Health
നടത്തം- ആയുസും ആരോഗ്യവും വര്‍ധിപ്പിക്കാന്‍
രണ്ടാഴ്ചത്തേക്ക് നിങ്ങളുടെ കാലുകള്‍ ചലിപ്പിച്ചില്ലെങ്കില്‍, നിങ്ങളുടെ കാലിന്റെ യഥാര്‍ത്ഥ ശക്തി 10 വര്‍ഷം കുറയും.

വാര്‍ധക്യം കാലില്‍നിന്ന് മുകളിലേക്ക് ആരംഭിക്കുന്നു എന്ന് കേട്ടിട്ടില്ലേ…?
നടക്കുക.. നടന്നു കൊണ്ടേയിരിക്കുക. ചെറിയദൂരത്തിന് സ്കൂട്ടര്‍, കാര്‍, ബസ് ഉപയോഗിക്കാതിരിക്കുക. നടത്തം നിങ്ങളുടെ ആയുസ് വര്‍ധിപ്പിക്കും. കാലുകള്‍ക്ക് വേണ്ടത്ര വ്യായാമം ലഭിക്കാനും കാലിലെ പേശികള്‍ ആരോഗ്യമുള്ളതാണെന്ന് ഉറപ്പുവരുത്താനും ദിവസവും കുറഞ്ഞത് 30-40 മിനിറ്റെങ്കിലും നടക്കുക. നിങ്ങളുടെ കാലുകള്‍ സജീവവും ശക്തവുമാക്കുക.അങ്ങനെ എന്നും നിലനിര്‍ത്തുക.അതിനു നടത്തം ജീവിതത്തിന്റെ ഭാഗമാക്കുക.ഓരോ ദിവസവും നമ്മള്‍വാര്‍ദ്ധക്യത്തിലേക്ക് നടന്നടുക്കുകയാണ്. നമ്മുടെ കാലുകള്‍ സജീവവും ശക്തവുമായിരിക്കാന്‍ എല്ലാദിവസവും നടക്കുക. ആരോഗ്യമുള്ള ജീവിതത്തിന് ഏറ്റവും അനിവാര്യമായതായി നമ്മുടെ കാലിലെ പേശികള്‍ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം പറയുന്നു. രണ്ടാഴ്ചത്തേക്ക് നിങ്ങളുടെ കാലുകള്‍ ചലിപ്പിച്ചില്ലെങ്കില്‍, നിങ്ങളുടെ കാലിന്റെ യഥാര്‍ത്ഥ ശക്തി 10 വര്‍ഷം കുറയും.ഡന്മാര്ക്കിലെ കോപ്പന്‍ഹേഗന്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ വൃദ്ധരും ചെറുപ്പക്കാരും രണ്ടാഴ്ചത്തേക്ക് നിഷ്ക്രിയമായി തുടരുകയാണെങ്കില്‍ അവരുടെ കാലിന്റെ പേശിയുടെമൂന്നിലൊന്ന് നഷ്ടപ്പെടുമെന്ന് കണ്ടെത്തി. ഇത് 20-30 വര്‍ഷത്തെ വാര്ദ്ധക്യത്തിന് തുല്യമാണ് .കാലിലെ പേശികള്‍ ദുര്‍ബലമായാല്‍ അവ പുനരുദ്ധരിക്കാന്‍ വ്യായാമം ചെയ്താലും വളരെയധികം സമയമെടുക്കും. അതിനാല്‍, നടത്തം പോലുള്ള പതിവ് വ്യായാമം വളരെ പ്രധാനമാണ്.
നമ്മുടെ ശരീര ഭാരം മുഴുവന്‍ കാലുകള്‍ വഹിക്കുന്നു.നമ്മുടെ രണ്ട് കാലുകളും 50ശതമാനം രക്തക്കുഴലുകളും 50തമാനം രക്തവുംമനുഷ്യശരീരത്തില്‍ വഹിക്കുന്നു. ശരീരത്തെ ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ രക്തചംക്രമണ ശൃംഖലയാണിത്.
കാലുകള്‍ ഒരുതരം തൂണുകളാണ്.അത് മനുഷ്യശരീരത്തിന്റെ മുഴുവന്‍ ഭാരവും വഹിക്കുന്നു. വ്യക്തിയുടെ 50% എല്ലുകളും 50% പേശികളും രണ്ട് കാലുകളിലുമാണ്. മനുഷ്യശരീരത്തിലെ ഏറ്റവും വലുതും ശക്തവുമായ സന്ധികളും എല്ലുകളും കാലുകളിലാണ്. ഒരു ദിവസം ഒരാള്‍ 10000 അടിയെങ്കിലും നടക്കുമ്പോള്‍ ശക്തമായ എല്ലുകള്‍, ശക്തമായ പേശികള്‍, വഴങ്ങുന്ന സന്ധികള്‍ എന്നിവയുടെ ഇരുമ്പ് ത്രികോണം ശരീരം സൃഷ്ടിക്കുന്നു.അവ അനായസേന മനുഷ്യശരീരം പ്രായമേറിയാലും വഹിക്കുന്നു. ഒരു വ്യക്തി ചെറുപ്പമായിരിക്കുമ്പോള്‍, അവന്റെ തുടകള്‍ 800 കിലോഗ്രാം ഭാരമുള്ള ഒരു ചെറിയ കാര്‍ ഉയര്‍ത്താന്‍ ശക്തമാണ്.അതിനാല്‍ എല്ലാ ദിവസവും നടക്കുക.കാലുകള്‍ മാത്രം ആരോഗ്യമുള്ളപ്പോള്‍, രക്തപ്രവാഹത്തിന്റെ സമൃദ്ധമായ ഒഴുക്ക് സുഗമമായി പോകുന്നു. അതിനാല്‍, ശക്തമായ കാല് പേശികളുള്ള ആളുകള്‍ക്ക് തീര്‍ച്ചയായും ശക്തമായ ഹൃദയമുണ്ടാകും.
ഒരാളുടെ പ്രായം കാല് മുതല്‍ മുകളിലേക്ക് തുടങ്ങുന്നു. ഒരു വ്യക്തി പ്രായമാകുമ്പോള്‍, യുവത്വത്തില്‍ നിന്ന് വ്യത്യസ്തമായി, തലച്ചോറിനും കാലുകള്‍ക്കുമിടയില്‍ നടക്കുന്ന..കമാന്‍ഡുകളുടെ കൈമാറ്റത്തിന്റെ കൃത്യതയും വേഗതയും കുറയുന്നു.
കൂടാതെ, അസ്ഥി മജ്ജ കാല്‍സ്യം എന്ന് നമ്മള് വിളിക്കപ്പെടുന്നവ കാലക്രമേണ നഷ്ടപ്പെടും, ഇത് പ്രായമായവരെ ഒടിവുകളിലേക്ക് നയിക്കുന്നു.
പ്രായമായവരില്‍ ഉണ്ടാകുന്ന ഒടിവുകള്‍ സൃഷ്ടിക്കുന്ന സങ്കീര്‍ണതകളുടെ തുടര്‍ച്ചയായി ബ്രെയിന്‍ ത്രോംബോസിസ് പോലുള്ള-അപകടകരമായ രോഗങ്ങളിലേക്ക് നയിച്ചേക്കാം. പ്രായമായ രോഗികളില്‍ 15%വും-സാധാരണയായി ഒടിവുണ്ടായി ഒരു വര്‍ഷത്തിനുള്ളില്‍ മരിക്കുന്നുവെന്ന് കണക്ക്. 60 വയസ്സിനു ശേഷവും കാലുകള്‍ക്ക് വ്യായാമം ചെയ്യുന്നത് വളരെ വൈകില്ല. നമ്മുടെ കാലുകള്‍ ക്രമേണ..പ്രായമാകുകയാണെങ്കിലും, നമ്മുടെ കാലുകള്‍ക്ക് വ്യായാമം നല്‍കുന്നത്.ആജീവനാന്ത ജോലിയാണ്. ഇതുവഴി കാലുകള്‍ ശക്തിപ്പെടുത്തുന്നതിലൂടെ ഒരാള്‍ക്ക് കൂടുതല്‍ വാര്‍ദ്ധക്യം തടയാനോ കുറയ്ക്കാനോ കഴിയും. ചെറിയദൂരം കാലുകള്‍ക്ക് വിട്ടു നല്‍കുക. 40 വയസ്സിനു മുകളില്‍ പ്രായമുള്ള നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബവുമായും ഈ സുപ്രധാന വിവരങ്ങള്‍ ഷെയര്‍ ചെയ്യുക.
(വിവരങ്ങള്‍ക്ക് കടപ്പാട്: പ്രിവന്‍ഷന്‍ മാഗസിന്)
Health
ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി വ്യാപിക്കുന്നുവോ?, ആശുപത്രികള്‍ രോഗികളാല്‍ തിങ്ങിനിറയുന്നു, ആശങ്കയോടെ ലോകം
രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു

കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെ ചൈനയില്‍ വീണ്ടും ആശങ്ക പരത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, ഇന്‍ഫ്ലുവന്‍സ എ, കോവിഡ്19 വൈറസുകള്‍ എന്നിങ്ങനെ ഒന്നിലധികം വൈറസ് ബാധകള്‍ ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
പുതിയ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് മരണസംഖ്യ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയൊ ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും ചെയ്തിട്ടില്ല. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ മാസ്ക് ധരിച്ച രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. എന്നാല്‍ ചിത്രീകരണത്തിന്റെ ഉറവിടമൊ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ”ഇന്‍ഫ്ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്” എന്ന് പോസ്റ്റില്‍ പറയുന്നു.
ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്സിനോട് വ്യക്തമാക്കി. നാഷണല്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന് ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.
അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ അണുബാധകളുടെ വര്‍ധനവ് കാണിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കന് ബിയാവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തിടെ കണ്ടെത്തിയ കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ബാധിച്ചവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതിനെതിരെ ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്സിന് ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്കി വരുന്നത്.
Health
‘പനിക്ക് സ്വയം ചികിത്സ തേടരുത്’: ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തില്‍ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങള് പലപ്പോഴും ഉണ്ടാകുന്നത്.
എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉറപ്പാക്കണം. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.
കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിര്‍ദേശം നല്കി.
Health
ഇരുപതുകാരനില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം
ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം കണ്ടെത്തിയതായി കോലഞ്ചേരി മെഡിക്കല്‍ കോളജ്. ചികിത്സയ്ക്കുവെണ്ടി എത്തിയ ഇരുപത് വയസ്സുകാരനിലാണ് വകഭേദം കണ്ടെത്തിയത്.
ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണ ഒരാഴ്ചയ്ക്കപ്പുറം ഡെങ്കിപ്പനി നീണ്ടുനില്‍ക്കാറില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ശക്തമായ പനി തുടര്‍ന്നതിനാല്‍ രോഗിയെ മറ്റു പരിശോധനകള്‍ക്ക് വിധേയമാക്കി. പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന നീര്‍ക്കെട്ട് രോഗിക്കുള്ളതായി പരിശോധനയിലൂടെ കണ്ടെത്തി.
തുടര്‍ന്നുള്ള പരിശോധനകളില്‍ രോഗിക്ക് ഡെങ്കിപ്പനിയുടെ അപൂര്‍വ്വ രോഗാവസ്ഥയായ എച്ച്എല്‍എച്ച് സിന്‍ഡ്രോം(ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്) ഉണ്ടെന്ന് സ്ഥിരീകരിച്ചു. ചികിത്സ പൂര്‍ത്തിയാക്കി രോഗി ആശുപത്രി വിട്ടതായും കോലഞ്ചേരി മെഡിക്കല്‍ കോളജ് പറഞ്ഞു. എച്ച്എല്‍എച്ച് സിന്‍ഡ്രോം ഡെങ്കിപ്പനിയില്‍ വളരെ അപൂര്‍വ്വമായേ കാണാറുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
GULF3 days ago
ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടിയുടെ അതിനൂതന കൃത്രിമ അവയവ ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
-
india3 days ago
‘സൂര്യനസ്തമിക്കുംമുമ്പ് ജയിലില്‍ നിന്ന് മോചിപ്പിക്കണം’;ഓപ്പറേഷന് സിന്ദൂറിനെ വിമര്‍ശിച്ച കേസില്‍ മുസ്ലിം വിദ്യാര്‍ത്ഥിനിയെ ജയിലിടച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ബോംബെ ഹൈക്കോടതി
-
kerala3 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെതിരെ രണ്ടാം കുറ്റപത്രം സമർപ്പിച്ചു; ‘കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ’
-
Cricket3 days ago
ഐപിഎല്‍ ഫൈനലില്‍ ഓപ്പറേഷന് സിന്ദൂറിന് ആദരം: സൈനിക മേധാവികളെ ക്ഷണിച്ച് ബിസിസിഐ
-
kerala3 days ago
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി
-
kerala3 days ago
‘ഐഐടികളിലും കേന്ദ്ര സര്‍വകലാശാലകളിലും ദലിത് ഒബിസി വിഭാഗങ്ങള്‍ മനപ്പൂര്‍വം അയോഗ്യരാക്കപ്പെടുന്നു’; രാഹുല്‍ ഗാന്ധി