Connect with us

News

പാശ്ചാത്യന്‍ മാധ്യമങ്ങള്‍ കണ്ണുള്ളവനെ അന്ധനാക്കുന്നത് തുടരുന്നു; സഊദിയില്‍ ലോകകപ്പ് ഫുട്ബോള്‍ സ്ംപ്രേഷണ വിലക്കെന്ന് വീണ്ടും വ്യാജന്‍

തടസ്സപ്പെട്ടത് ടോഡ്.ടിവി എന്ന മൊബൈല്‍ ആപ്പ് വഴിയുള്ള ഓണ്‍ലൈന്‍ സ്ട്രീമിംഗ് മാത്രം

Published

on

അശ്റഫ് തൂണേരി

ദോഹ:പാശ്ചാത്യന്‍ മാധ്യമങ്ങളും വാര്‍ത്താഏജന്‍സികളും രീതി മാറ്റി വീണ്ടും വ്യാജ വാര്‍ത്തക്ക് പിന്നാലെ. സഊദി അറേബ്യയില്‍ ലോകകപ്പ് മത്സരങ്ങളുടെ സംപ്രേഷണത്തിന് വിലക്കെന്ന തലക്കെട്ടിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ റോയിട്ടേഴ്സ് വാര്‍ത്താഏജന്‍സിയും ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെ പത്രങ്ങളും അസംബന്ധ വാര്‍ത്തയുമായി രംഗത്തെത്തിയത്.

റോയിട്ടേഴ്സ് വാര്‍ത്തയുടെ ഉള്ളടക്കത്തിലൊരിടത്ത് തന്നെ യഥാര്‍ത്ഥ സംഭവം വിശദീകരിക്കുന്നുണ്ടെങ്കിലും വായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. സൗദി അറേബ്യയില്‍ നിന്ന് ടോഡ്.ടി.വി പേജ് ആക്സസ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എഴുതിക്കാണിക്കുന്നത് ഇതാണ്: ”ക്ഷമിക്കണം, അഭ്യര്‍ത്ഥിച്ച പേജ് മാധ്യമ മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നു”. സാറ്റലൈറ്റ് വഴി പൊതുവെ ബിഇന്‍ ചാനല്‍ ഇപ്പോഴും ലഭിക്കുന്നുണ്ട്- എന്ന് റോയിട്ടേഴ്സ് തന്നെ വാര്‍ത്തയുടെ ഉള്ളടകത്തില്‍ വിശദീകരിക്കുന്നു.

അതേസമയം ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ സംപ്രേഷണത്തിന് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തിയെന്ന വാസ്തവ വിരുദ്ധ വാര്‍ത്തയാണ് മൊത്തത്തില്‍ പ്രചരിക്കുന്നത്. ടോഡ്.ടിവി എന്ന മൊബൈല്‍ ആപ്പ് വഴിയുള്ള ഓണ്‍ലൈന്‍ സ്ട്രീമിംഗ് മാത്രമാണ് സഊദിഅറേബ്യയില്‍ തടസ്സപ്പെടുന്നത്. ഇതിന് സര്‍ക്കാര്‍ അനുമതിയില്ലാത്തതാണ് തടസ്സപ്പെടാന്‍ കാരണം. സൗദി അറേബ്യയില്‍ ബിഇന്‍ സ്പോര്‍ട്സിലൂടെയുള്ള ലൈവ് സംപ്രേഷണം കൃത്യമായി ലഭിക്കുന്നുണ്ട്. പബ്ലിക് സ്‌ക്രീനുകളിലടക്കം ഇത് ഔദ്യോഗികമായി തന്നെ സൗദി അറേബ്യന്‍ അധികൃതരുടെ നേതൃത്വത്തില്‍ കളികള്‍ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. ”ബിഇന്‍ സ്പോര്‍ട്സിലൂടെ കളി ലഭിക്കുന്നുണ്ട്. ഇപ്പോള്‍ എന്റെ ഒരു സുഹൃത്ത് അവിടെ കളി കാണുകയാണ്. മൊറോക്കോയും ബെല്‍ജിയവും തമ്മിലുള്ള കളിയാണ് കാണുന്നത്. ഒരു തടസ്സുവുമില്ല.”- ഖത്തറിലെ കോര്‍ണിഷിലുള്ള സഊദിഹൗസില്‍ നിന്നും സഊദി മാധ്യമപ്രവര്‍ത്തകനായ ഹാരിദ് ഷെഹ്റാനി ചന്ദ്രികയോട് പറഞ്ഞു.

ലോകകപ്പ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് തന്നെ ടോഡ്.ടിവിയുടെ സ്ട്രീമിംഗ് മുടങ്ങിയിരുന്നു. എന്നാല്‍ പോളണ്ടിനെതിരെ സൗദി തോറ്റതോടെയാണ് സംപ്രേഷണം തടഞ്ഞത് എന്ന മട്ടിലാണ് തെറ്റിധരിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ച് മലയാളമടക്കമുള്ള ചില മാധ്യമങ്ങളും തൊണ്ടതൊടാതെ ഇതുവിഴുങ്ങുന്നുണ്ട്. ലോകകപ്പ് കളികള്‍ നിയമവിരുദ്ധമായി സ്ട്രീം ചെയ്യുന്ന വിവിധ ആപ്പുകള്‍ക്ക് എല്ലാ രാജ്യങ്ങളിലും വിലക്കുണ്ടെന്ന യാഥാര്‍ത്ഥ്യം മറച്ചുവെച്ചാണ് ഇത്തരം വ്യാജപ്രചാരണങ്ങള്‍. പല ആപ്പുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ ചില മാധ്യമങ്ങളും ഈ തെറ്റായ വാര്‍ത്ത ഏറ്റെടുത്ത് സഊദിക്കും ഖത്തറിനുമെതിരെ പ്രചാരണം ശക്തമാക്കുന്നുണ്ട്. ടോഡ്.ടിവി ബിഇന്‍ സ്പോര്‍ട്സിന്റെ മൊബൈല്‍ ആപ്പ് വഴിയുള്ള ഓണ്‍ലൈന്‍ സ്ട്രീമിംഗ് സംവിധാനമാണ്. മിഡില്‍ ഈസ്റ്റിലേയും നോര്‍ത്ത് ആഫ്രിക്കയിലേയും പ്രമുഖ മാധ്യമ ഗ്രൂപ്പായ എം.ബി.സിയുടെ സമാന പ്ലാറ്റ്ഫോമും ലക്ഷക്കണക്കിന് വരിക്കാരുമുള്ള ഷാഹിദുമായി മത്സര രംഗത്തുള്ള ഓണ്‍ലൈന്‍ സ്ട്രീമിംഗ് കൂടിയാണ് ടോഡ്.ടി.വി.

india

സ്വർണം പണയത്തിന് ഇനി നേരിട്ട് ലഭിക്കുക വെറും 20,000 മാത്രം, നിയന്ത്രണം കർശനമാക്കി റിസർവ് ബാങ്ക്

20,000 എന്ന പരിധി കര്‍ശനമായി തന്നെ പാലിച്ചിരിക്കണമെന്ന് ബാങ്കിംഗ് ഇതര പണമിടപാട് സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Published

on

സ്വർണം പണയം വെക്കുമ്പോൾ നേരിട്ട് ലഭിക്കുന്ന തുകയിൽ നിയന്ത്രണം കർശനമാക്കി റിസർവ് ബാങ്ക്. വായ്പയെടുക്കുമ്പോള്‍ 20,000 രൂപയില്‍ അധികം തുക പണമായി നേരിട്ട് കയ്യില്‍ ലഭിക്കില്ല എന്ന തീരുമാനമാണ് റിസർവ് ബാങ്ക് കർശനമാക്കിയിരിക്കുന്നത്. 20,000 എന്ന പരിധി കര്‍ശനമായി തന്നെ പാലിച്ചിരിക്കണമെന്ന് ബാങ്കിംഗ് ഇതര പണമിടപാട് സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്നാൽ 20,000 ത്തിന് മുകളില്‍ അനുവദിക്കുന്ന തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്നതില്‍ നിലവിൽ തടസങ്ങൾ ഒന്നുമില്ല. ആദായനികുതി നിയമപ്രകാരം വായ്പാ ദാതാക്കള്‍ക്ക് 20,000 രൂപയില്‍ അധികം പണമായി നല്‍കുന്നതിന് വിലക്കുണ്ട്. എന്നാൽ പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. ഇതിനെ തുടർന്നാണ് ഈ തീരുമാനം കർശനമാക്കാൻ ആർബിഐ തീരുമാനിച്ചിരിക്കുന്നത്.

Continue Reading

kerala

ഇ-പാസ് വൻ തിരിച്ചടിയായി; ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ കുത്തനെ കുറവ്, വസന്തോത്സവത്തിനൊരുങ്ങിയ ഊട്ടി പ്രതിസന്ധിയിൽ

ശരാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര തിരിക്കണമെങ്കില്‍ ഇ-പാസ് വേണമെന്ന കോടതി ഉത്തരവ് ഇറങ്ങിയതോടെ സഞ്ചാരികളുടെ എന്നതില്‍ വലിയ കുറവ്. കഴിഞ്ഞ രണ്ടുദിവസമായി സഞ്ചാരികള്‍ കുറവാണ്. ശരാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു. ഇത് ഊട്ടി വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.

ഹോട്ടല്‍, കോട്ടേജ് ഉടമകള്‍ വ്യാപാരത്തിലുണ്ടായ കുറവ് നികത്താന്‍ വിഷമിക്കുകയാണ്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഇവരുടെ എല്ലാ പ്രതീക്ഷകളും. ഇ-പാസിനെതിരെ സമര പരിപാടികളുമായി മൂന്നാട്ടുപോകാനാണ് ഇവരുടെ തീരുമാനം.

അതിനിടെ സഞ്ചാരികളെ സഹായിക്കാന്‍ ഊട്ടിയിലെ ടൂറിസ്റ്റ് പോലീസ് സജീവമായി രംഗത്തുണ്ട്. കഴിഞ്ഞദിവസം പോലീസ് ഊട്ടിയിലെ ഉല്ലാസ കേന്ദ്രങ്ങള്‍ കണക്ട് ചെയ്യുന്ന റൂട്ട് മാപ്പ് സഞ്ചാരികള്‍ക്ക് വിതരണം ചെയ്തു. ഇതില്‍ ക്യു.ആര്‍. കോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വിതരണം ജില്ലാ എസ്.പി. സുന്ദരവടിവേല്‍ ലൗഡേല്‍ ജങ്ഷനില്‍ തുടങ്ങിവെച്ചു.

Continue Reading

kerala

സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലുറപ്പിന് കൂലി ഉറുപ്പില്ല; അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശ്ശിക 86.24 കോടി രൂപ

2023-24 സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 86.24 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. ആറ് മാസത്തോളമായി പല ജില്ലകളിലും കൂലി കൊടുത്തിട്ടില്ല.

Published

on

സംസ്ഥാന സര്‍ക്കാറിന്റെ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴിലുറപ്പാണെങ്കിലും കൂലി ഉറപ്പില്ല. 2023-24 സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 86.24 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. ആറ് മാസത്തോളമായി പല ജില്ലകളിലും കൂലി കൊടുത്തിട്ടില്ല. കൂലി കിട്ടാതെ വന്നതോടെ തൊഴിലുറപ്പ് കൊണ്ട് കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്ന ഈ പദ്ധതിയിലെ മൂന്ന് ലക്ഷത്തോളം പേരാണ് പെരുവഴിയിലായത്.

ഇതില്‍ 90 ശതമാനവും സ്ത്രീകളാണ്. അനുവദിച്ച പണം പോലും ട്രഷറിയില്‍നിന്ന് കിട്ടാത്ത അവസ്ഥയുമുണ്ട്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം സംസ്ഥാന സര്‍ക്കാര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധികളില്‍ നടപ്പാക്കിയ പദ്ധതിയാണിത്. 333 രൂപയാണ് ഒരു ദിവസത്തെ കൂലി. പണി പൂര്‍ത്തിയായി 14 ദിവസത്തിനകം കൂലി നല്‍കണമെന്നാണ് വ്യവസ്ഥ.

Continue Reading

Trending