Connect with us

kerala

മാവോവാദി ഭീഷണിയെന്ന പുകമറ; ആദിവാസി ഊരുകളില്‍ പ്രവേശന വിലക്ക്

കേരളത്തില്‍ ആദിവാസി ഊരുകളില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ വ്യാപക പ്രതിഷേധം

Published

on

പി. അബ്ദുല്‍ ലത്തീഫ്
കോഴിക്കോട്‌

കേരളത്തില്‍ ആദിവാസി ഊരുകളില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ വ്യാപക പ്രതിഷേധം. മാവോവാദി ഭീഷണി തടയാന്‍ എന്ന പേരിലാണ് വിലക്ക്. പ്രത്യേക അനുമതിയോടെ മാത്രമെ പട്ടിക വര്‍ഗ കോളനികളില്‍ സന്ദര്‍ശനം അനുമതിക്കൂവെന്ന് പട്ടിക വര്‍ഗ വികസന വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു. ഊരുകളില്‍ വീഡിയോഗ്രഫിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പട്ടിക വര്‍ഗ വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഷൂമിന്‍ എസ് ബാബുവാണ് ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത്. നവകേരളമെന്ന് ഇടതുസര്‍ക്കാര്‍ മേനി നടിക്കുന്ന സമയത്താണ് ഇത്തരം ഉത്തരുവകളുണ്ടാവുന്നതെന്നത് അപഹാസ്യമാണെന്നാണ് വിമര്‍ശനം.

അതേസമയം മാവോവാദി ഭീഷണിയെന്നത് പുകമറ മാത്രമാണെന്നും ഊരുകളിലെ ശോച്യാവസ്ഥയും സങ്കടങ്ങളും അധികൃതര്‍ നടത്തിയ അഴിമതിയും പുറത്തറിയാതിരിക്കലാണ് ഉത്തരവിന്റെ ലക്ഷ്യമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സാമൂഹിക-സന്നദ്ധ പ്രവര്‍ത്തകര്‍, ഗവേഷകര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ കോളനികളില്‍ സന്ദര്‍ശനം നടത്തി ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. സര്‍ക്കാര്‍ ഇതര എന്‍.ജി.ഒകളുടെ സഹായങ്ങളും കോളനികളിലെ ജനങ്ങള്‍ക്ക് ആശ്വാസമാണ്. ആദിവാസി കോളനികളിലെ ശോച്യാവസ്ഥയും അവിടങ്ങളില്‍ നടന്ന ക്രമക്കേടുകളും അഴിമതികളും പുറംലോകമറിഞ്ഞത് സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെയാണ്. സത്യാവസ്ഥ പുറംലോകമറിയരുതെന്ന ലക്ഷ്യം മാത്രമാണ് ഉത്തരവിന് പിന്നിലുള്ളതെന്ന് ആദിവാസി സംഘടനകള്‍ ഉള്‍പ്പെടെ പറയുന്നുണ്ട്. വീഡിയോഗ്രഫിക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ നിന്ന് അധികൃതരുടെ ഉദ്ദേശ്യം വ്യക്തമാണ്.

കേരളത്തിലെ ആദിവാസി കോളനികളില്‍ മാവോവാദികള്‍ക്ക് ഒരിക്കലും കാലുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ആദിവാസി കോളനികളില്‍ മാവോവാദികളെ പിടിച്ച ചരിത്രവുമില്ല. ഈ സാഹചര്യത്തില്‍ ഊരുകളിലെ ദൈന്യതയും അധികൃതര്‍ നടത്തിയ അഴിമതിയും ഒളിപ്പിക്കാനുള്ള വിദ്യ മാത്രമാണ് ഉത്തരവ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈദ്യ പരിശോധനക്കിടെ ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി പിടിയില്‍

മലപ്പുറം പുളിക്കലില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

Published

on

കോഴിക്കോട് വൈദ്യ പരിശോധനയ്ക്കിടെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടി. മുഖദാര്‍ സ്വദേശി ബിലാലിനെയാണ് ഇന്നലെ മലപ്പുറം പുളിക്കലില്‍ നിന്നാണ് പിടികൂടിയത്.

കാപ്പ നിയമപ്രകാരം നാടുകടത്തിയ ഇയാള്‍ ഇന്നലെ ജില്ലയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് ചെമ്മാട് പോലീസ് പ്രതിയെ കസ്റ്റടിയിലെടുത്തത്.

Continue Reading

kerala

ഷഹബാസ് വധക്കേസ്; കുറ്റാരോപിതര്‍ക്ക് പ്ലസ് വണ്‍ അഡ്മിഷന്‍ നേടാന്‍ ഹൈക്കോടതി അനുമതി

വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയായിരിക്കും സമയം.

Published

on

താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ അഡ്മിഷന്‍ നേടാന്‍ ഹൈക്കോടതി അനുമതി. അഡ്മിഷന്‍ നേടുന്നതിനായി വിദ്യാര്‍ത്ഥികളെ ഒരുദിവസത്തേക്ക് വിട്ടയക്കാനും കോഴിക്കോട് ഒബ്സര്‍വേഷന്‍ ഹോം സുപ്രണ്ടിന് നിര്‍ദേശം നല്‍കി. വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയായിരിക്കും സമയം.

വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ജുവനൈല്‍ ഹോമിലായതിനാല്‍ സ്‌കൂള്‍ പ്രവേശനത്തിനോ മറ്റുനടപടികള്‍ സ്വീകരിക്കുന്നതിനോ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ ഹരജി നല്‍കിയത്. അതേസമയം വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷയില്‍ കോടതി നടപടികള്‍ സ്വീകരിച്ചിട്ടില്ല.

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുള്ളതിനാല്‍ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

Trending