Video Stories
ഹജ്ജ് യാത്ര നെടുമ്പാശ്ശേരിയില്‍; ഒരുക്കം കരിപ്പൂരിലും

ഹസീബ് റഹ്മാന്
കൊണ്ടോട്ടി: ഹജ്ജ് സര്‍വീസ് ഇത്തവണയും നെടുമ്പാശ്ശേരിയിലാക്കിയതിന്റെ പ്രതിഷേധത്തിനിടയിലും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ യാത്രാ നടപടി ക്രമങ്ങളുടെ ഒരുക്കംസജീവം.അപേക്ഷകളുടെ ഡാറ്റാ എന്‍ട്രി ഇതിനകം 80000 പൂര്‍ത്തീകരിച്ചു. മൂന്ന് ദിവസത്തിനകം മുഴുവന്‍ ഡാറ്റാ എന്‍ട്രിയും പൂര്‍ത്തീകരിക്കും.18 ന് സംസ്ഥാന ഹജ്ജ് കമ്മറ്റി യോഗം ഹജ്ജ് ഹൗസില്‍ നടക്കുന്നുണ്ട്. രാജ്യത്തെ മികച്ച ഹജ്ജ് ക്യാമ്പായി ഒട്ടേറെ തവണ കരിപ്പൂരിനെ തെരഞ്ഞെടുത്തിട്ടും ഹജ്ജ് സര്‍വീസ് മാത്രം നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയ കേന്ദ്ര നടപടിയില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
വിപുലമായ സംവിധാനത്തോടെ കരിപ്പൂരിനോട് ചേര്‍ന്നുള്ള ഹജ്ജ് ഹൗസിനെ അവഗണിക്കുക കൂടിയാണ് കേന്ദ്ര നിലപാട് വഴി പുറത്തായതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കരിപ്പൂര്‍ ഹജജ് ഹൗസ് സന്ദര്‍ശിച്ച കേന്ദ്ര ഹജജ് കമ്മറ്റി ചെയര്മാന് മഖ്ബൂല്‍ അലിഖൈസര് ഇവിടെത്തെ അടിസ്ഥാന സൗകര്യങ്ങളില്‍ പൂര്‍ണ സംതൃപ്തിഅറിയിച്ചിരുന്നു.കരിപ്പൂരിന്റെ ഹജ്ജ് സര്‍വീസ് സൗകര്യം കേന്ദ്രത്തെ അറിയിക്കുമെന്ന് ഹജ്ജ് കമ്മറ്റിക്ക് ഉറപ്പ് നല്‍കിയായിരുന്നു അദ്ദേഹം മടങ്ങിയത്. എന്നാല്‍ ഇതിന്റെ പിന്നാലെയാണ് കേന്ദ്ര വ്യാ മയാന വകുപ്പിന്റെ തല തിരിഞ്ഞ പ്രഖ്യാപനം വന്നത്.
നവീകരണം പൂര്‍ത്തിയാവുന്ന മുറക്ക് തന്നെ ഹജ്ജ്യാത്ര കരിപ്പൂര്‍ വഴിയാക്കുമെന്നു കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും ബോധപൂര്‍വം കരിപ്പൂരിനെ ഒഴിവാക്കാനുളള ഗൂഢ നീക്കമാണ് കേന്ദ്രം നടത്തുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സൗകര്യപ്പെടുന്ന തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ അപേക്ഷകര്‍ 17 ശതമാനം മാത്രമാണന്നിരിക്കെയാണ് 83 ശതമാനം വരുന്ന മലബാര്‍ ഹജ്ജ് തീര്‍ത്ഥാടകരെ പാടെ അവഗണിക്കുന്നത്.
അവസരം ലഭിച്ച റിസര്‍വ് വിഭാഗക്കാരില്‍ കൂടുതലും പ്രായം ചെന്നവരാകയാല് തീര്‍ത്ഥാടകര്‍ക്ക് യാത്രാ പ്രയാസമുണ്ടാക്കുന്നുണ്ട്. ഇതോടൊപ്പം ഹജജ് കമ്മറ്റിക്കും തീര്‍ത്ഥാടകര്‍ക്കും സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നു. 2002 ലാണ് കരിപ്പൂര്‍ വിമാനത്താവളത്തെ കേരളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റായി പ്രഖ്യാപിച്ചത്.കരിപ്പൂരിന്റ വികസനത്തിന് കൂടി ഇത് ആക്കം കൂട്ടിയിരുന്നു. നിലവില്‍ ഹജജ്എംബാര്ക്കേഷന് പോയന്റ് നെടുമ്പാശ്ശേരിക്ക് മാറ്റുക വഴി കരിപ്പൂരിനെ തളര്‍ത്തുക കൂടിയാണ് കേന്ദ്രം ചെയ്യുന്നത്. കരിപ്പൂരിനെ തകര്‍ക്കാനുള്ള ഗൂഢശ്രമത്തിനെതിരെ മുസ് ലിം ലീഗ് ഉള്‍പ്പെടെ വിവിധസംഘടനകള്സമരപ്രഖ്യാപനവുമായി രംഗത്തെത്തിയിട്ടുണ്ട്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
kerala3 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
india2 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി
-
india2 days ago
മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി