ടിയെടുക്കുന്നത് കോടികള്‍

ലുഖ്മാന് മമ്പാട്
കോഴിക്കോട്: രാജ്യവ്യാപകമായി മെഡിക്കല്‍ പ്രവേശനത്തിന് ‘നീറ്റ്’ പരീക്ഷ നടപ്പാക്കിയപ്പോള്‍ അലോട്ട്മെന്റിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാറിന്റെ കൊള്ള. സര്‍ക്കാറിനോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിനോ ഒരു ചെലവുമില്ലെങ്കിലും വിദ്യാര്‍ഥികളില്‍ നിന്ന് എണ്ണൂറു രൂപ വീതമാണ് പിടിച്ചുപറിക്കുന്നത്. ദേശീയ പ്രവേശന പരീക്ഷ(നീറ്റ്) മാത്രമെഴുതി അതിന്റെ അടിസ്ഥാനത്തില്‍ പൊതുസ്വാശ്രയ കോളജുകളില്‍ പ്രവേശനം തേടുന്ന മെഡിക്കല്‍ എന്‍ട്രസ് വിദ്യാര്‍ഥികളില്‍ നിന്നാണ് ‘അലോട്ട്മെന്റ് നടപടി’യെന്ന ഓമനപ്പേരിട്ട് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് പണം തട്ടുന്നത്.
സംസ്ഥാനത്ത് ഒന്നേകാല്‍ ലക്ഷത്തിലധികം പേര് മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതുന്നുണ്ടെന്നിരിക്കെ കൈനനയാതെ പത്ത് കോടിയിലധികം രൂപയാണ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ പോക്കറ്റടിച്ച് സംസ്ഥാനം കൈവശപ്പെടുത്തുന്നത്. സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം 1,26,186 പേരാണ് മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചിരുന്നത്. 1,23,914 പേരായിരുന്നു എന്‍ജിനീയറിങ ്ആര്ക്കിടെക്ചര് പരീക്ഷക്കുള്ള അപേക്ഷകര്‍. അപേക്ഷാഫീസിനത്തില്‍ മാത്രം ഇരുപത് കോടിയോളം രൂപയുടെ വരുമാനം പ്രവേശന കമ്മീഷണറുടെ കാര്യാലയത്തിനും അത് വഴി സംസ്ഥാന സര്‍ക്കാറിനും ലഭിച്ചു. ‘നീറ്റ്’ഓടെ മെഡിക്കല്‍ എന്‍ട്രന്‍സ് ‘കീം’പരീക്ഷക്ക് പുറത്തായപ്പോഴുണ്ടായ സാമ്പത്തിക ക്ഷീണം തീര്‍ക്കലാണ് ലക്ഷ്യം.
സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം നടത്തുന്ന കീം (കേരള എന്‍ജിനിയറിങ്,അഗ്രികള്‍ച്ചര്‍ ആന്റ് മെഡിക്കല്‍) പരീക്ഷ എഴുതേണ്ട എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ എന്‍ട്രന്‍സ് പരീക്ഷാര്‍ത്ഥികളില്‍ നിന്നും എണ്ണൂറ് രൂപയാണ് ഈടാക്കുന്നത്. ഈ വര്‍ഷം മുതല്‍ മെഡിക്കല്‍ പ്രവേശനത്തിന് നീറ്റും, എന്‍ജിനീയറിങ് ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിന് കീമും മാത്രമെഴുതിയാല് മതിയെന്നായിരുന്നു തീരുമാനം.
കഴിഞ്ഞവര്‍ഷം വരെ രണ്ട് വിഭാഗം പരീക്ഷാര്‍ത്ഥികളില്‍ നിന്നും പരീക്ഷാ ഫീസ് ഈടാക്കിവരുന്ന സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിന് അതുകൊണ്ട് തന്നെ ഇത്തവണ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ ഫീസ് ഈടാക്കാനാവില്ല. എന്നാല്‍, ഇതു മറച്ചുവെച്ചാണ് മെഡിക്കല്‍ എന്‍ട്രസ് പരീക്ഷാര്‍ത്ഥികളില്‍ നിന്നും പണമീടാക്കുന്നത്. സി.ബി.എസ്.ഇക്ക് 1400 രൂപ ഓണ്‍ലൈനില്‍ നീറ്റിനുള്ള പരീക്ഷാ ഫീസ് അടക്കുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷാര്‍ത്ഥികള്‍ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്കുള്ള എണ്ണൂറ് രൂപ അലോട്ട്മെന്റ് ഫീസുമുള്‍പ്പെടെ 2200 രൂപയാണ് ഇപ്പോള്‍ അടക്കുന്നത്.
നീറ്റ് റാങ്ക് ലിസ്റ്റില്‍ നിന്ന് സര്‍ക്കാര്‍-സ്വാശ്രയ കോളജുകളിലേക്കും കല്പിത സര്‍വകലാശാലയിലേക്കും വിദ്യാര്‍ഥികളെ അലോട്ട് ചെയ്യുന്നത് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണറാണ്. അതിന്റെ മറവിലാണ് മുന്‍കൂറായി അപേക്ഷകരില്‍ നിന്ന് പിടിച്ചു പറിക്കുന്നത്. എന്‍ജിനീയറിങ് ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലേക്ക് ‘കീം’ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും അലോട്ട്മെന്റ് ഇനത്തില്‍ പ്രത്യേകം ഫീസ് ഈടാക്കുന്നില്ലെന്നില്ലതാനും. ഒരേ സംവിധാനത്തില്‍ ഒരു മേഖലയോട് മാത്രം പ്രത്യേക ഫീസ് ഈടാക്കുന്നതിന് വിശദീകരണം നല്‍കാതെ അധികൃതര്‍ ഒളിച്ചു കളിക്കുകയാണ്.
ഇത്തവണ എം.ബി.ബി.എസ്, ബി.ഡി.എസ്, ബി. എസ്.എം.എസ്., ബി.എച്ച്.എം.എസ്., ബി.എ.എം.എസ്., ബി.യു.എം.എസ്, അഗ്രികള്‍ച്ചര്‍, ഫിഷറീസ്, ഫോറസ്ട്രി, വെറ്ററിനറി, നിഷ് നടത്തുന്ന ബാച്ച്ലര് ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പതോളജി (ബി.എ.എസ്.എല്‍.പി.) എന്നീ കോഴ്സുകള്‍ക്കാണ് ‘നീറ്റ’് സ്കോര്‍ ബാധകം. എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി മാത്രമാണ് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണറുടെ പ്രവേശന പരീക്ഷ.
എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം തന്നെ നീറ്റ് സ്കോര്‍ ബാധകമാക്കിയതോടെ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണര്‍ ആയിരുന്നു കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേക്കും ഭൂരിഭാഗം സ്വാശ്രയ കോളജുകളിലേക്കും വിദ്യാര്‍ഥികളെ അലോട്ട് ചെയ്തത്. അന്ന് ചില സ്വാശ്രയ കോളജുകള്‍ കോടതിവിധി നേടി നീറ്റ് സ്കോര്‍ പ്രകാരം സ്വന്തം നിലക്കും പ്രവേശനം നടത്തിയിരുന്നെങ്കിലും ഇത്തവണ നിയമനിര്‍മ്മാണം വഴി അത്തരം നീക്കങ്ങള്‍ക്ക് തടയിടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.
അതേസമയം, എയിംസിന്റെ പ്രവേശനപരീക്ഷയ്ക്ക് പോലും പത്തോളം കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് അനുവദിച്ചിട്ടുണ്ടെന്നിരിക്കെ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ മാത്രമാണ് ദേശീയ പ്രവേശന പരീക്ഷക്ക് കേന്ദ്രങ്ങള്‍ ലഭ്യമാക്കിയത്. പരീക്ഷയെഴുതുന്നവരുടെ ബാഹുല്യവും കേന്ദ്രങ്ങളില്‍ എത്തിച്ചേരാനുള്ള വിഷമവും കണക്കിലെടുത്ത് അടുത്തവര്‍ഷം മുതലെങ്കിലും സംസ്ഥാനത്തെ പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം ഉയര്‍ത്തണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന് 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
Video Stories
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്യയെ നാട്ടുക്കാര് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.
എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket3 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
News3 days ago
ചിറയ്ക്കല്‍, വെള്ളറക്കാട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചു പൂട്ടില്ല; ഹാള്‍ട്ട് സ്റ്റേഷനുകളാക്കും
-
kerala3 days ago
വന്ദേഭാരതില്‍ വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായി പരാതി
-
kerala3 days ago
കനത്ത മഴ; ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്