Connect with us

kerala

ഷാഫി കൂടുതല്‍ സ്ത്രീകളെ സമീപിച്ചു, അന്വേഷണം വ്യാപിപ്പിക്കും

സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ഷാഫി കൂടുതല്‍ സ്ത്രീകളെ സമീപിച്ചിരുന്നതായി വിവരം.

Published

on

പത്തനംതിട്ട: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ഷാഫി കൂടുതല്‍ സ്ത്രീകളെ സമീപിച്ചിരുന്നതായി വിവരം. ലോട്ടറി വില്‍പ്പനക്കാരോ തെരുവില്‍ കച്ചവടം ചെയ്ത് ജീവിക്കുന്നവരോ ആയ ഒറ്റപ്പെട്ട സ്ത്രീകളെയാണ് സമീപിച്ചിരുന്നത്. ഇവരില്‍ ആരെങ്കിലും ചൂഷണത്തിന് വിധേയരാവുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. സമീപ കാലങ്ങളിലായി കാണാതായ സ്ത്രീകളെ കേന്ദ്രീകരിച്ച് അന്വേഷിക്കാനാണ് തീരുമാനം.

അതേസമയം ഇലന്തൂരില്‍ മൂവര്‍ സംഘം ചേര്‍ന്ന് നടത്തിയ നരബലികളില്‍ ആദ്യം കൊല്ലപ്പെട്ടത് കാലടി സ്വദേശിനിയായ റോസ്‌ലിനെന്ന് വിവരം. കഴിഞ്ഞ ജൂണിലാണ് റോസ്‌ലിനെ കൊലപ്പെടുത്തിയത്. എന്നാല്‍ കടവന്ത്ര സ്വദേശി പത്മത്തിന്റെ തിരോധാനാവുമായി നടത്തിയ അന്വേഷണത്തില്‍ മാത്രമാണ് റോസ്്‌ലിന്‍ കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്. പൊലീസ് പിടിയിലായ വ്യാജ സിദ്ധന്‍ ഷാഫിയാണ് രണ്ട് കൊലപാതകങ്ങളും ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന് ലഭിച്ച മൊഴി. ശ്രീദേവി എന്ന പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഇയാള്‍ നാട്ടു വൈദ്യനും തിരുമ്മല്‍ വിദഗ്ധനുമായ ഭഗവല്‍സിങുമായി അടുത്തത്.

സ്ത്രീയാണെന്ന വ്യാജേന ഭഗവല്‍ സിങുമായി നിരന്തരം നടത്തിയ ചാറ്റുകളിലാണ്, തന്റെ അറിവില്‍ റഷീദ് എന്ന ഒരു സിദ്ധനുണ്ടെന്നും അയാളെ കണ്ടാല്‍ കുടുംബത്തിന് സാമ്പത്തികാഭിവൃദ്ധി ലഭിക്കാനുള്ള വഴികള്‍ പറഞ്ഞു തരുമെന്നും ധരിപ്പിച്ചത്. തുടര്‍ന്ന് റഷീദ് എന്ന സിദ്ധനായി ഷാഫി തന്നെ ഭഗവല്‍ സിങിനെ ഫോണില്‍ വിളിച്ച് ചില ആഭിചാര ക്രിയകള്‍ നിര്‍ദേശിച്ചു. ആഭിചാരത്തിനായി ഭഗവല്‍ സിങിന്റെ വീട്ടിലെത്തിയ ഷാഫി ഇവരുമായി അടുക്കുകയും സാമ്പത്തികാഭിവൃദ്ധി ഉണ്ടാവുമെന്ന് ധരിപ്പിച്ച് ഭഗവല്‍ സിങിന്റെ സാന്നിധ്യത്തില്‍ തന്നെ അദ്ദേഹത്തിന്റെ ഭാര്യ ലൈലയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പൂജയുടെ ഭാഗമാണ് ഇതെല്ലാമെന്നാണ് ഷാഫി ഇവരെ ധരിപ്പിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് സാമ്പത്തികാഭിവൃദ്ധി ലഭിക്കാന്‍ ഒരു സ്ത്രീയെ നരബലി നടത്തണമെന്ന് ഷാഫി ഇവരോട് ആവശ്യപ്പെട്ടത്. സ്ത്രീയെ താന്‍ തന്നെ എത്തിച്ചു തരാമെന്നും ഇയാള്‍ പറഞ്ഞു. ഇത്തരത്തില്‍ ഗുണമുണ്ടായ ആളാണ് ശ്രീദേവിയെന്നും ഇയാള്‍ ധരിപ്പിച്ചു. ഇത് ഉറപ്പാക്കാന്‍ ഭഗവല്‍സിങ് ശ്രീദേവിയുമായി ഫേസ്ബുക്കില്‍ ചാറ്റു ചെയ്തു. ശ്രീദേവി ഇത് ശരിവച്ചതോടെ നരബലിക്ക് തീരുമാനം എടുക്കുകയായിരുന്നു. എന്നാല്‍ ശ്രീദേവി ആയി ചാറ്റു ചെയ്തത് ഷാഫിയാണെന്ന് അപ്പോഴും ഭഗവല്‍സിങ് അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

സിനിമയില്‍ അഭിനയിക്കാന്‍ അവസരമുണ്ടെന്ന് പറഞ്ഞാണ് ഷാഫി കാലടി സ്വദേശിനിയായ റോസ്‌ലിനെ സമീപിച്ചത്. പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഇലന്തൂരിലെ ദമ്പതികളുടെ വീട്ടിലെത്തിച്ച് അഭിനയത്തിന്റെ ഭാഗമെന്ന് പറഞ്ഞ് കസേരയില്‍ കെട്ടിയിട്ടു. തുടര്‍ന്ന് ലൈലയെക്കൊണ്ട് റോസ്‌ലിന്റെ കഴുത്തറുപ്പിച്ചു. പിന്നീട് കത്തി സ്വകാര്യ ഭാഗങ്ങളില്‍ കുത്തിയിറക്കി പുറത്തേക്കൊഴുകുന്ന രക്തം പാത്രത്തി ല്‍ ശേഖരിച്ച് വീട്ടില്‍ തളിച്ചു. രണ്ടര ലക്ഷം രൂപ പ്രതിഫലവും കൈപറ്റിയാണ് ഷാഫി മടങ്ങിയത്. ഇതിനു ശേഷം സാമ്പത്തികാഭിവൃദ്ധി കൈവന്നില്ലെന്ന് ഭഗവല്‍സിങ് പരാതി പറഞ്ഞതോടെയാണ് ആദ്യ നരബലി വഴി കുടുംബത്തിനു മേലുള്ള ശാപം നീങ്ങിയെന്നും രണ്ടാമതൊരു നരബലി കൂടിനടത്തിയാല്‍ സാ മ്പത്തികാഭിവൃദ്ധി കൈവരുമെന്നും ധരിപ്പിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് കടവന്ത്ര സ്വദശിയായ പത്മത്തെ കൊലപ്പെടുത്തിയത്. സിനിമയില്‍ അഭിനിപ്പിക്കാമെന്നും പത്തുലക്ഷം രൂപ നല്‍കാമെന്നും പറഞ്ഞാണ് പത്മത്തേയും ഷാഫി കൂട്ടിക്കൊണ്ടുവന്നത്. തലക്കടിച്ച് ബോധരഹിതയാക്കിയ ശേഷം റോസ്‌ലിന്റെതിനു സമാനമായി കസേരയില്‍ കെട്ടിയിട്ട് കഴുത്തറുത്ത് കൊല്ലുകയും സ്വകാര്യ ഭാഗങ്ങളില്‍ കത്തിയിറക്കി രക്തം ശേഖരിച്ച് വീട്ടില്‍ തളിക്കുകയും ചെയ്തു. ഇതിനു ശേഷവും സമീപ വാസികള്‍ക്ക് പോലും സംശയം തോന്നാത്ത വിധമാണ് ദമ്പതികള്‍ ഇലന്തൂരിലെ വീട്ടില്‍ കഴിഞ്ഞിരുന്നത്.

kerala

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Published

on

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസ്സായിരുന്നു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.

1931 മാര്‍ച്ച് 11ന് ശൂരനാട് തെന്നല വീട്ടില്‍ എന്‍ ഗോവിന്ദപ്പിള്ളയുടേയും ഈശ്വരിയമ്മയുടേയും പുത്രനായി ജനിച്ചു. മൂന്നു തവണ രാജ്യസഭാ എംപി, രണ്ടു തവണ നിയമസഭാംഗം, രണ്ടു തവണ കെപിസിസി പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ച തെന്നല ബാലകൃഷ്ണപിള്ള കൊല്ലം ജില്ലയിലെ ശൂരനാട് സ്വദേശിയാണ്. 1977-ലും 1982-ലും അടൂരില്‍നിന്ന് നിയമസഭയിലെത്തി. 1998ലും 2004ലും കെ.പി.സി.സി അധ്യക്ഷനായിരുന്നു.

തിരുവനന്തപുരം എം.ജി. കോളേജില്‍ നിന്ന് ബി.എസ്.സി യില്‍ ബിരുദം നേടി പഠനം പൂര്‍ത്തിയാക്കി. കോണ്‍ഗ്രസിന്റെ പുളിക്കുളം വാര്‍ഡ് കമ്മറ്റി പ്രസിഡന്റായി രാഷ്ട്രീയ ജീവിതം ആരംഭിച്ചു. പിന്നീട് കുന്നത്തൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടേയും പ്രസിഡന്റായി പ്രവര്‍ത്തിച്ചു. പിന്നീട് കൊല്ലം ഡി.സി.സി പ്രസിഡന്റായി. 1967, 1980, 1987 വര്‍ഷങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ അടൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു; 73,000ന് മുകളില്‍ തന്നെ

കഴിഞ്ഞ മാസം 71,000നും 72,000നും ഇടയില്‍ സ്വര്‍ണവില കൂടിയും കുറഞ്ഞും നില്‍ക്കുന്ന സാഹചര്യമായിരുന്നു വിപണിയില്‍ കണ്ടുവന്നിരുന്നത്.

Published

on

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 73,040 രൂപയാണ് വില വരുന്നത്. ഗ്രാമിന് 9130 രൂപയും നല്‍കണം. പണിക്കൂലിയും നികുതിയും വെറെയും വരും.
തിങ്കളാഴ്ച്ച രണ്ടു തവണകളായി 1120 വര്‍ധിച്ചതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍ എത്തിയത്. തുടര്‍ന്ന് ഇന്നലെയാണ് വീണ്ടും 73000 കടന്ന് സ്വര്‍ണവില ഉയര്‍ന്നത്. കഴിഞ്ഞ മാസം 71,000നും 72,000നും ഇടയില്‍ സ്വര്‍ണവില കൂടിയും കുറഞ്ഞും നില്‍ക്കുന്ന സാഹചര്യമായിരുന്നു വിപണിയില്‍ കണ്ടുവന്നിരുന്നത്.

കഴിഞ്ഞ മാസം 15ന് 68,880 ലേക്ക് ഇറങ്ങിയ സ്വര്‍ണവില പിന്നീട് 71,000 ലേക്ക് കുതിച്ചതിനുശേഷമാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം.
73000 കടന്നതോടെ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പുണ്ടാകുമെന്ന പ്രതീക്ഷക്കിടെയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.
ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കും.

Continue Reading

kerala

പത്മനാഭസ്വാമി ക്ഷേത്രം സ്വര്‍ണമോഷണം; ക്ഷേത്ര ജീവനക്കാരെ നുണ പരിശോധനക്ക് വിധേയമാക്കും

ആറ് ജീവനക്കാരെയാണ് നുണ പരിശോധനക്ക് വിധേയമാക്കുക.

Published

on

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലുണ്ടായ സ്വര്‍ണ മോഷണത്തില്‍ ക്ഷേത്ര ജീവനക്കാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കും. ആറ് ജീവനക്കാരെയാണ് നുണ പരിശോധനക്ക് വിധേയമാക്കുക. ഇതിനായി ഫോര്‍ട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി.

108 പവന്‍ സ്വര്‍ണം കാണാതാവുകയും പിന്നീട് ക്ഷേത്ര മുറ്റത്ത് നിന്ന് കിട്ടുകയും ചെയ്തതിലാണ് നടപടി.

ക്ഷേത്രത്തില്‍ മോഷണമല്ല നടന്നതെന്ന് ആദ്യം പൊലീസ് പറഞ്ഞിരുന്നെങ്കിലും പിന്നീട് മോഷണം തന്നെയാണെന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

മേയ് ഏഴിനും പത്തിനുമിടയിലാണ് ക്ഷേത്രത്തില്‍ മോഷണം നടന്നതെന്ന് എഫ്ഐആറില്‍ പറയുന്നു.

Continue Reading

Trending